തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ വീണ്ടും പ്രതികാര നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപിയായി തരംതാഴ്‌ത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച നിര്‍ദ്ദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അനുവാദമില്ലാതെ പുസ്തകം എഴുതിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് ഈ നടപടി. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഈ വര്‍ഷം മെയില്‍ ജേക്കബ് തോമസിന്റെ സേവന കാലാവധി അവസാനിക്കാനിക്കേയാണ് ഈ നടപടി.
മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ജേക്കബ് തോമസിനതിരെ വകുപ്പുതലെ അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ഗുരുതരമായ വീഴ്ച ജേക്കബ് തോമസിന്റെ ഭാഗത്ത് ഉണ്ടായിട്ടുള്ളതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ പ്രതികാര നടപടിയുമായി ഇറങ്ങുന്നത്. നടപടിക്രമങ്ങളുടെ ഭാഗമായി ജേക്കബ് തോമസില്‍ നിന്ന് ഒരു തവണ കൂടി വിശദീകരണം തേടും.
1985 ബാച്ച് ഐപിഎസ് ഓഫിസറായ ജേക്കബ് തോമസ് ഇപ്പോള്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയാണ്. 2015ലാണ് ഡിജിപി പദവിയിലെത്തിയത്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ജേക്കബ് തോമസ് 2017 മുതല്‍ സസ്പെന്‍ഷനിലായിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന്റെ അനുവാദമില്ലാതെ പുസ്തകം എഴുതിയത് ഉള്‍പ്പടെ നിരവധി ആരോപണങ്ങള്‍ ജേക്കബ് തോമസിനെതിരെ സംസ്ഥാനം ഉയര്‍ത്തിയിരുന്നു.
തുടര്‍ന്ന് സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചിട്ടും നിയമനം നല്‍കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പിന്നീട് ട്രൈബ്യൂണലിനെ സമീപിച്ചതോടെ മെറ്റല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എംഡിയായി നിയമിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് നിയമനം നടത്തിയത്. ഇത്തരത്തില്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുന്ന ആദ്യ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ കൂടിയാണ് ജേക്കബ് തോമസ്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനു ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ.
















