Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരെ വധിക്കാന്‍ ‘കില്ലര്‍’ ഗ്രൂപ്പുകള്‍; ആര്‍എസ്എസ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച ആറ് എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2020, 09:19 am IST
in India

ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള റാലിയില്‍ പങ്കെടുത്ത് മടങ്ങിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആറ് എസ്ഡിപിഐക്കാരെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റു ചെയ്തു. കെജി ഹള്ളി സ്വദേശികളായ ഇര്‍ഫാന്‍ (മുഹമ്മദ് ഇര്‍ഫാന്‍-33), സയ്ദ് അക്ബര്‍ (മെക്കാനിക് അക്ബര്‍-46), സയ്ദ് സിദ്ദിഖ് അക്ബര്‍ (30), അക്ബര്‍ ബാഷ (27), സന-ഉള്ള ഷരീഫ് (28), സാദിഖ്-ഉല്‍ അമീന്‍ (39) എന്നിവരാണ് അറസ്റ്റിലായത്. ജെപി നഗറിലെ വ്യാപാരി കൂടിയായ വരുണ്‍ ഭൂപാലത്തി (31) നെയാണ് സംഘം കമ്പിവടിക്ക് അടിച്ചും വടിവാള്‍ ഉപയോഗിച്ച് വെട്ടിയും പരിക്കേല്‍പ്പിച്ചത്. ഡിസംബര്‍ 22ന് ബെംഗളൂരു ടൗണ്‍ഹാളില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള പരിപാടിയില്‍ പങ്കെടുത്ത് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ജയചാമരാജ റോഡിന് സമീപത്ത് അക്രമി സംഘം വരുണിനെ ആക്രമിച്ചത്. 

വരുണിന്റെ ബൈക്ക് തടഞ്ഞു നിര്‍ത്തിയശേഷം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ഭൂപാലം ഇപ്പോഴും ചികിത്സയിലാണ്. റാലിയില്‍ പങ്കെടുത്ത ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ ഉള്‍പ്പെടെയുള്ള നേതാക്കളെ ആക്രമിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഭാസ്‌ക്കര്‍ റാവു പറഞ്ഞു. റാലിക്ക് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നതിനാല്‍ ലക്ഷ്യം പരാജയപ്പെട്ടു. ഇതോടെയാണ് റാലിയില്‍ നിന്ന് മടങ്ങിയ വരുണിനെ സംഘം ആക്രമിച്ചതെന്ന് ഭാസ്‌ക്കര്‍ റാവു പറഞ്ഞു. 

ഇര്‍ഫാനായിരുന്നു ആക്രമണത്തിന്റെ സൂത്രധാരന്‍. മൂന്നു വര്‍ഷം മുന്‍പുള്ള ഒരു കൊലപാതക കേസിലെ പ്രതിയാണ് ഇര്‍ഫാന്‍. എസ്ഡിപിഐ നേതാക്കളുടെ അറിവോടെയായിരുന്നു ആക്രമണം. ഇതിനായി ആറു പ്രതികള്‍ക്കും നേതൃത്വം പതിനായിരം രൂപ വീതം നല്‍കിയെന്നും കമ്മീഷണര്‍ പറഞ്ഞു.  ഭീകര വിരുദ്ധ സംഘവും പ്രതികളെ ചോദ്യം ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധമുള്ള മുഴുവന്‍ ആളുകളെയും അറസ്റ്റു ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കലാപമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. നഗരത്തില്‍ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ബെംഗളൂരുവില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. 

സംഭവത്തിനു ശേഷം ബിഡദിയിലേക്കാണ് പ്രതികള്‍ രക്ഷപെട്ടത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കുകളില്‍ ഹെല്‍മറ്റ് ധരിച്ച് എത്തിയാണ് സംഘം ആക്രമണം നടത്തിയത്. മടങ്ങുമ്പോള്‍ വ്യാജ നമ്പര്‍ പ്ലേറ്റ് മാറ്റുകയും ഹെല്‍മറ്റും ആയുധങ്ങളും അഞ്ചേനഹള്ളിയിലെ തടാകത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. ആക്രമണ സമയത്ത് ധരിച്ചിരുന്ന ഷര്‍ട്ടുകള്‍ കത്തിച്ചു കളഞ്ഞ ശേഷം മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഓഫ് ആക്കി വീടുകളില്‍ വച്ച ശേഷമാണ് പ്രതികള്‍ ബിഡദിയിലെ ഒളികേന്ദ്രത്തിലേക്ക് രക്ഷപെട്ടത്. 

ആക്രമണം നടന്ന ഉടന്‍ സ്ഥലത്തെത്തിയ കലാശിപാളയ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചില്ല. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. ഇവരാണ് പ്രതികളെ കണ്ടെത്തിയത്. നഗരത്തിലെ എണ്ണൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

World

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

India

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി, പൊലീസ് കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസെടുത്തു

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

ഒന്‍പതു വര്‍ഷം നടത്തിച്ചു, വിവാഹം നടന്നില്ല, മാര്യേജ് ബ്യൂറോ നഷ്ടപരിഹാരം നല്‍കണം: കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് ഇപ്പോൾ ശ്രീലങ്കയും തുർക്കിയുടെ കൊലയാളി ഡ്രോണുകൾ വാങ്ങുന്നു; ദ്വീപ് രാഷ്‌ട്രത്തിന്റെ ചങ്ങാത്തം തീവ്ര ഇസ്ലാമിസ്റ്റുമായി

ഷൊര്‍ണൂരില്‍ നിന്ന് കാണാതായ കുടുംബം കര്‍ണാടകയില്‍

ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളില്‍ മിതത്വം വേണം,സബ് ജഡ്ജിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി

പ്രായമായവരും മാരകരോഗികളുമായ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ നയം രൂപീകരിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ബ്രഹ്മോസ്, ആകാശ്, പിനാക ; പ്രതിരോധ വിപണിയിൽ ഇന്ത്യ അതിവേഗം കുതിക്കുന്നു , തദ്ദേശീയ ആയുധങ്ങൾക്കായി ലോക രാജ്യങ്ങൾ ഭാരതത്തിന് പിന്നാലെ

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.