Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മതത്വത്തില്‍ തന്മയീഭവിക്കുന്ന ഭക്തി

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jan 17, 2020, 04:00 am IST
in Samskriti

ശ്ലോകം 46

ശ്രദ്ധാ ഭക്തി ധ്യാനയോഗാന്‍ മുമുക്ഷോഃ

മുക്തേര്‍ ഹേതൂന്‍ വക്തി സാക്ഷാത് ശ്രുതേര്‍ഗീഃ

യേ വാ ഏതേഷ്വേവ തിഷ്ഠത്യമുഷ്യ

മോക്ഷോളവിദ്യാ കല്പിതാദ് ദേഹ ബന്ധാത്

ശ്രദ്ധ, ഭക്തി, ധ്യാനം, യോഗം എന്നിവ മുക്തിയ്‌ക്കുള്ള കാരണങ്ങളെന്ന് ശ്രുതിവാക്യങ്ങള്‍ പറയുന്നു. ഇവയില്‍ സ്ഥിരത നേടിയയാള്‍ അവിദ്യയെ തുടര്‍ന്നുണ്ടായ ദേഹബന്ധനങ്ങളില്‍ നിന്ന് മുക്തനാവും.

ധ്യാനം യോഗം എന്ന് വേറെയും ധ്യാനയോഗം എന്ന് ഒരുമിച്ചും പറയാം. വിചാരം ചെയ്യാനുള്ള കഴിവിനെ വേണ്ട പോലെ മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രദ്ധയും ഭക്തിയും ധ്യാനവും യോഗവുമൊക്കെ സഹായിക്കും.

ഗുരുവിലും വേദാന്തവാക്യത്തിലുമുള്ള അടിയുറച്ച വിശ്വാസമാണ് ശ്രദ്ധ. സ്വസ്വരൂപത്തെ അനുസന്ധാനം ചെയ്യുന്നത് ഭക്തി. അന്ത:കരണം പരമാത്മാവില്‍ ഉറപ്പിക്കുന്നതാണ് ധ്യാനം. ചിത്തവൃത്തികളെ നിരോധിച്ച് പരമാത്മാവിലേക്ക് ചേര്‍ക്കുന്നത് യോഗം.

ശ്രദ്ധയും ഭക്തിയും ഉണ്ടെങ്കിലേ ധ്യാനം നന്നാവുകയുള്ളൂ. ശ്രദ്ധയുള്ളയാള്‍ക്ക് മാത്രമേ ഭക്തനാകാനാവൂ. ഇവ രണ്ടും ചേര്‍ന്നാല്‍ ധ്യാനയോഗത്തിന് ശക്തമായ അടിത്തറയായി. അടിയുറച്ച വിശ്വാസമുള്ളയാള്‍ക്ക് ഭക്തിയിലൂടെ മുന്നേറാം. ആത്മതത്വത്തില്‍ തന്മയീഭവിക്കലാണ് ഭക്തിയുടെ ഉയര്‍ന്ന തലം. ധ്യാനത്തിലൂടെ നമ്മുടെ യഥാര്‍ത്ഥ സ്വരൂപത്തെ സാക്ഷാത്കരിക്കാനാവും. യോഗം എന്നതിനെ പ്രത്യേകം അര്‍ത്ഥം പറയുകയാണെങ്കില്‍ അത് അഷ്ടാംഗ യോഗം മുതല്‍ ഏറ്റവും ഉന്നതിയായ ജീവാത്മാ പരമാത്മാ ഐക്യം വരെയുണ്ട് എന്ന് കാണാം.

പരിമിതനായ ജീവനല്ല ഞാന്‍ എന്നും അപരിമേയമായ പരമാത്മാ സ്വരൂപം തന്നെയെന്നും അനുഭവമാകണം. മുമുക്ഷുവായുള്ളയാള്‍ ശ്രദ്ധാലും ഭക്തനും ധ്യാനിക്കുന്നവനും യോഗിയുമാകുന്നു. ഇവയെല്ലാം ഇവിടെ പറഞ്ഞു വച്ചത് സാക്ഷാല്‍ ശ്രുതി വാക്യത്തെ കടമെടുത്താണ്. ആരാണോ ശ്രദ്ധ, ധ്യാനയോഗങ്ങളില്‍ ഉറച്ചിരിക്കുന്നത് അവര്‍ക്ക് അറിവില്ലായ്‌മയെ തുടര്‍ന്നുണ്ടായ സകല ബന്ധനങ്ങളും ഇല്ലാതാകും.

നമ്മള്‍ ഓരോരുത്തരും കുടുങ്ങിക്കിടക്കുന്ന വലിയ ബന്ധനമാണ് ശരീരത്തോടുള്ള ആസക്തി. കൊച്ചു കുട്ടി മുതല്‍ പ്രായമായ ആള്‍ വരെ തന്റെ ശരീരത്തിലും മറ്റ് ചിലവയിലുമൊക്കെ കെട്ടിയിടപ്പട്ടിരിക്കുകയാണ്. ഞാന്‍ ഈ ശരീരമല്ല ആത്മാവാണ് എന്നതാണ് ശരിയായ ജ്ഞാനം.

ശരീരത്തിന് നിരവധി മാറ്റം വന്നപ്പോഴും എനിക്ക് മാറ്റമുണ്ടായില്ല എന്നത് വിചാരം ചെയ്യുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ. അറിവില്ലായ്‌മ മൂലം അനാത്മ വസ്തുക്കളായ ശരീരം മുതലായവയില്‍ അഭിമാനിച്ച് അവയുമായി താദാത്മ്യം പ്രാപിക്കുന്നു.

ഇത് ബന്ധനത്തിന് കാരമാകുന്നു. ഇതിനെ നീക്കാനാണ് വിചാരം ചെയ്യേണ്ടത്. അതുകൊണ്ടാണ് ശരിയായി ചിന്തിക്കാനായി ശ്രദ്ധ ഭക്തി ധ്യാനയോഗങ്ങളെ പറഞ്ഞു വച്ചത്. കൈവല്യ ഉപനിഷത്തില്‍ ഗുരു ശിഷ്യനെ സമീപിക്കുന്ന ഭാഗത്ത് ‘ശ്രദ്ധാ ഭക്തി ധ്യാനയോഗാദവേഹി ‘

ശ്രദ്ധ, ഭക്തി, ധ്യാനയോഗങ്ങളാല്‍ എത്തണം എന്ന മന്ത്രത്തെയാണ് ഇവിടെ വിവരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

Samskriti

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

Samskriti

വിശ്വഗുരുവിനെ തേടി

Cricket

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

Football

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

പുതിയ വാര്‍ത്തകള്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.