Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നു പേര്‍ ചാവേറുകള്‍ ലക്ഷ്യമിട്ടത് റിപ്പബ്ലിക് ദിനാഘോഷം

അനീഷ് അയിലം by അനീഷ് അയിലം
Jan 16, 2020, 08:35 am IST
in India

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്‌ഐയെ വെടിവച്ച് കൊന്ന ഭീകരര്‍ റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നു. എസ്‌ഐയെ വധിച്ച 17 അംഗ സംഘത്തിലെ  മൂന്നുപേര്‍ചാവേറാകാന്‍ പരിശീലനം നേടിയവരാണെന്നും വെളിവായി. എസ്‌ഐയെ വെടിവച്ച് കൊന്ന അബ്ദുള്‍ ഷമീം, തൗഫീഖ് എന്നിവരെ ഉടുപ്പിയില്‍ നിന്നു പിടികൂടിയതോടെയാണ് നിര്‍ണായക വിവരങ്ങള്‍ തമിഴ്‌നാട് ക്യുബ്രാഞ്ചിന്ലഭിച്ചത്. 

അബ്ദുള്‍ ഷമീമും തൗഫീഖും ഉള്‍പ്പെടുന്ന 17 അംഗ സംഘമാണ് ആയുധ പരിശീലനം നേടിയത്. മൂന്നു പേര്‍ ചാവേറുകളാകാന്‍ പ്രത്യേക പരിശീലനം നേടി. നേപ്പാളിലെ കാഠ്മണ്ഡുവിലായിരുന്നു പരിശീലനം. തമിഴ്‌നാട് നാഷണല്‍ ലീഗിനെ കൂടാതെ ഐഎസ് പരിശീലന ക്യാമ്പിലുണ്ടണ്ടായിരുന്നവര്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘങ്ങളും ഇതില്‍ പങ്കെടുത്തു. തുടര്‍ന്ന് ദല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പരിശീലന ക്യാമ്പുകള്‍ നടത്തി. ദല്‍ഹിയും കര്‍ണാടകയും കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രവര്‍ത്തനം. ഇവര്‍ കര്‍ണാടകയില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടു. ഇതിന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിച്ചു. എന്നാല്‍, സ്‌ഫോടകവസ്തുക്കള്‍ പോലീസ് പിടികൂടിയതോടെ പദ്ധതി പൊളിഞ്ഞു. പിന്നീട് റിപ്പബ്ലിക് ദിനത്തില്‍ ഗുജറാത്ത്, ദല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്‌ഫോടനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയതായും പ്രതികള്‍ സമ്മതിച്ചു. എന്നാല്‍, ഗൂഢാലോചനയില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ഇവര്‍ പോലീസിന് നല്‍കിയിട്ടില്ല.

മുംബൈയില്‍ നിന്ന് തോക്കെത്തിച്ച ബെംഗളൂരു സ്വദേശി ഇജാസ് പാഷ, അബ്ദുള്‍ ഷമീം, തൗഫീഖ് എന്നിവരെ ഒരുമിച്ചിരുത്തി തമിഴ്‌നാട് ക്യുബ്രാഞ്ച്, ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്, കര്‍ണാടക ഭീകര വിരുദ്ധസേന, എന്‍ഐഎ എന്നിവ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇവരുടെ കൂട്ടാളികളായമൂന്നുപേരെ ബെംഗളൂരുവില്‍ നിന്ന് തമിഴ്‌നാട് ക്യുബ്രാഞ്ച് പിടികൂടിയിരുന്നു. തങ്ങളെ ലക്ഷ്യം വയ്‌ക്കരുതെന്ന മുന്നറിയിപ്പ് നല്‍കാനായിരുന്നു ഇവര്‍ ഭീകര വിരുദ്ധ സംഘത്തിലുണ്ടായിരുന്ന വില്‍സണെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്നതിന് തലേന്നും വില്‍സണെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. 

ഇന്ന് പ്രതികളെ തമിഴ്‌നാട്ടിലെത്തിക്കുമെന്നാണ് സൂചന. കേരളത്തിലടക്കം ഭീകര പ്രവര്‍ത്തനം നടത്തിയെന്ന് വ്യക്തമായാല്‍ സംസ്ഥാനത്തും ഇവര്‍ക്കെതിരെ കേസെടുക്കും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങും. തമിഴ്‌നാട് ഡിജിപിയോട് സംസ്ഥാന ഡിജിപി കേസിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു. തിരുനെല്‍വേലി സ്വദേശികളായ രണ്ട് പേര്‍ ഉള്‍പ്പെടെ കളിയിക്കാവിള ആക്രമണവുമായി ബന്ധപ്പെട്ട് 18 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ഈസ്റ്ററിന് ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഭീകരാക്രമണം നടത്തിയതിനു ശേഷമുള്ള അന്വേഷണത്തിനിടെ കേരളത്തില്‍ ഐഎസ് ബന്ധമുള്ള ഇസ്ലാമിക ഭീകരര്‍ ആക്രമണത്തിനു തയാറെടുക്കുന്ന വിവരങ്ങള്‍ ജന്മഭൂമി പുറത്തുകൊണ്ടു വന്നിരുന്നു. കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പത്തു പേര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് 2019 മെയ് എട്ടിന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ശരിവയ്‌ക്കുന്ന കണ്ടെത്തലുകളാണ് ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പങ്കുവയ്‌ക്കുന്നത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.