Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്റേതും ഞാനും ഭഗവാന്‍ തന്നെ

എ പി ജയശങ്കര്byഎ പി ജയശങ്കര്
Jan 16, 2020, 04:29 am IST
inSamskriti

മഹാബലിയെ സംബന്ധിച്ചേടത്തോളം തന്റെ മുന്നില്‍ ഭിക്ഷാംദേഹിയായി വന്നിരിക്കുന്ന വടുരൂപിക്ക് സര്‍വസ്വം സമര്‍പ്പിക്കുന്നത് ഏറെ സന്തോഷകരമാണ്. 

ഈ വന്നിരിക്കുന്നത് സാക്ഷാല്‍ മഹാവിഷ്ണു തന്നെയാണെന്ന് ഗുരു ശുക്രാചാര്യര്‍ പറഞ്ഞത് വലിയ കാര്യമാണ്. ശുക്രാചാര്യര്‍ ഇവിടെ ഉത്തമഗുരുവായിരിക്കുന്നു. ശിഷ്യന് വിഷ്ണുദര്‍ശനം നല്‍കുന്നവന്‍ യഥാര്‍ഥ ഗുരുവാണ്. വിഷ്ണുവിനെ കാണിച്ചു കൊടുക്കാന്‍ തയാറാകാത്ത ഗുരു ഒരിക്കലും ഗുരുവല്ല, ശത്രുവാണ് എന്നാണ് ദേവീഭാഗവതത്തില്‍ പറഞ്ഞിരിക്കുന്നത്. അങ്ങനെ ഉത്തമഗുരുവിനെയും ലഭിച്ചു എന്നതില്‍ മഹാബലി സന്തുഷടനാണ്. ഈ ഗുരു, ശിഷ്യന് വിഷ്ണുവിനെ കാട്ടിക്കൊടുത്തിരിക്കുന്നു. 

വിഷ്ണു ഭിക്ഷാംദേഹിയായി വന്ന് എന്നെ ബന്ധനസ്ഥനാക്കിയാലും ഞാന്‍ സന്തുഷ്ടനാണ്. വിഷ്ണു തീര്‍ച്ചയായും എന്റെ സത്കീര്‍ത്തി വര്‍ധിപ്പിക്കും. അതോടെ ഞാന്‍ യശസ്വിയും ശ്രേയസ്സിയുമാകും. 

എല്ലാ എതിര്‍പ്പുകളേയും അവഗണിച്ചു കൊണ്ട് മഹാദാനത്തിന് ഒരുങ്ങി നില്‍ക്കുന്ന മഹാബലിക്ക്  പ്രേരണാശക്തിയായി ഭാര്യ വിന്ധ്യാവലിയും മുന്നിലേക്ക് വന്നു. ദാനകര്‍മങ്ങളുടെ പൂര്‍ത്തീകരണത്തിനായി വിന്ധ്യാവലി ജലപാത്രവുമായെത്തി. മഹാബലി തന്നെ ആ ജലം ഏറ്റുവാങ്ങി ഭഗവാന്‍ വാമനമൂര്‍ത്തിയെ (വടുവിനെ) പാദങ്ങള്‍ കഴുകി സ്വീകരിച്ചു. ആ പാദം കഴുകിയ ജലത്തെ പുണ്യതീര്‍ഥമായി കരുതി ശിരസിലും മറ്റും ധരിച്ചു. 

ദാനം സ്വീരിച്ചുകൊണ്ട് വാമനമൂര്‍ത്തി ത്രിലോകങ്ങളിലും നിറഞ്ഞു നില്‍ക്കുന്നവനായി വളര്‍ന്നു. 

‘തദ് വാമനം രൂപമ-

വര്‍ധതാത്ഭുതം

ഹരേരനന്തസ്യ

ഗുണത്രയാത്മകം’

സത്വ, രജ, തമോ ഗുണങ്ങളെയും അതിജീവിച്ച് നിര്‍ഗുണനായി, പരബ്രഹ്മമായി വാമനന്‍ നിറഞ്ഞു നിന്നു. 

‘കായേ ബലിസ്തസ്യ 

മഹാവിഭൂതേഃ

സഹര്‍ത്വിഗാചാര്യ 

സദസ്യ ഏതത്

ദദര്‍ശ വിശ്വം 

ത്രിഗുണം ഗുണാത്മകേ

ഭൂതേന്ദ്രിയാര്‍ഥാശയ 

ജീവയുക്തം’

വിശ്വം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ആ ചൈതന്യത്തെ ദര്‍ശിക്കാന്‍ മഹാബലിക്ക് ഭാഗ്യമുണ്ടായി. 

മണ്ണും വിണ്ണുമെല്ലാം ആ ഭഗവത് ചൈതന്യം തന്നെയെന്ന് മഹാബലി തിരിച്ചറിഞ്ഞു. സര്‍വത്തിലും വിളങ്ങി നിന്ന് അവയെല്ലാം പ്രകാശിപ്പിച്ചു നില്‍ക്കുന്ന ആ മഹാചൈതന്യത്തെ കണ്ട് മഹാബലിയും മഹാഋത്വിക്കുകളും ആചാര്യന്മാരും എല്ലാം അത്ഭുതപ്പെട്ടു.

താന്‍ തന്റേതെന്നു കരുതിയിരുന്നതെല്ലാം ഭഗവാന്‍ തന്നെയെന്ന കാര്യം പ്രത്യക്ഷത്തില്‍ തിരിച്ചറിയാന്‍ മഹാബലിക്ക് സാധിച്ചു. വാസ്തവത്തില്‍ തന്റേതായി ഒന്നും തന്നെ ബാക്കിയില്ലെന്നും മഹാബലി മനസ്സിലാക്കി. എന്നിട്ടും ഞാന്‍ എന്ന അഹന്ത ബാക്കി നില്‍ക്കുന്നുണ്ടല്ലോ എന്ന ഭാരം മഹാബലിക്ക് അനുഭവപ്പെട്ടു. എന്റേതു മാത്രമല്ല, ഞാനും ആ ഭഗവാന്റെ തന്നെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് സമര്‍പിക്കാന്‍, തന്നെത്തന്നെ സമര്‍പിക്കാന്‍ നിശ്ചയിച്ച് മഹാബലി വാമനമൂര്‍ത്തിയുടെ മുന്നില്‍ തൊഴുകൈയുമായി കുനിഞ്ഞിരുന്നു.

9447213643

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.