Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെസ്സിനെ ജനകീയമാക്കിയ സംഘാടകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2020, 06:00 am IST
in Sports

കോഴിക്കോട്: ചെസ്സിനെ ജനകീയമാക്കിയ വ്യക്തിയാണ് ഇന്നലെ വിടവാങ്ങിയ പി.ടി. ഉമ്മര്‍കോയ. ചെസ് കാണാന്‍ ഇഷ്ടപ്പെട്ടിരുന്ന കുറ്റിച്ചിറക്കാരനായ യുവാവ് ചെസ്സിനെ ആഗോളതലത്തില്‍ തന്നെ നിയന്ത്രിച്ച കഥയാണ് പി.ടി. ഉമ്മര്‍കോയയുടേത്. ചെസ്സ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറി സ്ഥാനം മുതല്‍ ലോക ചെസ്സ് ഫെഡറേഷ(ഫിഡെ)ന്റെ വൈസ് പ്രസിഡണ്ട് സ്ഥാനം വരെ അദ്ദേഹം വഹിച്ചു. 1989 മുതല്‍ 2005 വരെ ആള്‍ ഇന്ത്യ ചെസ്സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം 1996 മുതല്‍ 2006 വരെ പത്തുവര്‍ഷക്കാലമാണ് ഫിഡെയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തിരുന്നത്. 

കോഴിക്കോട് നഗരത്തില്‍ കിഡ്‌സണ്‍ ടൂറിസ്റ്റ് ഹോമില്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രം അരങ്ങേറിയിരുന്ന ചെസ്സിനെ ജനകീയമാക്കുകയായിരുന്നു അദ്ദേഹം. തുടര്‍ച്ചയായി ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ സംഘടിപ്പിച്ച് പ്രമുഖ താരങ്ങളെ മത്സരിപ്പിക്കാനെത്തിച്ച് കോഴിക്കോടിനെ ചെസ്സിന്റെ തലസ്ഥാനമാക്കി അദ്ദേഹം മാറ്റി. ഫുട്‌ബോളിന്റെ നഗരമെന്നറിയപ്പെട്ടിരുന്ന കോഴിക്കോട് ഇതോടെ ചെസ്സിന്റെ നഗരമെന്ന് അറിയപ്പെടാന്‍ തുടങ്ങി.

വിശ്വനാഥന്‍ ആനന്ദ്, കൊനേരു ഹംപിതുടങ്ങിയ താരങ്ങളെ കോഴിക്കോട്ട് എത്തിച്ച് അദ്ദേഹം നിരവധി മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഫിഡെ റേറ്റഡ് ചെസ്സ് എന്ന് കോഴിക്കോട്ടുകാര്‍ കേട്ടത് ഉമ്മര്‍കോയയുടെ നേതൃത്വത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയതോടെയായിരുന്നു. നെഹ്‌റു ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ശേഷം വിദേശതാരങ്ങള്‍ കോഴിക്കോട്ട് മത്സരങ്ങള്‍ക്ക് ആദ്യമായി എത്തിയത് ലോക യൂത്ത് ചെസ്സ് ചാമ്പ്യന്‍ഷിപ്പിനായിരുന്നു. വനിതകള്‍ക്ക് മാത്രമായി ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പും കോഴിക്കോട്ട് സംഘടിപ്പിച്ചു. ലോക നിലവാരത്തിലുള്ള താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിനായി. രാജ്യാന്തര ആര്‍ബിറ്ററായിരുന്ന അദ്ദേഹം ഒട്ടേറെ രാജ്യാന്തര മത്സരങ്ങള്‍ നിയന്ത്രിച്ചു. മത്സര നിയന്ത്രണത്തില്‍ കടുകിട വ്യതിചലിക്കാത്ത കണിശക്കാരനായിരുന്നു ഉമ്മര്‍കോയ. അതുകൊണ്ടുതന്നെ രാജ്യാന്തര താരങ്ങളും ഒഫീഷ്യലുകളും ആദരവോടെയാണ് അദ്ദേഹത്തെ കണ്ടത്. 

കോഴിക്കോട് സര്‍വകലാശാലയിലെ ലാസ്റ്റ് ഗ്രേഡ് പദവിയില്‍ നിന്ന് അദ്ദേഹം ലോകചെസ്സിന്റെ അമരത്തേക്കുയര്‍ന്നത് ഇച്ഛാശക്തി കൊണ്ടു മാത്രമാണ്. കോഴിക്കോടിന്റെ ചരിത്രത്തില്‍ ഇതുപോലെ വളര്‍ന്ന മറ്റൊരാളില്ല എന്നുതന്നെ പറയാം. പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ ചെസിനെ നിയന്ത്രിച്ച അദ്ദേഹത്തിന് പിന്നീട് ഈ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. ചെസ്സ് രംഗത്തുണ്ടായ കിടമത്സരവും അധികാരമോഹവുമാണ് അതിന് കാരണമായത്. ഏറെ വര്‍ഷങ്ങളായി കോഴിക്കോട് പന്നിയങ്കരയിലെ വസതിയില്‍ രോഗബാധിതനായി കഴിയുകയായിരുന്നു അദ്ദേഹം. മിസ്സോറാം ഗവര്‍ണറായി ചുമതലയേറ്റശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ പി.എസ്. ശ്രീധരന്‍പിള്ള, പി.ടി. ഉമ്മര്‍കോയയെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. അവസാന കാലത്തും സൗഹൃദങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയിരുന്നു ചതുരംഗകളത്തെയും കരുക്കളെയും സ്‌നേഹിച്ച ആ മനുഷ്യന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

India

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

Kerala

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

പുതിയ വാര്‍ത്തകള്‍

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.