Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുകൃപയുടെ അനിവാര്യത

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jan 13, 2020, 06:49 am IST
in Samskriti

ശ്ലോകം  40

കഥം തരേയം ഭവസിന്ധുമേതം കാ വാ ഗതിര്‍മേ കതമോ/സ്ത്യുപായ:

ജാനേ ന കിഞ്ചിത് കൃപയാ/വ മാം പ്രഭോ സംസാര ദു:ഖക്ഷതിമാതനുഷ്വ

ഈ സംസാര സമുദ്രത്തെ എങ്ങനെ മറികടക്കും? എന്റെ ഗതിയെന്താണ്? സംസാരത്തെ കടക്കാന്‍ എന്ത് ഉപായമാണ് വേണ്ടത്? എനിക്കിതൊന്നും അറിയില്ല. പ്രഭോ എന്നെ കൃപയോടെ രക്ഷിക്കണേ.സംസാരദുഃഖത്തെ ഇല്ലാതാക്കണേ..

 സദ്ഗുരുവിനെ വേണ്ടതു പോലെ സമീപിച്ച് സേവനം ചെയ്ത് പക്വത വന്ന ശിഷ്യന്റെ ചോദ്യമാണിത്.ഈ ചോദ്യത്തില്‍ എന്താണ് ഒരു ശിഷ്യന്‍ ചോദിക്കേണ്ടതായിട്ടുള്ളത് എന്നത് വളരെ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യത്തിലെ വ്യക്തതയും വാക്കുകളിലെ വിനയവും നല്ലൊരു ശിഷ്യന്റ ഭാവത്തെ കാണിക്കുന്നു.

 സംസാരത്തിന്റെ ദോഷങ്ങളെക്കുറിച്ച് അറിയുമ്പോള്‍ അതില്‍ നിന്ന് മുക്തിയേ നേടാനുള്ള മാര്‍ഗ്ഗം കണ്ടെത്തുകയെന്നത് ഗുരുവിന്റെ അനുഗ്രഹം കൊണ്ട് നേടിയെടുക്കേണ്ടതാണ്. ഗുരുവുമായി ഏകീഭവിച്ച ശിഷ്യനു മാത്രമേ വേണ്ടതു പോലെ ചോദിക്കാനും കഴിയുള്ളൂ.ഈ സംസാരം വലിയ അപകടം പിടിച്ചതെന്നും ഓരോ നിമിഷവും അതില്‍ പെട്ട് ഉഴലുന്നത് സഹിക്കാനാവുന്നില്ലെന്നും ശിഷ്യന്‍ മനസ്സിലാക്കി. അതുകൊണ്ടാണ് എങ്ങനെ ഞാനീ സംസാരക്കടല്‍ മറികടക്കുമെന്ന് ചോദിക്കുന്നത്.

 സംസാരക്കടല്‍ കടക്കാനായില്ലെങ്കില്‍ എന്തായിരിക്കും തന്റെ അവസ്ഥ?ആത്മതത്വത്തെ നേടാനായില്ലെങ്കില്‍ തന്റെ ഗതിയെന്താകും? ആത്മസാക്ഷാത്കാരം നേടാനുള്ള വഴിയേതാണ് എന്നിങ്ങനെയുള്ള ഉത്കണ്ഠകള്‍ ശിഷ്യന്റെ മോക്ഷം നേടുന്നതിനുള്ള തീവ്രമായ ആഗ്രഹത്തെക്കുറിക്കുന്നു. ഇപ്പോഴത്തെ അവസ്ഥ തീര്‍ത്തും താങ്ങാനാവാത്തതും കൂടുതല്‍ കുഴപ്പങ്ങളിലേക്ക് ചാടിക്കുന്നതുമാണെന്ന് ബോധ്യമായിട്ടുണ്ട്.

ഒരു പക്ഷേ ഇങ്ങനെ ചോദ്യം ചോദിക്കാന്‍ കഴിയുന്നതു പോലും ഗുരുവിനടുത്ത് എത്തിയതുകൊണ്ടാകണം. താന്‍ ഈ സംസാരത്തില്‍ കിടന്ന് കഷ്ടപ്പെടേണ്ടവനല്ല എന്നും തനിക്ക് മുന്നില്‍ എറ്റവും മഹത്തരമായ ലക്ഷ്യമുണ്ടെന്നും അയാള്‍ക്കറിയാം. പക്ഷേ തനിക്ക് പറ്റിയ മാര്‍ഗം ഏതെന്ന് കൃത്യമായി അറിയില്ല. ഇതാണ് ഗുരുവില്‍ നിന്ന് അറിയേണ്ടത്. പലതും പരീക്ഷിച്ച് പരാജയപ്പെട്ടിട്ടുണ്ടാകാം. ചിലപ്പോള്‍ അങ്ങനെയൊരു നടത്തിയിട്ടുമുണ്ടാകില്ല. പക്ഷേ ആത്മവികാസത്തിന് പറ്റിയ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ മികച്ച ഒരു ഗുരുവിന്റെ ഉപദേശം ആവശ്യമാണ്. ഇതിനുള്ള കരുണയും അനുഗ്രഹവുമാണ് ചോദിക്കുന്നത്. എനിക്കൊന്നുമറിയില്ല എന്ന ശിഷ്യന്റെ വാക്കുകള്‍ ഗുരുവിനോടുള്ള ഭക്തിയും വിനയവും വെളിവാക്കുന്നതാണ്. അല്ലെങ്കിലും ഗുരുവിന്റെ അപാരജ്ഞാനത്തിന് മുന്നില്‍ ശിഷ്യര്‍ ഒന്നുമല്ലല്ലോ.

ഗുരു ആത്മതത്വം അനുഭവമായവനും ശിഷ്യന്‍ അതേക്കുറിച്ച് കേള്‍ക്കുക മാത്രം ചെയ്തവനോ കേള്‍ക്കാത്തവനോ ആകാം.സദ്ഗുരുവിനെ കണ്ടാല്‍ എന്ത് ചോദിക്കണം, എപ്പോള്‍ ചോദിക്കണം, എങ്ങിനെ ചോദിക്കണം തുടങ്ങിയ കാര്യങ്ങള്‍ ശിഷ്യന്റെ ചോദ്യങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.പലപ്പോഴും പലരുടേയും ചോദ്യങ്ങള്‍ തങ്ങള്‍ക്ക് വലിയ അറിവുണ്ടെന്ന മട്ടിലോ ഗുരുവിന് ഇതൊക്കെ അറിയാമോ എന്ന് പരിശോധിക്കുന്ന മട്ടിലോ, താരതമ്യം ചെയ്യുന്ന മട്ടിലോ ഒക്കെയാകും. ശരിക്കും സംശയമുള്ളവയേ ചോദിക്കാവൂ.അത് വളരെ ചുരുങ്ങിയ വാക്കുകളില്‍.

 അതുകൊണ്ട് പാകത വന്ന ഒരു ശിഷ്യനെയാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. വളരെക്കാലം ഗുരുകുലത്തില്‍ വസിച്ച് ഗുരു സേവ ചെയ്യുമ്പോള്‍ ശിഷ്യന്‍ ഈ അറിവിനെ നേടാന്‍ പരുവപ്പെടും. അതിന് ശേഷം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രേഷ്ഠതയുണ്ടാകും. ഗുരുവുമായി മാനസികവും ബൗദ്ധികവുമായി ചേര്‍ന്നിരിക്കാന്‍ കഴിയുന്ന ശിഷ്യര്‍ ഭാഗ്യവാന്‍മാരാണ്. അവരിലേക്ക് ഗുരുകൃപ ഒഴുകിയിറങ്ങും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

Samskriti

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

Samskriti

വിശ്വഗുരുവിനെ തേടി

Cricket

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

Football

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

പുതിയ വാര്‍ത്തകള്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.