Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുവിന്റെ സാന്നിധ്യം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jan 11, 2020, 06:06 am IST
in Samskriti

ശ്ലോകം  38

അയം സ്വഭാവഃ സ്വത 

ഏവ യത്പര ശ്രമാപനോദപ്രവണം 

മഹാത്മനാം സുധാംശുരേഷ സ്വയമര്‍ക്ക കര്‍ക്കശ 

പ്രഭാഭിതപ്താമവതി ക്ഷിതിം കില

മഹാത്മാക്കളുടെ സ്വഭാവമാണ് മറ്റുള്ളവരുടെ ദുഃഖം നീക്കുകയെന്നത്. സൂര്യന്റെ ചൂടേറ്റ് തളരുന്ന ഭൂമിയെ ചന്ദ്രന്‍ തന്റെ നിലാവാകുന്ന അമൃതവര്‍ഷം കൊണ്ട് കുളിര്‍പ്പിച്ച് കാക്കാറുണ്ടല്ലോ.  എല്ലാവരോടുമുള്ള കരുണ, മറ്റുള്ളവരെ സഹായിക്കാനുള്ള വ്യഗ്രത, അതിനുള്ള ഉന്മേഷം തുടങ്ങിയ വിശിഷ്ട ഗുണങ്ങള്‍ മഹാത്മാക്കള്‍ക്ക് സ്വാഭാവികയിട്ടുള്ളവയാണ്. അവയെ പ്രകടമാക്കാന്‍ അവര്‍ക്ക് പ്രയാസവുമില്ല. വേറെ ആരുടേയും പ്രേരണയും വേണ്ട. മഹാത്മാക്കള്‍ക്ക് ഇവയെല്ലാം അവരുടെ സ്വഭാവമാണ്. ആ സ്വഭാവത്തിന്റെ കാരണം അന്വേഷിക്കേണ്ടതില്ല. 

നാം ഓരോരുത്തരും മഹാത്മാക്കളായാല്‍ ഉത്തരം തന്നെ കിട്ടും.പഞ്ചസാര മധുരിക്കുന്നതിന് കാരണമെന്തെന്ന് ചോദിച്ചാല്‍ അതിന്റെ സ്വഭാവമാണ് എന്നാണ് ഉത്തരം. സദ്ഗുരുവിനെ ചന്ദ്രനോടാണ് ഉപമിച്ചിരിക്കുന്നത്. ചന്ദ്രനെ ശീതകിരണന്‍ എന്നാണ് വിളിക്കുക. സൂര്യതാപം പോലെ കഠിനമായ സംസാര ദുരിതങ്ങളില്‍ പെട്ട് കഷ്ടപ്പെടുന്നവര്‍ക്ക് കുളിര്‍മ്മയായി ഗുരു എത്തുന്നു. ചന്ദ്രന്‍ വരണ്ടുണങ്ങിയ മണ്ണിനെപ്പോലും തണുപ്പിക്കും പോലെയാണ് ഗുരുവിന്റെ സാമീപ്യവും സാന്ത്വനവും. ചന്ദ്രന്‍ തന്റെ ശീതള കിരണങ്ങളാകുന്ന കൈകളെക്കൊണ്ട് ഭൂമിയെ തലോടി തണുപ്പിക്കും പോലെയാണ് ഗുരുവിന്റെ കാരുണ്യം മറ്റുള്ളവര്‍ക്ക് സമാശ്വാസമേകുന്നത്. കാമം, ക്രോധം, ലോഭം, മോഹം തുടങ്ങിയ തീജ്വാലകളെ കൊണ്ട് ചുട്ടുപൊള്ളുന്ന ഹൃദയങ്ങള്‍ക്ക് ശാന്തിയുടേയും സന്തോഷത്തിന്റെയും കുളിര്‍മ നല്‍കാന്‍ മഹാത്മാക്കളുടെ സാന്നിദ്ധ്യം തന്നെ വേണം.

ശ്ലോകം 39

ബ്രഹ്മാനന്ദ രസാനുഭൂതി കലിതൈഃ 

പൂതൈഃ സുശീതൈര്‍ യുതൈഃ

യുഷ്മദ്വാക്കലശോജ്ഝിതൈഃ 

ശ്രുതിസുഖൈഃ വാക്യാമൃതൈഃ 

സേചയ 

സന്തപ്തം ഭവതാപദാവദഹന 

ജ്വാലാഭിരേനം പ്രഭോ

ധന്യാസ്‌തേ ഭവദീക്ഷണക്ഷണ 

ഗതേഃ പാത്രീകൃതാഃ സ്വീകൃതാഃ

സംസാരക്കാട്ടുതീയില്‍പ്പെട്ട് ദഹിച്ചു കൊണ്ടിരിക്കുന്ന എന്നെ കാക്കണേ ഗുരോ. ബ്രഹ്മാനന്ദ രസാനുഭൂതിയില്‍ മുക്കിയതും പാവനവും കാതിന് കുളിര്‍മയേകുന്നതുമായ അങ്ങയുടെ വാക്കുകളുടെ അമൃതം കൊണ്ട് ആശ്വസിപ്പിക്കണേ.അവിടത്തെ കൃപാകടാക്ഷം കുറച്ചെങ്കിലുമേറ്റാല്‍ അവര്‍ ധന്യരായിത്തീരും. എത്ര മനോഹരമായാണ് ആചാര്യ സ്വാമികള്‍ ശിഷ്യന്റെ പ്രാര്‍ത്ഥനയെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ഗുരുവിന്റെ കരുണാ കടാക്ഷവും ആ വാക്കുകളും സംസാരത്തിന്റെ തീച്ചൂടില്‍ പെട്ട് പൊരിയുന്ന ഓരോരുത്തര്‍ക്കും അമൃതമഴ തന്നെയാണ്. ഗുരുവിന്റെ കാരുണ്യത്തിന് പാത്രമാകാന്‍ കഴിയുന്നവര്‍ എത്രയോ ഭാഗ്യവാന്‍മാരാണ്.

 ഇവിടെ വാക്യാമൃതം എന്ന് പറഞ്ഞിരിക്കുന്നത് പാവനത്വവും ശീതളിമയും വെണ്‍മയുമൊക്കെ വാക്കിനും അമൃതിനും ഒരു പോലെ പറയാനാകും എന്നതിനാലാണ്. ഒന്നാമത്തെ വരിയില്‍ യുതൈഃ എന്നുള്ളിടത്ത് സിതൈഃ എന്ന് പാഠഭേദമുണ്ട്. പാപത്തെ ഇല്ലാതാക്കുന്നതിനാലാണ് വാക്കിനെ പൂത എന്ന് പറഞ്ഞത്. താപത്രയങ്ങളെ ഇല്ലാതാക്കുന്നതിനാല്‍ ശീതളമാണ്. രജസ്സും തമസ്സും ഇല്ലാത്തതിനാല്‍ നിര്‍മ്മലമായ വെണ്‍മയെ കാട്ടുന്നു. കേള്‍ക്കുമ്പോള്‍ ആനന്ദകരമായതിനാലാണ് ശ്രുതി സുഖം എന്ന് പറഞ്ഞത്.ബ്രഹ്മാനന്ദാനുഭൂതിയുടെ കാര്യം എത്രയോ വലുതായിരിക്കും.

ഗുരുവിന്റെ മുഖത്ത് നിന്നും വരുന്ന വാക്കുകളെ കലശത്തില്‍ നിന്നും പുറപ്പെടുന്ന സുന്ദര ശബ്ദങ്ങളായി, അമൃതകണങ്ങളായി ഉപമിച്ചിരിക്കുന്നു.അങ്ങനെയുള്ള ഗുരുവിന്റെ കരുണയ്‌ക്ക് പാത്രമായി ധന്യരാകാന്‍ ഇടയാവട്ടെ എന്നാണ് ശിഷ്യന്റെ പ്രാര്‍ത്ഥന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

Samskriti

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

Samskriti

വിശ്വഗുരുവിനെ തേടി

Cricket

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

Football

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

പുതിയ വാര്‍ത്തകള്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.