Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിക്ക് മറുപടിയുമായി കാനം: അര്‍ഹമായ സ്ഥാനം നല്‍കുന്നതാണ് മാന്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2020, 07:48 am IST
in Kerala

തൃശൂര്‍: പിണറായിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചരിത്രപുരുഷന്മാര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്നതാണ് മാന്യത. ഭൂപരിഷ്‌കരണ നിയമത്തിന്റെ ക്രെഡിറ്റ് അച്യുതമേനോന് അവകാശപ്പെട്ടതാണ്. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയതില്‍ മറ്റാര്‍ക്കും ഒരവകാശവുമില്ല. ക്രെഡിറ്റ് ഷെയര്‍ ചെയ്യാന്‍ തയാറല്ല. ചരിത്രം പഠിക്കാന്‍ തയാറാകണമെന്ന് കാനം പിണറായിയെ പരിഹസിച്ചു.

 സപ്തകക്ഷി സര്‍ക്കാര്‍ രാജിവയ്‌ക്കുന്നതിന് തൊട്ടുമുന്‍പാണ് ബില്‍ പാസാക്കിയത്. തുടര്‍ന്നുവന്ന അച്യുതമേനോന്‍ സര്‍ക്കാര്‍ അത് നടപ്പാക്കി. ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചു. ഇത് എല്ലാവര്‍ക്കും അറിയാവുന്ന ചരിത്രമാണ്.

1970 ജനുവരി ഒന്നിന് അച്യുത മേനോന്‍ സര്‍ക്കാര്‍ ഭൂപരിഷ്‌കരണം ഭേദഗതികളോടെ നടപ്പാക്കി. 1957 ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ലക്ഷ്യമിട്ട നടപടികള്‍ പൂര്‍ണമായും നടപ്പാക്കാന്‍ അച്യുതമേനോന്‍ സര്‍ക്കാരിനു കഴിഞ്ഞു. 1967 ലെ സപ്തകക്ഷി സര്‍ക്കാരിന്റെ സെലക്ട് കമ്മിറ്റിക്ക് മുമ്പാകെ വരുമ്പോള്‍ ബില്ലിന് രണ്ട് ഭേദഗതികളുണ്ടായിരുന്നു. ഒന്ന് പി.എസ്. ശ്രീനിവാസന്‍ അവതരിപ്പിച്ചത്. കുടികിടപ്പുകാര്‍ക്ക് ഉടന്‍ തന്നെ ഭൂമിയില്‍ അവകാശം കൊടുക്കണമെന്നായിരുന്നു അത്. സിപിഐ-സിപിഎം നേതാക്കള്‍ ഈ വിഷയം ചര്‍ച്ച ചെയ്ത് അത് സര്‍ക്കാരിന്റെ ഔദ്യോഗിക ഭേദഗതിയായി റവന്യു മന്ത്രി തന്നെ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. മറ്റൊന്ന് ഇ. ചന്ദ്രശേഖരന്‍ നായര്‍ അവതരിപ്പിച്ച നിയമം ഉടന്‍ പ്രാബല്യത്തിലാക്കണം എന്നതായിരുന്നു. 

 എന്നാല്‍, അത് നടപ്പാക്കുന്നതിലെ പ്രായോഗികബുദ്ധിമുട്ടാണ് അന്ന് ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഒറ്റയടിക്ക് നടപ്പാക്കേണ്ട എന്ന തീരുമാനത്തിലെത്തി. ഈ നിയമ ഭേദഗതി അംഗീകരിച്ചിട്ടും അത് നടപ്പാക്കുന്നതില്‍ അന്നത്തെ ഭരണ നേതൃത്വത്തിന്റെ താത്പര്യക്കുറവ് വ്യക്തമാക്കുന്നു. 1969 നവംബര്‍ ഒന്നിനാണ് സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നത്. ഇത് ചരിത്രം വായിച്ച എല്ലാവര്‍ക്കുമറിയാം. ചരിത്രം പലതരത്തില്‍ പഠിക്കാം, വായിച്ചു പഠിക്കുന്നതാണ് നല്ലത്. ചരിത്രം വായിച്ചു പഠിച്ചാല്‍  ഒട്ടേറെ കാര്യങ്ങള്‍ അറിയാന്‍ കഴിയും. 1970 ല്‍ ബില്‍ ഒമ്പതാം പട്ടികയില്‍ പെടുത്താനുള്ള പ്രമേയം പാസാക്കി. ആ സര്‍ക്കാര്‍ തന്നെയാണ് 1971 ജനുവരി 21ന് കണ്ണന്‍ദേവന്റെ 1,32,000 ഏക്കര്‍ ഭൂമി ഒരു പൈസ പോലും നല്‍കാതെ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. അതിന്റെ രേഖകകളും ചരിത്രത്തിലുണ്ട്, കാനം പറഞ്ഞു.

അതേ സര്‍ക്കാര്‍ തന്നെയാണ് 71 മെയ് 10ന് കേരളത്തിലെ സ്വകാര്യ വനങ്ങള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. അന്ന് പ്രതിപക്ഷത്തുണ്ടായിരുന്നവര്‍ എതിര്‍ത്തത് വനത്തില്‍ തേന്‍ ശേഖരിക്കുന്നവരുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന പേരിലായിരുന്നു. അതേ സര്‍ക്കാര്‍ തന്നെയാണ് ആലപ്പുഴയില്‍ മുരിക്കന്റെ കൈയിലുണ്ടായിരുന്ന 1935 ഏക്കര്‍ കായല്‍ ഭൂമി ഏറ്റെടുത്ത് കര്‍ഷക തൊഴിലാളികള്‍ക്ക് നല്‍കാന്‍ മാറ്റി വെച്ചത്.

അന്ന് റവന്യു മന്ത്രിയായിരുന്ന ബേബി ജോണ്‍ നിയമം അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷത്തുണ്ടായിരുന്ന പ്രമുഖ നേതാക്കള്‍ അതിനെ എതിര്‍ത്തതും നിയമസഭാ രേഖകളില്‍ കാണാം. അവസാനം നിയമം പാസാകുന്ന ഘട്ടം വന്നപ്പോള്‍ അന്നുണ്ടായിരുന്ന 17 പ്രതിപക്ഷാംഗങ്ങള്‍ വിട്ടുനിന്നു എന്നതും ചരിത്രരേഖകള്‍ പറയുന്നുണ്ട്. അതും വായിച്ചു മനസിലാക്കുന്നത് നല്ലതായിരിക്കും.സിപിഎം അന്ന് പ്രതിപക്ഷത്തായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

Gulf

പ്രവാസികളടക്കമുള്ളവരുടെ പൊതുജനാരോഗ്യം പ്രാധാന്യമുള്ളതാണെന്ന് യുഎഇ : ഇബോള വൈറസ് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ

India

ബാലറ്റ് പേപ്പറായാലും വോട്ടിംഗ് യന്ത്രമായാലും ബിജെപി തന്നെ…പഞ്ചാബില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചപ്പോള്‍ ബിജെപിയുടെ വിജയം മൂന്നിരട്ടിയായി

India

ജനിച്ച മണ്ണിനെ നെഞ്ചോട് ചേർത്ത് കശ്മീരി യുവാക്കൾ ; 538 പേർ അഗ്നിവീറുകളായി ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് ; പാകിസ്ഥാൻ കണ്ണ് തുറന്ന് കണ്ടോളൂ

India

അഭിഷേക് ബാനര്‍ജിയുടെ പരിക്ക് വെച്ച് രാഷ്‌ട്രീയം കളിക്കാന്‍ മമതയുടെ ശ്രമം, ചെറിയ പരിക്ക് മാത്രമെന്ന് അപ്പോളോ ഹോസ്പിറ്റല്‍

പുതിയ വാര്‍ത്തകള്‍

ഇഡി റെയ്ഡിനെതിരെ കേരളം താക്കീത് നൽകിയെന്ന് ദേശാഭിമാനി : താക്കീത് നൽകാൻ പോയവർ ഒരു കൊല്ലം കഴിഞ്ഞേ ഇനി പുറത്ത് വരൂവെന്ന് പരിഹാസം

തമിഴ്നാട്ടില്‍ പ്രകാശ് രാജിന് വിജയ് ആരാധകരുടെ പൊങ്കാല…ഒടുവില്‍ വിജയ് സിനിമയിലെ സ്ഥിരം ഗുണ്ടയായ പ്രകാശ് രാജിന് ഇടിയോടിടി

വിജയ് കേരളത്തില്‍ ക്ലച്ച് പിടിക്കുമോയെന്ന് സംശയം, ജോസഫ് വിജയ് പള്ളിയുടെ ആളാണെന്ന് വന്നതോടെ ഹിന്ദുയുവാക്കള്‍ക്ക് താല്‍പര്യം കുറഞ്ഞു::ഫക്രുദ്ദീന്‍ അലി

കൊട്ടിയൂർ ക്ഷേത്രത്തിൽ പാരമ്പര്യ അവകാശം ഉന്നയിച്ച് മുസ്ലീം കുടുംബം ;  ഭാരവാഹികളെ കണ്ടെന്ന് സൂചന  : കൊട്ടിയൂരിൽ ഇനിയൊരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഇഡിയ്ക്കെതിരെ മുട്ടയെറിഞ്ഞ സിപിഎം ഗുണ്ട ഐ.പി. ബിനു (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

ഇഡിയെ ആക്രമിച്ച കേസ് ഗുണം ചെയ്യുക യുഡിഎഫിന്, സിപിഎം ഗുണ്ടകള്‍ പുറത്തിറങ്ങാന്‍ സമയമെടുക്കും, സിപിഎമ്മിനെ ബാധിക്കും: യുവരാജ് ഗോകുല്‍

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.