Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

2020നെ വരവേല്‍ക്കുമ്പോള്‍ ആശങ്കകളും ഒപ്പം പ്രതീക്ഷകളും

പ്രമുഖ ഗാന്ധിയനായ കെ.പി.എ. റഹിം വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചതും ഫോക്‌ലോര്‍ ഗവേഷകന്‍ എം.വി. വിഷ്ണുനമ്പൂതിരി, മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയടക്കമുളള നിരവധി പേരുടെ വേര്‍പാടും പോയ വര്‍ഷം ജില്ലയ്‌ക്ക് തീരാനഷ്ടമായി.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Dec 31, 2019, 12:15 pm IST
in Local News

കണ്ണൂര്‍: കണ്ണൂരിനെ സംബന്ധിച്ച് പുതിയ വര്‍ഷം ഒരേസമയം പ്രതീക്ഷകളുടേതും ആശങ്കകളുടേതുമാണ്. വന്‍ വികസന സാധ്യതകള്‍ ജില്ലയുടെ മുന്നില്‍ തുറന്നിട്ടുകൊണ്ട് യാഥാര്‍ത്ഥ്യമായ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം വികസന രംഗത്തുണ്ടാക്കിയ മാറ്റങ്ങളും ഒപ്പം വിമാനത്താവളവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നിരവധി വിവാദങ്ങളടക്കം നിരവധി സംഭവങ്ങള്‍ ജില്ലയിലെ ജനങ്ങള്‍ക്ക് ആശങ്കകള്‍ക്കൊപ്പം പ്രതീക്ഷയുടെ പുതുനാമ്പുകളും തുറക്കുന്നു. 

അധികാരത്തിന്റെ തണലില്‍ എല്ലാകാലത്തേയും പോലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തങ്ങളുടെ അസഹിഷ്ണുത ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന പോയ വര്‍ഷത്തിലും പല വിഷയങ്ങളിലും എടുത്ത നിലപാടുകളിലൂടേയും പ്രവര്‍ത്തികളിലൂടെയും തെളിയിക്കപ്പെട്ടു. പാര്‍ട്ടി ഭരിക്കുന്ന നഗരസഭയുടെ കടുത്ത അനാസ്ഥ കാരണം പ്രവാസി വ്യവസായി ആത്മഹത്യചെയ്ത സംഭവം മുതല്‍ ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടക്കുന്ന ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ സംസ്ഥാന ഗവര്‍ണറായ ആരീഫ് മുഹമ്മദ്ഖാനെതിരെ നടന്ന അതിക്രമങ്ങളടക്കമുളള സംഭവവികാസങ്ങള്‍ സിപിഎം അസഹിഷ്ണുതയുടെ നേര്‍ദൃഷ്ടാന്തങ്ങളായി പോയവര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു.

കേന്ദ്രത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തിയ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സര്‍ക്കാരില്‍ ജില്ലയില്‍ നിന്ന് കേന്ദ്രമന്ത്രിയെ ലഭിച്ചതടക്കം നിരവധി നേട്ടങ്ങള്‍ പോയ വര്‍ഷം എടുത്തു പറയാവുന്നതാണ്. തലശ്ശേരി സ്വദേശിയായ വി.മുരളീധരന്‍ കേന്ദ്രമന്ത്രിയായത് കണ്ണൂരിന് അംഗീകാരമായി. 

പോയവര്‍ഷം ഏകദേശം 12 ലക്ഷത്തോളം യാത്രക്കാര്‍ കണ്ണൂര്‍ വിമാനത്താവളം ഉപയോഗപ്പെടുത്തി. കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഉദ്യോഗസ്ഥ നിയമനങ്ങള്‍, സിഎജി ഓഡിറ്റ് തടഞ്ഞ കിയാല്‍ നടപടിയടക്കം വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചു. ഗെയില്‍ പൈപ്പ് ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. പുതുവര്‍ഷാരംഭത്തില്‍ തന്നെ ഗ്യാസ് വിതരണം സാധ്യമാകുമെന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച പ്രവര്‍ത്തനത്തിന്റെ വിജയമായി. ഇരിട്ടി താലൂക്കിലെ പടിയൂര്‍ പഞ്ചായത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന അന്താരാഷ്‌ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രത്തിന്റെ തറക്കല്ലിട്ടത് ജില്ലയെ സംബന്ധിച്ച് എടുത്തു പറയത്തക്ക നേട്ടമായി. കണ്ണൂര്‍ നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി കോര്‍പ്പറേഷന്‍ പരിധിയില്‍ കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതി പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നുവെന്നത് മറ്റൊരു ഡിസംബര്‍ കൂടി കടന്നുപോകുമ്പോള്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.

കഴിഞ്ഞ കാലങ്ങളിലേതുപോലെ അഴീക്കല്‍ തുറമുഖ വികസനവുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകളും യോഗങ്ങളും നടന്നതെല്ലാതെ ചരക്കു ഗതാഗതം ആരംഭിക്കുന്ന കാര്യത്തിലടക്കം ഒരു പുരോഗതിയും കഴിഞ്ഞ 12 മാസക്കാലത്തിനിടയില്‍ ഉണ്ടായില്ല. ദേശീയപാത അതോറിറ്റിയുടേയും കേന്ദ്രഗവണ്‍മെന്റിന്റെയും ശക്തമായ ഇടപെടലിനെ തുടര്‍ന്ന് കണ്ണൂര്‍-മാഹി ബൈപ്പാസിന്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലായി. കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ കണ്ണൂര്‍ സിറ്റി ഇംപ്രൂവ്‌മെന്റ് റോഡ് പദ്ധതിയില്‍ 760 കോടി രൂപയുടെ അംഗീകാരം ലഭിച്ചെങ്കിലും പ്രവര്‍ത്തികള്‍ എന്നാരംഭിക്കും. കാലങ്ങളായി തുടരുന്ന കുരുക്കിനെന്ന് പരിഹാരം കാണാനാവുമെന്ന് അധികൃതര്‍ക്ക് പോയ വര്‍ഷവും വ്യക്തമാക്കാന്‍ കഴിഞ്ഞില്ല.

രാഷ്‌ട്രീയ-ഭരണ രംഗത്ത് നിരവധി മാറ്റങ്ങള്‍ക്ക് പോയ വര്‍ഷം ജില്ല സാക്ഷ്യം വഹിച്ചു. സിപിഎം-കോണ്‍ഗ്രസ് കക്ഷികളുടെ വികസനവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് മുന്‍ കണ്ണൂര്‍ എംപിയും കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്ന അബ്ദുളളക്കുട്ടി നരേന്ദ്രമോദിയുടെ വികസനനയങ്ങളെ പുകഴ്‌ത്തി ബിജെപിയില്‍ ചേര്‍ന്നതും പാര്‍ട്ടിയുടെ സംസ്ഥാന വൈസ്പ്രസിഡണ്ടായതും 2019ല്‍ ശ്രദ്ധിക്കപ്പെട്ടു. പാര്‍ട്ടിയില്‍ ഏകാധിപതിയെപ്പോലെ വാണ പി. ജയരാജന് സിപിഎമ്മിനകത്ത് രൂപം കൊണ്ട ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരില്‍ ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടതും ഏറെ ചര്‍ച്ചകള്‍ക്ക് ഇടനല്‍കി. കോണ്‍ഗ്രസ് വിമതന്റെ സഹായത്തോടെ ഭരണം നടത്തിയ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇടതുമുന്നണിയ്‌ക്ക് നഷ്ടമായത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു. തലശ്ശേരിയില്‍ നഗരമധ്യത്തില്‍ മുന്‍ സിപിഎം യുവനേതാവ് സി.ഒ.ടി. നസീറിനെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ വധിക്കാന്‍ ശ്രമിച്ച സംഭവവും ഏറെ വിവാദമായി. അക്രമത്തിന് പിന്നില്‍ സിപിഎം നേതാവും എംഎല്‍എയുമായി എ.എന്‍. ഷംസീറാണെന്ന ആണെന്ന് നസിര്‍ തന്നെ ആരോപിച്ചത് ഏറെ രാഷ്‌ട്രീയ കോളിളക്കം സൃഷ്ടിക്കുകയും സിപിഎം പ്രതികൂട്ടിലാവുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പല ബൂത്തുകളിലും സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കള്ളവോട്ട് നടത്തിയതായ കണ്ടെത്തിയ സംഭവങ്ങള്‍ ദേശീയതലത്തിലടക്കം ചര്‍ച്ച ചെയ്യപ്പെട്ടു. ചില ബൂത്തുകളില്‍ ഇതിന്റെ പേരില്‍ റീപോളിംഗ് നടന്നതും ചരിത്രമായി.

പ്രമുഖ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യചെയ്ത സംഭവം പോയവര്‍ഷം കണ്ണൂരില്‍ മാത്രമല്ല സംസ്ഥാനത്താകമാനം ചര്‍ച്ചയായി. ആന്തൂര്‍ നഗരസഭാ പരിധിയില്‍ നിര്‍മ്മിച്ച തന്റെ പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭയുടെ അനുമതി ലഭിക്കാത്തതിന്റെ പേരില്‍ സാജന്‍ പാറയില്‍ ആത്മഹത്യചെയ്യുകയായിരുന്നു. അനുമതി നല്‍കാത്തത്തിനെ ചൊല്ലി സിപിഎമ്മിന് അകത്ത് നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷമാവുകയും പരസ്യമായ പോരിലേക്കെത്തുകയും ചെയ്തു. സംഭവത്തില്‍ സിപിഎമ്മിനെതിരെ ജില്ലയ്‌ക്കകത്തും പുറത്തും ഏറെ പ്രതിഷേധങ്ങള്‍ അരങ്ങേറിയതും കടന്നു പോകുന്ന വര്‍ഷത്തിലാണ്.

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഫാ. റോബിന്‍ വടക്കുംചേരിയെ 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചതും കലി തുളളിപെയ്ത കാലവര്‍ഷത്തില്‍ വെളളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം ജില്ലയിലെ പല ഭാഗങ്ങളിലും പ്രളയ സമാനമായ അന്തരീക്ഷം ഉണ്ടാവുകയും നിരവധി പേര്‍ക്ക് വീടും കിടപ്പാടവും നഷ്ടപ്പെട്ടതും പോയ വര്‍ഷത്തിലെ നടുക്കുന്ന ഓര്‍മ്മകളാണ്. പ്രമുഖ ഗാന്ധിയനായ കെ.പി.എ. റഹിം വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചതും ഫോക്‌ലോര്‍ ഗവേഷകന്‍ എം.വി. വിഷ്ണുനമ്പൂതിരി, മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയടക്കമുളള നിരവധി പേരുടെ വേര്‍പാടും പോയ വര്‍ഷം ജില്ലയ്‌ക്ക് തീരാനഷ്ടമായി.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.