Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യു‌എസ്-അഫ്ഗാനിസ്ഥാന്‍ സമാധാന കരാര്‍ ഒപ്പിടാന്‍ അനുവദിച്ചാല്‍ വെടിനിര്‍ത്തലാകാമെന്ന് താലിബാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2019, 12:14 pm IST
in World

വാഷിംഗ്ടണ്‍: അമേരിക്കയുമായി സമാധാന കരാര്‍ ഒപ്പിടാന്‍ സാഹചര്യം ഒരുക്കിയാല്‍ അഫ്ഗാനിസ്ഥാനില്‍ രാജ്യവ്യാപകമായി താല്‍ക്കാലിക വെടിനിര്‍ത്തലിന് സമ്മതിക്കാമെന്ന് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈനികരെ പിന്‍‌വലിക്കാനും, രാജ്യത്ത് 18 വര്‍ഷത്തെ സൈനിക ഇടപെടല്‍ അവസാനിപ്പിക്കാനും സമാധാന കരാര്‍ വ്യവസ്ഥ ചെയ്യുമെന്ന് വാഷിംഗ്ടണെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്ഥാനെ തീവ്രവാദ ഗ്രൂപ്പുകള്‍ ഒരു താവളമായി ഉപയോഗിക്കില്ലെന്ന് താലിബാനില്‍ നിന്നുള്ള ഉറപ്പും  ഉള്‍പ്പെടുത്തണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ 12,000ത്തോളം അമേരിക്കന്‍ സൈനികരുണ്ടെന്ന് കണക്കാക്കപ്പെടുന്നു. താലിബാന്‍ മേധാവി കരാര്‍ അംഗീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.

വെടിനിര്‍ത്തലിന്‍റെ കാലാവധി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇത് 10 ദിവസം നീണ്ടുനില്‍ക്കുമെന്ന് കരുതുന്നു.  യുഎസ്-താലിബാന്‍ സമാധാന കരാര്‍ ഒപ്പിട്ട് രണ്ടാഴ്ചയ്‌ക്കുള്ളില്‍ അഫ്ഗാന്‍ അന്തര്‍ദേശീയ ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിവരം. യുദ്ധാനന്തര അഫ്ഗാനിസ്ഥാന്‍ എങ്ങനെയായിരിക്കുമെന്നും താലിബാന്‍ എന്ത് പങ്കുവഹിക്കുമെന്നും അപ്പോള്‍  തീരുമാനിക്കും.

സ്ത്രീകളുടെ അവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം, പതിനായിരക്കണക്കിന് താലിബാന്‍ പോരാളികളുടെ വിധി, അതുപോലെ തന്നെ സമ്പത്തും അധികാരവും സ്വായത്തമാക്കിയ അഫ്ഗാനിസ്ഥാനിലെ യുദ്ധപ്രഭുക്കളില്‍ നിന്നുള്ള സായുധരായ മിലിഷിയകള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടും.

2018 ജൂണില്‍ ഈദ്-ഉല്‍-ഫിത്വര്‍ പ്രമാണിച്ച് മൂന്ന് ദിവസത്തെ ഉടമ്പടി ഒഴികെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും താലിബാന്‍ മുമ്പ് നിരസിച്ചിരുന്നു. പോരാട്ടത്തിന് തുടക്കം കുറിച്ച ഇരുവശങ്ങളിലുമുള്ള അഫ്ഗാനികള്‍ തമ്മിലുള്ള ചര്‍ച്ച സമാധാന കരാറിനെ പിന്തുടരുകയും യുദ്ധാനന്തര അഫ്ഗാനിസ്ഥാന്‍റെ രൂപം നിര്‍ണ്ണയിക്കുകയും ചെയ്യും.

വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന താലിബാന്‍ ആക്രമണത്തില്‍ 17 സൈനികരാണ് കൊല്ലപ്പെട്ടത്. ഒരു പ്രാദേശിക മിലിഷ്യ കമാന്‍ഡറെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും, എന്നാല്‍ അയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നും തഖാര്‍ പ്രവിശ്യയിലെ ഗവര്‍ണറുടെ വക്താവ് ജവാദ് ഹജ്രി പറഞ്ഞു.

പ്രാദേശിക മിലിഷിയകള്‍ സാധാരണയായി വിദൂര പ്രദേശങ്ങളിലിരുന്നാണ് എല്ലാം നിയന്ത്രിക്കുന്നത്.  അവര്‍ അഫ്ഗാന്‍ പ്രതിരോധ അല്ലെങ്കില്‍ ആഭ്യന്തര മന്ത്രാലയങ്ങളുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് ഏറ്റെടുത്തു. വടക്കന്‍ കുണ്ടുസ് പ്രവിശ്യയില്‍ ഒരു അമേരിക്കന്‍ സൈനികന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കുണ്ടുസിലെ അമേരിക്കന്‍, അഫ്ഗാന്‍ സേനകളെ ലക്ഷ്യമാക്കി നടന്ന റോഡരികിലെ ബോംബാക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് താലിബാന്‍ അവകാശപ്പെട്ടു.

ഒരു ചെക്ക് പോയിന്റില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ വടക്കന്‍ ബാല്‍ക്ക് പ്രവിശ്യയില്‍ ഏഴ് അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇതേ പ്രവിശ്യയില്‍ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ആറ് അഫ്ഗാന്‍ സൈനികരും കൊല്ലപ്പെട്ടു. തെക്കന്‍ ഹെല്‍മണ്ട് പ്രവിശ്യയിലെ ഒരു ചെക്ക് പോയിന്‍റില്‍ നടന്ന ആക്രമണത്തില്‍ 10 അഫ്ഗാന്‍ സൈനികര്‍ വെള്ളിയാഴ്ച കൊല്ലപ്പെട്ടു.

അഫ്ഗാന്‍, യുഎസ് സേനയെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും താലിബാന്‍ ഇടയ്‌ക്കിടെ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍, നിരവധി അഫ്ഗാന്‍ സിവിലിയന്മാര്‍ ക്രോസ്ഫയറിലോ അല്ലെങ്കില്‍ തീവ്രവാദികള്‍ റോഡരികുകളില്‍ സ്ഥാപിച്ചിട്ടുള്ള ബോംബുകളാലോ  കൊല്ലപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ആലുങ്കല്‍ പാട്ടെഴുത്തിന്റെ ചേര്‍ത്തല പെരുമ

Kerala

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

Kerala

കേരളത്തില്‍ നിര്‍മാണ മേഖല തകര്‍ച്ചയിലേക്ക്; സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

India

കര്‍ണാടകയില്‍ ഹിന്ദുവിരുദ്ധത ഏറുന്നു: സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

Kerala

രാത്രികാലങ്ങളിലെ ലോഡ് ഷെഡിങ് ഓവർലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമെന്ന്; വിശദീകരണവുമായി മന്ത്രി

പുതിയ വാര്‍ത്തകള്‍

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

ചരിത്രം കുറിച്ച് ഐഎൻഎസ് സുദർശിനി; കാനറി ദ്വീപുകളിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ കപ്പലെത്തി

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.