Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീകളടക്കമുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സ്വന്തം ലൈംഗികാവയവം പോസ്റ്റ് ചെയ്തു; വിശദീകരണ കുറിപ്പിലൂടെ തെറ്റ് ന്യായീകരിക്കാന്‍ ശ്രമം; ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ പുറത്താക്കി സിപിഎം തടിയൂരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2019, 10:30 am IST
in Kerala

കൊല്ലം: സ്വന്തം ലൈംഗികാവയവത്തിന്റെ ചിത്രം സ്ത്രീകളടടക്കം 61 അംഗങ്ങളുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയും അതിനെ ന്യായീകരിച്ച് ഫെയ്‌സ്ബുക്കില്‍ വിശദീകരണ കുറിപ്പിടുകയും ചെയ്തില്‍ പുലിവാല് പിടിച്ച് സിപിഎം പാലമേല്‍വടക്ക് ലോക്കല്‍ കമ്മറ്റി സെക്രട്ടറി ആര്‍. ശശികുമാര്‍. താന്‍ ചെയ്ത തെറ്റ് ഏറ്റു പറഞ്ഞും ന്യായീകരിച്ചും വിശദീകരണ കുറിപ്പിട്ട ശശികുമാറിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സിപിഎം പുറത്താക്കി.

ശശികുമാറിനെ രക്ഷിക്കാനും വാര്‍ത്ത ചോര്‍ത്തിയവരെ കണ്ടുപിടിക്കാനുമുള്ള നീക്കങ്ങളാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായത്. എന്നാല്‍, ചെയ്ത തെറ്റ് ശശികുമാര്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ വാര്‍ത്ത ശരിയാണെന്നും അതുകൊണ്ട് ചോര്‍ത്തല്‍ സംബന്ധിച്ച അന്വേഷണം ആവശ്യമില്ലെന്നും ഒരു വിഭാഗം ശക്തമായി വാദിച്ചു. അതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കടുത്ത നടപടി ഉണ്ടായിരിക്കുന്നത്.

പാരലല്‍ കോളജ് അധ്യാപകന്‍ ആയിരുന്ന ശശികുമാര്‍ ആദ്യമായല്ല ഇത്തരം വികൃതികള്‍ കാണിക്കുന്നതെന്ന് എതിര്‍പക്ഷം ആരോപിക്കുന്നു. ഈ നവോഥാന നായകന് സ്ത്രീകളെ കണ്ടാല്‍ ഹാലിളകുന്ന കൂട്ടത്തിലാണെന്ന് അവര്‍ പറയുന്നു. വനിത സഖാക്കള്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയില്‍ നിന്ന് ഒരകലം പാലിച്ചാണ് നില്‍ക്കുന്നതത്രേ. ഇദ്ദേഹം ഒറ്റയ്‌ക്കാണ് പാര്‍ട്ടി ഓഫീസില്‍ ഇരിക്കുന്നത് എങ്കില്‍ സ്ത്രീകള്‍ അവിടേക്ക് കയറാറല്ല.

രണ്ടാഴ്ച മുമ്പാണ് ഗോവിന്ദപ്പിള്ള സ്മാരക ലൈബ്രറിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ശശികുമാര്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഗ്രൂപ്പിലുണ്ടായിരുന്നവര്‍ ഇതു കണ്ട് ഞെട്ടിയെങ്കിലും പടം കൈവിട്ടു പോയ വിവരം സഖാവ് അറിഞ്ഞില്ല. അതു കാരണം പോസ്റ്റ് ഡിലീറ്റ് ചെയ്യാനും കഴിഞ്ഞില്ല. ഗ്രൂപ്പിലുണ്ടായിരുന്ന മറ്റുള്ളവര്‍ വിവരം ചൂണ്ടിക്കാണിച്ചിട്ടും ശശികുമാര്‍ അറിഞ്ഞില്ല. പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ട സമയ പരിധി കഴിഞ്ഞപ്പോഴാണ് വിവരം ശശികുമാര്‍ അറിഞ്ഞതത്രേ. ഇതോടെ ഗ്രൂപ്പിന്റെ ഏക അഡ്മിനായ ശശികുമാര്‍ അംഗങ്ങളെ ഓരോരുത്തരെയായി റിമൂവ് ചെയ്തു. പക്ഷേ, നേരത്തേ തന്നെ ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തു വച്ചിരുന്നവര്‍ ഇത് വിവാദമാക്കി. തുടര്‍ന്നാണ് ചാരുംമൂട് ഏരിയാ കമ്മറ്റി യോഗം ചേര്‍ന്ന് മൂന്നുമാസത്തേക്ക് ശശികുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.

ചാരുംമൂട് ഏരിയാ കമ്മറ്റിയംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മറ്റിയംഗം, ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിക്കുന്ന ശശികുമാറിനെ മൂന്നു മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നതാണ്. അതിനിടെയാണ് സ്വന്തം ഭാഗം ന്യായീകരിച്ച് വിശുദ്ധനാകാന്‍ വേണ്ടി എഫ്ബിയില്‍ പോസ്റ്റ് ഇട്ടത്. ഈ പോസ്റ്റാണ് പുലിവാലായതും ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താകാന്‍ കാരണമായതും. 

വിശദീകരണ കുറിപ്പ് ഇങ്ങനെ

ഇന്നും പതിവുപോലെ ദേശാഭിമാനി പത്രം വിതരണം കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തി. നാലു വര്‍ഷമായി ഞാന്‍ തന്നെയാണ് പത്രം വിതരണം ചെയ്യുന്നത്. ഇപ്രാവശ്യം പത്രം കുറവാണ് 138 എണ്ണമേയുള്ളൂ. ഇന്നലെ മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ എന്നെക്കുറിച്ച് ഒരു വാര്‍ത്ത വരികയുണ്ടായി. ഇനിയും ഞാന്‍ പ്രതികരിക്കാതിരുന്നാല്‍ എന്നെ ഞാനാക്കിയ പാര്‍ട്ടി സഖാക്കള്‍, എന്റെ സുഖത്തിലും ദുഃഖത്തിലും എന്നോടൊപ്പം നിന്ന എന്റെ നാട്ടുകാര്‍, കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി എന്നെ സ്‌നേഹിച്ച പൊതു സമൂഹം, 32 വര്‍ഷത്തിലധികമായി ഞാന്‍ പഠിപ്പിച്ച, ഇന്ന് സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിലകൊള്ളുന്ന ആയിരക്കണക്കായ എന്റെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ എന്നിവര്‍ തെറ്റിദ്ധരിക്കപ്പെടുമെന്നുള്ളതു കൊണ്ട് ഞാന്‍ ഇവിടെ ചിലത് കുറിക്കുന്നു.

ഞാന്‍ എന്റെ പാര്‍ട്ടിയില്‍ സജീവമായ കാലം മുതല്‍ ചിലര്‍ ഈ വേട്ടയാടല്‍ തുടരുന്നു. ഇപ്പോള്‍ അവരുടെ കൈയില്‍ എന്റെ തെറ്റു കൊണ്ടുണ്ടായ ഒരു അശ്ലീല ചിത്രം ലഭിച്ചു. ഡിസംബര്‍ മാസം 10-ാം തീയതി(എന്റെ സുഹൃത്തിന്റെ കടയില്‍ എനിക്ക് ഒരു ചെറിയ ജോലിയുണ്ട്) പകല്‍ 10.50 ന് എന്റെ മൊബൈല്‍ ഗ്യാലറിയില്‍ എന്നോ കിടന്ന ഒരു അശ്ലീല ചിത്രം കാണുകയും അത് ഡിലീറ്റ് ചെയ്യുന്നതിന് വേണ്ടി എടുക്കുകയും ഈ സമയം എല്ലാവരും ബഹുമാനിക്കുന്ന റിട്ട. അദ്ധ്യാപകനും പാര്‍ട്ടി അംഗവുമായ ഒരു സഖാവ് അവരുടെ വാര്‍ഡില്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച സാംസ്‌കാരിക നിലയത്തിന്റെ വസ്തു സംബന്ധമായ കാര്യം പഞ്ചായത്തില്‍ സംസാരിക്കുന്നതിന് എന്നെ കൂട്ടിക്കൊണ്ടു പോകാന്‍ വന്നു. അംഅദ്ദേഹത്തോട് സംസാരിച്ചു കൊണ്ട്, അദ്ദേഹം കാണാതെ ഡിലീറ്റ് ചെയ്യാനുള്ള പ്രരിശ്രമത്തില്‍ ഞാന്‍ അഡ്മിനായിട്ടുള്ള ഗോവിന്ദപ്പിള്ള സ്മാരകത്തില്‍ സെന്റ് ചെയ്യുകയായിരുന്നു.

എന്റെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഞാന്‍ ചെയ്തത് ഗുരുതരമായ തെറ്റാണ്. യാതൊരു കാര്യവും കൃത്യമായി അറിയാത്ത ഞാന്‍ ഡിലീറ്റ് ഫോര്‍ മി എന്ന ഓപ്ഷനിലാണ് ക്ലിക്ക് ചെയ്തത്. പിന്നീട് സുഹൃത്തുക്കള്‍ വന്ന് നോക്കുമ്‌ബോഴാണ് 56 പേരുള്ള പാര്‍ട്ടി ഗ്രൂപ്പില്‍ ഈ ചിത്രം സെന്റായത്. എന്നാല്‍ എക്കാലത്തെയും എന്റെ പ്രിയപ്പെട്ട സുഹൃത്ത് പാലമേല്‍ വടക്ക് വോളന്റിയര്‍ ക്യാപ്ടനായ സഖാവിനെ നിര്‍ബന്ധിച്ച് സ്‌ക്രീന്‍ ഷോട്ടെടുപ്പിച്ച് വാങ്ങുകയും രണ്ടു പ്രധാനപ്പെട്ട പാലമേലെ പാര്‍ട്ടി സഖാക്കള്‍ക്ക് സെന്റ് ചെയ്തു കൊടുക്കുകയും ചെയ്തു. ഏതു ക്രൈമിലും ഒരു തെളിവ് അവശേഷിക്കുമെന്ന് പറയുന്നതു പോലെ ക്രിക്കറ്റിനോട് വലിയ ആവേശമുള്ള ആ സഖാവിന്റെ പ്രൊഫൈല്‍ സ്‌ക്രീന്‍ ഷോട്ടില്‍ പതിഞ്ഞിരുന്നു. ആ സഖാവ് നടന്ന ചതി എന്നോട് പറഞ്ഞ് കരയുകയും ചെയ്തു.

ഈ എടുത്ത സ്‌ക്രീന്‍ ഷോട്ട് മറ്റു പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് അയച്ചു കൊടുത്തു. പാര്‍ട്ടി നിലപാടില്‍ നിന്നു കൊണ്ട് മറ്റു പാര്‍ട്ടികളെ ശക്തമായി വിമര്‍ശിക്കുമ്‌ബോഴും എല്ലാവരോടും വ്യക്തിപരമായ സൗഹൃദം സൂക്ഷിക്കുന്ന എന്നോട് അവരില്‍ ചിലര്‍ വിളിച്ചു പറയുകയും ചെയ്തു. ഞാന്‍ ചെയ്ത കൈയബദ്ധം കൊണ്ടുണ്ടായ തെറ്റ് എന്റെ പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കും എന്ന് മനസിലാക്കിയ ഞാന്‍ എന്റെ പാര്‍ട്ടിയില്‍ നിന്ന് അവധി അപേക്ഷിക്കുകയും അവധി അനുവദിക്കുകയും ചെയ്തു. പാര്‍ട്ടി വച്ച അന്വേഷണ കമ്മിഷനും എന്റെ പാര്‍ട്ടി നേതൃത്വവും കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടും എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

India

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.