Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബസ് കത്തിക്കുകയും കല്ലെറിയുകയും ചെയ്താല്‍ പോലീസ് കേസെടുക്കും; ജാമിയ മിലിയ വിഷയത്തില്‍ ഇടപെടാതെ സുപ്രീ കോടതി; പരാതികളുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2019, 01:19 pm IST
in India

ന്യൂദല്‍ഹി: ജാമിയ മിലിയ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പരോക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വിദ്യാര്‍ത്ഥികള്‍ക്കെതിരേ പോലീസ് ധാരാളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നെന്ന് അഭിഭാഷക ഇന്ദിര ജയ്‌സിങ് വാദിച്ചപ്പോള്‍, കല്ലെറിയുന്നത് പോലീസ് കണ്ടു നില്‍ക്കണോ കേസ് രജിസ്റ്റര്‍ ചെയ്യണോ എന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ തിരികെ ചോദിച്ചു. ഡല്‍ഹിയിലെ പലയിടങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ ഒന്നായി കണ്ടു നടപടി സ്വീകരിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ക്കുള്ള ആവലാതികളും പരാതികളും ഹൈക്കോടതിയെ അറിയിക്കൂ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് വേണ്ടതു ചെയ്‌തോളും. അതിലും തൃപ്തി ഇല്ലെങ്കില്‍ ഇവിടെ വീണ്ടും വരൂ എന്നും ചീഫ് ജസ്റ്റിസ്. 

വിദ്യാര്‍ത്ഥികള്‍ക്കെതിരേ കേസുകള്‍ എടുക്കുമ്പോള്‍ എങ്ങനെ സമാധാനം വരുമെന്ന് ഇന്ദിര ജയ്‌സിങ് വാദിച്ചു. പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ സഹായം ലഭിച്ചിട്ടില്ല. തെലങ്കാന വെടിവയ്‌പ്പ് കേസില്‍ എന്ന പോലെ ഒരു കമ്മിഷനെ സുപ്രീം കോടതി നിയമിക്കണമെന്നും ഇന്ദിര. എന്നാല്‍, തെലങ്കാന സംഭവുമായി ഇതിനെ കൂട്ടിക്കെട്ടേണ്ടെന്നും അത്തരം ഒരു കമ്മിഷനേയും ഇപ്പോള്‍ നിയമിക്കില്ലെന്നും സുപ്രീം കോടതി. ജാമിയ മിലിയയില്‍ സ്ഥിതി മെച്ചപ്പെട്ടെന്നും എന്നാല്‍, അലിഗഡ് സര്‍വകലാശാല ഇപ്പോഴും പ്രശ്‌നബാധിതമാണെന്നും റിട്ട. ജഡ്ജിയെ അങ്ങോട്ടേക്ക് അയക്കണമെന്നും കോളിന്‍ ഗോണ്‍സാല്‍വസ് വാദിച്ചു. എന്നാല്‍, അതൊന്നും ഇപ്പോള്‍ ഉറപ്പു നല്‍കാനാകില്ലെന്നു ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. 

എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട ഒരു വിദ്യാര്‍ത്ഥിയേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഒരു വിദ്യാര്‍ഥി പോലും ജയിലില്‍ ഇല്ലെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി സോളിസിക്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. പരുക്കേറ്റ എല്ലാ വിദ്യാര്‍ഥികള്‍ക്കും വിദഗ്ധ ചികിത്സ തന്നെയാണ് നല്‍കിയത്. എല്ലാം ചെലവുകളും സര്‍ക്കാര്‍ സംവിധാനങ്ങളാണ് വഹിച്ചതെന്നും തുഷാര്‍. സംഘര്‍ഷത്തില്‍ നിരവധി പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. അക്രമകാരികളെ പിരിച്ചു വിടാന്‍ പോലീസ് പ്രയോഗിച്ച ടിയര്‍ ഗ്യാസ് ഷെല്ലുകളില്‍ പൊട്ടാത്തവ എടുത്ത് പോലീസിനു നേരേ എറിയുന്നതിനിടെ പൊട്ടിത്തെറിച്ചാണ് ചില വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റത്. 

വിദ്യാര്‍ത്ഥികളാണെന്ന് കരുതി നിയമം കൈയിലെടുക്കാന്‍ അവകാശമില്ലെന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ആദ്യം കലാപം അവസാനിപ്പിക്കണമെന്നും എന്നിട്ട് മാത്രം കോടതിയെ സമീപിച്ചാല്‍ മതിയെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ നിര്‍ദേശിച്ചിരുന്നു. കോടതിയില്‍ ബഹളം വെയ്‌ക്കാന്‍ ശ്രമിച്ച ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥിയുടെ നടപടിയെയും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള സമരത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കലാപസമാന സാഹചര്യം നിലനില്‍ക്കുന്നത് അവസാനിപ്പിക്കണം. ആര്‍ക്കെങ്കിലും എന്തിനോടെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ക്കെല്ലാം സമാധാനപരമായി സമരം ചെയ്യാന്‍ അവകാശമുണ്ട്. അത്തരം സമരങ്ങളെ കോടതി അംഗീകരിക്കുന്നു, ചീഫ് ജസ്റ്റിസ് ബോബ്‌ഡെ വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊണ്ട് നടന്നതും നീയേ …ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ വർഗീയ ഏകീകരണം

India

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

India

ആര്‍എസ്എസ് സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

Kerala

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

India

അസമില്‍ ഹിമന്ത ശര്‍മ്മയ്‌ക്ക് ഹാട്രിക്, എക്സിറ്റ് പോള്‍ എക്സാറ്റ് പോള്‍ ആയെന്ന് ഹിമന്ത, ബിജെപിയല്ല, ഇവിടെ എന്‍ഡിഎ ഭരിയ്‌ക്കും

പുതിയ വാര്‍ത്തകള്‍

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

പുതുച്ചേരിയിൽ ബിജെപി മുന്നിൽ

ഗ്രാമീണമേഖലയായ ഉരുളക്കിഴങ്ങ് ബെല്‍റ്റെന്നറിയപ്പെടുന്ന പൂര്‍വ്വ മേദിനിപൂരിലും ബിജെപി കുതിപ്പ്

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

നാലാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

അഭിഷേക് ബാനര്‍ജിയും ജഹാംഗീര്‍ ഖാനും (ഇടത്ത്)

ജഹാംഗീര്‍ ഖാന്റെയും അഭിഷേഖ് ബനാര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നില്‍

ബംഗാളിൽ ബിജെപി വരുന്നു, തമിഴ്‌നാട്ടിൽ വിജയ് മുന്നേറ്റം

അസമില്‍ ഹിമന്ത ശര്‍മ്മയുടെ നേതൃത്വത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്

തമിഴ്‌നാട്ടിൽ അച്ഛനും മകനും പിന്നിൽ! സ്റ്റാലിനും ഉദയനിധിയും പിന്നിൽ, വിജയ് തരംഗത്തിൽ ഞെട്ടി ഡിഎംകെ, പ്രതിപക്ഷമാകാനൊരുങ്ങി എ ഐ ഡി എംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.