Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മഹാപാരമ്പര്യത്തിലെ ഗുരുകവി

എസ്. രമേശന്‍ നായര്‍byഎസ്. രമേശന്‍ നായര്‍
Nov 30, 2019, 04:54 am IST
inVicharam

മലയാളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കവി, ഗുരുകവി ആരെന്നു ചോദിച്ചാല്‍ അത് മഹാകവി അക്കിത്തമാണ്. ഒരു മഹാ പാരമ്പര്യത്തിന്റെ ഒടുവിലത്തെ കണ്ണികൂടിയാണ്. കാരണം മാറ്റങ്ങള്‍ എന്ന പേരില്‍ വരുന്ന ചില വൈകൃതങ്ങള്‍ നമ്മുടെ ഭാഷയെ, സാഹിത്യത്തെ, കവിതയെ ഒക്കെ വല്ലാതെ ശിഥിലീകരിച്ചു കഴിഞ്ഞിരിക്കുന്നു. അതിനിടെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു ദീപഗോപുരമാണ് അക്കിത്തം. 

അദ്ദേഹത്തിന്റെ ജ്ഞാനപീഠ ലബ്ധിയില്‍ എന്റെ സന്തോഷം എന്താണെന്നു വച്ചാല്‍ വ്യക്തിപരമായി എന്റെ ഗുരുകവിയുമാണ് അദ്ദേഹം. 1975 മുതല്‍ 85 വരെ പത്തുവര്‍ഷം തൊട്ടടുത്തിരുന്ന് തൃശൂര്‍ ആകാശവാണിയില്‍ ഞങ്ങള്‍ ജോലി ചെയ്തിട്ടുണ്ട്. അക്കാലത്ത് അക്കിത്തം എഴുതിയ മുഴുവന്‍ കവിതകള്‍ക്കും പേരിട്ടിട്ടുള്ളത് ഞാനാണ്. കവിത എഴുതിത്തരും രമേശന്‍നായര്‍ ഒരു പേരിടൂ എന്ന് പറയും; അങ്ങനെയായിരുന്നു പതിവ്. 

എന്നോടുള്ള വാത്സല്യം പിന്നെയുമുണ്ട്. അക്കിത്തത്തിന്റെ രചനകളില്‍ ആരും അത്ര കാര്യമായി പരിഗണിക്കാതെ പോയ കവിതാ വിഭാഗമുണ്ട്, കുട്ടിക്കവിതകള്‍. കുട്ടിക്കവിതകള്‍ എന്തുകൊണ്ട്, എന്നു ചോദിച്ചാല്‍, കുഞ്ഞുങ്ങളില്‍നിന്നേ വേണം ഈ സംസ്‌കാരം രൂപപ്പെട്ടുവരാന്‍. മുതിര്‍ന്നവര്‍ക്കുള്ള കവിതകള്‍ കതിരില്‍വളം വയ്‌ക്കുന്നതുപോലെയാണ്. 

മലയാളത്തില്‍ ഇത്രയധികം കുട്ടിക്കവിതകള്‍ എഴുതിയ മഹാകവി വേറെയില്ല. അക്കിത്തത്തിന്റെ നൂറ്റി ഇരുപതില്‍ പരം കുട്ടിക്കവിതകളുടെ സമാഹാരമുണ്ട്. അതിന് അവതാരിക എഴുതാനായത് എനിക്ക് കിട്ടിയ വലിയൊരു ഭാഗ്യമാണ്. അതില്‍ ഞാന്‍ പറയുന്നുണ്ട്, കുട്ടികളെ ഇങ്ങനെ എടുത്ത് കടമ്പില്‍ കയറ്റി വിടുന്ന അക്കിത്തത്തിന്റെ വാത്സല്യമാണ് ആ കവിതകള്‍. ആ വാത്സല്യത്തില്‍ എന്നെയും എടുത്ത് അവതാരികയിലൂടെ ആ കടമ്പിന്റെ കൊമ്പില്‍ കയറ്റി വിടുകയല്ലേ അക്കിത്തം ചെയ്തിരിക്കുന്നത്. 

അദ്ദേഹത്തിന്റെ വലിയൊരു മനസ്സ്, വലിയ മനുഷ്യസ്‌നേഹത്തിന്റെ പാരമ്യം, കൂടെ നില്‍ക്കുന്നവരോടുള്ള പരിഗണന, മറ്റുള്ളവര്‍ക്കായി കണ്ണീര്‍ക്കണം പൊഴിക്കുമ്പോള്‍ അത് അവനവന്റെ മനസ്സിലെ സൗരമണ്ഡലമായി മാറുന്ന അനുഭവം. ഇതിലൊക്കെക്കവിഞ്ഞ് എന്താണ് ഒരു കവിക്ക്. അതിന്റെ പരിപൂര്‍ണതയാണ് മഹാകവി അക്കിത്തം. ആ മഹാകവിയുടെ, മഹാപാരമ്പര്യത്തിലെ ഒരു കണ്ണിയായ, ആ ഗുരുകവിയുടെ ശിഷ്യകവിയായ  ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നപോലെ ആനന്ദം മലയാളത്തില്‍ ആരെങ്കിലും അനുഭവിക്കുന്നുണ്ടോ, എന്ന് എനിക്ക് സംശയമുണ്ട്. അതനുഭവിക്കാനും വേണം ഒരു അര്‍ഹത. ആ അര്‍ഹത ഏറ്റവും കൂടുതല്‍ ഉള്ളയാളാണ് ഞാന്‍. 

മലയാളത്തിന്റെ മഹത്വം അംഗീകരിക്കപ്പെടുന്നു. ആര്‍ഷമായിട്ടുള്ള ഒരു മഹാ പാരമ്പര്യത്തിന്റെ ഒഴുക്കുവറ്റാത്ത ധാര; അതൊരു ന്യൂനതയൊന്നുമല്ല എന്ന് തെളിയിച്ച കവിയാണ് അക്കിത്തം. അതിപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അനശ്വരമാണ് ധര്‍മം, ധര്‍മത്തിന്റെ വഴികള്‍. അതിലൂടെ ഇത്രയും കാലം സഞ്ചരിച്ച കവിയാണ് അക്കിത്തം. അതിന് കിട്ടിയ വലിയൊരു അംഗീകാരമാണ് ഈ ജ്ഞാനപീഠം. അതിലൂടെ മലയാളികള്‍ അംഗീകരിക്കപ്പെട്ടു.

മലയാള ഭാഷ കൂടുതല്‍ ധന്യമാണ്. അതിനെ സ്‌നേഹിക്കണം, വിശ്വസിക്കണം, സ്വാംശീകരിക്കണം. നമ്മുടെ മാതൃഭാഷയെ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കി മാറ്റണം എന്നൊരു മഹാ സന്ദേശംകൂടി ഈ സമ്മാനത്തിന് പിന്നിലുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

ബിഎംഎസ് സംസ്ഥാന സമിതിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് കടമാന്‍ചിറയ്ക്ക് സമ്മാനിക്കുന്നു

വേണ്ടത് പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം: എസ്. മല്ലേശം

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.