Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചെറുദ്വാരത്തിലൂടെ കാണുന്ന ഖാണ്ഡവദാഹം

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Nov 30, 2019, 04:41 am IST
in Vicharam

ഒരു കവി സ്വന്തംമനസ് തുറക്കുന്നതിനെക്കുറിച്ച് ‘വിപ്ലവകവി’ എന്ന കവിതയില്‍ അക്കിത്തം ഇങ്ങനെ എഴുതി: 

‘ഇത്തിരി പോന്നൊരു തുളവഴികാണുംഖാണ്ഡവ ദാഹം പോലെ” എന്ന്. അക്കിത്തത്തിന്റേയും ആ കവിതകളുടേയും വ്യാപ്തിയും ആഴവും പരപ്പും ഇതുവരെ അളന്നവരെല്ലാം ചെറിയ ദ്വാരത്തിലൂടെ ഖാണ്ഡവവന ദഹനം കാണുകയായിരുന്നു, കാണിക്കുകയായിരുന്നു. ആ കവിതയുടെ വിശാല കാഴ്ചകള്‍ക്ക് വഴിയൊരുങ്ങുകയാണ് ഈ ജ്ഞാനപീഠപുരസ്‌കാര നേട്ടം.

ഒരിക്കല്‍ സംസാരത്തിനിടെ മഹാകവി അക്കിത്തം പറഞ്ഞു, ”എന്നോട് ഒരു ജ്യോതിഷി പറഞ്ഞിട്ടുണ്ട്, ‘അക്കിത്തത്തിന് പലതും കിട്ടും, പക്ഷേ, ഒന്നും വേണ്ടെന്ന് തോന്നുന്ന അവസ്ഥയിലായിരിക്കും, എന്ന്.’ അങ്ങനെയൊരു അവസ്ഥയുണ്ടോ എന്ന് അന്നെനിക്ക് തോന്നിയിട്ടുണ്ട്. ‘ഇതൊന്നും എന്റേതല്ല’ എന്ന് കരുതി ജീവിച്ച പലരേയും കണ്ട അനുഭവവുമുണ്ട്. കവി അക്കിത്തം ഇന്നിപ്പോള്‍ ഒന്നും എനിക്കായി വേണ്ടെന്ന് ചിന്തിക്കുന്ന അവസ്ഥയിലാണ്, ഈ ജ്ഞാനപീഠ സമ്മാനം കുമരനല്ലൂരിലെത്തുമ്പോള്‍. 

കവി ആഹ്ലാദിക്കുന്നുണ്ടെങ്കില്‍ അത് അക്കിത്തത്തെ അച്യുതന്‍ നമ്പൂതിരിക്ക് കിട്ടയതിന്റെ ആഹ്ലാദമായിരിക്കില്ല, മറിച്ച്, താന്‍ പിന്തുടര്‍ന്ന സംസ്‌കാരിക പാരമ്പര്യത്തിന് കിട്ടിയ സമാദരണം കൊണ്ടുതന്നെയാകണം. ഏറെ എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടും താന്‍ പിടിവിടാതെ തുടര്‍ന്ന ദര്‍ശന മാര്‍ഗത്തിനു കിട്ടിയ അംഗീകാരം.

ഗാന്ധിജിയെക്കുറിച്ച് ഒരു ഓര്‍മ പങ്കുവയ്‌ക്കാന്‍ അവസരം തേടിയാണ് അടുത്തിടെ കവിയെ കണ്ടത്. പലതും ഓര്‍മിച്ച് വാര്‍ധയിലും ദക്ഷിണാഫ്രിക്കയിലുമൊക്കെ പോയ മനസ്സ് ഹൃദയാഴങ്ങളില്‍നിന്നുള്ള ഒരു ചിരിയില്‍ ചാലിച്ചു പറഞ്ഞു, ”നോക്കൂ ഞാനുടുത്തിരിക്കുന്നതും ഖാദിയാണ്, ഗാന്ധിയുടെ ഖാദി.” അതാണ് അക്കിത്തം. അനുഷ്ഠിച്ചു കാണിച്ചു, കവിതയിലും ജീവിതത്തിലും. അതുകൊണ്ടാണ് വേദോപനിഷത്തുക്കളില്‍കണ്ട വിശ്വമാനവികതയും മാനുഷികതയും ഗാന്ധിസത്തിലും കമ്യൂണിസത്തിലുമുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നത്. പക്ഷേ, കമ്യൂണിസത്തിന് അത് പ്രായോഗികമാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് ആ വഴി വിട്ട് ആര്‍ഷ പാരമ്പര്യത്തിന്റെ വക്താവും പ്രയോക്താവുമായത്. സഖാവ് ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ഉറ്റ സഖാവായിപ്പോലും നിന്ന അക്കിത്തം തിരിച്ചുനടന്ന കഥ അദ്ദേഹംതന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. ‘സ്‌നേഹത്തില്‍തുടങ്ങി, പകയില്‍ അവസാനിക്കുന്ന’ ആ വിപ്ലവ തത്ത്വസംഹിതയെക്കുറിച്ച് ആറ്റിക്കുറുക്കി ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തില്‍’ കവി ഇങ്ങനെ എഴുതി: ‘ഒരു പേനക്കത്തിയാല്‍ ഒരിളനീര്‍ക്കണ്ണുമാതിരിപകയാലെന്‍ മനുഷ്യത്വക്കനി ചെത്തിത്തുരന്നുഞാന്‍ ശീതളം മധുരം ജീവപ്രേമമാം പൂതവാസനവാറ്റിക്കളഞ്ഞേനാവോളം ഒടുക്കത്തെ കണംവരെ’ അക്കിത്തം പറഞ്ഞു: ”ഞാന്‍ ഗാന്ധിജിയെന്നു പറയുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലല്ല ചെന്നെത്തുന്നത്. കമ്യൂണിസമെന്നു പറയുമ്പോള്‍ ടോള്‍സ്‌റ്റോയിയുടെ കമ്യൂണിസമാണ്, പാര്‍ട്ടികളുടെ ഇസമല്ല.”

ജന്മഭൂമിയുടെ 2017 ലെ വാര്‍ഷികപ്പതിപ്പിലേക്ക് ഒരു കവിത ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി, ‘നാരായണ നാരായണ’ എന്നേ ഇപ്പോള്‍ എഴുതാറുള്ളുവെന്നാണ്. ശ്രീമദ് ഭാഗവതം മലയാളത്തിലേക്ക് വിവര്‍ത്തനം പൂര്‍ത്തിയാക്കിയശേഷം അങ്ങനെയാണ്, എഴുതിക്കൂട്ടിയ ആയിരക്കണക്കിന് കവിതകള്‍ക്കുള്ള ‘ശുഭമെഴുത്തായിരുന്നു’ ഭാഗവതം. എങ്കിലും ജന്മഭൂമിക്ക് വേണ്ടി മകന്‍ നാരായണന്‍ വഴി കവിയുടെ കൈപ്പാടില്‍ത്തന്നെ അത് ലഭിച്ചു, ഇങ്ങനെ: 

‘ജന്മഭൂമിയിലല്ലോ നാംകര്‍മം ചെയ്യുന്നതൊക്കെയും അതിനാലീ ജന്മഭൂമി-താനത്രേ കര്‍മഭൂമിയും’ അങ്ങനെയാണ്, അക്ഷരങ്ങളുടെ അനുഷ്ടുപ്പുകൊണ്ട് ആര്‍ഷ ദര്‍ശനത്തെ അണുരൂപമാക്കിത്തരുന്ന അക്കിത്തവൈഭവം.

ജന്മഭൂമിയുടെ ലെജന്‍ഡ്‌സ് ഓഫ് കേരള അവാര്‍ഡ് അക്കിത്തത്തിന് സമര്‍പ്പിക്കുന്ന വിവരം അദ്ദേഹത്തെ ധരിപ്പിക്കാന്‍ ചെന്നപ്പോള്‍ സ്വാഭാവിക പുഞ്ചിരിയോടെ കേട്ടിരുന്നു, ”തറവാട്ടില്‍നിന്നുള്ള സമ്മാനമല്ലേ, വാങ്ങാന്‍ വരും” എന്നു മറുപടിനല്‍കി.

ജ്ഞാനപീഠ പുരസ്‌കാര ലബ്ധിയെക്കുറിച്ച് അറിയിപ്പു കിട്ടിയപ്പോഴും കവിയുടെ പ്രതികരണം അങ്ങനെയായിരുന്നു. അമിതാഹ്ലാദമില്ലാതെ, വന്നുചേര്‍ന്നതിനെ സ്വീകരിക്കുന്ന ലാഘവ മനസ്സോടെ ഇരുന്നു. ജ്ഞാനപീഠം കിട്ടാത്തതിന്റെ പേരില്‍ സഹതപിച്ച്, അനുയായി ചമഞ്ഞ് ചിലര്‍ മുന്‍ വര്‍ഷങ്ങളില്‍ കുത്തിത്തിരിപ്പിന് ശ്രമിച്ചപ്പോഴും അക്കിത്തത്തിന് ഇതേ ലഘുത്വമായിരുന്നു. ഭാരത ഭാഷകളിലേക്ക്, ലോക ഭാഷകളിലേക്ക് അക്കിത്തം സാഹിത്യം വളരാന്‍ പോകുകയാണിനി. 

കവി ദര്‍ശനം ഇങ്ങനെ കവിതന്നെ പറഞ്ഞും വച്ചിട്ടുണ്ടല്ലോ: ”നിരുപാധികമാം സ്‌നേഹം” എന്നു ഞാന്‍ എഴുതിയിട്ടുണ്ട്. ”നിന്നെയിറുത്തവര്‍ കൊന്നു പൂവേ, തന്നുടെ തന്നുടെ മോക്ഷത്തെ” എന്നും. നല്ല മനുഷ്യനാകുക തന്നെയാണ് പ്രധാനം. കവിയാകുക എന്നത് അതിനിടയില്‍ സംഭവിച്ച ഒന്നാണ്. കവിയാകണമെങ്കില്‍ കവിയാകണമെന്ന് മോഹിക്കരുത്. സ്‌നേഹത്തെക്കുറിച്ചു പലരും എഴുതിയിട്ടുണ്ട്, പക്ഷേ നിരുപാധികമായ സ്‌നേഹം എന്നതാണ് എന്റെ കാഴ്ചപ്പാട്. ” വിശ്വമാനവികതയുടെ ഈ കാവ്യാക്ഷരങ്ങള്‍ക്ക് ഇരിപ്പിടമാവുകയാണ് ഈ പീഠം, ജ്ഞാനപീഠം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

Kerala

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

World

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

Kerala

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.