Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കണ്ണീരുണങ്ങാതെ ഇന്ത്യ; സ്മരണകളില്‍ ധീരതയുടെ തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2019, 06:09 am IST
in India

മുംബൈ: പതിനൊന്നു കൊല്ലം മുന്‍പ്, 2008 നവംബര്‍ 26. ഇന്ത്യയല്ല ലോകം തന്നെ ഞെട്ടിവിറച്ച ദിനം. അന്ന് മുബൈയില്‍ നടന്ന  നാലു ദിവസം നീണ്ട ഭീകരാക്രമണ പരമ്പരയില്‍ 166 ജീവനുകളാണ് പൊലിഞ്ഞത്. മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഒന്‍പത് ഭീകരരെയും വകവരുത്തി.

 അന്നു ജീവന്‍ നഷ്ടപ്പെട്ടവരുടെയും നിരവധിപേരെ രക്ഷിക്കുന്നതിനിടെ ജീവന്‍ ബലിയര്‍പ്പിച്ചവരുടെയും കണ്ണീരുണങ്ങാത്ത സ്മരണയ്‌ക്കു മുന്‍പില്‍ രാജ്യം ഒരിക്കല്‍ കൂടി നമിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ ഓര്‍മ പുതുക്കി രാജ്യത്തിന്റെ പലയിടങ്ങളിലും അനുസ്മരണ പരിപാടികള്‍ നടന്നു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. 

‘2008ലെ ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് എന്റെ ആദരാഞ്ജലി, ദുഃഖാര്‍ത്തരായ അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഞാന്‍ നിലകൊള്ളുന്നു. ജന്മഭൂമിയെ രക്ഷിക്കാന്‍, അനവധി ജീവനുകള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ജീവന്‍ബലിയര്‍പ്പിച്ച വീര സൈനികരുടെ ധൈര്യത്തിന് ഞാന്‍ അഭിവാദ്യം അര്‍പ്പിക്കുന്നു’. ദല്‍ഹിയിലെ പരിപാടിയില്‍ പങ്കെടുത്ത് ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു.

പാക്കിസ്ഥാനില്‍ നിന്ന് കടല്‍മാര്‍ഗം എത്തിയ പത്ത് ലഷ്‌ക്കര്‍ ഇ തൊയ്ബ ഭീകരരാണ് മുംബൈയില്‍ ആക്രമണ പരമ്പര അഴിച്ചുവിട്ടത്. ഇരുളിന്റെ മറവില്‍ എത്തിയ അവര്‍ ആദ്യം തിരക്കേറിയ ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്‌റ്റേഷനാണ് ആക്രമിച്ചത്. ഇന്ത്യ പിന്നീട് തൂക്കിലേറ്റിയ അജ്മല്‍ കസബും മറ്റൊരു ഭീകരന്‍ ഇസ്മയില്‍ ഖാനുമാണ് ഇവിടെ ആക്രമണം അഴിച്ചുവിട്ടത്. അവിടെ പൊലിഞ്ഞത് 58 ജീവനുകളാണ്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. അതിനു ശേഷം ഇവര്‍ കാമ ആശുപത്രിയില്‍ കടന്നുകയറിയെങ്കിലും ആശുപത്രി ജീവനക്കാരുടെ ജാഗ്രത കാരണം പദ്ധതി പാളി. എന്നാല്‍, ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കറെ, വിജയ് സൈലാസ്‌ക്കര്‍, അശോക് കാംതെ എന്നിവരടക്കം ആറു  പോലീസ് ഉദ്യോഗസ്ഥരുടെ ജീവനാണ് ഭീകരര്‍ എടുത്തത്.

രണ്ടാമത്തെ ആക്രമണം നടന്നത് നരിമാന്‍ ഹൗസ് കോംപ്ലക്‌സിലാണ്. അഞ്ച്  ഇസ്രയേലികള്‍ അടക്കം എട്ടുപേരാണ് അവിടെ മരിച്ചത്. ഇതില്‍ കൊല്ലപ്പെട്ട റാബിയെന്നയാളുടെ രണ്ടു വയസ്സുമാത്രമുള്ള മകന്‍ മോഷെ രക്ഷപ്പെട്ടിരുന്നു. മോഷെയെ 2017-ലെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു.

ലിയോപോള്‍ഡ് കഫേ, താജ് ഹോട്ടല്‍, ടവര്‍  എന്നിവിടങ്ങളിലായിരുന്നു അടുത്ത ആക്രമണങ്ങള്‍. താജ് ഹോട്ടല്‍ നാലു ഭീകരര്‍ മൂന്നു ദിവസമാണ് ഉപരോധിച്ചത്. 31 പേരെയാണ് ഇവിടെ അവര്‍ വധിച്ചത്. ഒബറോയി ട്രൈഡന്റാണ് ഭീകരര്‍ ആക്രമിച്ച മറ്റൊരു സ്ഥലം. 30 പേരുടെ ജീവനെടുത്ത ഇവിടുത്തെ ആക്രമണം നവംബര്‍ 28നാണ് അവസാനിപ്പിച്ചത്. താജ്മഹല്‍ പാലസ് ഹോട്ടല്‍ ഭീകരമുക്തമായി പ്രഖ്യാപിച്ചത് നവംബര്‍ 29ന് രാവിലെയാണ്. ഇവിടെ തമ്പടിച്ച മൂന്നു ഭീകരരെ കൂടി എന്‍എസ്ജി കമാന്‍ഡോകള്‍ വകവരുത്തിയതോടെയാണ് ഭീകരാക്രമണങ്ങള്‍ക്ക് അന്ത്യമായത്. താജ് ഹോട്ടലില്‍ വച്ച് ഭീകരരുടെ വെടിയേറ്റ സുനില്‍ യാദവ് എന്ന കമാന്‍ഡോയെ രക്ഷിക്കുന്നതിനിടെയാണ് കോഴിക്കോട് സ്വദേശി  മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്ന കമാന്‍ഡോ വീരമൃത്യുവരിച്ചത്.

പത്തില്‍ ഒന്‍പതു ഭീകരരും കമാന്‍ഡോകളുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടു. 2012ല്‍ പൂനെ യെര്‍വാദ് സെന്‍ട്രല്‍ ജയിലില്‍ വച്ച് അജ്മല്‍ കസബിനെ തൂക്കിലേറ്റുകയും ചെയ്തു. ഹാഫീസ് സെയ്ദ് എന്ന കൊടുംഭീകരനായിരുന്നു ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍. ഇയാള്‍ ഇന്നും പാക്കിസ്ഥാനില്‍ സുഖമായി വാഴുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

Kerala

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

India

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

India

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

India

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.