Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൊന്നുപതിനെട്ടാംപടി…

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Nov 22, 2019, 02:58 am IST
in Samskriti

ഹിന്ദുമതത്തില്‍ പതിനെട്ട് എന്ന സംഖ്യക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ഭഗവദ്ഗീതയ്‌ക്ക് പതിനെട്ട് അധ്യായങ്ങളാണുള്ളത്. കുരുക്ഷേത്രയുദ്ധം പതിനെട്ട് ദിവസം നടന്നു. ആകെ പുരാണങ്ങളുടെയെണ്ണം പതിനെട്ടാണ്.

മാനവ പുരോഗതിക്ക് തടസ്സം നല്‍ക്കുന്ന ആറ് വൈരികളാണ് കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം. ഇവയോരോന്നും മനസ്സ്, വാക്ക്, കര്‍മം എന്നിങ്ങനെ ത്രിവിധകരണങ്ങള്‍കൊണ്ടും സാധിക്കുന്നതിനാല്‍ ആറിനെ മൂന്നുകൊണ്ട് പെരുക്കി പതിനെട്ട്. ഈ പടികള്‍ ചവുട്ടിക്കയറുമ്പോള്‍ ഈശ്വരാനുഭവത്തിന് യോജ്യന്‍. ഈ പടിയില്‍ ഒരു കാല്‍ ചവിട്ടാനുള്ള വീതിയില്ല. പണ്ട് പടിയില്‍ നാളികേരം ഉടച്ചായിരുന്നു പതിനെട്ടാംപടി കയറിയിരുന്നത്. 1985 ഏപ്രില്‍ നാലിന് സന്നിധാനത്തില്‍ നടന്ന ദേവപ്രശ്‌നത്തിലാണ് പതിനെട്ടാംപടി പഞ്ചലോഹം വാര്‍ത്തുകെട്ടി സംരക്ഷിക്കണമെന്ന് കണ്ടത്. ഇടവട്ടം പരമേശ്വരമേനോനായിരുന്നു പ്രധാന ദൈവജ്ഞന്‍.

ദേവപ്രശ്‌നവിധിപ്രകാരം ആറുമാസത്തിനുള്ളില്‍ പതിനെട്ടാംപടി പഞ്ചലോഹം പൊതിഞ്ഞു 1985 നവംബര്‍ 15ന് തന്ത്രി കണ്ഠര് മഹേശ്വരരാണ് പതിനെട്ടാംപടിയുടെ പുനഃപ്രതിഷ്ഠാ കര്‍മം നിര്‍വഹിച്ചത്. 18 പടികളും അതിന്റെ പഴയ അളവില്‍ത്തന്നെ നിര്‍മിക്കുകയും ചെയ്തു. ഭക്തരുടെ ശരണംവിളിപോലെതന്നെ കൃഷ്ണശിലയിലെ പതിനെട്ടാംപടി പൊന്നുപതിനെട്ടാംപടിയായി. 

പഞ്ചലോഹം വാര്‍ത്തുകെട്ടിയതിനുശേഷം തേങ്ങ ഉടയ്‌ക്കുന്നത് പടിയുടെ ഇരുവശത്തുമുള്ള മതിലിലാണ്. ഇതിനായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ആറുമാസംകൊണ്ടാണ് പടി പഞ്ചലോഹം പൊതിഞ്ഞത്. 1985 നവംബര്‍ 15ന് തന്ത്രി കണഠര് മഹേശ്വരരുടെ കാര്‍മികത്വത്തില്‍ പതിനെട്ടാംപടിയുടെ പ്രതിഷ്ഠ നടത്തി. ഇപ്പോള്‍ അദ്ദേഹത്തിന്റെ കൊച്ചുമകന്‍ മഹേശ് മോഹനര്‍ക്കാണ് 

പുനഃപ്രതിഷ്ഠയും കുംഭാഭിഷേകവും നടത്താന്‍ ഭാഗ്യം കിട്ടിയത്. ഇപ്പോള്‍ കാണുന്ന പുതിയ പഞ്ചലോഹ കവചത്തില്‍ നിറയെ മണികളാണ്. മണികണ്ഠസ്വാമിയാണ് അയ്യപ്പന്‍. ഓരോ പടിയുടെയും രണ്ട് വശത്തായി 12 മണികള്‍വീതമുണ്ട്. അയ്യപ്പന്‍ അതില്‍ കുടികൊള്ളുന്ന വിധത്തിലാണ് മണിയുടെ രൂപം ഡിസൈന്‍ ചെയ്തത്. ആദ്യം അയ്യപ്പന്റെ രൂപം വരച്ച് അത് മണിയാക്കിമാറ്റുകയായിരുന്നു. 108 അയ്യപ്പമന്ത്രങ്ങളും ഓരോ മണിയുടെയും ഉള്ളിലുണ്ട്. മധ്യഭാഗത്തായി ആറ് ദളങ്ങളുള്ള പത്മപുഷ്പമുണ്ട്. ശിവലിംഗത്തിന് കുടകൂചിയ നാഗസങ്കല്‍പ്പമാണിത്. അടുത്തുനിന്നാല്‍ പുഷ്പമായും അകന്നുനിന്നുനോക്കിയാല്‍ ഓരോ പൂവും നാഗദേവതയാണെന്നും തോന്നും. മുഖ്യശില്‍പ്പി ബംഗഌരു സ്വദേശി ദുരൈ സ്വാമിയാണ് അത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പഴയ പഞ്ചലോഹ കവചം പൊളിച്ചതും പ്രത്യേക പൂജയോടെയാണ്. ഓരോ പടിയിലും കുടികൊള്ളുന്ന ദേവതകള്‍ക്ക് പ്രത്യേകം പൂജ കഴിച്ച് ചൈതന്യത്തെ കലശത്തിലേക്ക് ആവാഹിച്ച് ശ്രീകോവിലില്‍ കുടിയിരുത്തി. കൃഷ്ണശിലയിലുള്ള പടിക്ക് മുകളില്‍ സ്വര്‍ണവും വെള്ളിയും നാണയങ്ങള്‍ ഇട്ടുനിറച്ചാണ് പഞ്ചലോഹകവചം പൊതിഞ്ഞത്. ശബരിമലയില്‍ ശാസ്താവിന്റെ പ്രതിഷ്ഠയ്‌ക്കൊപ്പം തന്നെ പ്രാധാന്യം പതിനെട്ടാംപടിക്കുമുണ്ട്. ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത പതിനെട്ടാംപടിയുടെ ഓരോ പടിക്കും ഒന്‍പതിഞ്ച് വീതിയും അത്രതന്നെ ഉയരവുമുണ്ട്. നീളം അഞ്ചടിയാണ്.

പള്ളിക്കെട്ടില്ലാതെ പടിചവിട്ടാന്‍ ആര്‍ക്കും സാധ്യമല്ല. എന്നാല്‍ പന്തളത്തുനിന്നുള്ള രാജപ്രതിനിധിക്ക് (വളര്‍ത്തച്ഛന്റെ സ്ഥാനം) മാത്രം ഇരുമുടിക്കെട്ടില്ലാതെ പടിചവിട്ടാം. പന്തളത്തുനിന്ന് തിരിക്കുന്ന തിരുവാഭരണത്തെ അകമ്പടിസേവിക്കുന്ന രാജപ്രതിനിധി മകരം മൂന്നാംതീയതി മാത്രമേ സന്നിധാനത്ത് എത്തുകയുള്ളു.നടന്ന ദേവപ്രശ്‌നത്തിലാണ് പതിനെട്ടാംപടി പഞ്ചലോഹം വാര്‍ത്തുകെട്ടി സംരക്ഷിക്കണമെന്ന് കണ്ടത്. ഇടവട്ടം പരമേശ്വരമേനോനായിരുന്നു പ്രധാന ദൈവജ്ഞന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

Kerala

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

പുതിയ വാര്‍ത്തകള്‍

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.