Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നവോത്ഥാനത്തിന്റെ പേരില്‍ ഇതാ വീണ്ടും ധൂര്‍ത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2019, 02:08 am IST
in Editorial

മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാനത്തെ ഉപേക്ഷിച്ച ലക്ഷണമില്ല. 2018 ഡിസംബറില്‍ അദ്ദേഹം നവോത്ഥാന മതിലിന്റെ പണിപ്പുരയിലായിരുന്നു. ഈ വര്‍ഷം ഇതാ നവോത്ഥാന നായകരുടെ പേരില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ കെട്ടിപ്പൊക്കാനുള്ള പുറപ്പാടിലും. ഇതിനായി 700 കോടി രൂപയാണ് കിഫ്ബി വഴി വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ ഉത്തരവും പുറപ്പെടുവിച്ചു. ഇനി നടപ്പാക്കുകയേ വേണ്ടൂ. മഴ പെയ്താല്‍ കയറി നില്‍ക്കാന്‍ വെയിറ്റിങ് ഷെഡ് പോലുമില്ലാത്ത, പൊട്ടിപ്പൊളിഞ്ഞതും യാത്രക്കാരുടെ നടുവൊടിക്കുന്നതുമായ നിരവധി റോഡുകള്‍ സ്വന്തമായിട്ടുള്ള, പ്രളയത്തില്‍ എല്ലാ നഷ്ടമായി ഇപ്പോഴും പുനരധിവസിപ്പിക്കപ്പെടാതെ ഭാവിയെ നോക്കി ആശങ്കയോടെ കഴിയുന്ന അനേകം പേരുള്ള കേരളത്തിന് ഇപ്പോള്‍ മറ്റെന്തിലും അത്യാവശ്യം നവോത്ഥാന സ്മാരകമാണെന്ന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ധരിച്ചുവച്ചിരിക്കുന്നു. എന്തിന്റെ പേരിലാണെങ്കിലും ഈ തീരുമാനം അനവസരത്തിലും അനുചിതവുമായിപ്പോയി. 

കേരളത്തിലെ സമ്പന്നമായ സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനും വ്യാപനത്തിനും പ്രോത്സാഹനത്തിനു

മായി 2016-17 ലെ പുതുക്കിയ ബജറ്റ് പ്രസംഗത്തിലാണ് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കിഫ്ബിയുടെ ധനസഹായത്തോടെ സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്. അത് യാഥാര്‍ത്ഥ്യമാക്കാനാണ് മുഖ്യമന്ത്രി ഇപ്പോള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. 

പാലക്കാട്, കൊല്ലം, കാസര്‍കോട് ജില്ലകളിലാണ് നി

ര്‍മാണവുമായി ബന്ധപ്പെട്ട ആദ്യഘട്ട ടെന്‍ഡര്‍ വിളിച്ചതും. വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാകണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടും പര്യാപ്തമായ ഓഫറുകളുടെ അസാന്നിധ്യം നിമിത്തം കഴിഞ്ഞ മെയ് മാസത്തില്‍ റീ-ടെന്‍ഡര്‍ ചെയ്യുകയായിരുന്നു. ഇപ്പോള്‍ കിട്ടിയ ടെന്‍ഡര്‍ നിരക്ക് കൂടുതലാണ്.  കൂട്ടത്തില്‍ കുറവുള്ള തുക ടെന്‍ഡര്‍ എക്‌സസ് അടക്കം അംഗീകരിക്കണമെന്നാണ് പദ്ധതിയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായ കേരള സംസ്ഥാന ചിലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഉത്തരവിറക്കലും ശുപാര്‍ശ ചെയ്യലും ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുമായിരിക്കാം. അങ്ങനെയെങ്കില്‍ സമൂഹത്തില്‍ ആര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തവും സര്‍ക്കാരിനുണ്ട്. 

വനിതാ മതില്‍ പണിയുന്നതിനായി ചിലവാക്കിയ ഏകദേശം 50 കോടി രൂപ എങ്ങനെ സമാഹരിച്ചുവെന്നും അതിനായി സര്‍ക്കാര്‍ ബജറ്റില്‍ നിന്നും വകമാറ്റിയത് എത്ര എന്നും സമൂഹത്തോട് പറയേണ്ടിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പൊള്ളയാണെന്ന് പിന്നീട് ജനം തിരിച്ചറിഞ്ഞുവെന്ന കാര്യവും പിണറായി വിജയന്‍ മറന്നുപോകരുത്. 

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തന്നെ സ്‌പോണ്‍സേര്‍ഡ് പരിപാടിയായി ഉയര്‍ന്ന വനിതാമതില്‍. നഷ്ടപ്പെട്ടുപോ

യ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന വ്യാജേന കോടികള്‍ ധൂര്‍ത്തടിച്ചതല്ലാതെ മൂല്യങ്ങള്‍ ഒന്നും സംരക്ഷിക്കപ്പെട്ടില്ല എന്ന് കേരളത്തില്‍ നടക്കുന്ന ബലാത്സംഗ-കൊലപാതക പരമ്പരകള്‍ പറയാതെ പറയുന്നുമുണ്ട്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തിനെതിരെ തീര്‍ത്ത വനിതാമതില്‍ കൊണ്ട് ഒരു നവോത്ഥാനമൂല്യവും സംരക്ഷിക്കപ്പെട്ടില്ല. അതിനൊരു തുടര്‍ച്ചയും ഉണ്ടായതുമില്ല. അപ്പോഴാണ് മറ്റൊരു ധൂര്‍ത്തിന് സര്‍ക്കാരുതന്നെ നേരിട്ട് കളമൊരുക്കിയിരിക്കുന്നത്. 

സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോ

കുന്നതെന്ന് ധനകാര്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ ആവര്‍ത്തിച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ട്രഷറിനിയന്ത്രണം പോലും ഏര്‍പ്പെടുത്തിയതും. നവോത്ഥാന നായകര്‍ക്കുവേണ്ടിയുള്ള സാംസ്‌കാരിക സമുച്ചയങ്ങള്‍ക്ക് ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രസക്തിയുടെ യുക്തിയും സാധാരണക്കാരന് പി

ടികിട്ടുന്നില്ല. 

സമൂഹത്തിലെ താഴെത്തട്ടിലുള്ളവന് പോലും പ്രയോജനം കിട്ടത്തക്കവിധത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കാനുമുള്ള ആര്‍ജ്ജവമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഓരോ പൗരനും പ്രതീക്ഷിക്കുന്നത്. പൊതുഗതാഗത സൗകര്യം കുറ്റമറ്റതാക്കുക, പുനരധിവാസ കേന്ദ്രങ്ങള്‍ നിര്‍മിക്കുക, പരിസ്ഥിതി സംരക്ഷണത്തിനാവശ്യമായ പദ്ധതികള്‍ നടപ്പാക്കുക തുടങ്ങി എത്രയെത്ര കാര്യങ്ങളാണ് ജനോപകാരപ്രദമായി സര്‍ക്കാരിന് ചെയ്യാനുള്ളത്. ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ പ്രതിമ സ്ഥാപിച്ചപ്പോള്‍ പ്രതിമകൊണ്ട് വിശപ്പ് മാറില്ലെന്ന് വിമര്‍ശിച്ചവരാണ് ഇന്ന് നവോത്ഥാന സ്മാരകവുമായി രംഗത്ത് വന്നിട്ടുള്ളത്.

 നവോത്ഥാനം എന്നാല്‍ നവമായതിനെ ഉത്ഥാനം ചെയ്യുന്നത് എന്നാണ്. പുതുതായി ഒന്നിനെ ഉണര്‍ത്തുന്നതാണ് നവോത്ഥാനം. പക്ഷേ ഇന്നത് പറഞ്ഞ് പറഞ്ഞ് അര്‍ത്ഥം തന്നെ മാറിപ്പോയ ഒന്നായിരിക്കുന്നു. നവോത്ഥാന നായകരുടെ ആദര്‍ശങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രയത്‌നിക്കുക എന്നതാണ് അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ആദരം. അല്ലാതെ സ്മാരകങ്ങള്‍ പണിയലല്ല എന്ന് പിണറായി വിജയനും മന്ത്രിമാരും ചിന്തിച്ചാല്‍ നല്ലത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.