Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കാക്കിയിട്ടാലും ഞാനൊരു അമ്മയല്ലേ സാറേ..?‘; വനിതാ ബറ്റാലിയന്‍ ആത്മഹത്യയുടെ വക്കില്‍, കൃത്യമായി ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ അനുവദിക്കുന്നില്ല, അവധി കിട്ടണമെങ്കിൽ കാലുപിടിക്കണം

അനീഷ് അയിലംbyഅനീഷ് അയിലം
Nov 6, 2019, 01:00 pm IST
inKerala

തിരുവനന്തപുരം: ‘സാറേ മോന്‍ കട്ടിലീന്ന് വീണ് ഗുരുതരാവസ്ഥയിലാണ്, അവസാനമായി ഒരുനോക്ക് കാണാനെങ്കിലും അനുവദിക്കണം സര്‍… ഞാനൊരു അമ്മയല്ലേ സാറേ..’ ഇത് പറഞ്ഞ് മേലുദ്യോഗസ്ഥന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ കണ്ണീര് വീണ് കാക്കിക്കുപ്പായം നനഞ്ഞു. ജീവിത പ്രാരാബ്ധം കൊണ്ട് കാക്കി അണിയേണ്ടി വന്ന അമ്മയുടെ നിലവിളി മേലുദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ല. ഡ്യൂട്ടി അടിച്ചുനല്‍കി. അതും ഒരു ദിവസത്തെ മുഴുവന്‍ ജോലി. ഇത് ഒരാളുടെ അനുഭവമല്ല, കേരളാ

പോലീസിന്റെ അഭിമാനമെന്ന് പറഞ്ഞ് പുറത്തിറക്കിയ, രണ്ടാം വനിതാ ബറ്റാലിയന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സായ തിരുവനന്തപുരം മേനംകുളം യൂണിറ്റിലെ പെണ്‍പോലീസിന്റെ അവസ്ഥയാണ്. ട്രെയിനിങ് കഴിഞ്ഞ് പുറത്തിറങ്ങിയവരെ കണ്ണൂര്‍, പാലക്കാട്, അടൂര്‍, മേനംകുളം എന്നിങ്ങനെ നാലു ക്യാമ്പുകളിലാണ് വിന്യസിച്ചത്. ട്രെയിനിങ് കഴിഞ്ഞാല്‍ സ്റ്റേഷന്‍ ഡ്യൂട്ടിയിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞെങ്കിലും ഇവരെ ബറ്റാലിയനിലേക്ക് ചേര്‍ത്തു. അടൂര്‍ ക്യാമ്പില്‍ നിന്നും അറുപതിലധികം പേരെ 45 ദിവസം മുമ്പാണ് പോലീസ് ആസ്ഥാനത്തെ ഗാര്‍ഡ് ഡ്യൂട്ടിക്കായി കൊണ്ടുവന്നത്. ഇതോടെയാണ് ഇവരുടെ ദുരിതവും ആരംഭിച്ചത്.

ഗാര്‍ഡ് ഡ്യൂട്ടിയാണെങ്കില്‍ ഒരു ദിവസം ഡ്യൂട്ടിക്ക് ഒരുദിവസം ഓഫ് ലഭിക്കും. എന്നാല്‍ ഇത് ഇഷ്ടക്കാര്‍ക്ക് മാത്രമേ ലഭിക്കൂ. ശേഷിക്കുന്നവര്‍ക്ക് മുഴുവന്‍ കണ്‍ട്രോള്‍ ഡ്യൂട്ടിയാണ്. അതായത് ഡ്യൂട്ടി മുന്‍കൂട്ടി നിശ്ചയിക്കാനാകില്ല. രാവിലെ 7.15 ന് കയറിയാല്‍ രാത്രി 11 മണിക്കും അവസാനിക്കില്ല. കൃത്യമായി ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പറ്റില്ല. വണ്ടിയില്‍ ഡ്യൂട്ടി പോയിന്റില്‍ എത്തിക്കുമെങ്കിലും തിരിച്ചുകൊണ്ടുപോകില്ല. 

രണ്ടാഴ്ചവരെ തുടര്‍ച്ചയായുള്ള ഡ്യൂട്ടി. അവധി അനുവദിക്കാന്‍ കാലുപിടിക്കണം. അവധി ലഭിച്ചാല്‍ അവധി തുടങ്ങുന്ന ദിവസം രാവിലെ മാത്രമേ പോകാന്‍ അനുവാദമുള്ളൂ. ആലപ്പുഴ, ഇടുക്കി, അടൂര്‍, കോട്ടയം ഭാഗത്തെ ഉള്‍ഗ്രാമങ്ങളിലുള്ളവരാണ് അധികവും. മൂന്നുദിവസത്തെ അവധി ലഭിച്ചാല്‍  രണ്ട് ദിവസവും യാത്രയക്ക് പോകും. മിക്കവാറും വീടെത്തുമ്പോള്‍ അവധി റദ്ദ്‌ചെയ്ത് തിരികെ വരാന്‍ ആവശ്യപ്പെടും.

അധികം പേരും ഒരുവയസ്സുമുതല്‍ മൂന്നര വയസ്സുവരെയുള്ള കുട്ടികളുടെ അമ്മമാരാണ്. കുട്ടികള്‍ക്ക് അസുഖം വന്നാല്‍പോലും അവധി അനുവദിക്കില്ല. നിരന്തരമായ ഡ്യൂട്ടിയും അവധിയില്ലാത്തതിന്റെ ബുദ്ധിമുട്ടും പരാതിയായി പറഞ്ഞപ്പോള്‍ സ്‌ട്രെസ്സ് ഉണ്ടെങ്കില്‍ ധാരാളം വെള്ളം കുടിച്ചാല്‍ മതിയെന്നായിരുന്നു മേലുദ്യോഗസ്ഥരുടെ നിര്‍ദേശം. 

സപ്തംബര്‍ ഒന്നിന് അടൂര്‍ ബറ്റാലിയനിലെ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. അമിത ജോലിഭാരം കുടുംബ പ്രശ്‌നങ്ങളിലേക്ക് നീങ്ങിയതാണ് ആത്മഹത്യചെയ്യാന്‍ കാരണമെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍  ജോലി ഉപേക്ഷിക്കേണ്ടിവരും. അതുണ്ടായാല്‍ ജീവിതം അവസാനിപ്പിക്കുകയേ നിവൃത്തിയുള്ളൂവെന്ന് ഇവര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.