Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശബരിമല തീര്‍ത്ഥാടനത്തെ തകര്‍ക്കാന്‍ ആസൂത്രിതനീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2019, 02:38 am IST
inEditorial

ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തുന്ന പുതിയ ബുക്കിംഗ് സംവിധാനം അയ്യപ്പഭക്തരുടെ മലയാത്ര പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന വാര്‍ത്ത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആശങ്കയുണര്‍ത്തുന്നതാണ്. ക്രമാതീതമായ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി 2011-12ലെ തീര്‍ത്ഥാടനകാലത്താണ് കേരള പോലീസ് വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയത്. ആദ്യമെത്തുന്നവര്‍ക്ക് ആദ്യ അവസരം എന്ന രീതിയില്‍ ഓണ്‍ലൈന്‍ വഴി സമയം ബുക്ക് ചെയ്തുകൊണ്ടുള്ള ക്യൂ സംവിധാനമാണിത്. സാധാരണ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ എത്തുന്ന ഭക്തരെ മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി നടപ്പന്തിലിലെത്തിച്ചാണ് ദര്‍ശനസൗകര്യം ഒരുക്കിയിരുന്നത്. ഇത്തവണ വെര്‍ച്വല്‍ ക്യൂവിന് പുറമെ നോര്‍മ്മല്‍ ക്യൂ അഥവാ സ്വാമി ക്യൂ ബുക്കിംഗ് എന്ന പുതിയ സംവിധാനംകൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. മരക്കൂട്ടത്ത് നിന്ന് ശരംകുത്തി വഴി നടപ്പന്തലിലെത്തുന്ന പരമ്പരാഗത പാതയിലൂടെയാണ് ഈ പുതിയ സംവിധാനം വഴിയുള്ള തീര്‍ത്ഥാടനം.

പമ്പയില്‍നിന്ന് സന്നിധാനത്തേക്കുള്ള രണ്ടുവഴികളും ബുക്കിംഗിലൂടെ പോലീസ് നിയന്ത്രിക്കുമ്പോള്‍ അതില്ലാത്ത ഭക്തര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വന്നേക്കും. ബുക്കിംഗ് വഴി ആക്ടീവിസ്റ്റുകളടക്കമുള്ള യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ അവരെ പോലീസ് എളുപ്പത്തില്‍ സന്നിധാനത്ത് എത്തിക്കും. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതിയുടെ വിധി സംബന്ധിച്ച നിയമപോരാട്ടങ്ങളില്‍ യുവതികള്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയതിന്റെ തെളിവ് ഈ ഓണ്‍ലൈന്‍ ക്യൂ ബുക്കിംഗിലൂടെ ശേഖരിക്കാന്‍ കഴിയും. കഴിഞ്ഞവര്‍ഷം ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമിച്ച് പരാജയപ്പെട്ട ഇടതുസര്‍ക്കാര്‍ ഇത്തവണ മുന്‍കൂട്ടിതന്നെ ആചാരലംഘനത്തിന് വഴിയൊരുക്കാനുള്ള മാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്‌കരണമെന്ന ഭക്കതരുടെ ആശങ്ക മുഖവിലയ്‌ക്കെടുക്കേണ്ടതുണ്ട്. എല്ലാവഴികളും പോലീസ് നിയന്ത്രണത്തിലാക്കിയാല്‍ മണ്ഡല-മകരവിളക്ക് കാലത്തെ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടിവരും. അങ്ങനെവന്നാല്‍ ശബരിമലയില്‍ നടതുറക്കുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടേണ്ടിവരും. ഇതിലൂടെ വര്‍ഷം മുഴുവന്‍ ശബരിമല നട തുറക്കണമെന്ന ആവശ്യമുയരാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ശബരിമലയെ സാധാരാണ ക്ഷേത്രങ്ങള്‍ക്ക് സമാനമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ചും മറ്റ് ഹീനമാര്‍ഗങ്ങളിലൂടെയും യുവതികളെ, അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ, ശബരിമലയില്‍ എത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ലക്ഷക്കണക്കിന് വിശ്വാസികളൂടെയും ഹിന്ദുസംഘടനകളുടെയും ചെറുത്തുനില്‍പിലൂടെ പ്രതിരോധിച്ചത് കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് കണ്ടതാണ്. ആ വിശ്വാസവിരുദ്ധ നീക്കങ്ങങ്ങളോടുള്ള പ്രതികരണമെന്നോണം ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും ാം കണ്ടു. എന്നിട്ടും പാഠം പഠിക്കാതെ വിശ്വാസികളുടെ വികാരങ്ങള്‍ക്ക് പുല്ലുവിലപോലും കല്‍പിക്കാത്ത നിലാട് തുടരാനാണ് പിണറായി സര്‍ക്കാരിന്റ ഉദ്ദേശ്യമെങ്കില്‍ അതില്‍ സഹതപിക്കാനേ ഞങ്ങള്‍ക്ക് കഴിയൂ. കഴിഞ്ഞ വര്‍ഷത്തേതുപോലെ ശബരിമല പോലീസ് ഭരണത്തിലാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെങ്കില്‍ ഇത്തവണയും ഭക്തലക്ഷങ്ങളുടെ ഭാഗത്തുനിന്നും ശക്തമായ ചെറുത്തുനില്‍ുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുകൊണ്ട് ആസൂത്രിതമായി ശബരിമലയെ തകര്‍ക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്ന കാര്യത്തില്‍ ഇവിടത്തെ വിശ്വാസിസമൂഹത്തിന് ആശങ്കയുണ്ട്.

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ രണ്ടാഴ്ചമാത്രം ബാക്കിയുള്ളപ്പോഴും പമ്പയിലും എരുമേലിയിലും ഒരുക്കങ്ങള്‍ ഒന്നും പൂര്‍ത്തിയായിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും ആശങ്കയുണര്‍ത്തുന്നു. എരുമേലിയില്‍ റോഡുകളുടെ നവീകരണം, വഴിവിളക്കുകള്‍, മാലിന്യസംസ്‌കരണ സംവിധാനം തുടങ്ങിയ മുന്നൊരുക്കങ്ങളൊന്നും എവിടെയുമെത്തിയിട്ടില്ല. കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ പട്ടിമറ്റത്ത് കഴിഞ്ഞവര്‍ഷം ഇടിഞ്ഞ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങിയത് കഴിഞ്ഞദിവസമാണ്. മഴ കാരണം പണി മുന്നോട്ട് നീങ്ങുന്നുമില്ല. സീസണ്‍ ആകുന്നതോടെ ഈ റോഡിലൂടെ എത്തുന്ന നൂറുകണക്കിന് തീര്‍ത്ഥാടനവാഹനങ്ങള്‍ വഴിയില്‍ കുടുങ്ങുമെന്ന അവസ്ഥയാണുള്ളത്. പ്രളയത്തില്‍ തകര്‍ന്ന കടവുകളുടെ പുനര്‍നിര്‍മാണവും നടന്നിട്ടില്ല. സാധാരണയായി സീസണ്‍ തുടങ്ങുന്നതിന് രണ്ടുമാസം മുമ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് നടക്കാറുള്ള മന്ത്രിതല യോഗം ഇതുവരെ ചേര്‍ന്നിട്ടില്ല. മണ്ഡലകാലം തുടങ്ങാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ നാളെ യോഗം നടക്കുമെന്നാണറിയുന്നത്. ശബരിമല തീര്‍ത്ഥാടനത്തിന്റെ കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാര്‍ കാണിക്കുന്നത് എന്നതിന്റെ തെളിവാണിത്. കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്ന് ഈ സീസണില്‍ തീര്‍ത്ഥാടകരുടെ വരവില്‍ കുറവ് അനുഭവപ്പെടുമോ എന്ന ആശങ്ക കച്ചവടക്കാര്‍ക്കുമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ എരുമേലിയിലും പമ്പയിലും താത്കാലിക സ്റ്റാളുകള്‍ വളരെ കുറച്ചുമാത്രമേ ലേലത്തില്‍ പോയുള്ളു. ഇത് ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടം വരുത്തിവയ്‌ക്കും. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മാത്രമായി ഇതിനെ കാണാനാവില്ല. ഹിന്ദുക്കളുടെ തീര്‍ത്ഥാടനസംസ്‌കാരത്തെ തകര്‍ക്കാനും ഹൈന്ദവ ഏകീകരണത്തെ തടയാനുമുള്ള ആസൂത്രിതമായ നീക്കമായികൂടി ഈ അനാസ്ഥയെ കാണണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.