Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശബരിമല തീര്‍ത്ഥാടനത്തെ തകര്‍ക്കാന്‍ ആസൂത്രിതനീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2019, 02:38 am IST
in Editorial

ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തുന്ന പുതിയ ബുക്കിംഗ് സംവിധാനം അയ്യപ്പഭക്തരുടെ മലയാത്ര പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന വാര്‍ത്ത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആശങ്കയുണര്‍ത്തുന്നതാണ്. ക്രമാതീതമായ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി 2011-12ലെ തീര്‍ത്ഥാടനകാലത്താണ് കേരള പോലീസ് വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയത്. ആദ്യമെത്തുന്നവര്‍ക്ക് ആദ്യ അവസരം എന്ന രീതിയില്‍ ഓണ്‍ലൈന്‍ വഴി സമയം ബുക്ക് ചെയ്തുകൊണ്ടുള്ള ക്യൂ സംവിധാനമാണിത്. സാധാരണ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ എത്തുന്ന ഭക്തരെ മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി നടപ്പന്തിലിലെത്തിച്ചാണ് ദര്‍ശനസൗകര്യം ഒരുക്കിയിരുന്നത്. ഇത്തവണ വെര്‍ച്വല്‍ ക്യൂവിന് പുറമെ നോര്‍മ്മല്‍ ക്യൂ അഥവാ സ്വാമി ക്യൂ ബുക്കിംഗ് എന്ന പുതിയ സംവിധാനംകൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. മരക്കൂട്ടത്ത് നിന്ന് ശരംകുത്തി വഴി നടപ്പന്തലിലെത്തുന്ന പരമ്പരാഗത പാതയിലൂടെയാണ് ഈ പുതിയ സംവിധാനം വഴിയുള്ള തീര്‍ത്ഥാടനം.

പമ്പയില്‍നിന്ന് സന്നിധാനത്തേക്കുള്ള രണ്ടുവഴികളും ബുക്കിംഗിലൂടെ പോലീസ് നിയന്ത്രിക്കുമ്പോള്‍ അതില്ലാത്ത ഭക്തര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വന്നേക്കും. ബുക്കിംഗ് വഴി ആക്ടീവിസ്റ്റുകളടക്കമുള്ള യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ അവരെ പോലീസ് എളുപ്പത്തില്‍ സന്നിധാനത്ത് എത്തിക്കും. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതിയുടെ വിധി സംബന്ധിച്ച നിയമപോരാട്ടങ്ങളില്‍ യുവതികള്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയതിന്റെ തെളിവ് ഈ ഓണ്‍ലൈന്‍ ക്യൂ ബുക്കിംഗിലൂടെ ശേഖരിക്കാന്‍ കഴിയും. കഴിഞ്ഞവര്‍ഷം ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമിച്ച് പരാജയപ്പെട്ട ഇടതുസര്‍ക്കാര്‍ ഇത്തവണ മുന്‍കൂട്ടിതന്നെ ആചാരലംഘനത്തിന് വഴിയൊരുക്കാനുള്ള മാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്‌കരണമെന്ന ഭക്കതരുടെ ആശങ്ക മുഖവിലയ്‌ക്കെടുക്കേണ്ടതുണ്ട്. എല്ലാവഴികളും പോലീസ് നിയന്ത്രണത്തിലാക്കിയാല്‍ മണ്ഡല-മകരവിളക്ക് കാലത്തെ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടിവരും. അങ്ങനെവന്നാല്‍ ശബരിമലയില്‍ നടതുറക്കുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടേണ്ടിവരും. ഇതിലൂടെ വര്‍ഷം മുഴുവന്‍ ശബരിമല നട തുറക്കണമെന്ന ആവശ്യമുയരാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ശബരിമലയെ സാധാരാണ ക്ഷേത്രങ്ങള്‍ക്ക് സമാനമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ചും മറ്റ് ഹീനമാര്‍ഗങ്ങളിലൂടെയും യുവതികളെ, അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ, ശബരിമലയില്‍ എത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ലക്ഷക്കണക്കിന് വിശ്വാസികളൂടെയും ഹിന്ദുസംഘടനകളുടെയും ചെറുത്തുനില്‍പിലൂടെ പ്രതിരോധിച്ചത് കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് കണ്ടതാണ്. ആ വിശ്വാസവിരുദ്ധ നീക്കങ്ങങ്ങളോടുള്ള പ്രതികരണമെന്നോണം ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും ാം കണ്ടു. എന്നിട്ടും പാഠം പഠിക്കാതെ വിശ്വാസികളുടെ വികാരങ്ങള്‍ക്ക് പുല്ലുവിലപോലും കല്‍പിക്കാത്ത നിലാട് തുടരാനാണ് പിണറായി സര്‍ക്കാരിന്റ ഉദ്ദേശ്യമെങ്കില്‍ അതില്‍ സഹതപിക്കാനേ ഞങ്ങള്‍ക്ക് കഴിയൂ. കഴിഞ്ഞ വര്‍ഷത്തേതുപോലെ ശബരിമല പോലീസ് ഭരണത്തിലാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെങ്കില്‍ ഇത്തവണയും ഭക്തലക്ഷങ്ങളുടെ ഭാഗത്തുനിന്നും ശക്തമായ ചെറുത്തുനില്‍ുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുകൊണ്ട് ആസൂത്രിതമായി ശബരിമലയെ തകര്‍ക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്ന കാര്യത്തില്‍ ഇവിടത്തെ വിശ്വാസിസമൂഹത്തിന് ആശങ്കയുണ്ട്.

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ രണ്ടാഴ്ചമാത്രം ബാക്കിയുള്ളപ്പോഴും പമ്പയിലും എരുമേലിയിലും ഒരുക്കങ്ങള്‍ ഒന്നും പൂര്‍ത്തിയായിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും ആശങ്കയുണര്‍ത്തുന്നു. എരുമേലിയില്‍ റോഡുകളുടെ നവീകരണം, വഴിവിളക്കുകള്‍, മാലിന്യസംസ്‌കരണ സംവിധാനം തുടങ്ങിയ മുന്നൊരുക്കങ്ങളൊന്നും എവിടെയുമെത്തിയിട്ടില്ല. കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ പട്ടിമറ്റത്ത് കഴിഞ്ഞവര്‍ഷം ഇടിഞ്ഞ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങിയത് കഴിഞ്ഞദിവസമാണ്. മഴ കാരണം പണി മുന്നോട്ട് നീങ്ങുന്നുമില്ല. സീസണ്‍ ആകുന്നതോടെ ഈ റോഡിലൂടെ എത്തുന്ന നൂറുകണക്കിന് തീര്‍ത്ഥാടനവാഹനങ്ങള്‍ വഴിയില്‍ കുടുങ്ങുമെന്ന അവസ്ഥയാണുള്ളത്. പ്രളയത്തില്‍ തകര്‍ന്ന കടവുകളുടെ പുനര്‍നിര്‍മാണവും നടന്നിട്ടില്ല. സാധാരണയായി സീസണ്‍ തുടങ്ങുന്നതിന് രണ്ടുമാസം മുമ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് നടക്കാറുള്ള മന്ത്രിതല യോഗം ഇതുവരെ ചേര്‍ന്നിട്ടില്ല. മണ്ഡലകാലം തുടങ്ങാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ നാളെ യോഗം നടക്കുമെന്നാണറിയുന്നത്. ശബരിമല തീര്‍ത്ഥാടനത്തിന്റെ കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാര്‍ കാണിക്കുന്നത് എന്നതിന്റെ തെളിവാണിത്. കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്ന് ഈ സീസണില്‍ തീര്‍ത്ഥാടകരുടെ വരവില്‍ കുറവ് അനുഭവപ്പെടുമോ എന്ന ആശങ്ക കച്ചവടക്കാര്‍ക്കുമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ എരുമേലിയിലും പമ്പയിലും താത്കാലിക സ്റ്റാളുകള്‍ വളരെ കുറച്ചുമാത്രമേ ലേലത്തില്‍ പോയുള്ളു. ഇത് ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടം വരുത്തിവയ്‌ക്കും. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മാത്രമായി ഇതിനെ കാണാനാവില്ല. ഹിന്ദുക്കളുടെ തീര്‍ത്ഥാടനസംസ്‌കാരത്തെ തകര്‍ക്കാനും ഹൈന്ദവ ഏകീകരണത്തെ തടയാനുമുള്ള ആസൂത്രിതമായ നീക്കമായികൂടി ഈ അനാസ്ഥയെ കാണണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

Kerala

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം
Kerala

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

Kerala

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം
Malappuram

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

പുതിയ വാര്‍ത്തകള്‍

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

കെടിയുവിലെ അയോഗ്യനായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സംരക്ഷണമൊരുക്കി മന്ത്രി

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.