Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനന്യമായ ഹൈന്ദവ സംസ്‌കൃതി

'ദൈവത്താലോ മനുഷ്യനാലോ ചെയ്യാവുന്നതായ എന്തെല്ലാമുണ്ടോ, അതെല്ലാം ഈ മണ്ണില്‍ ചെയ്തിട്ടുണ്ട്.' - മാര്‍ക്ക്‌ടൈ്വന്‍

സദ്ഗുരു ജഗ്ഗി വാസുദേവ് by സദ്ഗുരു ജഗ്ഗി വാസുദേവ്
Oct 31, 2019, 03:23 am IST
in Samskriti

ജീവിതത്തില്‍ ലൗകിക ആവശ്യങ്ങളെല്ലാം പൂര്‍ത്തികരിക്കുമ്പോഴാണ് ആത്മീയതയിലേക്കുള്ള മനുഷ്യന്റെ ഗതിമാറ്റം. സംസ്‌ക്കാരങ്ങള്‍ രൂപപ്പെടുന്നതിന്റെ ആധാരശിലപോലും അതാണ്.

ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, മറ്റ്  ആഡംബര വസ്തുക്കള്‍ എല്ലാം സ്വായത്തമാക്കിക്കഴിഞ്ഞാല്‍  ജീവിതത്തിന്  വേണ്ടതെല്ലാം  പൂര്‍ണമായെന്നു വിശ്വസിക്കുന്നവനാണ് മനുഷ്യന്‍.  ഇതെല്ലാം തിട്ടപ്പെടുത്തിയശേഷവും എന്തോ അപൂര്‍ണത ശേഷിക്കുന്നതായി അനുഭപ്പെടുമ്പോള്‍ മാത്രമാണ് നമ്മള്‍ ആത്മ പരിശോധന നടത്തുന്നത്.   എന്നാല്‍ സാമൂഹികമായും, സാംസ്‌കാരികമായും ശാന്തിയുള്ളൊരു അന്തരീക്ഷത്തിലേ  ഇത്തരം ചിന്തകള്‍  വേരോടുകയുള്ളൂ.  പൗരാണിക കാലം മുതല്‍ ഭാരതസംസ്‌കാരത്തിന് മാത്രം അവകാശപ്പെടാവുന്നതാണ് ഇത്തരമൊരു സാഹചര്യം.  

മറ്റ് സംസ്‌കാരങ്ങളെല്ലാം യുദ്ധത്തിലും കീഴടക്കുന്നതിലു സമയം പാഴാക്കി. എന്നാല്‍ ഭാരതീയ സംസ്‌കൃതിയില്‍ ലൗകിക സുഖങ്ങള്‍ക്കതീതമായി ആന്തരികസൗഖ്യത്തിലേയ്‌ക്കുള്ള മാര്‍ഗ്ഗങ്ങളുണ്ടായിരുന്നു.  ശക്തമായ ആത്മീയ പ്രവര്‍ത്തികള്‍  രൂപപ്പെട്ടത് അങ്ങനെയാണ്. പരമമായആത്മീയതയുടെ കൊടുമുടിയിലെത്താന്‍ കോടിക്കണക്കിന് വ്യത്യസ്തമായ വഴികളുണ്ട് നമ്മുടെ സംസ്‌കൃതിയില്‍.

സരളമായി ശ്വാസമെടുക്കുന്നത്, ഭക്ഷിക്കുന്നത്, ഇരിയ്‌ക്കുന്നത്, നില്‍ക്കുന്നത് തുടങ്ങി ജീവന്റെ സൂക്ഷ്മമായ ഓരോ പ്രക്രിയകളേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് അത് വികസിപ്പിച്ചെടുത്തത്.

നിര്‍ഭാഗ്യവശാല്‍ അവയില്‍ പലതുമിന്ന്  നഷ്ടമായിക്കഴിഞ്ഞു.  നമുക്കതിനെ വേണ്ടവിധം  സംരക്ഷിക്കാനായില്ല.  എന്നിരുന്നാലും സചേതനമാണ് നമ്മുടെ  സംസ്‌കാരം. എന്നാല്‍ അതെല്ലാം   സാധാരണക്കാരുടെ ജീവിതങ്ങളില്‍ പ്രതിധ്വനിക്കുന്നുണ്ടോ എന്നത് അതിന്റെ മറുവശം.

സരളമായ ഭാഷയില്‍ ഭാരതസംസ്‌ക്കാരത്തെ  വിവരിച്ചത് മാര്‍ക്ക്‌ടൈ്വന്‍ ആണ്. ഭാരതത്തിന്റെ  അധ്യാത്മദര്‍ശനങ്ങളാല്‍ ആകര്‍ഷിക്കപ്പെട്ട്,  അദ്ദേഹം ഇന്ത്യലെത്തി. മൂന്നു മാസത്തോളം ഇവിടെ ചെലവഴിച്ച്   മടങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതാണ്; ‘ദൈവത്താലോ മനുഷ്യനാലോ ചെയ്യാവുന്നതായ എന്തെല്ലാമുണ്ടോ, അതെല്ലാം ഈ മണ്ണില്‍ ചെയ്തിട്ടുണ്ട്.’  ആ വിലയിരുത്തലില്‍ എല്ലാം അടങ്ങിയിരിക്കുന്നു. നിങ്ങള്‍ കണ്ണുതുറന്നൊന്നു നോക്കുക. മനുഷ്യ നന്മയ്‌ക്കായി ചെയ്തിട്ടുള്ള വൈവിധ്യമാര്‍ന്ന പ്രക്രിയകള്‍, ഈ ഗ്രഹത്തില്‍  ഇവിടെയല്ലാതെ വേറെയെങ്ങും കാണാനാകില്ല.

മതമെന്ന് പ്രത്യേകമായി എടുത്തു കാട്ടാന്‍ ഒന്നില്ലാത്ത  ഒരേയൊരു സംസ്‌കാരം ഇതാണ്. അവിടെയിവിടെയായി മതം പൊങ്ങിവന്നത് ബാഹ്യസമ്പര്‍ക്കം കാരണം മാത്രമാണ്. ഈ സംസ്‌കാരത്തില്‍, ഈ മണ്ണില്‍ മതങ്ങളില്ല. നമുക്കുള്ളത്  സനാതനധര്‍മ്മമാണ്, അതായത് സര്‍വവ്യാപിയായ മതം. സര്‍വവ്യാപിയായ മതമെന്നാല്‍ ഒരേ മതം എല്ലാവര്‍ക്കുമെന്നല്ല.  എല്ലാവര്‍ക്കും അവരുടേതായ മതങ്ങളുണ്ടേന്നാണ്.

ഹിന്ദു എന്നത് ഭൂശാസ്ത്രപരമായ വ്യക്തിത്വമാണ്, ഇന്‍ഡസിന്റെ ( സിന്ധുനദി)  മണ്ണില്‍ ജനിച്ച അല്ലെങ്കില്‍ ഇന്‍ഡസ് നദിതീരത്തു ഉത്ഭവിച്ച സംസ്‌കാരത്തിലുള്ള എല്ലാവരും  ഹിന്ദുക്കളാണ്. അപ്പോള്‍ നിങ്ങക്കൊരു പുരുഷനെ ആരാധിച്ചുകൊണ്ട് ഹിന്ദുവാകാം, നിങ്ങക്കൊരു സ്ത്രീയെ ആരാധിച്ചുകൊണ്ട് ഹിന്ദുവാകാം, നിങ്ങള്‍ക്കൊരു നാഗത്തിനെയോ, പശുവിനെയോ, കുരങ്ങിനെയോ, കല്ലിനെയോ, ആരാധിച്ചുകൊണ്ട് ഹിന്ദുവാകാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തിലൊരിക്കലും ആരാധനയൊന്നും നടത്താതെ തന്നെ ഹിന്ദുവായിരിക്കാം.

ഇതൊരു മതമല്ല,  സാധ്യത മാത്രമാണ്. തങ്ങളുടെ ജനതയ്‌ക്ക് ഇങ്ങനെയൊരു സ്വാതന്ത്യം ഒരു സംസ്‌കാരത്തിലും നല്‍കിയിട്ടില്ല.  എല്ലാ സംസ്‌കാരങ്ങളും നിര്‍ബന്ധിച്ചിരുന്നത്, അവരുടെ ജനത പ്രബലമായ എന്തിനെയെങ്കിലും വിശ്വസിക്കണമെന്നായിരുന്നു.അത് അനുസരിച്ചില്ലെങ്കില്‍ സ്വാഭാവികമായും  ശിക്ഷയ്‌ക്കര്‍ഹനാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യും. ക്രൂശിച്ചോ, കെട്ടിയിട്ട് കത്തിച്ചോ, ഓടിച്ചുവിട്ടോ ശിക്ഷ നടപ്പാക്കും. ഈ മണ്ണില്‍  അത്തരം  ശിക്ഷാവിധികള്‍ ഇല്ലാത്തതിനാല്‍ കൃത്യമായ വിശ്വാസ സമ്പ്രദായങ്ങളില്ലായിരുന്നു. ഓരോരുത്തര്‍ക്കും അവരുടെതായ രീതിയില്‍ ദൈവത്തെ അന്വേഷിക്കാം. എന്നിരുന്നാലും മുക്തിക്കായുള്ള ശ്രമങ്ങളായിരുന്നു ഇവിടെയെന്നും  പരമപ്രധാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)
Mollywood

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

India

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.