Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇരുട്ടത്ത് കരിമ്പൂച്ചയെ തേടുന്നവര്‍

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Oct 26, 2019, 02:18 am IST
inVicharam

മഴ തീര്‍ന്നപ്പോള്‍ മരം പെയ്യുന്നു എന്ന് പറയാറുണ്ട്. അതുപോലെയാണ് ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രതികരണങ്ങള്‍. തോറ്റവരും ജയിച്ചവരും പറയുന്ന ന്യായങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല. അഞ്ചിടത്താണ് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പുണ്ടായത്. രണ്ട് ഇടതുമുന്നണിയും മൂന്ന് ഐക്യമുന്നണിയും നേടി. ഇടത് മുന്നണിയുടെ അരൂര്‍ സീറ്റ് യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ വട്ടിയൂര്‍ക്കാവും കോന്നിയും എല്‍ഡിഎഫും കൈയിലാക്കി. ശക്തമായ ഇരുമുന്നണികള്‍ക്കുമിടയില്‍ മത്സരിച്ച ബിജെപിക്ക് ശക്തമായ സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞെങ്കിലും നേട്ടമുണ്ടാക്കാനായില്ല. രണ്ട് സൂപ്പര്‍ഫാസ്റ്റുകളുടെ മത്സര ഓട്ടത്തിനിടയില്‍ ഓട്ടോറിക്ഷയാകുന്ന ബിജെപിക്ക് എന്ത് ചെയ്യാനാകും? അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായില്ലെങ്കിലും ജയിച്ചവരും തോറ്റവരും ചര്‍ച്ചയാക്കുന്നത് ബിജെപിയെചൊല്ലിയാണ്. ബിജെപിയുടെ വോട്ടെവിടെ എന്നാണ് ഇരുവരും ചോദിക്കുന്നത്. എന്നാല്‍ മുന്നണി വോട്ടുകളിലുണ്ടായ ചോര്‍ച്ചയെക്കുറിച്ച് വിശദീകരണമില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് കിട്ടിയത് 68,217 വോട്ടാണ്. ബിജെ

പി സ്ഥാനാര്‍ഥി രവീശ തന്ത്രിക്ക് 57,104 വോട്ടും. ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 65,407 വോട്ടെ ലഭിച്ചുള്ളൂ.  മൂവായിരം വോട്ട് ആര്‍ക്ക് കൊടുത്തു എന്നതിനെക്കുറിച്ച് മിണ്ടാട്ടമില്ല. ബിജെ

പി സ്ഥാനാര്‍ഥിക്കാകട്ടെ 57,484 വോട്ടുനേടി. അതേസമയം എറണാകുളത്തെ യുഡിഎഫ് സ്ഥാ

നാര്‍ഥി ജയിച്ചത് 37,891 വോട്ടുനേടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയത് 61,920 വോട്ടാണ്. ബാക്കി വോട്ട് ആര്‍ക്ക് കൈമാറി.

കോന്നിയില്‍ കോണ്‍ഗ്രസിന്റെ ആന്റോ ആന്റണി 49,667 വോട്ടാണ് നേടിയത്. ഇപ്പോഴാകട്ടെ ലഭിച്ചത് 44,146. ബാക്കി വോട്ടെങ്ങോട്ടുപോയി. അതിനെക്കുറിച്ച് മിണ്ടാട്ടമില്ല. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ കിട്ടിയത് 40,365 വോട്ടാണ്. നാലുമാസം മുന്‍പ് കോണ്‍ഗ്രസ് നേടിയത് 53,545 വോട്ട്. ആര്‍ക്കാണ് ഇത് മറിച്ച് നല്‍കിയതെന്ന് ബിജെപിയെ പഴിചാരുന്ന കെ. മുരളീധരന്‍ വിശദീകരിക്കാമോ?

തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ സത്യവും വസ്തുതയുമാണ്. വോട്ട് കുറയുന്നതും കൂടുന്നതും ജനഹിതമനുസരിച്ചാണ്. അതാണ് ജനാധിപത്യത്തിന്റെ പ്രത്യേകതയും. അത് അംഗീകരിക്കുകയാണ് മാന്യത. അതിനെ ഏതെങ്കിലും കക്ഷി വോട്ടുമറിക്കുന്നതും വില്പന നടത്തുന്നതുമായി വ്യാഖ്യാനിക്കുന്നതും ആരോപിക്കുന്നതും ജനവിധിയെ ആക്ഷേപിക്കുന്നതും അപമാനിക്കുന്നതുമാണ്.

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പാണെങ്കില്‍ മഹാരാഷ്‌ട്രയിലും ഹരിയാനയിലും നടന്നത് 

പൊതുതെരഞ്ഞെടുപ്പാണ്. രണ്ടിടത്തും ബിജെ

പി ഭരണം തുടരുമെന്നകാര്യത്തില്‍ സംശയമില്ല. ഹരിയാനയില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തല്‍സ്ഥാനം രാജിവച്ചതായി വാര്‍ത്തയുണ്ടായിരുന്നു. അത് അംഗീകരിച്ചതായി കേട്ടില്ല. രാജിസന്നദ്ധത പ്രകടിപ്പിച്ചത് ഏതായാലും നല്ല സൂചനയാണ്. പരാജയം സമ്മതിച്ച് കേരളത്തില്‍ എന്തുകൊണ്ട് അങ്ങനെ ഒരു വാര്‍ത്ത വന്നില്ല എന്നൊരു ചോദ്യം ഒരു സാമൂഹ്യമാധ്യമത്തില്‍ കണ്ടു. രാജി സന്നദ്ധത അറിയിക്കാനല്ല കൂടുതല്‍ പ്രയത്‌നിച്ച് നേട്ടമുണ്ടാക്കുമെന്ന പ്രതിജ്ഞയാണ് കേരളം കാതോര്‍ക്കുന്നത്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് എക്കാലവും അപ്രതീക്ഷിത ഫലമല്ല ഉണ്ടാക്കുന്നത്. കേരളത്തില്‍ ജയിക്കണമെങ്കില്‍ ബിഡിജെഎസ് നിരീക്ഷിച്ചപോലെ ഐക്യമുന്നണിയുടെ രസതന്ത്രം നേതൃത്വം നല്‍കുന്നവര്‍ പഠിക്കണം, പാലിക്കണം. പി.സി. ജോര്‍ജിന്റെ അഭിപ്രായവും കണക്കിലെടുക്കേണ്ടതാണ്. എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വേണ്ടി എന്ന പ്രഖ്യാപിത തത്വം ഒന്നുകൂടി ബിജെപി നേതൃത്വം വായിക്കുന്നത് നന്നാകും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചശേഷം പ്രവര്‍ത്തനം നടത്തുന്ന രീതി മാറ്റണമെന്ന അഭിപ്രായം ആരു പറഞ്ഞാലും അത് കണക്കിലെടുക്കണം.

പതിനെട്ട് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബിജെപിക്കേ കേരളത്തെയും സമുദ്ധരിക്കാന്‍ കഴിയൂ. അതിന് ഇന്നുള്ള ജനപിന്തുണ പോര. നിലവിലുള്ള ശക്തി നിലനിര്‍ത്തുകയും കൂടുതല്‍ സമാജത്തെയും ഒപ്പം നിര്‍ത്താനും അവരെ വിശ്വാസത്തിലെടുക്കാനും കഴിയണം. ബിജെ

പിയോടൊത്തു നില്‍ക്കാന്‍ താല്പര്യമുള്ളവര്‍ ഏറെയാണ്. അവര്‍ക്കായി താങ്ങും തണലും നല്‍കാനുള്ള മനസ്സുള്ള നേതാക്കളുടെ അപര്യാപ്തത ഉണ്ടോ എന്ന് പരിധോധിക്കുക തന്നെ വേണം.

ബിജെപി വോട്ടെവിടെ എന്ന് ചിലര്‍ ഇപ്പോള്‍ ചോദിക്കുകയാണ്. അവര്‍ ഇരുട്ടത്ത് കരിമ്പൂച്ചയെ തപ്പുകയാണ്. ബിജെപിക്ക് താമര ചിഹ്‌നത്തില്‍ വോട്ടുചെയ്യുന്നതിലുള്ള എതിര്‍പ്പ് മാറിയിട്ടുണ്ട്. ബിജെപി മത്സരിക്കുന്നത് ജയിക്കാനാണെന്ന തോന്നലുണ്ടാക്കാന്‍ കഴിഞ്ഞാല്‍ സംശയങ്ങള്‍ നീങ്ങും. ബിജെപിയാണ് ശരിയെന്ന് വിധിയെഴുതുകതന്നെ ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.