Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലക്ഷ്യം ഭൂരഹിത കേരളം!

എസ് കെ by എസ് കെ
Oct 19, 2019, 02:14 am IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

‘ഭൂരഹിത കേരളം പദ്ധതി: അപേക്ഷിച്ചവര്‍ കാത്തിരിപ്പ് തുടരുന്നു’ എന്ന വാര്‍ത്ത വായിച്ചപ്പോള്‍ ആകെ ‘കണ്‍ഫ്യൂഷന്‍’. ഭൂരഹിതകേരളം ലക്ഷ്യമാക്കി പദ്ധതി ആവിഷ്‌കരിച്ചവരെയും അതിന്റെ ആനുകൂല്യത്തിന് കാത്തിരിക്കുന്നവരെയുമോര്‍ത്ത് വിഷമം തോന്നി. വാര്‍ത്ത തയ്യാറാക്കിയവര്‍ക്ക് പേരുതെറ്റിയതാണോ?

‘ഭൂരഹിതകേരളം’ എന്നാല്‍ ഭൂമിയില്ലാത്ത കേരളം എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. പദ്ധതി ആവിഷ്‌കരിച്ചവര്‍ക്കും പേരിട്ടവര്‍ക്കും അധികൃതര്‍ക്കും പേരിന്റെ അര്‍ത്ഥം പ്രശ്‌നമല്ലായിരിക്കാം.

ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് ഭൂമി നല്‍കുമെന്ന പ്രഖ്യാപനത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്. 2013ല്‍ യുഡിഎഫ് ഭരണകാലത്തുതന്നെയാവണം ഈ സുന്ദരമായ പേരുമിട്ടത്. മിക്ക ജില്ലകളിലും അപേക്ഷകരില്‍ നാലിലൊന്ന് പേര്‍ക്ക് നല്‍കാനുള്ള ഭൂമിപോലും കണ്ടെത്തിയിട്ടില്ല. പട്ടയം ലഭിച്ചവരില്‍ പലരും വാസയോഗ്യമല്ലാത്ത സ്ഥലം വേണ്ടെന്നുവെച്ചതായും റിപ്പോര്‍ട്ടിലുണ്ട്. 

‘ഭൂരഹിതരല്ലാത്ത കേരളം’ എന്നാവാം പേരിട്ടവര്‍ ഉദ്ദേശിച്ചത്- ഭൂരഹിതരഹിതകേരളം’. ആവര്‍ത്തന വിരസതയൊഴിവാക്കാന്‍ ഒരു ‘രഹിത’ ഉപേക്ഷിച്ചതാവാം. പദ്ധതിയെക്കുറിച്ചറിയുമ്പോള്‍ അര്‍ത്ഥശങ്ക മാറിക്കൊള്ളുമമെന്നും അവര്‍ കരുതിയിരിക്കാം. 

പേരിലെന്തിരിക്കുന്നു എന്ന് ആരോ പണ്ട് ചോദിച്ചിട്ടുണ്ടല്ലോ. പേരില്‍ ഒന്നും ഇരിക്കുന്നില്ല എന്ന് ‘ഭൂരഹിതകേരള’വും തെളിയിക്കുന്നു. പദ്ധതി ഉപേക്ഷിക്കില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ത്രശേഖരന്‍ വ്യക്തമാക്കിയിരുന്നുവത്രെ. അപ്പോള്‍ പേരും അതേപടി നിലനിര്‍ത്തുമെന്നുകരുതാം!

മലയാളത്തെ രക്ഷിക്കാന്‍ ഭരണാധികാരികളും സാംസ്‌കാരിക നായകന്മാരുമെല്ലാം കൊണ്ടുപിടിച്ച് ശ്രമിക്കുന്നതിനിടെയാണ് ഇത്തരം പേരുകളും പ്രയോഗങ്ങളും പ്രചരിക്കുന്നത്. 

നവീനകേരളത്തെ സംബന്ധിച്ചിടത്തോളം ഭൂരഹിതകേരളം എന്നപേര്‍ സാര്‍ത്ഥകമാണെന്ന് ചിലര്‍ പറയുന്നു. കേരളത്തില്‍ ഭൂമി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും ഫ്‌ളാറ്റുകളടക്കമുള്ള പാര്‍പ്പിടങ്ങളും ഇങ്ങനെ പെരുകിയാല്‍ സമീപഭാവിയില്‍തന്നെ ‘ഭൂരഹിതകേരളം’ യാഥാര്‍ത്ഥ്യമാകും.

വനരഹിത കേരളം, ഹരിതരഹിത കേരളം തുടങ്ങിയ ലക്ഷ്യങ്ങളിലേക്കും ചിലര്‍ കേരളത്തെ അതിവേഗം അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്.

‘ഭൂരഹിതകേരളം’ ആലങ്കാരികപ്രയോകമാണെന്ന വിശദീകരണവും താമസിക്കാതെ ഉണ്ടായേക്കാം. ഭരണാധികാരികളും രാഷ്‌ട്രീയ നേതാക്കളും മാത്രമല്ല കൊടും കുറ്റവാളികളും ആലങ്കാരികപ്രയോഗങ്ങളില്‍ രസിക്കുന്ന കാലമാണിത്. ഏത് പ്രയോഗത്തെയും ആലങ്കാരികമാക്കാന്‍ കഴിവുള്ള മന്ത്രിമാരും നേതാക്കളും നമുക്കുണ്ട്. പക്ഷേ, അലങ്കാരം പ്രയോഗിക്കാനോ മനസ്സിലാക്കാനോ കഴിയാത്തവരാണ് കേരളീയരിലധികവും. ആലങ്കാരിക പ്രയോഗങ്ങള്‍ കൂടുന്തോറും അവരുടെ കഷ്ടതയും കൂടും. അവര്‍ക്കായി എത്രയും വേഗം ‘ആലങ്കാരിക പ്രയോഗ രഹിത ഭാഷാപദ്ധതി’ ആവിഷ്‌കരിക്കുന്നത് നന്നായിരിക്കും. 

പിന്‍കുറിപ്പ്:

കളര്‍പ്പൊടി വിതറിയുള്ള ആഘോഷങ്ങള്‍ക്ക് വിലക്ക്-വാര്‍ത്ത

ആഘോഷങ്ങള്‍ക്ക് എപ്പോഴും ‘വര്‍ണം വിതറാ’തിരിക്കാന്‍ പത്രലേഖകരും ശ്രദ്ധിച്ചാല്‍ നന്ന്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കിസാന്‍ സംഘിന്റെ പ്രതിഷേധം; കര്‍ഷകവിരുദ്ധ പ്രവര്‍ത്തനരേഖ നിതി ആയോഗ് പിന്‍വലിച്ചു

India

ഭാരതത്തിന് മൂന്ന് അപ്പാഷെ ഹെലികോപ്റ്റര്‍ കൂടി

India

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

Kerala

സ്വർണ വില വീണ്ടും കൂടി: ഇന്നത്തെ നിരക്ക് അറിയാം

Kerala

കേരള സര്‍വകലാശാലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടത് സംഘടനകള്‍ പിന്മാറണം: സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

വിദ്യാഭ്യാസ വകുപ്പില്‍ പണമില്ല; സമഗ്ര ശിക്ഷ കേരള പ്രതിസന്ധിയിലേക്ക്

പായ്‌ക്ക് 2 വേരിയന്‍റ് ഡെലിലറി പ്രഖ്യാപിച്ച് മഹീന്ദ്ര; ആകര്‍ഷകമായ വില, ജൂലൈ അവസാന വാരം മുതൽ സ്വന്തമാക്കാം

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് എബിവിപി സംഘം നിവേദനം നല്‍കുന്നു

രജിസ്ട്രാറുടെ നിയമനം; ഗവര്‍ണര്‍ക്ക് എബിവിപി നിവേദനം നല്‍കി

39 വർഷം മുൻപ് ചെയ്ത കൊലപാതകം ഏറ്റുപറഞ്ഞ മുഹമ്മദലി കൊന്നത് ഒരാളെയല്ല രണ്ടു പേരെ: രണ്ടാമത്തെത് കോഴിക്കോട് ബീച്ചിൽ

വെടിനിർത്തലിന് തയ്യാറായി ഹമാസ്, ഇസ്രയേലുമായി ഉടൻ ചർച്ചകൾ ആരംഭിക്കും

നെല്‍കര്‍ഷകരുടെ പ്രശ്നം: രണ്ടാഴ്‌ച്ചക്കകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും – കുമ്മനം

മകന്റെ മുന്നിൽ വെച്ച് ഭർത്താവ് ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു

ആരോഗ്യത്തകര്‍ച്ച സിപിഎമ്മില്‍ നിഴല്‍യുദ്ധം

പശ്ചിമ ബംഗാൾ: ഒൻപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ വിരമിച്ച അധ്യാപകൻ റഫീകുലിന് ജീവപര്യന്തം തടവ് ശിക്ഷ 

വിവേകാനന്ദ സ്വാമിയുടെ മഹാസമാധി സ്മരണയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies