Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ദാരിദ്ര്യത്തോട് പടവെട്ടിയ മൂവര്‍സംഘം

വികസ്വരരാജ്യങ്ങളെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ശിശുമരണനിരക്കും ആരോഗ്യവും. സ്ത്രീ ശാക്തീകരണമാണ,് കുട്ടികളുടെ ആരോഗ്യവും ശിശുമരണനിരക്ക് കുറയ്‌ക്കുന്നതിനുമുള്ള പ്രധാനമാര്‍ഗ്ഗമെന്ന് അവര്‍ കണ്ടെത്തി.

വിനീത വേണാട്ട് by വിനീത വേണാട്ട്
Oct 16, 2019, 04:09 am IST
in Article

ഏതൊരു രാജ്യത്തിന്റേയും വികസനത്തെ നിര്‍ണയിക്കുന്ന പ്രധാനഘടകങ്ങളില്‍ ഒന്നാണ് ആ രാജ്യം ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തില്‍ എത്രത്തോളം വിജയിച്ചു എന്നത്. അവികസിത, വികസ്വരരാജ്യങ്ങളാണ് ഇക്കാര്യത്തില്‍ ഏറെ വെല്ലുവിളി നേരിടുന്നതും. ദാരിദ്ര്യം ഇല്ലാതാക്കുന്നതിന് മൂന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ മുന്നോട്ടുവച്ച പരീക്ഷണാത്മക സമീപനത്തിനാണ് ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്ര നൊബേല്‍പുരസ്‌കാരം. അഭിജിത് വിനായക് ബാനര്‍ജി, ഭാര്യ എസ്‌തേര്‍ ദഫ്‌ലോ, മൈക്കേല്‍ ക്രമര്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ഇന്ത്യക്കും ഇത് അഭിമാനനിമിഷമാണ്. നൊബേല്‍ നേടുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ വംശജനാണ് അഭിജിത് ബാനര്‍ജി. അമര്‍ത്യാസെന്നാണ് ഇതിനുമുമ്പ് സാമ്പത്തിക നൊബേല്‍ നേടിയ ഇന്ത്യാക്കാരന്‍. സാമ്പത്തികശാസ്ത്രത്തില്‍ നൊബേല്‍ നേടുന്ന രണ്ടാമത്തെ വനിതയാണ് എസ്‌തേര്‍. എലിനര്‍ ഒസ്‌ട്രോം (2009) ആണ് മുന്‍ഗാമി. 

വിവിധ മേഖലകളില്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി ദാരിദ്ര്യനിര്‍മാര്‍ജ്ജനം എന്ന ലക്ഷ്യത്തിനുവേണ്ടി പ്രയത്‌നിക്കുന്നവരാണ് മൂവരും. അഭിജിത്തിന്റേയും എസ്‌തേറിന്റേയും സംഘം ഇന്ത്യയിലും ക്രമറും സംഘവും കെനിയയിലുമായിട്ടായിരുന്നു പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. 

2003ല്‍ ആണ് ദാരിദ്ര്യനിര്‍മാര്‍ജ്ജന നയങ്ങള്‍ രൂപീകരിക്കുന്നതിനായി അബ്ദുള്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബ് സ്ഥാപിച്ചത്. എസ്‌തേര്‍, സെന്തില്‍ മുല്ലൈനാഥന്‍ എന്നിവരും ആ ഉദ്യമത്തില്‍ ഭാഗമായി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ദാരിദ്ര്യത്തെ എങ്ങനെ ഫലപ്രദമായി നേരിടാം എന്ന വിഷയത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിവരുന്നത്. 

ദാരിദ്ര്യത്തിന് കാരണമാകുന്ന ഘടകങ്ങള്‍ വേര്‍തിരിച്ചുകൊണ്ട് പരിഹാരം കാണുന്ന സമീപനമാണ് ഇവര്‍ സ്വീകരിച്ചത്. അടിസ്ഥാനപ്രശ്‌നങ്ങള്‍ കണ്ടെത്തിയാവണം പരിഹാരം. എങ്കില്‍ മാത്രമേ വികസനവും യാഥാര്‍ത്ഥ്യമാകൂ എന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്. അത് ശരിയാണെന്ന് തെളിയിക്കാനും അവര്‍ക്ക് സാധിച്ചു. ദാരിദ്ര്യത്തിന്റെ പിടിയിലമര്‍ന്ന നിരവധി രാജ്യങ്ങളില്‍, ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനായി അവലംബിച്ച മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിലും അവര്‍ നേട്ടം കൈവരിച്ചു. 

ദരിദ്രര്‍ എന്നും ദരിദ്രരായി തുടരേണ്ട സാഹചര്യം ഇല്ലാതാക്കുക എന്നതിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം ഉള്‍പ്പെടെയുള്ള മേഖലകളിലും സ്വാധീനം ചെലുത്താന്‍ ഇവര്‍ക്ക് സാധിച്ചു. 

വികസ്വരരാജ്യങ്ങളെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ശിശുമരണനിരക്കും ആരോഗ്യവും. സ്ത്രീ ശാക്തീകരണമാണ,് കുട്ടികളുടെ ആരോഗ്യവും ശിശുമരണനിരക്ക് കുറയ്‌ക്കുന്നതിനുമുള്ള പ്രധാനമാര്‍ഗ്ഗമെന്ന് അവര്‍ കണ്ടെത്തി. നിരവധിഘടകങ്ങള്‍ പരിശോധിച്ച് പരീക്ഷിച്ചശേഷമായിരുന്നു ഈ നിഗമനം. ഇത്തരത്തില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ഉള്‍പ്പടെയുള്ള മേഖലകളില്‍ പരീക്ഷണാത്മക സമീപനമാണ് മൂവരും സ്വീകരിച്ചത്. 

ഇന്ത്യയെക്കുറിച്ചും രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളെക്കുറിച്ചും അഭിജിത്തിനുള്ള അറിവും ഗവേഷണത്തില്‍ പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് എപ്രകാരം വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താം എന്നതിന് അഭിജിത് മുന്നോട്ടുവച്ച പരിഹാരമാര്‍ഗ്ഗം പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രൈവറ്റ് ട്യൂട്ടര്‍മാരെ ഏര്‍പ്പെടുത്തുക എന്നതാണ്. ഇന്ത്യയില്‍ അഞ്ച് ദശലക്ഷം കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചതെന്നുമാണ് നൊബേല്‍ പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി നടത്തിയ നിരീക്ഷണം. ലോകത്ത് 70 കോടി അതി ദരിദ്രരുണ്ടെന്നാണ് കണക്ക്. ദാരിദ്ര്യം കാരണം അടിസ്ഥാന വിദ്യാഭ്യാസം പോലും നേടാതെ സ്‌കൂള്‍വിടുന്ന കുട്ടികളും അനേകമുണ്ട്. അടിസ്ഥാനതലത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹാരം കാണേണ്ടതുണ്ടെന്ന നിര്‍ദ്ദേശമാണ് അഭിജിത്തും എസ്‌തേറും ക്രമറും മുന്നോട്ടുവയ്‌ക്കുന്നത്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യത്തിനെതിരെയുള്ള തങ്ങളുടെ പോരാട്ടെമെന്നാണ് എസ്‌തേര്‍ ദഫ്‌ളോ പറയുന്നത്. 

മാസച്യൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എംഐടി) പ്രഫസര്‍മാരാണ് അഭിജിത്തും എസ്‌തേറും. ഹാര്‍വഡ് സര്‍വ്വകലാശാല പ്രൊഫസറാണ് മൈക്കേല്‍ ക്രമര്‍. 1961ല്‍ കൊല്‍ക്കത്തയിലാണ് അഭിജിത്തിന്റെ ജനനം. കൊല്‍ക്കത്തയിലെ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സോഷ്യല്‍ സയന്‍സില്‍ ഇക്കണോമിക് വിഭാഗം പ്രൊഫസര്‍ ആയിരുന്ന നിര്‍മല ബാനര്‍ജിയുടേയും കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയായിരുന്ന ദീപക് ബാനര്‍ജിയുടേയും മകനായ അഭിജിത് സഞ്ചരിച്ചതും മാതാപിതാക്കളുടെ വഴിതന്നെ. 1981ല്‍ പ്രസിഡന്‍സി കോളേജില്‍നിന്നും ഇക്കണോമിക്‌സില്‍ ബിരുദം നേടി. 1983ല്‍ ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍നിന്നും ബിരുദാനന്തര ബിരുദവും. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് ധനതത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയത്. ജെഎന്‍യുവില്‍ പഠിക്കുന്ന കാലത്ത് വൈസ് ചാന്‍സലറെ ഖരാവോ ചെയ്തതിന് 10 ദിവസം തിഹാര്‍ ജയിലില്‍ തടവ് ശിക്ഷയ്‌ക്ക് വിധേയനായ ചരിത്രവും അഭിജിത്തിനുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.