Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്‌നേഹത്തെയും നിര്‍ദ്വേഷതയെയും ഉള്ളത്തില്‍ കുടിയിരുത്താം

ആചാര്യശ്രീ രാജേഷ്byആചാര്യശ്രീ രാജേഷ്
Oct 14, 2019, 03:24 am IST
inSamskriti

ആധുനികകാലത്ത് ആളുകളില്‍ കുറഞ്ഞുവരുന്ന ഒന്നാണ് സ്‌നേഹം. ദ്വേഷമാകട്ടെ അതിനനുസരിച്ച് വര്‍ധിച്ചുവരികയും ചെയ്യുന്നു. മാറിയ ജീവിതരീതി മുതല്‍ സോഷ്യല്‍ മീഡിയ വരെ ഈയൊരു അവസ്ഥ സംജാതമാകുന്നതിന് കാരണമായിട്ടുണ്ട് എന്നാണ് മനശ്ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. ഇതിന്റെ ദുരന്തഫലങ്ങള്‍ വ്യക്തിജീവിതത്തില്‍ മാത്രമല്ല, സാമൂഹികജീവിതത്തിലും വലിയ രീതിയില്‍ പ്രകടമാകുന്നത് മാധ്യമങ്ങളിലൂടെ നമുക്ക് അറിയാനും സാധിക്കുന്നുണ്ട്. മനശ്ശാസ്ത്രജ്ഞര്‍ ഇതിനു പരിഹാരമായി ‘ഇമോഷണല്‍ ഇന്റലിജന്‍സ്’ പോലുള്ള സംഗതികളെ മുന്നോട്ടുവെക്കുമ്പോള്‍, ആധ്യാത്മികസാധന എന്ന പ്രായോഗിക മാര്‍ഗത്തിലൂടെ വൈയക്തികവും സാമൂഹികവുമായ മനസ്സിനെ ആരോഗ്യമുള്ളതാക്കി നിലനിര്‍ത്തുന്നതില്‍ വിജയംകണ്ട ഒരു പൂര്‍വിക ജനത ഇവിടെ ഉണ്ടായിരുന്നു എന്ന കാര്യം നാം വിസ്മരിക്കരുത്. വേദങ്ങളില്‍നിന്നായിരുന്നു അവരീ സാധനാമാര്‍ഗങ്ങളെ കണ്ടെത്തിയിരുന്നത്. സ്‌നേഹവും നിര്‍ദ്വേഷവുമെല്ലാം ജീവിതത്തില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിവരിക്കുന്ന ഒരു ഋഗ്വേദമന്ത്രം കാണൂ.

ഓം മിത്രം ഹുവേ പൂതദക്ഷം വരുണം ച രിശാദസമ്.

ധിയം ഘൃതാചീം സാധന്താ. (ഋഗ്വേദം 1.2.7)

(മിത്രമ്=) സ്‌നേഹത്തിന്റെ പരദേവതയായ മിത്രനെ (ഹുവേ=) ഞാന്‍ ആവാഹിക്കുന്നു. അത് (പൂതദക്ഷമ്=) നമ്മുടെ ബലങ്ങളെ പവിത്രമാക്കുന്നു. (ച=) കൂടാതെ (വരുണമ്=) ദ്വേഷനിവാരകദേവതയായ വരുണനെ ഞാന്‍ ആവാഹിക്കുന്നു. അത് (രിശാദസമ്=) (രിശ് = ഹിംസകര്‍, അദ് = തിന്നുന്നു) ഹിംസിക്കുന്നവരെ ദഹിപ്പിക്കുന്നു. അങ്ങനെയുള്ള ഈ മിത്രാവരുണന്മാര്‍ (ഘൃതാചീമ്=) മാലിന്യങ്ങളെ ഇല്ലാതാക്കുകയും ജ്ഞാനദീപ്തിയെ പ്രാപ്തമാക്കുകയും ചെയ്യുന്ന (ധിയമ്=) ജ്ഞാനസമ്പൂര്‍ണമായ കര്‍മ്മത്തെ (സാധന്താ=) സിദ്ധമാക്കുന്നു.

സ്‌നേഹത്തിന്റെ പരദേവതയായ മിത്രനെ സ്വജീവിതത്തിലേക്ക് ആവാഹിക്കുന്നതിനെക്കുറിച്ചാണ് മന്ത്രത്തില്‍ ആദ്യം പറയുന്നത്. ഉപാസന ചെയ്യുന്നത് ഹൃദയത്തില്‍ ‘മിത്ര’നെ നിവസിപ്പിക്കാന്‍വേണ്ടിയാകണം. അതായത് സദാ ഞാന്‍ സ്‌നേഹഭാവനയോടെ വര്‍ത്തിക്കുന്നവനാകട്ടെ എന്നാണ് പ്രാര്‍ഥന. ഈ സ്‌നേഹഭാവനകൊണ്ട് നമ്മുടെ ബലം അഥവാ ബന്ധങ്ങള്‍ പവിത്രമാക്കപ്പെടുന്നു. ശുദ്ധമായ സ്‌നേഹംകൊണ്ട് ഉണ്ടായിവരുന്ന പവിത്രമായ ബന്ധങ്ങള്‍ നമ്മുടെ ബലം പതിന്മടങ്ങ് വര്‍ധിപ്പിക്കും. നാം ഉള്ളുതുറന്ന് എല്ലാവരെയും സ്‌നേഹിക്കാന്‍ അരംഭിച്ചാല്‍ നമുക്കുവേണ്ടി പലതും ചെയ്യാന്‍ ആ സ്‌നേഹത്തിന് പാത്രമായവര്‍ കടന്നുവരും. ഒരുപക്ഷേ നാം ആവശ്യപ്പെടാതെതന്നെ നമ്മുടെ ആവശ്യങ്ങള്‍ അവര്‍ നിറവേറ്റും. അത് സ്‌നേഹത്തിന്റെ കരുത്താണ്. മാത്രമല്ല, സ്‌നേഹത്താല്‍ നമ്മുടെ ഉള്ളില്‍തന്നെ നിര്‍ഭയത്വവും കരുത്തും വന്നുചേരും. സ്വന്തം കുഞ്ഞിനെ ആരെങ്കിലും ആക്രമിക്കാന്‍ വരികയാണെന്ന് തോന്നുമ്പോള്‍ അതിനെതിരെ പ്രതികരിക്കുന്ന അമ്മയുടെ ഉള്ളില്‍ വന്നുനിറയുന്ന കരുത്തിന്റെ ഉറവിടം ഈ സ്‌നേഹംതന്നെയാണ്. ഇത് മനുഷ്യരിലും പക്ഷികളിലും മൃഗങ്ങളിലുമെല്ലാം സമാനാമായി കാണാം.

ഇനി മാനസികബലം മാത്രമാണോ മിത്രന്റെ പരിധിയില്‍ വരുന്നത്? അതുമല്ല, സ്‌നേഹഭാവനയോടെ ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുമ്പോഴാണ് ഉത്തമ രസങ്ങളും ധാതുക്കളും ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത് എന്നാണ് ഋഷിമാരുടെ അഭിപ്രായം. അതുമൂലം നമ്മുടെ ശാരീരികബലം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ‘മാതൃഹസ്‌തേന ഭോജനം’ എന്നൊരു പഴമൊഴിതന്നെയുണ്ട്. ഭക്ഷണം ഏറ്റവും ഉത്തമമാകുന്നത് അത് അമ്മ പാകം ചെയ്ത് വിളമ്പിത്തരുമ്പോഴാണ്. കാരണം ആ ഭക്ഷണത്തില്‍ അമ്മയുടെ വാത്സല്യവും പോഷകസങ്കല്പവും അടങ്ങിയിരിക്കുമത്രേ. മനുസ്മൃതിയില്‍ പറയുന്നത്: ‘ദൃഷ്ട്വാ ഹൃഷ്യേത് പ്രസീദേച്ച’ എന്നാണ്. അതായത് ഭക്ഷണം കാണുമ്പോള്‍തന്നെ മനസ്സില്‍ ഹര്‍ഷവും പ്രസന്നതയും ഉണ്ടാകണം. അതായത് പ്രസന്നഭാവത്തോടെ വേണം ഭക്ഷണം കഴിക്കാനും. സ്‌നേഹഭാവം ഉള്ളിലുള്ളവര്‍ക്കേ സദാ മനസ്സിനെ പ്രസന്നമാക്കിനിര്‍ത്താന്‍ കഴിയൂ എന്ന് പതഞ്ജലിമുനി യോഗദര്‍ശനത്തില്‍ പറയുന്നതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.

എന്നാല്‍ മിത്രന്‍ മാത്രം പോരാ. വരുണനെയുംകൂടി നമ്മുടെ ഹൃദയത്തില്‍ കുടിയിരുത്തേണ്ടതുണ്ട്. ദ്വേഷനിവാരക ദേവതയാണ് വരുണന്‍. ചിലരോട് സ്‌നേഹവും മറ്റു ചിലരോട് വിദ്വേഷവും എന്നതല്ല വേദത്തിന്റെ ഉപദേശം. ഹൃദയത്തില്‍ ആരെയുംപ്രതി ദ്വേഷം തോന്നാതിരിക്കാനാണ് ഒരു ഉപാസകന്‍ പ്രയത്‌നിക്കേണ്ടത്. അപുണ്യകരമായ പ്രവൃത്തിചെയ്യുന്നവരുണ്ടെങ്കില്‍ അവരോട് മനസ്സില്‍ വിദ്വേഷം വെച്ചുപുലര്‍ത്തിയിട്ട് യാതൊരു കാര്യവുമില്ല. തന്നോട് മാത്രം വ്യക്തിപരമായി ദ്രോഹം ചെയ്യുന്നവരെങ്കില്‍ അവരോട് ഉപേക്ഷ കാണിക്കുക. സമാധാനപൂര്‍വം അവരെ മാറ്റിനിര്‍ത്തുകയോ അവരില്‍നിന്നും സ്വയം മാറിനടക്കുകയോ ചെയ്യുക. മറ്റുള്ളവര്‍ക്കോ സമൂഹത്തിനൊട്ടാകെയോ ദ്രോഹം ചെയ്യുന്നവരെങ്കില്‍ ‘മായാവിയെ മായകൊണ്ട് ഇല്ലാതാക്കുക’ എന്ന ന്യായേന ഉചിതമായ രീതിയില്‍ അവരെ നിര്‍വീര്യമാക്കുക. അവിടെയും വിദ്വേഷത്തിന്റെ ആവശ്യമില്ല എന്നു സാരം. മനസ്സില്‍ ഏതെങ്കിലുമൊരു വ്യക്തിയെപ്രതി ദ്വേഷമുണ്ടെങ്കില്‍ അത് ആ വ്യക്തിയുടെ മനസ്സിനെയല്ല, മറിച്ച് നമ്മുടെ മനസ്സിന്റെ പ്രസന്നതയെത്തന്നെയാണ് ബാധിക്കുക. ദ്വേഷത്താല്‍ മനുഷ്യന്റെ അന്തരംഗം എരിയുകയാണ് ചെയ്യുക. ആ വിദ്വേഷത്തെത്തന്നെ എരിച്ചുകളയുന്നവനാണ് വരുണന്‍. അതുകൊണ്ടാടാണ് വരുണനെ ‘രിശാദസ്’ എന്ന് മന്ത്രത്തില്‍ വിശേഷിപ്പിച്ചത്. മനസ്സിലെ ഹിംസാഭാവങ്ങളെയാണ് വരുണന്‍ ദഹിപ്പിച്ചില്ലാതാക്കുന്നത്. മനസ്സിലെ മാത്രമല്ല, ശരീരത്തിലെയും ഹിംസകരെ, രോഗകാരികളായ പദാര്‍ഥങ്ങളെ വരുണന്‍ ഇല്ലാതാക്കുന്നു. ഹൃദയത്തില്‍ ദ്വേഷഭാവം വെച്ചുകൊണ്ട് ഭക്ഷണം പാകം ചെയ്യുകയോ കഴിക്കുകയോ ചെയ്താല്‍ ആ ഭക്ഷണത്തില്‍നിന്ന് വിഷമാണ് ഉല്പന്നമാവുക എന്നാണ് നമ്മുടെ പൂര്‍വികര്‍ നമ്മോട് പറഞ്ഞുതന്നത്. കൊടും ഹിംസയിലൂടെ മാത്രം പ്രാപ്തമാകുന്ന മാംസഭക്ഷണത്തില്‍നിന്ന് മുക്തരാകുക എന്നതും വരുണോപാസനയുടെ ഭാഗംതന്നെ. ഇപ്രകാരം മിത്രനും വരുണനും അതായത് സ്‌നേഹവും നിര്‍ദ്വേഷവും നമ്മളില്‍ കുടിയിരുന്നാല്‍ അത് നമ്മുടെ ശരീരത്തിലെയും മനസ്സിലെയും മാലിന്യങ്ങളെ ഇല്ലാതാക്കി ശുദ്ധീകരിക്കുകയും ജ്ഞാനദീപ്തിയെ പ്രാപ്തമാക്കുകയും ചെയ്യുന്നതിനാവശ്യമായ ജ്ഞാനപൂര്‍ണമായ കര്‍മങ്ങളെ നമുക്ക് പ്രാപ്തമാക്കുന്നു എന്നാണ് മന്ത്രം പറയുന്നത്. അങ്ങനെ ഈ രണ്ട് ദേവന്‍മാരുടേയും ദീപ്തിയാല്‍ ശരീരവും മനസ്സും അതിലൂടെ ജീവിതവും ഉജ്ജ്വലമായിത്തീരുന്നു.

                                                                                                                            0495 2724700

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.