Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുഭൂതി പകര്‍ന്ന ജീവിതയാത്ര

ടി.കെ.രവീന്ദ്രന്‍ by ടി.കെ.രവീന്ദ്രന്‍
Oct 1, 2019, 03:33 am IST
in Samskriti

സ്വതവേ ഈശ്വരസ്വരൂപരായ, ജ്ഞാനസ്വരൂപരായ മനുഷ്യര്‍ ബാഹ്യപ്രകൃതിയുടെ ചേര്‍ച്ചയാലുണ്ടാവുന്ന അജ്ഞാനത്തിന്റെ മൂടിക്കെട്ടലില്‍ നിന്നും ജ്ഞാനം പുറത്തേയ്‌ക്കു നിര്‍ഗമിക്കാതെ അജ്ഞരെന്നപോലെ കഴിയുന്നു. എന്നാല്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ഇതിനെ തിരിച്ചറിയാന്‍ സാധിക്കുന്നുമില്ല. ചിലര്‍ക്കാകട്ടെ, ഒരു പക്ഷേ, തിരിച്ചറിയാന്‍ സാഹചര്യമുണ്ടായാല്‍ പോലും പ്രാരബ്ധങ്ങളുടെ ആധിക്യത്താല്‍ അതില്‍നിന്നു മുക്തിയുണ്ടാവുന്നുമില്ല. അജ്ഞാനത്തിന്റെ കനത്ത മേഘപടലം പൊട്ടിച്ചു പുറത്തുകടക്കാന്‍ വേണ്ട സാധനയും സത്കര്‍മ്മങ്ങളും മാത്രമേ അതിനു വഴിയായുള്ളു. ഈ അവസരത്തില്‍ ഗുരുവിനെ പ്രാപിച്ച് അനുഗ്രഹം നേടി സംശയനിവൃത്തി വരുത്തി മുന്നോട്ടു പോകുകയേ വേണ്ടൂ.  അഞ്ജാനാന്ധകാരത്തെ ഇല്ലാതാക്കുന്നവനാണ് ഗുരു എന്ന് ഏവര്‍ക്കുമറിയാം. ജീവിതയാത്രയില്‍ ഗുരുവിന്റെ ഉപദേശത്തിനനുസരിച്ച് മുന്നോട്ടു ഗമിച്ചാല്‍ മാര്‍ഗ്ഗം തുറന്നു കിട്ടും. 

കുറച്ചു നേരം ക്ഷേത്രസന്നിധിയില്‍ ശാന്തമായ അന്തരീക്ഷത്തില്‍ ഇരിക്കും. ഈ സമയത്ത് നമ്മില്‍ നിന്നുതിരുന്ന മന്ത്രങ്ങളും ചിന്തകളും ദൃഷ്ടിയുമെല്ലാം മൂകാംബികയിലേയ്‌ക്കു മാത്രം തിരിയും. പുറമെയുള്ള പ്രഭയെ ഉള്ളിലേക്കാവാഹിക്കാന്‍ പരിശ്രമിക്കും. അവിടെനിന്നും എഴുന്നേറ്റാല്‍ പിന്നെ ഒരു പുതിജീവന്‍ കിട്ടിയ അനുഭൂതിയാണ്. എല്ലാം ശാന്തം. 

പുറത്തിറങ്ങി പ്രാതലിനുള്ള ശ്രമമാണ്. ക്ഷേത്രത്തിനടുത്തുതന്നെ സസ്യഭോജനശാലയുണ്ട്. അവിടെ പോയി ചായയും പലഹാരവും. 

ക്ഷേത്രത്തില്‍ നിന്നും നോക്കിയാല്‍ അത്യുന്നതസ്ഥായിയായ ചെങ്കുത്തായ പര്‍വ്വതം, കുടജാദ്രി. അവിടെ നിന്നും കുടജാദ്രിയെ കാണുമ്പോള്‍ വിസ്മയം കൂറുന്നു. അതിന്റെ ഗരിമയും തലയെടുപ്പും ഒക്കെയായി ഒരു ഉന്നത പര്‍വ്വതം. ആ അത്യുന്നതങ്ങളിലേയ്‌ക്കാണ് കയറേണ്ടത്. വെയില്‍ കാഞ്ഞു നില്‍ക്കുന്ന മൊട്ടക്കുന്നുകള്‍ പച്ചത്തലപ്പാവും ധരിച്ചിരിക്കുന്നു. വനപ്രദേശങ്ങളും ചെമ്മണ്‍ നിറത്തിലുള്ള കുന്നുകളും ഇടകലര്‍ന്നാണിരിക്കുന്നത്. സൂര്യതേജസ്സില്‍ വിയര്‍ത്തു കുളിക്കുന്ന കാര്‍മേഘങ്ങളുടെ നിഴലുകള്‍ ശൃംഗങ്ങളിലൂടെ യാത്രചെയ്യുകയാണ്. ശ്യാമമേഘനിഴലുകള്‍ പോലെ ദൂരെ ശ്യാമശിലകള്‍ അങ്ങിങ്ങായി എഴുന്നുനില്‍ക്കുന്നതു കാണാം. ദൂരെ നിന്നുള്ള കാഴ്ചയാണിത്. എന്നാല്‍ സാമീപ്യമുണ്ടാകുമ്പോഴേ യഥാര്‍ത്ഥ സ്വരൂപം തിരിച്ചറിയൂ. ഏതായാലും അവിടെ അത്യുന്നതിയിലെത്താന്‍ മനസ്സ് വെമ്പല്‍കൊള്ളുന്നു. സാധാരണയായി മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിച്ചാലേ ലക്ഷ്യം കാണുകയുള്ളു. ഇത് ലക്ഷ്യം ആദ്യമേ നമുക്കു കാണിച്ചു തരുന്നു. ഇനി ശരിയായ മാര്‍ഗ്ഗത്തിലൂടെ ആചാര്യന്റെ വാക്കുകളനുസരിച്ചുള്ള യാത്രയാണ് വേണ്ടത്. ആ ഒരു ലക്ഷ്യത്തെ മനസ്സില്‍ കുടിയിരുത്തുന്നു. അവിടേയ്‌ക്കാണ് അടുത്ത യാത്ര. അതിനുള്ള തയ്യാറെടുപ്പുകളുമായി രണ്ടാഴ്ചത്തേക്കു പാചകം ചെയ്തു കഴിക്കാനുള്ള അരിയും മറ്റു സാധനങ്ങളും അഡിഗയുടെ കടയില്‍നിന്നും വാങ്ങിച്ച് ഭാരം ക്രമീകരിച്ച് വിവിധ സഞ്ചികളിലാക്കും. യാത്ര പുറപ്പെടുകയായി. 

കുടജാദ്രിയുടെ താഴ്‌വാരത്തുകൂടി ബസ് ഉണ്ട്. ക്ഷേത്രത്തിനടുത്തു നിന്നും ബസ്സില്‍ കയറി  ഇരുപതു കിലോമീറ്ററിലേറെ യാത്രയുണ്ട്. ഈ ബസ് യാത്ര ക്രമികമായി വനാന്തരങ്ങളിലൂടെയാവുന്നു. ചെറിയ ചെറിയ ചുരങ്ങള്‍ കയറിയുള്ള യാത്ര. വഴിയില്‍ മരങ്ങളുടെയും സസ്യലതാദികളുടെയും കുരങ്ങന്‍മാരുടെയുമൊക്കെ കാഴ്ചകള്‍ തുടങ്ങുന്നു. അത്ഭുതം കൂറുന്ന ഈ യാത്രയില്‍ എല്ലാവര്‍ക്കും ഉന്മേഷം തന്നെ. ഇരുപത്തൊന്നു കിലോമീറ്റര്‍ യാത്ര ചെയ്തതിനു ശേഷം കുടജാദ്രിയുടെ താഴ്‌വാരത്തെത്തി. അവിടുന്നങ്ങോട്ട് കാല്‍നടയായി മല കയറണം. പ്രവേശന കവാടത്തില്‍ത്തന്നെ വനംവകുപ്പിന്റെ നിര്‍ദ്ദേശങ്ങളും മറ്റും ആലേഖനം ചെയ്ത ബോര്‍ഡുകളുണ്ട്. അതു വായിച്ചു മനസ്സിലാക്കി യാത്ര തിരിച്ചു. വൃക്ഷങ്ങളുടെ നിഴല്‍ വിരിച്ച പാതയിലുടനീളം പുഷ്പങ്ങള്‍ വാരി വിതറിയിരിക്കുന്നു. അശോകവൃക്ഷവും മറ്റും ഇതില്‍പ്പെടുന്നു. ശീതം പകരുന്ന മന്ദമാരുതന്റെ അരുമയായ തഴുകലും കൂടിയായപ്പോള്‍ ഉന്മേഷത്താല്‍ പുളകിതരാകുന്നു. മയിലുകളുടെ ആട്ടവും പാട്ടും വാനരന്മാരുടെ ധൃതിയിലുള്ള ഓട്ടവും ചാട്ടവും ആകാംക്ഷയോടെയുള്ള നോട്ടവും ഉന്മേഷം പകരുന്ന പുഷ്പഗന്ധങ്ങളും കൗതുകമുണര്‍ത്തുന്നു. കുറച്ചു ദൂരം സമതലമാണ്. ഏകദേശം ഒന്നൊന്നര കിലോമീറ്റര്‍ കഴിഞ്ഞാല്‍ ചന്തപ്പന്റെ പീടിക. അവിടെ നിന്നും ചായ കുടിക്കല്‍ പതിവാണ്. അപ്പോഴേക്കും ഉച്ചയായിരിക്കും. അവിടുന്ന് പുട്ടും കറിയും ചായയും. പുറത്തിറങ്ങി കുറച്ചുനേരം അവിടവിടെ വിശ്രമിക്കും. പാത്രങ്ങളില്‍ വെള്ളം ശേഖരിക്കും.

                                                                                                                               8943813300 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

Cricket

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

Sports

ചരിത്രം കുറിച്ച് സിന്നര്‍ !

Cricket

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.