Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാലാ കടന്നാലും തുടരുന്ന പോര്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2019, 04:00 am IST
inEditorial

പാലാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്നാണ്. സ്ഥാനാര്‍ത്ഥികള്‍ പലതുണ്ടെങ്കിലും കേരളത്തിലെ ഭരണ മുന്നണിയുടെയും പ്രതിപക്ഷ മുന്നണിയുടെയും കേന്ദ്ര ഭരണ കക്ഷിയുടെയും സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് മുഖ്യപോര്. അരനൂറ്റാണ്ടിലേറെക്കാലം കെ.എം. മാണിയെ മാത്രം ജയിപ്പിച്ച പാലായില്‍ ഉപതെരഞ്ഞെടുപ്പ് മത്സരം ശക്തമായിരിക്കുന്നു. വികസന മുരടിപ്പും അഴിമതി ആരോപണങ്ങളുമെല്ലാം ഇരുമുന്നണികള്‍ക്കുമെതിരെ വന്നു. സുരക്ഷിതവും സൂക്ഷ്മവുമായ പ്രചാരണ മുന്നേറ്റമാണ് ബിജെപി സ്ഥാനാര്‍ത്ഥി നടത്തിയത്. മൂന്നു സ്ഥാനാര്‍ത്ഥികളില്‍ ഇരുമുന്നണി സ്ഥാനാര്‍ത്ഥികളും അറുപതു പിന്നിട്ടവരാണ്. 41 കാരനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍. ഹരി. സ്വത്തിന്റെ കാര്യത്തിലും ഈ സ്ഥാനാര്‍ത്ഥി ഏറെ പിന്നിലാണ്. 17 ലക്ഷമാണ് ഇദ്ദേഹത്തിനെങ്കില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 4.5 കോടിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അരക്കോടിയുമുണ്ട്. ഉപ തെരഞ്ഞെടുപ്പിന്റെ പ്രചാരണ തുടക്കത്തില്‍ കേരള കോണ്‍ഗ്രസിലെ തമ്മിലടിയായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. അവസാനമായപ്പോള്‍ യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് ചെയ്ത് കൂട്ടിയ അഴിമതികളായി. അഴിമതിയിലൂടെ കേരളത്തെ കൊള്ളയടിക്കുന്നവര്‍ക്കെതിരെയുള്ള വിധിയെഴുത്താകും പാലായിലെ വോട്ടര്‍മാരുടേതെന്നാണ് വിലയിരുത്തല്‍. ഇരുമുന്നണി സര്‍ക്കാരുകളുടെ കാലത്തും അഴിമതി പുത്തരിയല്ലായിരുന്നു. ഏതായാലും പാലാ കൊണ്ട് തീരുന്നില്ല കേരളത്തിന്റെയും രാജ്യത്തിന്റെയും തുടരുന്ന പോര്. കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 64 സീറ്റുകളില്‍ ഒക്ടോബര്‍ 21ന് ഉപതെരഞ്ഞെടുപ്പും മഹാരാഷ്‌ട്ര ഹരിയാനാ സംസ്ഥാന തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. എംഎല്‍എമാരായിരുന്ന നാലുപേര്‍ ലോക്‌സഭാംഗങ്ങളായതിനാലും ഒരാള്‍ മരണപ്പെട്ടതിനെ തുടര്‍ന്നുമാണ് അഞ്ച് ഉപതെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ നടക്കുന്നത്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നിവയാണ് കേരളത്തിലെ മണ്ഡലങ്ങള്‍. കര്‍ണാടകയിലെ 15, ഉത്തര്‍പ്രദേശിലെ 11 അടക്കം കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും 17 സംസ്ഥാനങ്ങളിലുമായാണ് ഉപതെരഞ്ഞെടുപ്പ്. ബിഹാറിലെ സമസ്തിപുര്‍ ലോക്‌സഭാ മണ്ഡലത്തിലും ഉപതെരെഞ്ഞടുപ്പ് നടക്കും. 24നാണ് വോട്ടെണ്ണല്‍. 

ഒക്ടോബര്‍ നാലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഈ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലകളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. മുസ്ലിംലീഗ് എംഎല്‍എയായിരുന്ന പി.ബി. അബ്ദുള്‍ റസാക്് മരിച്ചതിനെത്തുടര്‍ന്നാണ് മഞ്ചേശ്വരത്ത് ഒഴിവ് വന്നത്. എറണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ് എന്നിവ കോണ്‍ഗ്രസ്സിന്റെയും അരൂര്‍ സിപിഎമ്മിന്റെയും സിറ്റിങ് സീറ്റുകളാണ്. കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ഇവിടെ ഭരണത്തിലുള്ള ബിജെപിക്ക് ആറ് സീറ്റുകളിലെങ്കിലും ജയിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ്സുമായുള്ള സഖ്യം അവസാനിപ്പിച്ച് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ജെഡിഎസ് പ്രസ്താവിച്ചെങ്കിലും ഏത് നിമിഷവും അവര്‍ നിലപാട് മാറ്റിയേക്കും. എന്നാലും ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നുതന്നെയാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. ഉപതെരഞ്ഞെടുപ്പുകളെക്കാള്‍ പ്രധാനമാണ് മഹാരാഷ്‌ട്ര ഹരിയാന പൊതു തെരഞ്ഞെടുപ്പ്. ബിജെപിക്കനുകൂലമായുണ്ടായ ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന അതിവര്‍ഷം പലരേയും അമ്പരപ്പിച്ചതാണ്. മഴ തീര്‍ന്ന് മരം പെയ്യുന്ന സ്ഥിതിയാകും ഇരു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് എന്ന് സ്പഷ്ടമാണ്.

രണ്ടിടത്തും ഭരണം നയിക്കുന്നത് ബിജെപിയാണ്. ഭരണത്തിന്റെ നേട്ടവും കേന്ദ്ര ഭരണത്തിന്റെ മികവും പ്രധാനമന്ത്രിയുടെ തിളക്കമാര്‍ന്ന വ്യക്തി പ്രഭാവവും ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മഹാരാഷ്‌ട്രയില്‍ 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെയാണ് പ്രധാന പാര്‍ട്ടികളായ  ബിജെപിയും ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും മത്സരിച്ചത്. ചരിത്രത്തിലാദ്യമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ശിവസേനയുടെ പിന്തുണയോടെ ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ച ബിജെപിയും ശിവസേനയും 48ല്‍ 41 സീറ്റ് നേടി. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം അഞ്ചിലൊതുങ്ങി. ഹരിയാനയില്‍ 90ല്‍ 47 സീറ്റുമായാണ് 2014ല്‍ മനോഹര്‍ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരമേറ്റത്. ‘മിഷന്‍ 75 പ്ലസ്’ ആണ് ഇത്തവണ ലക്ഷ്യം. കോണ്‍ഗ്രസ്സിന് പുറമെ ചൗട്ടാല കുടുംബത്തിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലോക്ദളും (ഐഎന്‍എല്‍ഡി) പ്രതിപക്ഷത്തുണ്ട്. അടുത്തിടെയുണ്ടായ പിളര്‍പ്പ് ഐഎന്‍എല്‍ഡിയെ ദുര്‍ബലമാക്കി. ഇവരുടെ നിരവധി നേതാക്കളും എംഎല്‍എമാരും ബിജെപിയിലെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റും തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. കോണ്‍ഗ്രസ് ഇവിടെ പലതട്ടിലാണ്. ഉപതെരഞ്ഞെടുപ്പിലും ഇരു സംസ്ഥാന തെരഞ്ഞെടുപ്പിലും എന്‍ഡിഎ വിജയപതാക ഉറപ്പിക്കുന്നതിലൂടെ ബിജെപി വിരുദ്ധര്‍ക്ക് പല്ലും നഖവും ഇല്ലാത്ത അവസ്ഥയാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.