Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജനവഞ്ചനയുടെ മേല്‍പ്പാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2019, 01:56 am IST
inEditorial

രണ്ടുവര്‍ഷംകൊണ്ട് പണിതീര്‍ത്ത് രണ്ടര വര്‍ഷംകൊണ്ട് അടച്ചിടേണ്ടിവന്ന കൊച്ചിയിലെ പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുനീക്കാനും പുതുതായി പണിയാനുമുള്ള തീരുമാനം, പൊതുജീവിതത്തിലെ അഴിമതിയുടെ ആഴങ്ങളിലേയ്‌ക്കാണ് ചൂണ്ടുന്നത്. പണിയാന്‍വേണ്ടിമാത്രം പൊളിച്ചുപണിത്, ഉദ്ഘാടന ദിവസംതന്നെ ഒലിച്ചുപോയ പഞ്ചവടിപ്പാലത്തിന്റെ കഥയുണ്ട് മലയാള സാഹിത്യത്തില്‍. വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ നോവല്‍ കെ.ജി. ജോര്‍ജ് പിന്നീട് സിനിമയാക്കി. സാഹിത്യകാരന്‍മാരുടെ ദീര്‍ഘവീക്ഷണത്തെ നമിച്ചുപോകുന്നു ഈ പാലത്തിന്റെ കഥ കേള്‍ക്കുമ്പോള്‍. അഴിമതി പൊതുജീവിതത്തിന്റെ ഭാഗമായതായി മലയാളികള്‍ അംഗീകരിച്ചും അനുഭവിച്ചറിഞ്ഞും കഴിഞ്ഞതാണെങ്കിലും ഇതുകുറെ കടന്നകൈ ആയിപ്പോയെന്ന് ആരും പറഞ്ഞുപോകും. ദേശീയപാതാ അഥോറിട്ടി പണിയേണ്ടിയിരുന്ന പാലം, ടോള്‍പിരിവിനെ പേടിച്ച് എന്നപേരില്‍ സര്‍ക്കാര്‍ സ്വയം ഏറ്റെടുത്ത് പണിതതാണ്. ഫലത്തില്‍ ടോളിനേക്കാള്‍ വലിയ ദുരിതമാണിപ്പോള്‍ ജനത്തിന് കിട്ടിയത്. ഉദ്യോഗസ്ഥ അഴിമതിയോ സര്‍ക്കാര്‍ അഴിമതിയോ രാഷ്‌ട്രീയ അഴിമതിയോ ഏതാണ് പാലാരിവട്ടത്ത് അരങ്ങിലാടിയതെന്ന് അറിയില്ല. ഏതായാലും അത്തരം അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും നിര്‍മാണപ്പിഴവിന്റേയും സാക്ഷ്യമായി അവശേഷിക്കുകയാണ് ഇന്ന് ആ പാലം. 

ആര്‍ക്കും കണ്ടെത്താനാവാത്ത അധോലോകമാണ് അഴിമതിയുടേത് എന്ന ചിലരുടെ അമിത ആത്മവിശ്വാസമാണ് പാലം പൊളിഞ്ഞുവീഴുന്നതോടെ തകരുന്നത്. അഴിമതി സംബന്ധിച്ച കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് അടക്കം നാലുപേര്‍ അറസ്റ്റിലായിരുന്നു. കാരണക്കാര്‍ ആരായാലും പോയത് ജനത്തിനുമാത്രം. യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ തുറന്നുകൊടുത്തു. 2014 സപ്റ്റംബറിലാണ് പാലം പണിതുടങ്ങുന്നത്. 2016 ഒക്ടോബറില്‍ പൂര്‍ത്തിയായി. ഉദ്ഘാടനത്തിനുശേഷം പത്തുമാസത്തിനകംതന്നെ പാലത്തില്‍ കുഴികള്‍ രൂപപ്പെട്ടു. പിന്നാലെ അപകടങ്ങള്‍ തുടര്‍ക്കഥയായി. അറ്റകുറ്റപ്പണികള്‍കൊണ്ടു കാര്യമില്ലെന്നു തെളിഞ്ഞപ്പോള്‍ 2019 മെയില്‍ പാലം അടച്ചു. നിര്‍മാണക്കരാര്‍ ആര്‍ഡിഎസ് പ്രോജക്ട്സിനായിരുന്നു. മേല്‍നോട്ടത്തിന് കിറ്റ്‌കോ. 39 കോടിരൂപ ചെലവ്. മനുഷ്യാധ്വാനം അളന്നു തിട്ടപ്പെടുത്താനാവാത്തത്ര. പണിയുന്ന കാലത്തും പാലം അടച്ചശേഷവും ഇനി പുതിയപാലം വരുന്നതുവരെയും ജനം അനുഭവിച്ചതും അനുഭവിക്കേണ്ടതുമായ ബുദ്ധിമുട്ടുകള്‍. പാലത്തിലെ കുഴികളില്‍ വീണ് പരുക്കേറ്റവരുടേയും കേടായ വാഹനങ്ങളുടേയും ദൈന്യാവസ്ഥ. ഇതൊക്കെ ആരുടേയും കണക്കുകളില്‍പ്പെടാതെ പോകുന്നതാണ്. ഇതിനൊക്കെ ആര് കണക്കുപറയും, ആര് കണക്കുചോദിക്കും? ചോദിച്ചാലും ഇല്ലെങ്കിലും അനുഭവിച്ചവരുടെ കണക്കില്‍ത്തന്നെ വരും. നികുതിപ്പണത്തില്‍നിന്നെടുത്തു ചെലവാക്കി അഴിമതിയില്‍ മുക്കിയിട്ട് വീണ്ടും നികുതിപ്പണംകൊണ്ട് പരിഹാരം കാണുന്ന വിദ്യയില്‍ രാഷ്‌ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥവൃന്ദത്തിനും നഷ്ടം വരാനൊന്നുമില്ലല്ലോ. പൂര്‍ണമായി പണിയേണ്ട എന്നതിനാല്‍ പുതിയ പാലത്തിന്റ പണിക്ക് 18 കോടി രൂപ എന്നാണ് നിലവിലെ കണക്ക്. പൊളിക്കാനുള്ള ചെലവ് വേറെ. ആര് മുടക്കും ആ പണം? 

യാതൊരുവിധ അറ്റകുറ്റപ്പണികളും ഫലവത്തല്ല എന്ന് ഇ. ശ്രീധരന്‍ അടക്കമുള്ള വിദഗ്ധര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കാനുള്ള തീരുമാനം. ഐഐടിയുടെ പരിശോധനാഫലവും അതുതന്നെയാണ് സൂചിപ്പിച്ചത്. പാലത്തിലും ഗര്‍ഡറുകളിലും തൂണുകളിലും അടക്കം വിള്ളല്‍വീണു.

പുതിയ പാലത്തിന്റെ നിര്‍മാണം അടുത്തമാസം ആദ്യം തുടങ്ങി ഒരുവര്‍ഷംകൊണ്ട് തീര്‍ക്കുമെന്ന് മേല്‍നോട്ടച്ചുമതലയുള്ള ഇ. ശ്രീധരന്‍ പറയുന്നു. അത് വിശ്വസിക്കാം. രാഷ്‌ട്രീയ താത്പര്യങ്ങളില്ലാത്ത, കഴിവുതെളിയിച്ച വ്യക്തിയാണ് പറയുന്നത്. വ്യക്തവും ശക്തവും അചഞ്ചലവുമായ നിലപാടുകളുടെ പേരില്‍ ഇതേ സര്‍ക്കാരിലെതന്നെ ചിലമന്ത്രിമാരുടെ പരിഹാസവും പുലഭ്യവും അനുഭവിക്കേണ്ടിവന്ന ഈ വ്യക്തിയെത്തന്നെ സഹായത്തിന് വീണ്ടും സമീപിക്കേണ്ടിവന്നത് കാലത്തിന്റെ കാവ്യനീതിയായിരിക്കാം. വിവരവും വിവേചന ബുദ്ധിയുമുള്ളവരുടെ കാര്യം അങ്ങനെയാണ്. കാലം അവരെ തേടിവരും. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത് ആ പാലത്തിന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.