Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിദ്യാര്‍ഥികള്‍ ബ്രഹ്മചാരികളാകട്ടെ…

ആചാര്യശ്രീ രാജേഷ് by ആചാര്യശ്രീ രാജേഷ്
Sep 16, 2019, 03:00 am IST
in Samskriti

ബ്രഹ്മചര്യമെന്നത് ഭാരതത്തിന്റെ പ്രാചീന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആത്മാവായിരുന്നു.  ആധുനികവിദ്യാഭ്യാസ സമ്പ്രദായത്തില്‍ ബ്രഹ്മചര്യത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് മാത്രമല്ല,   ‘ബ്രഹ്മചര്യം’ എന്ന വാക്കുതന്നെ ഇന്നേറെ തെറ്റിദ്ധരിക്കപ്പെട്ട അവസ്ഥയിലാണുള്ളത്.  ബ്രഹ്മചാരിയാകുക എന്നാല്‍ കല്യാണം കഴിക്കാതിരിക്കലാണ് എന്ന് കരുതുന്നവര്‍ ഒട്ടനവധിയാണ്. എന്നാല്‍ ബ്രഹ്മചര്യവ്രതം വിവാഹം ചെയ്ത് കുടുംബജീവിതം പുലര്‍ത്തുന്ന ഗൃഹസ്ഥനും ഒഴിച്ചുകൂടാനാകാത്തതാണെന്നാണ് വേദാദി ശാസ്ത്രങ്ങള്‍ പറയുന്നത്. ഏകപത്‌നീവ്രതക്കാരായ ശ്രീരാമനും ശ്രീകൃഷ്ണനും ഋഷിമാരില്‍ ഒട്ടുമിക്കവരും  ഗൃഹസ്ഥരായിരുന്നുകൊണ്ടുതന്നെ ബ്രഹ്മചര്യവ്രതത്തെ പാലിച്ചവരാണ്. വാസ്തവത്തില്‍ നാല് ആശ്രമങ്ങള്‍ക്കും ഒഴിച്ചുകൂടാനാകാത്തതാണ് ബ്രഹ്മചര്യവ്രതം. എന്നാല്‍ ബ്രഹ്മചര്യവ്രതം സര്‍വപ്രാധാന്യത്തോടെ കടന്നുവരുന്നതിനാല്‍ ചതുരാശ്രമങ്ങളില്‍ ആദ്യത്തേതിന് ‘ബ്രഹ്മചര്യാശ്രമം’ എന്നുതന്നെ പേര് വന്നു. 

എന്താണീ ബ്രഹ്മചര്യം എന്ന്  യോഗദര്‍ശനത്തിന്റെ പ്രാചീന വ്യാഖ്യാനമായ ഭോജവൃത്തിയില്‍ നിര്‍വചിക്കുന്നുണ്ട്. ‘വീര്യനിരോധോ ഹി ബ്രഹ്മചര്യമ്’ – വീര്യത്തിന്റെ പുറത്തുപോകലിനെ തടഞ്ഞ് സ്വശരീരത്തില്‍ സംരക്ഷിച്ചു നിര്‍ത്തുന്നതാണ് ബ്രഹ്മചര്യം. സന്താനോല്പാദനം സാധ്യമാക്കുന്ന ധാതുവായ ‘വീര്യം’ കൗമാരകാലത്ത് തീര്‍ത്തും അനാവശ്യമായ  കാമോദ്ദീപനങ്ങളാല്‍ ക്ഷയിച്ചുപോകാതെ സൂക്ഷിക്കേണ്ടതുണ്ട്. അതിനായി കാമോദ്ദീപനങ്ങളിലേക്ക് വഴിവെക്കുന്ന എല്ലാ പ്രവൃത്തികളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക എന്നതാണ് ചെയ്യേണ്ടത്. കുമാരീ – കുമാരന്മാര്‍ക്കിടയില്‍ സംഭവിക്കാവുന്ന പ്രണയം മുതല്‍ കാമോദ്ദീപനത്തിന് കാരണമായേക്കാവുന്ന  കാഴ്ചകളും ചിന്തകളും ഇടപഴകലും വരെ ഒഴിവാക്കേണ്ടതാണ്. രജോഗുണപ്രധാനമായ  (മദ്യമാംസാദികളും, മറ്റ് തീക്ഷ്ണസ്വഭാവത്തോടുകൂടിയതുമായ) ആഹാരത്തിന്റെ വര്‍ജനവും ബ്രഹ്മചര്യപാലനത്തിന് അത്യന്താപേക്ഷിതമാണ്.

ഇപ്രകാരം വീര്യസംരക്ഷണം ചെയ്യുന്നതുകൊണ്ട് ആരോഗ്യവും ആയുസ്സും വര്‍ധിക്കുമെന്ന് ആയുര്‍വേദം ഉദ്‌ഘോഷിക്കുന്നു. ഇത് എല്ലാ മനുഷ്യര്‍ക്കും ബാധകമാണ്. എന്നാല്‍ ബ്രഹ്മചര്യ വ്രതപാലനംകൊണ്ട്  വിദ്യാര്‍ഥി ജീവിതത്തിന് വിശേഷിച്ച് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്നാണിനി ചിന്തിക്കുന്നത്. ഇന്ന് കുട്ടികളുടെ ശ്രദ്ധ  പഠനത്തില്‍നിന്നും വഴി തെറ്റിപ്പോകാനും അതുവഴി ഭാവിജീവിതംപോലും  നിറംമങ്ങിപ്പോകുവാനുമുള്ള  കാരണങ്ങളിലൊന്ന്  കൗമാരകാലത്തെ ഇത്തരം ചാപല്യങ്ങളാണ്. അവയെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ബ്രഹ്മചര്യവ്രതംകൊണ്ട് സാധിക്കുമെന്നത് സുവ്യക്തമാണല്ലോ. എന്നാല്‍ ഇതിനുമപ്പുറം ബ്രഹ്മചര്യവ്രതത്തിന് അദൃഷ്ടഫലങ്ങളുണ്ടെന്നാണ് വേദാദിശാസ്ത്രങ്ങള്‍ പറയുന്നത്. 

അഥര്‍വവേദത്തിലെ ഒരു മന്ത്രം കാണുക:

ഓം യേനേന്ദ്രായ സമഭരഃ 

പയാംസ്യുത്തമേന 

ബ്രഹ്മണാ ജാതവേദഃ.

തേന ത്വമഗ്‌ന ഇഹ വര്ധയേമം സജാതാനാം ശ്രൈഷ്ഠ്യ ആ ധേഹ്യേനമ്.

(അഥര്‍വവേദം 1.9.3)

പദം പിരിച്ചുള്ള അര്‍ഥം:

(ജാതവേദഃ=) സര്‍വജ്ഞനായ പ്രഭോ, (യേന=) യാതൊരു (ഉത്തമേന=) ഉത്തമമായ (ബ്രഹ്മണാ=) ജ്ഞാനത്താലാണോ (ഇന്ദ്രായ=) ജിതേന്ദ്രിയനായ അഥവാ ബ്രഹ്മചര്യപ്രതിഷ്ഠനേടിയ ഒരുവനായിക്കൊണ്ട് (പയാംസി സമഭര=) വീര്യശക്തികളെ  പൂരിതമാക്കുന്നത്, (തേന=) ആ ജ്ഞാനത്താല്‍ (അഗ്‌നേ=) അല്ലയോ ജ്ഞാനപ്രകാശകനായ പ്രഭോ, (ത്വം=) അവിടുന്ന് (ഇഹ=) ഈ ലോകത്ത് (ഇമം=) ഇവനെ (വര്ധയ=) ഉന്നതനാക്കിയാലും. (ഏനം=) ഇവനെ (സജാതാനാം=) സമപ്രായക്കാരില്‍വെച്ച്  (ശ്രേഷ്ഠ്യേ=) ശ്രേഷ്ഠസ്ഥാനത്ത് (ആധേഹി=) സ്ഥാപിച്ചാലും.

 യോഗദര്‍ശനം പഠിക്കാത്തവര്‍ക്ക് ഈ മന്ത്രത്തിന്റെ അര്‍ഥം മനസ്സിലാക്കാന്‍ പ്രയാസമാണ്.

ബ്രഹ്മചര്യത്തിന്റെ പ്രയോജനമെന്തെന്ന് പതഞ്ജലിമുനി യോഗദര്‍ശനത്തില്‍  പറയുന്നുണ്ട്. ‘ബ്രഹ്മചര്യപ്രതിഷ്ഠായാം വീര്യലാഭഃ'(2.38)  ‘ബ്രഹ്മചര്യത്തില്‍ നിലയുറച്ച യോഗിയില്‍ വീര്യലാഭം ഉണ്ടാകുന്നു.’ഈ സൂത്രത്തിന് വ്യാസമുനി രചിച്ച ഭാഷ്യം  ശ്രദ്ധേയമാണ്. കാണുക: 

‘യസ്യ ലാഭാദപ്രതിഘാന്‍ ഗുണാനുത്കര്ഷയതി, സിദ്ധശ്ച വിനയേഷു ജ്ഞാനമാധാതും സമര്ഥോ ഭവതീതി.’

അര്‍ഥം: യാതൊന്നിന്റെ പ്രാപ്തിയാലാണോ യോഗി യോഗവിഘ്‌നം വരുത്താത്ത ഗുണങ്ങളെ അഥവാ  വിശേഷശക്തികളെ വര്‍ധിപ്പിക്കുന്നത്, അപ്രകാരം സിദ്ധി നേടിക്കൊണ്ട്,  വിനയാന്വിതരായ ശിഷ്യരില്‍ ജ്ഞാനത്തെ സ്ഥാപിക്കാനും അവന്‍ സമര്‍ഥനാകുന്നു.

അതായത് ബ്രഹ്മചര്യപ്രതിഷ്ഠയിലൂടെ യോഗിക്ക് സ്വന്തം ശക്തികളെ വര്‍ദ്ധിപ്പിക്കാനാകുന്നു എന്ന് മാത്രമല്ല, വിനയാന്വിതനായ ശിഷ്യനില്‍ താന്‍ നേടിയെടുത്ത, അനുഭവത്തിലൂന്നിയ  ഉത്തമജ്ഞാനത്തെ അതേപടി പകര്‍ന്നു നല്‍കാനും കഴിയും. ഇവിടെ ‘ബുദ്ധിമാനായ’ ശിഷ്യന്‍ എന്നല്ല ‘വിനയാന്വിതനായ’ ശിഷ്യന്‍ എന്നാണ് വ്യാസമുനി എഴുതിയത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. കാരണം ‘ഇന്ദ്രിയജയസ്യ മൂലം വിനയഃ’ (ചാണക്യസൂത്രം 5)  ബ്രഹ്മചര്യത്തിന്റെ അടിസ്ഥാനമിരിക്കുന്നത് വിനയത്തിലാണെന്നാണ് ആര്‍ഷമതം. വിനയമുള്ളവനേ ബ്രഹ്മചര്യം പാലിക്കാനാകൂ. 

                                                                                                                                         (തുടരും)

                                                                                                                                     0495 2724700

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.