Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മലയാളത്തിനു ശിക്ഷ

എസ്.കെ by എസ്.കെ
Sep 9, 2019, 03:00 am IST
in Vicharam

സ്‌കൂളുകളില്‍ മലയാളം സംസാരിക്കാന്‍ അനുവദിക്കാത്തതിനാല്‍ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് പത്താം ക്ലാസ് കഴിഞ്ഞാലും മലയാളം മനസ്സിലാക്കാനും എഴുതാനും കഴിയാത്ത സ്ഥിതിയാണെന്ന് ഔദ്യോഗിക ഭാഷ സംബന്ധിച്ചുള്ള നിയമസഭാസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊതുവിദ്യാഭ്യാസ മേഖലയില്‍ ‘മലയാളം പള്ളിക്കൂടം’ മാതൃകയില്‍ മലയാള പരിശീലനം നല്‍കുന്നതിനെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ടാണിത്. മലയാളം ഒഴിവാക്കി മറ്റുഭാഷകളാണ് പലയിടത്തും പഠിപ്പിക്കുന്നത്. സ്വകാര്യ അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ‘സ്പീക്ക് ഇന്‍ ഇംഗ്ലീഷ്’ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നടപടി എടുക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഇത്തരം സ്‌കൂളുകളില്‍ ഇപ്പോഴും മലയാളം സംസാരിക്കാന്‍ വിലക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. മലയാളം പറയുന്ന കുട്ടികള്‍ക്ക് ഇംപോസിഷന്‍ (എഴുത്തുശിക്ഷ) കൊടുക്കുന്നതും സമിതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടത്രെ. 

മലയാളനാട്ടിലെ ഈ സ്ഥിതിവിശേഷം ഭാഷാസ്‌നേഹികളെ അത്ഭുതപ്പെടുത്തുന്നുണ്ടാവില്ല. ദശാബ്ദങ്ങളായി കേട്ടുകൊണ്ടിരിക്കുന്നതാണ് ഇത്തരം പരാതികള്‍. സ്വന്തമായതിനെയെല്ലാം തള്ളിപ്പറയുന്നതാണ് പുരോഗമനമെന്ന് മലയാളികളില്‍ വലിയൊരുവിഭാഗം കരുതുന്നു. വേഷത്തിലെയും ഭക്ഷണത്തിലെയും മലയാളത്തനിമകളെ ഉപേക്ഷിച്ചവര്‍ ഭാഷയെ അവഗണിക്കുകയും അപഹസിക്കുകയും ചെയ്യാതിരിക്കുമോ? കാപട്യം മുഖമുദ്രയാക്കിയിരിക്കുന്ന ഇത്തരക്കാരുടെ താത്പര്യം കുട്ടികളിലും അടിച്ചേല്‍പ്പിക്കുന്നവര്‍ക്ക് അധികൃതര്‍ കൂട്ടുനില്‍ക്കുന്നു എന്നാണ് നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടില്‍നിന്നു വ്യക്തമാകുന്നത്.

ശ്രേഷ്ഠ ഭാഷാപദവിയും ഭരണഭാഷാപദവിയും സ്‌കൂള്‍ വിദ്യാഭ്യാസ തലത്തില്‍ മലയാളത്തിന്റെ രക്ഷക്കെത്തുന്നില്ലെന്ന് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ സ്ഥിതി ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ മലയാളം പറയുന്നവര്‍ക്ക് കിട്ടുന്ന ശിക്ഷ, ഫലത്തില്‍ മലയാളത്തിന് കിട്ടുന്ന ശിക്ഷതന്നെയാണ്. മലയാളം അന്യമാകുന്ന തലമുറയെ വരേണ്യവിഭാഗമായി കാണാനും ഇവിടെ മലയാളികളുണ്ടാകും. 

മറ്റെല്ലാ സംസ്ഥാനങ്ങളിലും പിഎസ്‌സി തൊഴില്‍ പരീക്ഷകള്‍ മാതൃഭാഷയിലാണ് നടത്തുന്നത്. ഇവിടെ പിഎസ്‌സി മലയാളത്തെ മാറ്റിനിര്‍ത്തിയിരിക്കുന്നു. മലയാളത്തിന്റെ ശ്രേഷ്ഠഭാഷാ, ഭരണഭാഷാ പദവികള്‍ പിഎസ്‌സിയും കാര്യമാക്കിയിട്ടില്ല! മലയാളഭാഷയെ സംരക്ഷിക്കാനും ഭാഷാഭിമാനം വളര്‍ത്താനും വേണ്ടതെല്ലാം ചെയ്യുമെന്നുപറയുന്ന ഭരണാധികാരികള്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു! ഇങ്ങനെ പലതലങ്ങളിലും മലയാളം ശിക്ഷിക്കപ്പെടുകയാണ്. മാതൃഭാഷ ഇത്രയേറെ നിന്ദിക്കപ്പെടുന്നത് കേരളത്തില്‍ മാത്രമായിരിക്കും.

പത്രങ്ങളില്‍നിന്ന്:

‘മണ്ഡപത്തില്‍ 800 പേര്‍ക്ക് ഇരിക്കാനും ഭക്ഷണശാലയില്‍ ഒരേസമയം 500 പേര്‍ക്ക് ഇരിക്കാനുമുള്ള സൗകര്യവുമുണ്ടാകും’.

‘മണ്ഡപത്തില്‍ 800 പേര്‍ക്കും ഭക്ഷണശാലയില്‍ ഒരേസമയം 500 പേര്‍ക്കും ഇരിക്കാനുള്ള സൗകര്യമുണ്ടാകും’ (ശരി).

‘ഒരു വ്യക്തിയെ സമൂഹമോ അവരുടെ ജാതിക്കോ സമുദായത്തിനോ മാനക്കേടുണ്ടാക്കിയെന്ന ദുരാരോപണം നടത്തി ഒരാളെ വധിക്കുന്നതിലും ഹീനമായ കുറ്റകൃത്യമില്ല’. 

ആരോപണത്തെയും ഇങ്ങനെ നടത്തണോ? ആരോപിക്കുകയോ ആരോപണം ഉന്നയിക്കുകയോ ചെയ്താല്‍ പോരേ?

‘ജാതിക്കോ സമുദായത്തിനോ മാനക്കേടുണ്ടാക്കിയെന്നാരോപിച്ച്് ഒരു വ്യക്തിയോ സമൂഹമോ ഒരാളെ വധിക്കുന്നതിലും ഹീനമായ കുറ്റകൃത്യമില്ല’ ഇത്രയേ വേണ്ടു. 

‘മഹാപ്രളയത്തിന് ശേഷം കാര്‍ഷിക മേഖലയിലുണ്ടായ മുരടിപ്പ് മാറ്റിയെടുക്കുന്നതിനും കൃഷിയും കൃഷിയിടവും കാലിസമ്പത്തുമൊക്കെ നശിച്ചുപോയ കര്‍ഷകര്‍ക്ക് വീണ്ടും കൃഷിയിലേക്ക് മടങ്ങിവരുന്നതിന് ആവശ്യമായ ധൈര്യവും പ്രോത്സാഹനവും പിന്തുണയും സാമ്പത്തിക സഹായവും നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം’

വികലവും ദീര്‍ഘവുമായ വാക്യം ഇങ്ങനെ തിരുത്താം: 

‘മഹാപ്രളയത്തിനുശേഷം കാര്‍ഷികമേഖലയിലുണ്ടായ മുരടിപ്പ് മാറ്റാനും കൃഷിയും കൃഷിയിടവും കാലിസമ്പത്തുമൊക്കെ നശിച്ചുപോയ കര്‍ഷകര്‍ക്ക്  വീണ്ടും കൃഷിയിറക്കാനും ആവശ്യമായ പ്രോത്സാഹനവും സാമ്പത്തിക സഹായവും നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം.’

പിന്‍കുറിപ്പ്

‘മാതൃഭാഷ ഭരണഭാഷ എന്നതാണ് സര്‍ക്കാര്‍ നയം’.മാതൃഭാഷ ഏതെന്നേ തീരുമാനിക്കാനുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.