Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രതീക്ഷ കൈവിടില്ല നമ്മുടെ ശാസ്ത്രജ്ഞര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2019, 03:00 am IST
in Editorial

ചന്ദ്രയാന്‍ 2ന്റെ പൂര്‍ണവിജയം ആദ്യഘട്ടത്തില്‍ കണ്ടില്ലെങ്കിലും തികഞ്ഞ പ്രതീക്ഷയോടെ പ്രയത്‌നം തുടരുകയാണ് ഇസ്‌റോ ശാസ്ത്രജ്ഞര്‍. അവസാന നിമിഷം ലാന്ററിന്റെ സ്ഥാനം കാണാതായത് ആശങ്കയും നിരാശയും സൃഷ്ടിച്ചതാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യത്തെ ജനങ്ങളൊന്നാകെയും ശാസ്ത്രജ്ഞര്‍ക്ക് ആശ്വാസവും ആവേശവും പകര്‍ന്നതോടെ അവര്‍ക്ക് ആത്മവിശ്വാസം ഏറുകയായിരുന്നു. തുടര്‍ന്നുള്ള പ്രയത്‌നം പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത അവര്‍ക്ക് നല്‍കാനായി. ഇന്നലെ ഇസ്രോ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ നല്‍കിയ സന്ദേശം ആകാംക്ഷ അകറ്റുന്നതായി എന്ന് പറയേണ്ടിയിരിക്കുന്നു. ചന്ദ്രനില്‍ ഇറങ്ങിയ വിക്രം ലാന്‍ഡര്‍ കണ്ടെത്തി എന്നതാണത്. ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജ്, ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓര്‍ബിറ്റര്‍ പകര്‍ത്തി. എന്നാല്‍ ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ ആശയവിനിമയം സാധ്യമായിട്ടില്ല. അതിനുള്ള ശ്രമം തുടരുകയാണെന്നും ശിവന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ അന്തിമഘട്ടത്തിലാണു ലാന്‍ഡര്‍ കാണാതായത്. ലാന്‍ഡര്‍ കണ്ടെത്തിയതിനു പിന്നാലെ ഇതിനുള്ളിലെ റോവര്‍ പ്രവര്‍ത്തനക്ഷമമാണെന്നുള്ള ശാസ്ത്രലോകത്തിന്റെ ആകാംക്ഷയും ഒഴിയട്ടെ എന്ന് പ്രാര്‍ഥിക്കാം. ലാന്‍ഡറിന്റെ സ്ഥാനം നിര്‍ണയിക്കാന്‍ സാധിച്ചതുതന്നെ വലിയ നേട്ടമായാണു വിലയിരുത്തപ്പെടുന്നത്. ലാന്‍ഡറിനു സംഭവിച്ചതു ക്രാഷ് ലാന്‍ഡിങ്ങാണോ സോഫ്റ്റ് ലാന്‍ഡിങ്ങാണോയെന്നു കണ്ടെത്തുകയാണ് അടുത്തഘട്ടം. 

ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് ചന്ദ്രയാന്‍ 2 പ്രയാണം ആരംഭിച്ചത്. ചന്ദ്രയാന് രണ്ട് ദൗത്യത്തില്‍ ഐഎസ്ആര്‍ഒയ്‌ക്ക് പ്രശംസയുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ അടക്കം രംഗത്തുവന്നിരുന്നു. ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ദൗത്യങ്ങളില്‍ 37% മാത്രമാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. യുഎസ്, റഷ്യ തുടങ്ങിയ ബഹിരാകാശ വന്‍ശക്തികളുടെ ഒട്ടേറെ ലാന്‍ഡര്‍ ദൗത്യങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ ഇസ്രയേലിന്റെ ബെറഷീറ്റ് എന്ന ദൗത്യവും പരാജയപ്പെട്ടിരുന്നു. ലാന്‍ഡിങ്ങിനുള്ള സ്ഥലമായി ഇസ്‌റോ തെരഞ്ഞെടുത്ത ദക്ഷിണധ്രുവം വെല്ലുവിളിയുടെ ആക്കം കൂട്ടി. മറ്റൊരു ദൗത്യവും കടന്നുചെന്നിട്ടില്ലാത്തതും ശാസ്ത്രജ്ഞര്‍ക്കു ധാരണ കുറവുള്ളതുമായ മേഖലയാണിത്. ദൗത്യം പൂര്‍ത്തീകരിക്കാന്‍ പ്രതിജ്ഞാബദ്ധരായിരുന്ന ശാസ്ത്രജ്ഞര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ഓരോ ഇന്ത്യക്കാരനും ഉറങ്ങാതെ കാത്തിരുന്നത്. ലക്ഷ്യത്തിന് തൊട്ടടുത്തുവരെ നാം എത്തി. ശാസ്ത്രജ്ഞരെയും അവരുടെ കഠിനാധ്വാനത്തെയും, നിശ്ചയദാര്‍ഢ്യത്തെയും ഓര്‍ത്ത് ഏറെ അഭിമാനിക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരുന്നത്. ഈ പ്രതിബന്ധങ്ങള്‍ക്കൊന്നും നമ്മെ തടയാനാകില്ല, 23 മിനിട്ട് പ്രസംഗത്തില്‍ മോദി ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുകൊണ്ടേയിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. രാജ്യത്തിനകത്തായാലും പുറത്തായാലും ചന്ദ്രയാന്‍ രണ്ടുമായി ബന്ധപ്പെട്ട എല്ലാ പുരോഗതിയും അറിയുന്നുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി ശാത്രജ്ഞരെ അറിയിച്ചു. ചന്ദ്രയാന്‍ രണ്ടിന്റെ വിജയകരമായ ചുവടുവെപ്പുകള്‍ പലവട്ടം രാജ്യം ആഘോഷിച്ചു. ഇന്നും നമ്മുടെ ഓര്‍ബിറ്റര്‍ പ്രൗഢിയോടെ ചന്ദ്രനെ വലംവെക്കുന്നുമുണ്ട്. ഇന്ത്യയെ പ്രധാനപ്പെട്ട ബഹിരാകാശ ശക്തികളിലൊന്നാക്കി മാറ്റിയതും ഇസ്‌റോയാണ്.

 ചന്ദ്രയാന്റെ പ്രധാനഭാഗമായ ഓര്‍ബിറ്റര്‍ ചന്ദ്രനെ ഏഴുവര്‍ഷം ഭ്രമണം ചെയ്യുമെന്ന നിര്‍ണായക നേട്ടവും ഐഎസ്ആര്‍ഒ നേടിയിട്ടുണ്ട്. ഭ്രമണത്തിന്റെ കാലാവധി ഒരു വര്‍ഷം എന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. പ്രവര്‍ത്തനക്ഷമതയും മറ്റും കണക്കിലെടുത്താല്‍ ആറു വര്‍ഷംകൂടി അധികമായി പ്രവര്‍ത്തിക്കുന്നത്. ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ വിക്രം എന്ന ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്താനിരിക്കെ 35 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍നിന്ന്  വേഗം കുറച്ച് ഇറങ്ങിത്തുടങ്ങിയ വിക്രം ചന്ദ്രനില്‍ എത്താന്‍ നില്‍ക്കെ സിഗ്നല്‍ നഷ്ടപ്പെടുകയായിരുന്നു. അതുവരെ കൃത്യമായ സിഗ്‌നലുകള്‍ ലഭിച്ചിരുന്നുവെങ്കിലും അതിനുശേഷം ലാന്‍ഡറില്‍നിന്ന് ഒരു സിഗ്‌നലും ലഭിക്കാതെയായി. അതിനാല്‍ ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്തിയോ മറ്റെന്തെങ്കിലും സാങ്കേതിക തകരാര്‍ ഉണ്ടാേയാ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായിട്ടില്ല.

സന്ദേശങ്ങള്‍ ലഭിക്കാതായി എന്നുപറയാന്‍ മാത്രമേ ഐഎസ്ആര്‍ഒ അധികൃതര്‍ക്കും സാധിച്ചിട്ടുള്ളു. വിവരങ്ങളും ലഭിച്ച സന്ദേശങ്ങളും വിശകലനം ചെയ്തും, ഓര്‍ബിറ്റര്‍ വരും ദിവസങ്ങളില്‍ അയക്കുന്ന ചിത്രങ്ങള്‍ പരിശോധിച്ചും മാത്രമേ ലാന്‍ഡറിന് എന്തുപറ്റിയെന്ന് കണ്ടെത്താന്‍ സാധിക്കൂ. അവസാന നിമിഷങ്ങളില്‍ സംഭവിച്ചതെന്താണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാകും വരും ദിവസങ്ങളില്‍ നടത്തുക. അവസാന നിമിഷമുണ്ടായ അവ്യക്തതയില്‍ ദു:ഖം കരച്ചിലായി ചെയര്‍മാന്‍ ശിവന്‍ പ്രകടിപ്പിച്ചപ്പോള്‍ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ച പ്രധാനമന്ത്രിയെ ലോകം അഭിമാനപൂര്‍വം നെഞ്ചിലേറ്റിയിരിക്കുന്നു. തളരാതെ മുന്നോട്ടുപോകാനും 130 കോടി ജനങ്ങള്‍ ഒപ്പമുണ്ടെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ റോക്കറ്റുകളേക്കാള്‍ വേഗത്തിലാണ് ശാസ്ത്രജ്ഞരുടെ ഹൃദയം ഏറ്റെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

Literature

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

Kerala

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

Kerala

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

Kerala

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

പുതിയ വാര്‍ത്തകള്‍

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

‘വെറും 10ൽ താഴെ ക്രിസ്ത്യൻ കുടുംബം, ഹിന്ദുക്കൾ ആയിരത്തിലേറെ കുടുംബങ്ങൾ, അത്രയും വലിയ ക്രിസ്ത്യൻ പള്ളി മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പണിയുന്നതിൽ സംശയം’

ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്; ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ ചികിത്സാ സഹായം

കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും, കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.