Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രതീക്ഷ കൈവിടില്ല നമ്മുടെ ശാസ്ത്രജ്ഞര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2019, 03:00 am IST
inEditorial

ചന്ദ്രയാന്‍ 2ന്റെ പൂര്‍ണവിജയം ആദ്യഘട്ടത്തില്‍ കണ്ടില്ലെങ്കിലും തികഞ്ഞ പ്രതീക്ഷയോടെ പ്രയത്‌നം തുടരുകയാണ് ഇസ്‌റോ ശാസ്ത്രജ്ഞര്‍. അവസാന നിമിഷം ലാന്ററിന്റെ സ്ഥാനം കാണാതായത് ആശങ്കയും നിരാശയും സൃഷ്ടിച്ചതാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യത്തെ ജനങ്ങളൊന്നാകെയും ശാസ്ത്രജ്ഞര്‍ക്ക് ആശ്വാസവും ആവേശവും പകര്‍ന്നതോടെ അവര്‍ക്ക് ആത്മവിശ്വാസം ഏറുകയായിരുന്നു. തുടര്‍ന്നുള്ള പ്രയത്‌നം പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത അവര്‍ക്ക് നല്‍കാനായി. ഇന്നലെ ഇസ്രോ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ നല്‍കിയ സന്ദേശം ആകാംക്ഷ അകറ്റുന്നതായി എന്ന് പറയേണ്ടിയിരിക്കുന്നു. ചന്ദ്രനില്‍ ഇറങ്ങിയ വിക്രം ലാന്‍ഡര്‍ കണ്ടെത്തി എന്നതാണത്. ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജ്, ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓര്‍ബിറ്റര്‍ പകര്‍ത്തി. എന്നാല്‍ ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ ആശയവിനിമയം സാധ്യമായിട്ടില്ല. അതിനുള്ള ശ്രമം തുടരുകയാണെന്നും ശിവന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ അന്തിമഘട്ടത്തിലാണു ലാന്‍ഡര്‍ കാണാതായത്. ലാന്‍ഡര്‍ കണ്ടെത്തിയതിനു പിന്നാലെ ഇതിനുള്ളിലെ റോവര്‍ പ്രവര്‍ത്തനക്ഷമമാണെന്നുള്ള ശാസ്ത്രലോകത്തിന്റെ ആകാംക്ഷയും ഒഴിയട്ടെ എന്ന് പ്രാര്‍ഥിക്കാം. ലാന്‍ഡറിന്റെ സ്ഥാനം നിര്‍ണയിക്കാന്‍ സാധിച്ചതുതന്നെ വലിയ നേട്ടമായാണു വിലയിരുത്തപ്പെടുന്നത്. ലാന്‍ഡറിനു സംഭവിച്ചതു ക്രാഷ് ലാന്‍ഡിങ്ങാണോ സോഫ്റ്റ് ലാന്‍ഡിങ്ങാണോയെന്നു കണ്ടെത്തുകയാണ് അടുത്തഘട്ടം. 

ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് ചന്ദ്രയാന്‍ 2 പ്രയാണം ആരംഭിച്ചത്. ചന്ദ്രയാന് രണ്ട് ദൗത്യത്തില്‍ ഐഎസ്ആര്‍ഒയ്‌ക്ക് പ്രശംസയുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ അടക്കം രംഗത്തുവന്നിരുന്നു. ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ദൗത്യങ്ങളില്‍ 37% മാത്രമാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. യുഎസ്, റഷ്യ തുടങ്ങിയ ബഹിരാകാശ വന്‍ശക്തികളുടെ ഒട്ടേറെ ലാന്‍ഡര്‍ ദൗത്യങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ ഇസ്രയേലിന്റെ ബെറഷീറ്റ് എന്ന ദൗത്യവും പരാജയപ്പെട്ടിരുന്നു. ലാന്‍ഡിങ്ങിനുള്ള സ്ഥലമായി ഇസ്‌റോ തെരഞ്ഞെടുത്ത ദക്ഷിണധ്രുവം വെല്ലുവിളിയുടെ ആക്കം കൂട്ടി. മറ്റൊരു ദൗത്യവും കടന്നുചെന്നിട്ടില്ലാത്തതും ശാസ്ത്രജ്ഞര്‍ക്കു ധാരണ കുറവുള്ളതുമായ മേഖലയാണിത്. ദൗത്യം പൂര്‍ത്തീകരിക്കാന്‍ പ്രതിജ്ഞാബദ്ധരായിരുന്ന ശാസ്ത്രജ്ഞര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ഓരോ ഇന്ത്യക്കാരനും ഉറങ്ങാതെ കാത്തിരുന്നത്. ലക്ഷ്യത്തിന് തൊട്ടടുത്തുവരെ നാം എത്തി. ശാസ്ത്രജ്ഞരെയും അവരുടെ കഠിനാധ്വാനത്തെയും, നിശ്ചയദാര്‍ഢ്യത്തെയും ഓര്‍ത്ത് ഏറെ അഭിമാനിക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരുന്നത്. ഈ പ്രതിബന്ധങ്ങള്‍ക്കൊന്നും നമ്മെ തടയാനാകില്ല, 23 മിനിട്ട് പ്രസംഗത്തില്‍ മോദി ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുകൊണ്ടേയിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. രാജ്യത്തിനകത്തായാലും പുറത്തായാലും ചന്ദ്രയാന്‍ രണ്ടുമായി ബന്ധപ്പെട്ട എല്ലാ പുരോഗതിയും അറിയുന്നുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി ശാത്രജ്ഞരെ അറിയിച്ചു. ചന്ദ്രയാന്‍ രണ്ടിന്റെ വിജയകരമായ ചുവടുവെപ്പുകള്‍ പലവട്ടം രാജ്യം ആഘോഷിച്ചു. ഇന്നും നമ്മുടെ ഓര്‍ബിറ്റര്‍ പ്രൗഢിയോടെ ചന്ദ്രനെ വലംവെക്കുന്നുമുണ്ട്. ഇന്ത്യയെ പ്രധാനപ്പെട്ട ബഹിരാകാശ ശക്തികളിലൊന്നാക്കി മാറ്റിയതും ഇസ്‌റോയാണ്.

 ചന്ദ്രയാന്റെ പ്രധാനഭാഗമായ ഓര്‍ബിറ്റര്‍ ചന്ദ്രനെ ഏഴുവര്‍ഷം ഭ്രമണം ചെയ്യുമെന്ന നിര്‍ണായക നേട്ടവും ഐഎസ്ആര്‍ഒ നേടിയിട്ടുണ്ട്. ഭ്രമണത്തിന്റെ കാലാവധി ഒരു വര്‍ഷം എന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. പ്രവര്‍ത്തനക്ഷമതയും മറ്റും കണക്കിലെടുത്താല്‍ ആറു വര്‍ഷംകൂടി അധികമായി പ്രവര്‍ത്തിക്കുന്നത്. ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ വിക്രം എന്ന ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്താനിരിക്കെ 35 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍നിന്ന്  വേഗം കുറച്ച് ഇറങ്ങിത്തുടങ്ങിയ വിക്രം ചന്ദ്രനില്‍ എത്താന്‍ നില്‍ക്കെ സിഗ്നല്‍ നഷ്ടപ്പെടുകയായിരുന്നു. അതുവരെ കൃത്യമായ സിഗ്‌നലുകള്‍ ലഭിച്ചിരുന്നുവെങ്കിലും അതിനുശേഷം ലാന്‍ഡറില്‍നിന്ന് ഒരു സിഗ്‌നലും ലഭിക്കാതെയായി. അതിനാല്‍ ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്തിയോ മറ്റെന്തെങ്കിലും സാങ്കേതിക തകരാര്‍ ഉണ്ടാേയാ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായിട്ടില്ല.

സന്ദേശങ്ങള്‍ ലഭിക്കാതായി എന്നുപറയാന്‍ മാത്രമേ ഐഎസ്ആര്‍ഒ അധികൃതര്‍ക്കും സാധിച്ചിട്ടുള്ളു. വിവരങ്ങളും ലഭിച്ച സന്ദേശങ്ങളും വിശകലനം ചെയ്തും, ഓര്‍ബിറ്റര്‍ വരും ദിവസങ്ങളില്‍ അയക്കുന്ന ചിത്രങ്ങള്‍ പരിശോധിച്ചും മാത്രമേ ലാന്‍ഡറിന് എന്തുപറ്റിയെന്ന് കണ്ടെത്താന്‍ സാധിക്കൂ. അവസാന നിമിഷങ്ങളില്‍ സംഭവിച്ചതെന്താണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാകും വരും ദിവസങ്ങളില്‍ നടത്തുക. അവസാന നിമിഷമുണ്ടായ അവ്യക്തതയില്‍ ദു:ഖം കരച്ചിലായി ചെയര്‍മാന്‍ ശിവന്‍ പ്രകടിപ്പിച്ചപ്പോള്‍ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ച പ്രധാനമന്ത്രിയെ ലോകം അഭിമാനപൂര്‍വം നെഞ്ചിലേറ്റിയിരിക്കുന്നു. തളരാതെ മുന്നോട്ടുപോകാനും 130 കോടി ജനങ്ങള്‍ ഒപ്പമുണ്ടെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ റോക്കറ്റുകളേക്കാള്‍ വേഗത്തിലാണ് ശാസ്ത്രജ്ഞരുടെ ഹൃദയം ഏറ്റെടുത്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.