Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഓണം നല്‍കുന്ന വേദസന്ദേശം

ഇങ്ങനെ പ്രതിദിനവും ദാനം ചെയ്ത് ചെയ്ത് ദാനത്തിന്റെ പാരമ്യതയെ അറിയുമ്പോള്‍ ഒരുവന്‍ സ്വയം ദാനവസ്തുവായിത്തീരും അഥവാ ബലിയായിത്തീരും. മഹാനായ ആ ദാനിയെ മഹാബലി എന്ന് വിളിക്കാം.

ആചാര്യശ്രീ രാജേഷ് by ആചാര്യശ്രീ രാജേഷ്
Sep 9, 2019, 03:00 am IST
in Samskriti

മറ്റൊരു ഓണംകൂടി വന്നെത്തിയിരിക്കുകയാണ്. ഓണത്തിന്റെ സന്ദേശമെന്തെന്ന് ചോദിച്ചാല്‍ ‘ദാനം’ എന്ന് ഒറ്റവാക്കില്‍ ഉത്തരം പറയാം. സംസ്‌കൃതത്തില്‍ ദാനവുമായി ബന്ധപ്പെട്ട ‘ബല്’ എന്നൊരു ധാതുവുണ്ട്.  ഈ ധാതുവില്‍നിന്നാണ് ‘ബലി’ശബ്ദം ഉണ്ടായത്. ദാനം ചെയ്യുന്നതെന്തോ അത് ബലി. ദാനവസ്തുക്കള്‍- അവ എന്തുമായിക്കൊള്ളട്ടെ, അന്നമോ വസ്ത്രമോ ധനമോ- അവയെയെല്ലാം ബലി എന്ന വാക്കിനാല്‍ വിളിക്കാം. ‘അഹരഹര്ബലിമിത്തേ ഹരന്തഃ’ എന്ന് അഥര്‍വവേദത്തില്‍ കാണാം. എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന വൈശ്വാനരാഗ്‌നിക്ക് പ്രതിദിനം ബലി നല്‍കണം, അതായത് പ്രതിദിനം നാം ദാനം ചെയ്യണം എന്നാണ് ഈ മന്ത്രം ആഹ്വാനം ചെയ്യുന്നത്. ഇങ്ങനെ പ്രതിദിനവും ജീവിതത്തെ ദാനവുമായി ബന്ധിപ്പിക്കാന്‍ വൈദിക ഋഷിമാര്‍ ചിട്ടപ്പെടുത്തിയ ഒരു ആചരണമുണ്ട്. ബലിവൈശ്വദേവയജ്ഞം അഥവാ ഭൂതയജ്ഞം എന്നാണ് ഋഷി അതിനിട്ട പേര്. സനാതനധര്‍മത്തിന്റെ നിത്യകര്‍മങ്ങളായി ഋഷിമാര്‍ നിര്‍ദേശിച്ച പഞ്ചമഹായജ്ഞങ്ങളില്‍ ഒന്നാണീ ബലിവൈശ്വദേവയജ്ഞം.

ഇങ്ങനെ പ്രതിദിനവും ദാനം ചെയ്ത് ചെയ്ത് ദാനത്തിന്റെ പാരമ്യതയെ അറിയുമ്പോള്‍ ഒരുവന്‍ സ്വയം ദാനവസ്തുവായിത്തീരും അഥവാ ബലിയായിത്തീരും. മഹാനായ ആ ദാനിയെ മഹാബലി എന്ന് വിളിക്കാം. ദാനരൂപേണ ഭഗവാനു മുന്നില്‍ സര്‍വതും സമര്‍പ്പിക്കുകയും അന്ത്യത്തില്‍ തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്ത മഹാബലിയുടെ കഥ ഇപ്രകാരം ദാനത്തിന്റെ പാരമ്യതയെ വര്‍ണിക്കുന്നതാണ്. ആധ്യാത്മികതയുടെ അത്യുന്നതമായ തലത്തെയാണ് ഈ സ്വയം സമര്‍പ്പണംകൊണ്ട് അര്‍ഥമാക്കുന്നത്. 

‘ഇദം വിഷ്ണുര് വിചക്രമേ ത്രേധാ നി ദധേ പദമ്’ (ഋഗ്വേദം 1.22.17), എന്ന് വിഷ്ണുവിന്റെ മൂന്ന് കാല്‍വെപ്പുകളെക്കുറിച്ച് ഋഗ്വേദത്തില്‍ പറയുന്നുണ്ട്.

ഭൂലോകം, അന്തരിക്ഷലോകം, ദ്യുലോകം എന്നീ മൂന്ന് ലോകങ്ങളിലാണ് വിഷ്ണു തന്റെ പാദങ്ങള്‍ വെച്ചത്. ഒരു വ്യക്തിയില്‍ ശരീരം, മനസ്സ്, മസ്തിഷ്‌കം അഥവാ ബുദ്ധി എന്നിവയാണ് യഥാക്രമം ഈ മൂന്ന് ലോകങ്ങള്‍. മഹാബലി ഇവയെയാണ് ഭഗവാനു മുന്നില്‍ ബലിയായി അതായത് ദാനരൂപേണ സമര്‍പ്പിക്കുന്നത്.

ഋഗ്വേദത്തില്‍ മറ്റൊരിടത്ത് പറയുന്നതാകട്ടെ, ‘യസ്യ ത്രീ പൂര്ണാ മധുനാ പദാനി അക്ഷീയമാണാ സ്വധയാ മദന്തി’ (ഋഗ്വേദം 1.154.4) എന്നാണ്. ആ വിഷ്ണുവിന്റെ മൂന്നു കാല്‍വെപ്പുകളും മധുരപൂര്‍ണവും നാശരഹിതവുമായ സ്വധയോടൊത്ത് തൃപ്തിയോഗം ചെയ്തിരിക്കുന്നു എന്നര്‍ഥം. 

‘സ്വധാ’ എന്നത് ‘ബലി’യുടെ പര്യായപദമാണ്. ബലിവൈശ്വദേവയജ്ഞമന്ത്രത്തിലും ഇപ്രകാരം ‘സ്വധാ’ശബദം കടന്നുവരുന്നുണ്ട്. 

ദാനത്തിന്റെ പരമമായ ഭാവത്തെ സാക്ഷാത്കരിച്ചവന്‍ ഇങ്ങനെ സ്വയം സ്വധയായി മാറി അഥവാ ബലിയായി മാറി, നാശരഹിതവും ആനന്ദപൂര്‍ണവുമായ ലോകത്തെ പ്രാപിക്കുന്നു. ഇങ്ങനെ വാമനന്റെ മൂന്നു കാലടികളെക്കുറിച്ചും അതിലൂടെ മഹാബലി മറ്റൊരു ലോകത്തേക്ക് ചെന്നെപ്പെട്ടതിനെക്കുറിച്ചുമുള്ള പുരാണകഥയുടെ ആധ്യാത്മിക അര്‍ഥത്തെ വേദങ്ങളില്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കും. 

ഓണച്ചടങ്ങുകളിലും ഈ ദാനസന്ദേശത്തെ നമ്മുടെ പൂര്‍വികര്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. വാമനന്റെ കാലടി വന്നുപതിഞ്ഞ ഇടം എന്ന അര്‍ഥത്തിലുള്ള തിരുക്കാല്‍ക്കര എന്ന തൃക്കാക്കരയിലെ വാമനമൂര്‍ത്തിക്ഷേത്രത്തില്‍ ഓണത്തിന്റെ പത്തു ദിനങ്ങളില്‍ നടത്തുന്ന വിശേഷമായ ശ്രീഭൂതബലി വൈദികകര്‍മമായ ബലിവൈശ്വദേവയജ്ഞം അഥവാ ഭൂതയജ്ഞത്തിന്റെ പകര്‍പ്പാണ്. പൂരാടം നാളില്‍ ഇത് ഉത്സവബലിയായി വിപുലമായികൊണ്ടാടുന്നു. ഉത്രാട-തിരുവോണദിനങ്ങളില്‍ സര്‍വര്‍ക്കും അന്നദാനരൂപത്തില്‍ ഓണസദ്യയും വിളമ്പുന്നു. മറ്റു പ്രദേശങ്ങളിലാകട്ടെ മണ്ണുകൊണ്ട് തൃക്കാക്കര അപ്പനെ ഉണ്ടാക്കി അന്നം നേദിക്കുന്നതും ചുറ്റും അരിമാവുകൊണ്ട് വരച്ച് കീടങ്ങള്‍ക്കുപോലും അന്നം നല്‍കുന്നതുമെല്ലാം ഈ സന്ദേശത്തെ ഉണര്‍ത്തുന്നതാണ്. കുട്ടനാട്ടിലെ ഉറുമ്പൂട്ടലും, അരിമാവില്‍ കൈമുക്കി കതകിലും ജനലിലും പതിപ്പിച്ച് പല്ലിയ്‌ക്ക് അന്നം നല്‍കുന്ന ചടങ്ങുമെല്ലാം ഈ സന്ദേശത്തെത്തന്നെയാണ് പ്രകടമാക്കുന്നത്. 

എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, നാം ആ ദാനമെന്ന മഹത്തായ സന്ദേശത്തെ അറിയാതെ പോകുന്നു. ചടങ്ങുകളില്‍നിന്നും അതിനെ ജീവിതത്തിലേക്ക് പകര്‍ത്താന്‍ നമുക്ക് സാധിക്കുന്നില്ല. സനാതനധര്‍മത്തിന്റെ  അടിത്തറയായ വേദങ്ങള്‍ തൊട്ട് രാമായണത്തിലും മഹാഭാരതത്തിലും ഭഗവദ്ഗീതയിലുെമാെക്ക നമുക്ക് ദാനത്തിന്റെ മഹത്വത്തെക്കുറിച്ച് പറയുന്നത് കാണാം. ഭക്തിയോടെ വേദവും രാമായണവും ഭഗവദ്ഗീതയുെമാക്കെ കേള്‍ക്കുകയും പഠിക്കുകയും ചെയ്യുന്നവരിലും  ചിലരെങ്കിലും പക്ഷേ ഈ ദാനത്തെ  സ്വജീവിതത്തില്‍ പകര്‍ത്താന്‍ തയ്യാറാകുന്നില്ല എന്നതാണ് ഏറ്റവും ദുഃഖകരമായ വസ്തുത. വരുമാനത്തിന്റെ പത്തിലൊരു ഭാഗം ദാനകര്‍മത്തിനായി നീക്കിവെച്ചിരുന്നവരായിരുന്നു നമ്മുടെ പൂര്‍വികര്‍. എന്നാല്‍ നാം ആ സംസ്‌കാരത്തെ തീര്‍ത്തും കൈവിട്ടിരിക്കുന്നു.

ഭാരതത്തിന്റെ നാനാകോണുകളില്‍ നടന്നുവരുന്ന മറ്റെല്ലാ ആഘോഷങ്ങളേക്കാളും ദാനത്തിന് വിശേഷപ്രാധാന്യം കല്പിച്ചു നല്‍കിയ മലയാളിയുടെ സ്വന്തം ഓണത്തിന്റെ ദിനങ്ങളില്‍ നാം ദാനത്തിന്റെ വ്രതത്തെയാണ് ധരിക്കേണ്ടത്. ഓണത്തിനു മുന്നോടിയായി വലിയൊരു പ്രളയ ദുരന്തത്തെയാണ് കേരളം അഭിമുഖീകരിച്ചത്. എത്രയോ ആളുകള്‍ എല്ലാം നഷ്ടപ്പെട്ട് കഴിയുന്നുണ്ട്. അവര്‍ക്കും ഓണക്കോടി കൊടുക്കണം. ഓണസദ്യയൊരുക്കണം. 

ആവിശ്യമുള്ളതെന്തെന്ന് ചോദിച്ചറിഞ്ഞ് നല്‍കണം. അയല്‍പക്കത്താരും ദാരിദ്ര്യത്തില്‍ കഴിയുന്നില്ല എന്ന് ഉറപ്പ് വരുത്തണം. ദുരിതത്തിലിരിക്കുന്ന സഹജീവികളെ കാണാതെ സ്വയം ആഘോഷിക്കുന്നവന് ഓണം എന്തെന്നറിയാന്‍ സാധിക്കില്ല. ദാനത്തിന്റെ മറുകരകണ്ട മഹാബലിയാകാന്‍ കഴിഞ്ഞില്ലെങ്കില്‍കൂടി അണ്ണാറക്കണ്ണനും തന്നാലായതെന്നപോലെ അന്യരുടെ ദാരിദ്ര്യത്തെ അകറ്റാന്‍ ഈ ഓണം നമുക്ക് പ്രേരണ നല്‍കട്ടെ.                                                                                                                                                0495 2724700

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

Kerala

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

Kerala

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

Kerala

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

India

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

പുതിയ വാര്‍ത്തകള്‍

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.