Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആരിഫ് മുഹമ്മദ് ഖാന്‍ സാമൂഹിക ജീവിതത്തിന്റെ പരിഷ്‌കര്‍ത്താവ്

ജയശങ്കര്‍ പിള്ളbyജയശങ്കര്‍ പിള്ള
Sep 3, 2019, 01:36 am IST
inVicharam

ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ പരിചയസമ്പത്തും, ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചയും, സാമൂഹിക ജീവിതത്തിന്റെ പരിഷ്‌കര്‍ത്താവ് എന്ന സ്ഥാനവും അവകാശപ്പടാന്‍ അര്‍ഹതയുള്ള വ്യക്തിയാണ് നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്തുകൊണ്ടും സമകാലിക കേരള രാഷ്‌ട്രീയത്തിന് ‘ഒരു വാക്ക്’ ആണ് അദ്ദേഹം. പതിനഞ്ചുവര്‍ഷമായി രാഷ്‌ട്രീയത്തില്‍നിന്ന് മാറിനിന്ന് സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും, ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ മതങ്ങള്‍ ചെലുത്തുന്ന പങ്കിനെ പഠിക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുള്ള മതന്യൂനപക്ഷത്തിന്റെ വക്താവുകൂടി ആണ് ആരിഫ്.

1951ല്‍ ഉത്തര്‍ പ്രദേശിലെ ബുലന്ദ് ഷഹറില്‍ ജനിച്ച് ദല്‍ഹി ജെഎം സ്‌കൂള്‍, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, ഷിയാ കോളേജ് ലക്‌നൗ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തീകരിച്ചു. 1977ല്‍ തന്റെ 26-ാം വയസ്സില്‍ യുപി അസംബ്ലി അംഗമായി മുഖ്യധാരാ രാഷ്‌ട്രീയ രംഗപ്രവേശം. പിന്നീട് 1980-ലും, 1984-ലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമായി ലോകസഭാ എംപിയായി. മുത്തലാഖ് ബില്ലില്‍ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ നിലപാടുകളെ എതിര്‍ത്ത് രാജി സമര്‍പ്പിച്ചു. കൊണ്‍ഗ്രസ്സ് വിട്ടു ജനതാദള്‍ പാളയത്തില്‍ ചേര്‍ന്ന് വീണ്ടും 1989-ല്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ & എനര്‍ജി മന്ത്രിയായി. ജനതാ ദള്ളില്‍നിന്നും ബിഎസ്പിയിലേക്കും ചുവടുമാറ്റം. ബിഎസ്പിയില്‍ നിന്നുകൊണ്ട് 1998-ല്‍ വീണ്ടും ലോകസഭയില്‍. 2004ല്‍ ബിജെപിയില്‍ ചേര്‍ന്ന് മത്സരിച്ചുവെങ്കിലും പരാജയം ഏറ്റുവാങ്ങിയ അദ്ദേഹം 2007ല്‍ പാര്‍ട്ടിവിടുകയും രാഷ്‌ട്രീയത്തില്‍നിന്നും ഒഴിയുകയും ആയിരുന്നു.

ഇസ്ലാമിക വ്യക്തിഗതനിയമവും, വനിതാസംരക്ഷണവും ഖുര്‍ആന്‍ വിവക്ഷിക്കുന്ന രീതിയില്‍ മുറുകെപിടിച്ചു വാദിച്ചിട്ടുള്ള വ്യക്തിയാണ് ഖാന്‍. കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ മുത്തലാഖ് തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജിവച്ച് സ്ഥാനം ഒഴിഞ്ഞ അദ്ദേഹം, മുത്തലാഖ് വിഷയത്തില്‍ ചുരുങ്ങിയത് മൂന്നുവര്‍ഷമെങ്കിലും ജയില്‍ശിക്ഷ വേണമെന്ന് വാദിച്ചിരുന്നു. ബിജെപി സര്‍ക്കാരിന്റെ മുത്തലാഖ് ബില്ലിനെ സ്വാഗതം ചെയ്യുകയും ഉണ്ടായി. ഇസ്ലാമിക പുനരുദ്ധാരണത്തെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിയ്‌ക്കുകയും, പ്രഭാഷങ്ങളും, ചര്‍ച്ചകളും നിരന്തരമായി സംഘടിപ്പിക്കുകയും ചെയ്തു. 

ഭിന്നശേഷിക്കാര്‍ക്കു വേണ്ടി ഖാനും പത്നി രേഷ്മയും ചേര്‍ന്ന് നടത്തുന്ന ‘സമര്‍പ്പണ്‍’ പദ്ധതി ലോകപ്രസിദ്ധമാണ്. സ്‌കൂള്‍ കാലം മുതല്‍ പുസ്തകരചനയിലും, എഴുത്തിലും, പ്രസംഗത്തിലും ശ്രദ്ധ പതിപ്പിച്ച ഖാന്‍ 2010 -ല്‍ പ്രസിദ്ധീകരിച്ച പുസ്തകം ലോകപ്രശസ്തി നേടി. അക്കാലത്തു ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ അദ്ദേഹത്തിന്റെ പുസ്തകമാണ് ‘ഝൗൃമി മിറ ഇീിലോുീൃമൃ്യ ഇവമഹഹലിഴല’െ. കൂടാതെ ദൈനദിന വാര്‍ത്താമാധ്യമങ്ങളില്‍ നിരവധി ലേഖനങ്ങളിലൂടെ ഇസ്ലാമിക പരിവര്‍ത്തനത്തെക്കുറിച്ച് നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷാബാനു കേസില്‍ മുസ്ലിം വിധവകളുടെ ക്ഷേമത്തെ സംബന്ധിച്ചു സുപ്രീംകോടതിവിധിയെ ശക്തമായി അനുകൂലിച്ച വ്യക്തികൂടിയാണ.് 

മതന്യൂനപക്ഷ കേരളം എന്നും, നവോഥാന കേരളം എന്നും, നിരന്തരം പാടി ആഘോഷിക്കുമ്പോഴും, കേരളത്തില്‍ നിലനില്‍ക്കുന്ന, വളര്‍ന്നുവരുന്ന വര്‍ഗ്ഗീയ ശക്തികളെ, പ്രതികൂലഘടകങ്ങളെ ഭരണമുന്നണികള്‍ പലപ്പോഴും കണ്ടിട്ടില്ല. മതന്യൂനപക്ഷ സംരക്ഷണം മതസംരക്ഷണം മാത്രമായി മാറുകയും, മതങ്ങളുടെ അവകാശങ്ങള്‍ പ്രത്യേക വിഭാഗങ്ങള്‍ക്കായി മാത്രം സംരക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ള നാടാണ് കേരളം. വനിതാ സംരക്ഷണവും, കുട്ടികളുടെ സംരക്ഷണവും മുഖമുദ്ര ആക്കുകയും, എന്നാല്‍ പാലിക്കുവാന്‍, പാലിക്കപ്പെടുവാന്‍ കഴിയാതെ പോവുകയും ചെയ്ത സംസ്ഥാനം എന്ന് മാത്രമല്ല ഇന്ത്യന്‍ നിയമവ്യവസ്ഥയ്‌ക്കു വിരുദ്ധമായി സമാന്തര വ്യവസ്ഥാപിത നിയമങ്ങളിലൂടെ സ്ത്രീപീഡനങ്ങള്‍ അന്യോഷിച്ചു തീര്‍പ്പുകല്പിച്ച സംസ്ഥാനവും ആണ് കേരളം.

എന്തുകൊണ്ടും കേരളത്തില്‍ വളര്‍ന്നുവരുന്ന തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക്‌മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഗവര്‍ണ്ണര്‍പദവി വിനിയോഗിക്കപ്പെടും എന്ന് നമുക്ക് പ്രത്യാശിക്കാം. ആരിഫ് മൊഹമ്മദ് ഖാന്‍ ‘മതനിരപേക്ഷ- സമകാലിക’ കേരളത്തിനു ഒരു ‘വാക്കും വാഗ്ദാനവും’ ആണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പ്രഖ്യാപിച്ചതുകൊണ്ട് ഇന്ത്യയുടെ സാമ്പത്തികത്തിളക്കം കുറയില്ല

India

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

India

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.