Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈലോപ്പിള്ളിയുടെ ഓണസദ്യ

കല്ലറ അജയന്‍ by കല്ലറ അജയന്‍
Sep 3, 2019, 01:16 am IST
in Samskriti

മലയാളിയുടെ വിശ്വാസങ്ങളിലും ആഘോഷങ്ങളിലും ബലി നിറഞ്ഞുനില്‍ക്കുന്നു. ബലി നിത്യമനോഹരമായ ഒരു സങ്കല്‍പം മാത്രമാണെന്നു തിരിച്ചറിഞ്ഞിട്ടും അതില്‍ ആണ്ടുമുങ്ങി അഭിരമിക്കുകയാണ് വൈലോപ്പിള്ളി കവിത; ഓണപ്പാട്ടുകാരിലൂടെ.

”പല ദേശത്തില്‍ പല 

വേഷത്തില്‍

പല പല ഭാഷയില്‍ 

ഞങ്ങള്‍ കഴിപ്പൂ

പാരിതിലാദിയിലുദയംകൊണ്ടു

പൊലിഞ്ഞൊരു

പൊന്നോണത്തിന്‍ ചരിതം.”

എന്ന വരികളില്‍ ബലിസങ്കല്‍പത്തിന്റെ പൊരുള്‍  വൈലോപ്പിള്ളി ശാസ്ത്രീയമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്. സമ്പദ് സമൃദ്ധവും അസമത്വരഹിതവുമായ ഒരു ഭൂതകാലത്തെക്കുറിച്ചുള്ള സ്വപ്‌നം എല്ലാ ജനസമൂഹവും പേറുന്നുണ്ട്. ഈജിപ്തിലും മെസപ്പൊട്ടാമിയയിലും ഗ്രീസിലും മയാ-ഇന്‍കാ സംസ്‌കാരങ്ങളിലുമെല്ലാം അത്തരം സങ്കല്‍പങ്ങളുണ്ടെന്നും, ആ സങ്കല്‍പങ്ങളില്‍നിന്ന് ഊര്‍ജം ആവാഹിച്ചാണ് മലയാളിയും ഓണമാഘോഷിക്കുന്നതെന്നുമാണ് കവി തിരിച്ചറിയുന്നത്.

ഉര്‍വ്വരതാ സങ്കല്‍പ്പങ്ങള്‍ എല്ലാ വസന്തോത്സവങ്ങള്‍ക്കു പിറകിലുമുണ്ടെങ്കിലും മനുഷ്യതുല്യതയെ ഓണംപോലെ അടയാളപ്പെടുത്തുന്ന മറ്റാഘോഷങ്ങള്‍ ഉണ്ടോ എന്നു സംശയം.

”അവകള്‍ കിനാവുകളെന്നാം ശാസ്ത്രം

കളവുകളെന്നാം ലോകചരിത്രം

ഇവയിലുമേറെ യഥാര്‍ത്ഥം ഞങ്ങടെ

ഹൃദയനിമന്ത്രിത സുന്ദരതത്ത്വം”

വെറും സങ്കല്‍പമാണെന്നറിഞ്ഞിട്ടും ഞങ്ങള്‍ ഇതിനെ ഹൃദയത്തോടു ചേര്‍ത്തു ബന്ധിച്ചിരിക്കുന്ന സുന്ദരതത്ത്വമാക്കി മാറ്റിയിരിക്കുന്നുവെന്നു കവി തിരിച്ചറിയുന്നുണ്ട്. ശാസ്ത്രാധ്യാപകനായിരുന്ന കവി സൗന്ദര്യത്തെ ശാസ്ത്രീയമായിത്തന്നെ അളന്നു സ്ഥാപിക്കുന്നത് എല്ലാ കവിതകളിലും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കാണാന്‍ കഴിയും.

അളവറ്റ മനുഷ്യത്വത്തിനു വേണ്ടിയുള്ള നിലവിളി വൈലോപ്പിള്ളിയുടെ മറ്റു കവിതകളിലെന്നപോലെ ഓണപ്പാട്ടുകാരിലും സര്‍വ്വത്ര തെളിഞ്ഞു കാണാം.

”പൃഥ്വിയിലന്നു മനുഷ്യര്‍ നടന്ന പ-

ദങ്ങളിലിപ്പൊഴധോമുഖ വാമനര്‍

ഇത്തിരിവട്ടം മാത്രം കാണ്മവര്‍

ഇത്തിരിവട്ടം ചിന്തിക്കുന്നവര്‍

മൂവടിമണ്ണിനിരന്നുകവന്നുവ-

ധിച്ചു നശിച്ചപ്പോ, രല്‍പസുഖത്തിന്‍

പാവകളിച്ചതു തല്ലിയുടച്ചുക-

രഞ്ഞുമയങ്ങീടുന്നോര്‍”

ഈ വരികളില്‍ കവിയുടെ ഭൂതകാല പ്രേമവും പുതുകാലത്തെ ചൊല്ലിയുള്ള വ്യാകുലതയും ഓണസങ്കല്‍പത്തിന്റെ വിശകലനവും കാണാം. ‘ദേവകള്‍ തന്‍ പരിഹാസം പോലെ’യെത്തുന്ന ഓണനിലാവിനെ വായിച്ചെടുക്കാന്‍ വൊലോപ്പിള്ളിക്കല്ലാതെ മറ്റൊരു കവിക്കു കഴിയുമെന്നു തോന്നുന്നില്ല. ‘സാനുതലങ്ങളിലൂടെ നിവര്‍ന്നു നടന്നുവരുന്ന തേജോരൂപം’ മാബലിയല്ല, മറിച്ച് മലയാളികളുടെ സ്വപ്‌നമാണ്. കവിയുടെ ആഗ്രഹംപോലെ ആ സ്വപ്‌നം വൈകാതെ സാക്ഷാത്കരിക്കാന്‍ മലയാളികള്‍ക്കു കഴിയുമെന്നു നമുക്ക് പ്രത്യാശിക്കാം.

(കവിയും തപസ്യ സംസ്ഥാന 

വൈസ് പ്രസിഡന്റുമാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.