Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാശ്മീര്‍ വിഷയത്തില്‍ 30 ദിവസത്തെ രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി; ‘ഒറ്റരാജ്യം, ഒറ്റ ഭരണഘടന’ മുദ്രാവാക്യവുമായി കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും രംഗത്തിറങ്ങും; ന്യൂനപക്ഷ പ്രീണനം നടത്തുന്ന പിണറായിയെ ചര്‍ച്ചയ്‌ക്ക് വെല്ലുവിളിച്ച് മുരളീധര്‍ റാവു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2019, 05:49 pm IST
in India

കൊച്ചി: കശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കിയതിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ദളിത് ന്യൂനപക്ഷസ്ത്രീ വിരുദ്ധ പാര്‍ട്ടികളും ശത്രുരാജ്യ സഹായികളുമാണെന്ന് ബിജെപി. റദ്ദാക്കല്‍ വിഷയം ജനാധിപത്യ വിരുദ്ധമോ നിയമ വിരുദ്ധമോ അല്ലെന്നും ഇക്കാര്യങ്ങള്‍ ജനങ്ങളോട് പറയാന്‍ ബിജെപി സെപ്തംബര്‍ ഒന്ന് മുതല്‍ 30 ദിവസം ദേശവ്യാപക പ്രചാരണം നടത്തുമെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഭരണഘടനാ നിര്‍മാണ സഭയും ആദ്യപ്രധാനമന്ത്രി നെഹ്‌റുവും ഉറപ്പു നല്‍കിയതാണ് 370 ാം വകുപ്പ് താല്‍ക്കാലികമാണെന്ന്. പക്ഷേ, 70 വര്‍ഷത്തിനിടെ കൂടുതല്‍ കാലവും ഭരിച്ച കോണ്‍ഗ്രസ് അത് നീക്കാന്‍ നടപടിയെടുത്തില്ല. ബിജെപിയും അതിനുമുമ്പ് ജനസംഘവും എക്കാലത്തും ഉന്നയിച്ചിരുന്ന ഈ റദ്ദാക്കല്‍ നടപ്പാക്കി. രാഷ്‌ട്രപതി പ്രത്യേക അധികാരം വിനിയോഗിച്ചത് ആദ്യമല്ല, മുമ്പ് 50 തവണ കേന്ദ്ര സര്‍ക്കാരുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഭരണഘടനാ വിരുദ്ധവുമല്ല. ജനാധിപത്യ വിരുദ്ധമെന്ന തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിയേയും സിപിഎം നേതാവ് യെച്ചൂരിയേയും മുരളീധര്‍ റാവു വെല്ലുവിളിച്ചു.

ബിജെപിയും ജനസംഘവും 70 വര്‍ഷം പ്രതിപക്ഷത്തായിരുന്നു. ഇത്രകാലം പ്രതിപക്ഷത്തിരുന്ന ചരിത്രം വേറേ ഒരു പാര്‍ട്ടിക്കുമില്ല. ഇക്കാലത്ത് മൂന്നു യുദ്ധങ്ങള്‍ നടന്നു. ബിജെപിയുടേയോ ജനസംഘത്തിന്റേയോ ഏതെങ്കിലും നേതാക്കളുടെ പ്രസ്താവന പാക്കിസ്ഥാനോ ശത്രുരാജ്യങ്ങള്‍ക്കോ അനുകൂലമായോ ഇന്ത്യക്കെതിരായോ ഉയര്‍ന്നിട്ടില്ല. ഇവിടെ രാഹുല്‍ ഗാന്ധിയുടേയും യെച്ചൂരിയുടേയും പ്രസ്താവനയാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇന്ത്യക്കെതിരേ വിനിയോഗിക്കുന്നത്. ബിജെപിയേയും നരേന്ദ്ര മോദിയേയും വിമര്‍ശിച്ചുകൊള്ളു, പക്ഷേ ഇന്ത്യക്കെതിരേയാണ് ഇപ്പോള്‍ നടക്കുന്ന പ്രതിപക്ഷ പ്രചാരണമെന്ന് റാവു വിശദീകരിച്ചു.

റദ്ദാക്കലിനെ എതിര്‍ക്കുന്നവര്‍ ദളിത്‌ന്യൂനപക്ഷസ്ത്രീ വിരുദ്ധരാണ്. സ്ത്രീ സമത്വം പറയുന്ന പിണറായി വിജയനെ പൊതുവേദിയിലോ മാധ്യങ്ങളിലോ ചര്‍ച്ചക്ക് വെല്ലുവിളിക്കുന്നു, കശ്മീരില്‍ സ്ത്രീകള്‍ക്ക് തുല്യതയനുവദിക്കാതതെന്താണ്. സംവരണം നടപ്പാക്കണമെന്ന് പറയുന്നു, പക്ഷേ കശ്മീരിലെ പട്ടിക ജാതിക്കാര്‍ക്ക് സംവരണമുണ്ടായിരുന്നോ. പട്ടിക വര്‍ഗക്കാര്‍ക്ക് രാജ്യത്തെമ്പാടും നിലവിലുള്ള ആനുകൂല്യങ്ങള്‍ ഉണ്ടായിരുന്നോ. അവിടെ ന്യൂനപക്ഷമായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് സംരക്ഷണമുണ്ടോ എന്നും അദേഹം ചോദിച്ചു.

കശ്മീരിന് പുറത്തുനിന്ന് വിവാഹം ചെയ്യുന്ന ഏത് കശ്മീരി സ്ത്രീയുടേയും പൗരത്വവും സ്വത്തവകാശവും നിഷേധിക്കപ്പെടുത്തുന്നതായിരുന്നു 370ാം വകുപ്പ്. ഇത്രകാലം അധികാരത്തിലിരുന്നിട്ടും എന്തുകൊണ്ട്  കോണ്‍ഗ്രസ് അത് റദ്ദാക്കിയില്ല. ഇത് ഹിന്ദുമുസ്ലിം വിഷയമല്ല, ഈ പാര്‍ട്ടികള്‍ എസ്സിഎസ്ടി വനിതാ വിഭാഗങ്ങള്‍ക്കെതിരാണ്. ഇന്ത്യാ വിഭജനത്തിന് ശേഷം പഞ്ചാബില്‍ നിന്ന് ദല്‍ഹിയില്‍ വന്ന് ജീവിക്കുന്ന എത്രയോ പേര്‍ എംപിയും എംഎല്‍എയുമായി. മന്‍മോഹന്‍സിങ്ങും ഐ.കെ. ഗുജ്‌റാളും പ്രധാനമന്ത്രിവരെയായി. പക്ഷേ, ജമ്മു കശ്മീരില്‍ നിന്ന് പുറത്തു പോകുന്നവര്‍ക്ക് വോട്ടവകാശം പോലും ഇല്ലാതാകുന്നു. അവര്‍ക്ക് കൗണ്‍സിലറോ, പഞ്ചായത്തംഗമോ പോലും ആകാന്‍ കഴിയുന്നില്ല. റോഹിംഗ്യന്‍ മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി വാദിക്കുന്ന പിണറായി വിജയന്‍ ജമ്മു കശ്മീരുകാര്‍ക്ക് അവകാശങ്ങള്‍ നല്‍കുന്നതിനെ എതിര്‍ക്കുന്നതില്‍ എന്ത് മാനവികതയും മനുഷ്യാവകാശമാണുള്ളത് എന്ന് മുരളീധര്‍ റാവു ചോദിച്ചു.

‘ഒറ്റരാജ്യം, ഒറ്റ ഭരണഘടന’ എന്ന പ്രചാരണത്തില്‍, പത്രാധിപന്മാരും അധ്യാപകരും ഉള്‍പ്പെടെ രാജ്യത്തെ 2000 വരുന്ന പ്രമുഖ വ്യക്തികളെ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പാര്‍ട്ടി നേതാക്കളും സംസ്ഥാന നേതാക്കളും സന്ദര്‍ശിച്ച് വിശദീകരിക്കും. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പാര്‍ലമെന്റ് മണ്ഡലങ്ങളിലും ബൗദ്ധിക ചര്‍ച്ചാ സമ്മേളനങ്ങള്‍ നടത്തും. ഇത് സംബന്ധിച്ച വിശദീകരണ ലഘുലേഖകള്‍ പ്രചരിപ്പിക്കും. കശ്മീരില്‍ ചില ഭാഗങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ റദ്ദാക്കലിനെതിരേ എതിര്‍പ്പ്. അത് കല്ലേറുകാരുടെ പ്രദേശമാണ്. അതാണ് പ്രതിപക്ഷ കക്ഷികള്‍ ച്രചരിപ്പിക്കുന്നത്. നിലവിലുള്ള നിരോധനങ്ങളും നിയന്ത്രണങ്ങളും കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാനാണ്.മുമ്പ് കശ്മീരില്‍ മാസങ്ങള്‍ നീണ്ട നിരോധനങ്ങളും കരുതല്‍ തടങ്കലുകളും കോണ്‍ഗ്രസ് ഭരണകാലത്തുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ താല്‍ക്കാലികമാണ്. കശ്മീരിന്റെ പൈതൃകവും സംസ്‌കാരവും സാമൂഹ്യ ക്രമവും പുനസ്ഥാപിക്കുന്ന നടപടികള്‍ വൈകാതെയുണ്ടാകുമെന്ന് മുരളീധര്‍ റാവു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.