തിരുവനന്തപുരം: ഹിന്ദിയിൽ പേരും വിലാസവും എഴുതി തെറ്റിച്ചതിന് പൊതുവേദിയിൽ കുട്ടിയുടെ ചെവി നുള്ളി അപമാനിച്ച് കെ.ടി. ജലീലിനെതിരെ ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികരി കെ. പി ശശികല ടീച്ചർ. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന അങ്ങടക്കമുള്ളവരുടെ ചെവിയാണ് നുള്ളി പൊന്നാക്കേണ്ടിയിരുന്നതെന്നും
ഇതൊഴിവാക്കാൻ നിങ്ങളൊക്കെ എന്തു നടപടിയെടുത്തുവെന്നുമായിരുന്നു ശശികല ടീച്ചർ ചോദിക്കുന്നത്.
പ്രാഥമിക ക്ലാസ്സുകളിൽ എഴുതാനും വായിക്കാനും അക്കവും ചതുഷ്‌ക്രിയകളും ഊട്ടി ഉറപ്പിക്കേണ്ടതിനു പകരം ഉട്ടോപ്യൻ ആശയങ്ങൾ തിരുകിക്കയറ്റാൻ ആ കുട്ടികൾ നിങ്ങളോടൊക്കെ ആവശ്യപ്പെട്ടോയെന്നും രാഷ്‌ട്രീയം മാത്രം നോക്കി Text book കമ്മിറ്റി അടക്കമുള്ളവയിൽ ആളുകളെ തിരുകിക്കയറ്റി TA യും DA യും സറണ്ടറും ഒപ്പിച്ചു കൊടുക്കുമ്പോൾ താങ്കളടക്കമുള്ളവർക്ക് കുട്ടികളെ ഓർമ്മയുണ്ടായിരുന്നോയെന്നും ശശികല ടീച്ചർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന അങ്ങടക്കമുള്ളവരടെ ചെവിയാണ് നുള്ളി പൊന്നാക്കേണ്ടിയിരുന്നത്!
ഇതൊഴിവാക്കാൻ നിങ്ങളൊക്കെഎന്തു നടപടിയെടുത്തു?
ആരോടൊ ഉള്ള വൈരാഗ്യം തീർക്കാൻ സിലബസ് നിശ്ചയിക്കുമ്പോൾ താങ്കളടക്കമുള്ളവർ എന്തുചെയ്തു?
രാഷ്‌ട്രീയം മാത്രം നോക്കി Text book കമ്മിറ്റി അടക്കമുള്ളവയിൽ ആളുകളെ തിരുകിക്കയറ്റി TA യും DA യും സറണ്ടറും ഒപ്പിച്ചു കൊടുക്കുമ്പോൾ താങ്കളടക്കമുള്ളവർക്ക് കുട്ടികളെ ഓർമ്മയുണ്ടായിരുന്നോ?
പ്രാഥമിക ക്ലാസ്സുകളിൽ എഴുതാനും വായിക്കാനും അക്കവും ചതുഷ്‌ക്രിയകളും ഊട്ടി
ഉറപ്പിക്കേണ്ടതിനു പകരം ഉട്ടോപ്യൻ ആശയങ്ങൾ തിരുകിക്കയറ്റാൻ ആ കുട്ടികൾ നിങ്ങളോടൊക്കെ ആവശ്യപ്പെട്ടോ?
ഉച്ചക്കഞ്ഞിതൊട്ട് കാനേഷുമാരി വരെ കാക്കത്തൊള്ളായിരം കാര്യങ്ങൾ അധ്യാപകന്റെ തലക്കിട്ടു കൊടുക്കുമ്പോൾ അവർ പാഠഭാഗവും കൊണ്ട് പായും എന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?
സ്കൂളിൽ ഒരു ക്ലർക്ക് ചെയ്യേണ്ടതിനേക്കാൾ പേപ്പർ വർക്ക് അധ്യാപകർക്കുണ്ട് എന്ന് നിങ്ങളൊക്കെ അറിഞ്ഞടുണ്ടോ
ജനനനിരക്ക് കുറയുമ്പോഴും(മലപ്പുറത്തല്ല പേടിക്കണ്ട)
അധ്യാപക വിദ്യാർത്ഥി അനുപാതം കുറക്കാൻ നടപടി എടുത്തിട്ടുണ്ടോ
















