Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഗാഢം രാഷ്‌ട്രീയ ബന്ധങ്ങള്‍; സുവ്യക്തം നിലപാടുകള്‍

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Aug 25, 2019, 03:00 am IST
inVicharam

2014 ഫെബ്രുവരി, രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന നാളുകള്‍. തെലങ്കാന രൂപീകരണ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വലിയ ബഹളം നടക്കുന്ന കാലം. ജന്മഭൂമി ദല്‍ഹി ബ്യൂറോയിലേക്ക് വന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് സെക്രട്ടറി മലയാളിയായ വേണുഗോപാല്‍ജിയുടെ അടിയന്തര ഫോണ്‍ സന്ദേശമിതായിരുന്നു. സീതാറാം യെച്ചൂരിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ വേഗം സംഘടിപ്പിച്ച് നല്‍കണം. രാജ്യസഭാ പ്രതിപക്ഷ നേതാവായ അരുണ്‍ ജെയ്റ്റ്‌ലിക്ക് സംസാരിക്കാനാണ്. അദ്ദേഹത്തിന്റെ ഫോണില്‍ നിന്ന് യെച്ചൂരിയുടെ നമ്പര്‍ നഷ്ടമായതാവാനാണ് സാധ്യത. ഉടന്‍ തന്നെ നമ്പര്‍ സംഘടിപ്പിച്ച് നല്‍കുകയും ഇരു നേതാക്കളും സംസാരിക്കുകയും ചെയ്തു. രാജ്യസഭയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം തിരിച്ചറിഞ്ഞ യുപിഎ സര്‍ക്കാരിന് അന്നുണ്ടായ തര്‍ക്ക വിഷയത്തില്‍ പൊടുന്നനെയുണ്ടായ പ്രതിപക്ഷ ഐക്യം കണക്കിലെടുത്ത് തീരുമാനം മാറ്റേണ്ടിവന്നു.

 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളിലേക്ക് എത്തിച്ചേരാനുള്ള അരുണ്‍ ജെയ്റ്റ്‌ലിയുടെ വേഗം അത്ഭുതകരമായിരുന്നു. എല്ലാ പാര്‍ട്ടിയിലും അദ്ദേഹത്തിന് അടുത്ത സുഹൃത്തുക്കളുണ്ട്. ആ ബന്ധം ബിജെപിയെ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പാര്‍ലമെന്റിനകത്തും പുറത്തും സഹായിച്ചതിനും നിരവധി ഉദാഹരണങ്ങള്‍. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്പും അതിന് ശേഷവും പ്രതിപക്ഷ നേതാക്കളിലേക്കുള്ള ബിജെപിയുടെ പാലമായി പ്രവര്‍ത്തിച്ചത് അരുണ്‍ ജെയ്റ്റ്‌ലിയാണ്. വാജ്‌പേയി മന്ത്രിസഭയില്‍ 1999ല്‍ കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റെടുത്ത ജെയ്റ്റ്‌ലി അതിവേഗത്തില്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നിലെ വാജ്‌പേയി സര്‍ക്കാരിന്റെ മുഖമായി മാറി.

ദേശീയ രാഷ്‌ട്രീയത്തിലെ ഏതു സംഭവവികാസങ്ങളെപ്പറ്റിയും ക്ഷണനേരത്തില്‍ പ്രതികരിക്കാനുള്ള കഴിവ് അരുണ്‍ ജെയ്റ്റ്‌ലിയെ മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കി. മാധ്യമങ്ങളുമായും മാധ്യമപ്രവര്‍ത്തകരുമായുമുള്ള ദീര്‍ഘകാലത്തെ ബന്ധവും നിലപാടുകളിലെ വ്യക്തതയുമായിരുന്നു അതിവേഗത്തില്‍ ദേശീയ രാഷ്‌ട്രീയത്തിലെ ചലനങ്ങളറിയാനും അതിനൊത്ത് പ്രതികരിക്കാനും അദ്ദേഹത്തെ സഹായിച്ചത്. 2013-14 കാലം ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ അധ്വാനത്തിന്റെ നാളുകളായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാര്‍ ശതകോടികളുടെ അഴിമതിക്കഥകളില്‍പ്പെട്ടുഴലുന്ന സമയം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയും എല്ലാ ദിവസവുമെന്ന പോലെ മാധ്യമങ്ങളെ ദല്‍ഹിയില്‍ കാണുന്ന നാളുകള്‍. രാവിലെ സുഷമാ സ്വരാജിന്റെ പത്രസമ്മേളനമെങ്കില്‍ ഉച്ചയ്‌ക്ക് ശേഷം ജെയ്റ്റ്‌ലിയുടെ പത്രസമ്മേളനം. അഴിമതിക്കഥകളോരോന്നായി ഇരുവരും ചേര്‍ന്ന് പുറത്തുകൊണ്ടുവരുമ്പോഴും അതിശക്തമായ പ്രസ്താവനകളിലൂടെ കോണ്‍ഗ്രസ്സിനെ നിഷ്പ്രഭമാക്കുമ്പോഴും ഇരുനേതാക്കളുടേയും വാക് സാമര്‍ത്ഥ്യം മാധ്യമങ്ങളെ പലപ്പോഴും അത്ഭുതപ്പെടുത്തി.

2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ പ്രധാനമായും സഹായിച്ചത് കോണ്‍ഗ്രസ്സിന്റെ അഴിമതിനിറഞ്ഞ ഭരണകാലത്തെപ്പറ്റി ജനങ്ങളിലേക്കെത്തിയ ആയിരക്കണക്കിന് വാര്‍ത്തകള്‍ ആയിരുന്നു. അതിന് പിന്നിലെ അരുണ്‍ ജെയ്റ്റ്‌ലിയെന്ന രാജ്യസഭാ പ്രതിപക്ഷ നേതാവിന്റെ പങ്ക് അവിസ്മരണീയമാണ്. അധികാരത്തിലെത്തിയ ശേഷവും എല്ലാ ദിവസവും പ്രധാന മാധ്യമപ്രവര്‍ത്തകരുടെ ഒരു സംഘവുമായി ജെയ്റ്റ്‌ലി രാവിലെ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ആ യോഗത്തില്‍ ലഭിച്ചിരുന്ന വിവരങ്ങള്‍ പ്രധാനമന്ത്രിക്ക് നിത്യേന കൈമാറി. കേന്ദ്രസര്‍ക്കാരിനെ ജനപ്രിയ സര്‍ക്കാരാക്കി മുന്നോട്ട് കൊണ്ടുപോകുന്നതിലും ജെയ്റ്റ്‌ലി സവിശേഷ ശ്രദ്ധ നല്‍കി. 

ബിജെപി കേന്ദ്ര ആസ്ഥാനത്ത് നടക്കുന്ന ചടങ്ങുകളിലാവട്ടെ മറ്റു സര്‍ക്കാര്‍ ചടങ്ങുകളിലാവട്ടെ മാധ്യമപ്രവര്‍ത്തകരുമായി എത്രനേരം വേണമെങ്കിലും സംവദിക്കാന്‍ ജെയ്റ്റ്‌ലി സമയം കണ്ടെത്തിയിരുന്നു. അസുഖബാധിതനായതോടെയാണ് അദ്ദേഹം ഇത്തരം കൂടിക്കാഴ്ചകളും ലഘുസംഭാഷണങ്ങളും അവസാനിപ്പിച്ചത്. എങ്കിലും ആശുപത്രിവാസത്തിനിടയിലും സമൂഹമാധ്യമങ്ങളില്‍ സജീവമാകാനും ബ്ലോഗ് എഴുതാനും അദ്ദേഹം സമയം കണ്ടെത്തി. ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള ബില്ലുകള്‍ രാജ്യസഭയ്‌ക്ക് പിന്നാലെ ലോക്‌സഭ പാസാക്കിയതിന് തൊട്ടടുത്ത നിമിഷം ഓഫീസ് മെയിലിലേക്കെത്തിയ ലേഖനം അരുണ്‍ ജെയ്റ്റ്‌ലിയുടേതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അസാധ്യമായിരുന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചിരിക്കുന്നു എന്നതായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ അവസാന ലേഖനവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.