Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഗാഢം രാഷ്‌ട്രീയ ബന്ധങ്ങള്‍; സുവ്യക്തം നിലപാടുകള്‍

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Aug 25, 2019, 03:00 am IST
in Vicharam

2014 ഫെബ്രുവരി, രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന നാളുകള്‍. തെലങ്കാന രൂപീകരണ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വലിയ ബഹളം നടക്കുന്ന കാലം. ജന്മഭൂമി ദല്‍ഹി ബ്യൂറോയിലേക്ക് വന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് സെക്രട്ടറി മലയാളിയായ വേണുഗോപാല്‍ജിയുടെ അടിയന്തര ഫോണ്‍ സന്ദേശമിതായിരുന്നു. സീതാറാം യെച്ചൂരിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ വേഗം സംഘടിപ്പിച്ച് നല്‍കണം. രാജ്യസഭാ പ്രതിപക്ഷ നേതാവായ അരുണ്‍ ജെയ്റ്റ്‌ലിക്ക് സംസാരിക്കാനാണ്. അദ്ദേഹത്തിന്റെ ഫോണില്‍ നിന്ന് യെച്ചൂരിയുടെ നമ്പര്‍ നഷ്ടമായതാവാനാണ് സാധ്യത. ഉടന്‍ തന്നെ നമ്പര്‍ സംഘടിപ്പിച്ച് നല്‍കുകയും ഇരു നേതാക്കളും സംസാരിക്കുകയും ചെയ്തു. രാജ്യസഭയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം തിരിച്ചറിഞ്ഞ യുപിഎ സര്‍ക്കാരിന് അന്നുണ്ടായ തര്‍ക്ക വിഷയത്തില്‍ പൊടുന്നനെയുണ്ടായ പ്രതിപക്ഷ ഐക്യം കണക്കിലെടുത്ത് തീരുമാനം മാറ്റേണ്ടിവന്നു.

 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളിലേക്ക് എത്തിച്ചേരാനുള്ള അരുണ്‍ ജെയ്റ്റ്‌ലിയുടെ വേഗം അത്ഭുതകരമായിരുന്നു. എല്ലാ പാര്‍ട്ടിയിലും അദ്ദേഹത്തിന് അടുത്ത സുഹൃത്തുക്കളുണ്ട്. ആ ബന്ധം ബിജെപിയെ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പാര്‍ലമെന്റിനകത്തും പുറത്തും സഹായിച്ചതിനും നിരവധി ഉദാഹരണങ്ങള്‍. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്പും അതിന് ശേഷവും പ്രതിപക്ഷ നേതാക്കളിലേക്കുള്ള ബിജെപിയുടെ പാലമായി പ്രവര്‍ത്തിച്ചത് അരുണ്‍ ജെയ്റ്റ്‌ലിയാണ്. വാജ്‌പേയി മന്ത്രിസഭയില്‍ 1999ല്‍ കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റെടുത്ത ജെയ്റ്റ്‌ലി അതിവേഗത്തില്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നിലെ വാജ്‌പേയി സര്‍ക്കാരിന്റെ മുഖമായി മാറി.

ദേശീയ രാഷ്‌ട്രീയത്തിലെ ഏതു സംഭവവികാസങ്ങളെപ്പറ്റിയും ക്ഷണനേരത്തില്‍ പ്രതികരിക്കാനുള്ള കഴിവ് അരുണ്‍ ജെയ്റ്റ്‌ലിയെ മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കി. മാധ്യമങ്ങളുമായും മാധ്യമപ്രവര്‍ത്തകരുമായുമുള്ള ദീര്‍ഘകാലത്തെ ബന്ധവും നിലപാടുകളിലെ വ്യക്തതയുമായിരുന്നു അതിവേഗത്തില്‍ ദേശീയ രാഷ്‌ട്രീയത്തിലെ ചലനങ്ങളറിയാനും അതിനൊത്ത് പ്രതികരിക്കാനും അദ്ദേഹത്തെ സഹായിച്ചത്. 2013-14 കാലം ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ അധ്വാനത്തിന്റെ നാളുകളായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാര്‍ ശതകോടികളുടെ അഴിമതിക്കഥകളില്‍പ്പെട്ടുഴലുന്ന സമയം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയും എല്ലാ ദിവസവുമെന്ന പോലെ മാധ്യമങ്ങളെ ദല്‍ഹിയില്‍ കാണുന്ന നാളുകള്‍. രാവിലെ സുഷമാ സ്വരാജിന്റെ പത്രസമ്മേളനമെങ്കില്‍ ഉച്ചയ്‌ക്ക് ശേഷം ജെയ്റ്റ്‌ലിയുടെ പത്രസമ്മേളനം. അഴിമതിക്കഥകളോരോന്നായി ഇരുവരും ചേര്‍ന്ന് പുറത്തുകൊണ്ടുവരുമ്പോഴും അതിശക്തമായ പ്രസ്താവനകളിലൂടെ കോണ്‍ഗ്രസ്സിനെ നിഷ്പ്രഭമാക്കുമ്പോഴും ഇരുനേതാക്കളുടേയും വാക് സാമര്‍ത്ഥ്യം മാധ്യമങ്ങളെ പലപ്പോഴും അത്ഭുതപ്പെടുത്തി.

2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ പ്രധാനമായും സഹായിച്ചത് കോണ്‍ഗ്രസ്സിന്റെ അഴിമതിനിറഞ്ഞ ഭരണകാലത്തെപ്പറ്റി ജനങ്ങളിലേക്കെത്തിയ ആയിരക്കണക്കിന് വാര്‍ത്തകള്‍ ആയിരുന്നു. അതിന് പിന്നിലെ അരുണ്‍ ജെയ്റ്റ്‌ലിയെന്ന രാജ്യസഭാ പ്രതിപക്ഷ നേതാവിന്റെ പങ്ക് അവിസ്മരണീയമാണ്. അധികാരത്തിലെത്തിയ ശേഷവും എല്ലാ ദിവസവും പ്രധാന മാധ്യമപ്രവര്‍ത്തകരുടെ ഒരു സംഘവുമായി ജെയ്റ്റ്‌ലി രാവിലെ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ആ യോഗത്തില്‍ ലഭിച്ചിരുന്ന വിവരങ്ങള്‍ പ്രധാനമന്ത്രിക്ക് നിത്യേന കൈമാറി. കേന്ദ്രസര്‍ക്കാരിനെ ജനപ്രിയ സര്‍ക്കാരാക്കി മുന്നോട്ട് കൊണ്ടുപോകുന്നതിലും ജെയ്റ്റ്‌ലി സവിശേഷ ശ്രദ്ധ നല്‍കി. 

ബിജെപി കേന്ദ്ര ആസ്ഥാനത്ത് നടക്കുന്ന ചടങ്ങുകളിലാവട്ടെ മറ്റു സര്‍ക്കാര്‍ ചടങ്ങുകളിലാവട്ടെ മാധ്യമപ്രവര്‍ത്തകരുമായി എത്രനേരം വേണമെങ്കിലും സംവദിക്കാന്‍ ജെയ്റ്റ്‌ലി സമയം കണ്ടെത്തിയിരുന്നു. അസുഖബാധിതനായതോടെയാണ് അദ്ദേഹം ഇത്തരം കൂടിക്കാഴ്ചകളും ലഘുസംഭാഷണങ്ങളും അവസാനിപ്പിച്ചത്. എങ്കിലും ആശുപത്രിവാസത്തിനിടയിലും സമൂഹമാധ്യമങ്ങളില്‍ സജീവമാകാനും ബ്ലോഗ് എഴുതാനും അദ്ദേഹം സമയം കണ്ടെത്തി. ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള ബില്ലുകള്‍ രാജ്യസഭയ്‌ക്ക് പിന്നാലെ ലോക്‌സഭ പാസാക്കിയതിന് തൊട്ടടുത്ത നിമിഷം ഓഫീസ് മെയിലിലേക്കെത്തിയ ലേഖനം അരുണ്‍ ജെയ്റ്റ്‌ലിയുടേതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അസാധ്യമായിരുന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചിരിക്കുന്നു എന്നതായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ അവസാന ലേഖനവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.