Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാണന്‍ ജീവന്റെ ഉപകരണം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Aug 23, 2019, 03:00 am IST
in Samskriti

വായുക്രിയാധികരണം തുടരുന്നു.

സൂത്രം  ചക്ഷുരാദിവത്തു തല്‍ സഹ ശിഷ്ട്യാദിഭ്യഃ

എന്നാല്‍ കണ്ണ് മുതലായ ഇന്ദ്രിയങ്ങളെപ്പോലെ പ്രാണനും അസ്വതന്ത്രമാണ്. ഒന്നിച്ചെന്ന് പഠിച്ചതുകൊണ്ടും ചേതന മല്ലാത്തതിനാലും അങ്ങനെയാണ്.

കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങളെപ്പോലെ പ്രാണനും ജീവാത്മാവിന്റെ കരണമാണ്. പ്രാണനും ഇന്ദ്രിയങ്ങളും തമ്മിലുണ്ടായ സംവാദത്തില്‍ കൂടി ഇതിനെ അറിയാം. ഇന്ദ്രിയങ്ങളെപ്പോലെ പ്രാണനും ജഡമാണ്.

ഇന്ദ്രിയങ്ങളില്‍ നിന്ന് വേറിട്ടവനാണെങ്കില്‍ പ്രാണനും ജീവനെപ്പോലെ സ്വതന്ത്രമാണ് എന്ന് കരുതുന്നത് ശരിയല്ല എന്ന് ഇവിടെ വ്യക്തമാക്കുന്നു. ഇന്ദ്രിയങ്ങളോടും മനസ്സിനോടും കൂടി (അതു പോലെ ) എന്ന് പഠിച്ചിട്ടുള്ളതിനാല്‍ പ്രാണനും അവയെപ്പോലെ അസ്വതന്ത്രമാണ്.

എന്നാല്‍ ഇന്ദ്രിയങ്ങളെല്ലാം പ്രാണന്റെ ആധിപത്യത്തെ അംഗീകരിക്കുന്നുവെങ്കിലും പ്രാണന്‍ അചേതനമായതിനാല്‍ സ്വതന്ത്രനല്ല.

 ജീവന്‍ രാജാവിനെപ്പോലെയും ഇന്ദ്രിയങ്ങള്‍ പ്രജകളെപ്പോലെയും പ്രാണന്‍ മന്ത്രിയുമാണ്. ജീവന് വേണ്ടതായ പ്രവര്‍ത്തനങ്ങളെ നല്‍കുന്ന ഉന്നത അധികാരിയാണ് പ്രാണന്‍. പക്ഷേ ജീവന്റെ കീഴില്‍ തന്നെയാണ് സ്ഥാനം.മുണ്ഡകോപനിഷത്തിലെ ‘ഏതസ്മാജ്ജായ തേ പ്രാണോ മനഃ സര്‍വേന്ദ്രിയാണി ച ‘ പ്രാണനും മനസ്സും ഇന്ദ്രിയങ്ങളും ഒരു പോലെ എന്നാണ് പറയുന്നത്. പ്രാണന്‍ പഞ്ചമഹാഭൂതങ്ങളില്‍ നിന്ന് ഉണ്ടായതിനാല്‍ ജഡമാണ്. അതിനാല്‍ അസ്വതന്ത്രവുമാണ്.

സൂത്രം  അകരണത്വാച്ച ന ദോഷസ്തഥാ ഹി ദര്‍ശയതി

കരണഭാവം ഇല്ലാത്തതിനാല്‍ ദോഷമില്ല. അപ്രകാരം ശ്രുതിയിലും കാണാം.

ഇന്ദ്രിയങ്ങളെന്ന പോലെ വിഷയോപഭോഗത്തില്‍ കരണമല്ല എന്നത് കൊണ്ട് ദോഷമില്ല. ശ്രുതി അങ്ങനെ പറയുന്നുണ്ട്. 

കണ്ണ് മുതലായവയെപ്പോലെ പ്രാണന് വിഷയ ഗ്രഹണമില്ല. കരണ ഭാവം ഇല്ലാത്തതു കൊണ്ട് പ്രാണന് കാര്യമില്ല, ജീവിതത്തില്‍ പ്രാണന് സ്ഥാനമില്ല എന്നൊന്നും പറയേണ്ട.

വിഷയഗ്രഹണമില്ല എന്നത് പ്രാണന്റെ ദോഷമല്ല. കരണങ്ങളെയെല്ലാം പ്രവര്‍ത്തിപ്പിക്കുന്നത് പ്രാണനാണെന്ന് ശ്രുതി പറയുന്നു. വിഷയ ഗ്രഹണത്തിനായി ഇന്ദ്രിയങ്ങള്‍ക്ക് ചലിക്കമെങ്കില്‍ പ്രാണന്‍ കൂടിയേ തീരൂ.

മറ്റ് കരണങ്ങള്‍ എല്ലാം വിട്ടു പോയാലും ശരീരത്തിന് കുഴപ്പമൊന്നുമുണ്ടാകില്ല. എന്നാല്‍ പ്രാണന്‍ പോയാല്‍ ദേഹം തന്നെ നശിച്ചുപോകും. ഇത് ഛാന്ദോഗ്യത്തില്‍ കരണങ്ങള്‍ തമ്മില്‍ ആരാണ് ശ്രേഷ്ഠര്‍ എന്ന് വാദിച്ചതായ ചരിതത്തിലുണ്ട്.കരണങ്ങളെല്ലാം പ്രവര്‍ത്തിക്കണമെങ്കില്‍ പ്രാണന്റെ സാന്നിദ്ധ്യം വേണം. ബൃഹദാരണ്യക ത്തില്‍ ‘ പ്രാണേന രക്ഷ ന്നവരം കുലായം ‘സുഷുപ്തിയില്‍ കരണങ്ങളൊന്നും പ്രവര്‍ത്തിക്കാത്ത സമയത്തും ചലനമില്ലാത്ത ശരീരത്തെ പ്രാണന്‍ രക്ഷിക്കുന്നു.

പ്രാണന്‍ ജീവന്റെ സന്തത സഹചാരിയാണ്. പ്രാണന് വിഷയ ഗ്രഹണമില്ല എന്നത് ദോഷമായി കാണാനാവില്ല.

സൂത്രം  പഞ്ചവൃത്തിര്‍മനോവദ് വ്യപദിശ്യതേ

മനസ്സിനെന്ന പോലെ പ്രാണനും അഞ്ച് വൃത്തികള്‍ ശ്രുതിയില്‍ പറയുന്നുണ്ട്.

മനസ്സിന് ലോകത്തിലെ വിഷയങ്ങളെ അറിയാന്‍ അഞ്ച് ഇന്ദ്രിയങ്ങളുടെ വിഷയങ്ങളായ ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിവയുണ്ട്. അതുപോലെ പ്രാണനും അഞ്ച് വൃത്തികളുണ്ട്. പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിവയാണത്.

മുകളിലേക്കുളള വായു പ്രാണനാണ്. ശരീരത്തിലേക്ക് ശ്വാസവായു ഉള്‍പ്പടെയുള്ളതിനെ സ്വീകരിക്കുന്നത് പ്രാണന്റെ സഹായത്താലാണ്. താഴേയ്‌ക്കള്ള വായുവിന്റെ ശക്തിയാണ് അപാനന്‍. നിശ്വാസം, വിസര്‍ജ്ജനമൊക്കെ അപാനവായു കാരണമാണ്. വ്യാനന്‍ ദേഹം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. ദഹിപ്പിച്ച ഭക്ഷണത്തിന്റെ പോഷകത്തെ ശരീരം മുഴുവന്‍ എത്തിക്കുന്നതാണ് സമാനന്‍. മരണസമയത്ത് ജീവനോട് കൂടെ പോകുന്ന വായുവാണ് ഉദാനന്‍. മനോബുദ്ധികളുടെ പ്രവര്‍ത്തനത്തിനും ഉദാനന്‍ വേണം. ഇങ്ങനെ പലതരം വൃത്തികള്‍ നടത്തുന്നതിനാലാണ് അഞ്ചായി തിരിച്ചത്. ഇത്തരത്തില്‍ പലതും ചെയ്യുന്നതിനായി ജീവന്റെ ഉപകരണമായി പ്രാണന്‍ പ്രവര്‍ത്തിക്കുന്നു.

                                                                                                                                                         9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.