Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നമിച്ചു സഖാക്കളെ, നമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2019, 10:47 pm IST
inVicharam

തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജ് നിരവധി പ്രതിഭകളെ സൃഷ്ടിച്ച കലാലയമാണ്. എല്ലാ മേഖലയിലും കഴിവ് തെളിയിച്ചവരാണ് അവരെല്ലാം. അതെല്ലാം അന്തക്കാലം. ദശാബ്ദങ്ങളായി യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്നവരുടെയും പഠിപ്പിക്കുന്നവരുടെയും നിറവും ശീലവും പ്രതിഭകളുടെ പരമ്പരയുടെ പിന്‍മുറക്കാരാകാന്‍ അയോഗ്യരാണെന്ന് പലകുറി തെളിയിച്ചിട്ടുണ്ട്. അക്രമികളുടെയും അക്രമങ്ങളുടെയും വിളനിലമാണത് എന്ന് തെളിഞ്ഞിട്ടുണ്ട്. പാഠപുസ്തകങ്ങളും പേനയും പിടിക്കേണ്ട കൈകളില്‍ കത്തിയും കല്ലും കുറുവടിയുമായാണ് ചിലര്‍ എത്തുന്നത്. അവരെ പേടിച്ചാര്‍ക്കും മിണ്ടാന്‍ കഴിയില്ല. മിണ്ടിയാല്‍ ഒരേകൊടി പിടിക്കുന്നവനായാല്‍പ്പോലും തല്ലുവാങ്ങും. ശബ്ദം ഏറിയാല്‍ നെഞ്ചില്‍ കഠാരയിറക്കും. അഖിലിന്റെ അനുഭവം അതാണല്ലൊ. 

എസ്എഫ്‌ഐക്കാരനായ അഖിലിനെ കുത്തിക്കൊല്ലാന്‍ നോക്കിയവരും എസ്എഫ്‌ഐക്കാര്‍തന്നെ. കുട്ടിസഖാക്കളെ ന്യായീകരിക്കാന്‍ മൂത്ത സഖാക്കള്‍നന്നേ പ്രയത്‌നിച്ചു. കേസൊതുക്കാനും പ്രതികളെ ഒളിപ്പിക്കാനും ഏറെ ശ്രമിച്ചെങ്കിലും പൊതുസമൂഹവും മാധ്യമങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ പോലീസിന് നില്‍ക്കക്കള്ളിയില്ലാതായി. തുടര്‍ന്നുള്ള അന്വേഷണത്തിന് ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ ചെന്നപ്പോഴാണ് മറ്റൊരു ഭീകര കുറ്റകൃത്യത്തിന്റെ തുമ്പ് കിട്ടിയത്. ഭരണഘടനാസ്ഥാപനമായ പബ്ലിക് സര്‍വീസ് കമ്മീഷന്റെ പരീക്ഷയുടെ ചോദ്യപ്പേപ്പറും ഉത്തരക്കടലാസും പ്രതിയുടെ വീട്ടില്‍നിന്നു കിട്ടി. അത് വലിയൊരു മഞ്ഞുമലയുടെ തുമ്പുമാത്രമാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇടതുമുന്നണി ഭരിക്കുമ്പോള്‍ കേരളാപോലീസ് ഈ കേസ് അന്വേഷിക്കുന്നത് കുറ്റം തെളിയാനല്ല കുട്ടിസഖാക്കളെ രക്ഷപ്പെടുത്താനാണെന്ന് വ്യക്തം. കുത്തുകേസിലെ പതിനൊന്ന് പ്രതികളെ ഇനിയും പിടികൂടാനായില്ല. അതുകൊണ്ടാണ് അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യം ഉയരുന്നത്.

അക്രമം കൈമുതലാക്കിയവര്‍ അട്ടിമറിയിലും കെങ്കേമന്‍ എന്നാണ് വ്യക്തമായത്. പിഎസ്‌സി പരീക്ഷയില്‍ അട്ടിമറിയിലൂടെ ഒന്നാംറാങ്കും രണ്ടാംറാങ്കും 28-ാം റാങ്കുമെല്ലാം നേടിയവര്‍ക്ക് ചോദ്യപേപ്പറിലെ ഒരു ചോദ്യത്തിനും ഉത്തരമില്ലെന്ന് ബോധ്യമായി. കാലങ്ങളായി റാങ്ക് നേടിയ എത്രയോ എസ്എഫ്‌ഐക്കാര്‍ വിവിധ വകുപ്പുകളില്‍ സ്ഥാനം പിടിച്ചതിന്റെ സൂചനയാണ് പുറത്തുവന്നത്. അച്ഛനെ കിട്ടിയില്ലെങ്കില്‍ മകനെ പിടിക്കുന്ന, മകനെ കിട്ടാന്‍ അച്ഛനെ സ്റ്റേഷനില്‍ എഴുന്നള്ളിക്കുന്ന പോലീസ് എന്തുകൊണ്ടോ ഈ കേസില്‍ ആ മാതൃക മറന്നിരിക്കുന്നു.

പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ ആര്‍. ശിവരഞ്ജിത്തും 28ാം റാങ്കുകാരന്‍ എ.എന്‍. നസീമും കോപ്പിയടിച്ചെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസില്‍ പ്രതികളായ ഇരുവരെയും ജയിലിലെത്തിയായിരുന്നു ക്രൈംബ്രാഞ്ചിന്റെ 5 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. പഠിച്ചാണ് ജയിച്ചതെന്ന നിലപാടില്‍ ആദ്യം ഉറച്ചുനിന്ന ഇരുവരും ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. എന്നാല്‍, എസ്എംഎസ് നോക്കിയാണ് ഉത്തരം എഴുതിയതെന്ന് പൂര്‍ണമായി സമ്മതിക്കാന്‍ ഇരുവരും തയാറായില്ല.

പരീക്ഷ എഴുതിയ ഒന്നേകാല്‍ മണിക്കൂറിനിടെ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും രണ്ടാം റാങ്കുകാരനായ പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പിഎസ്‌സിയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതികള്‍ ഈ സന്ദേശങ്ങള്‍ കൈപ്പറ്റിയത് എങ്ങനെയാണെന്ന് കണ്ടെത്തുകയായിരുന്നു ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. പഠിച്ചു പരീക്ഷയെഴുതിയെന്ന നിലപാടില്‍ ആദ്യം ഉറച്ചുനിന്ന ഇരുവരും ഒടുവില്‍ തെളിവുകള്‍ മുഴുവന്‍ മുന്നില്‍ നിരന്നതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ജയിലില്‍ പരീക്ഷാചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ഒന്നാം റാങ്കുകാരന് കിട്ടിയത് പൂജ്യം മാര്‍ക്ക്. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാതെ നസീമും കുഴങ്ങി.

ചോദ്യക്കടലാസ് ചോര്‍ന്നത് യൂണിവേഴ്‌സിറ്റി കോളജില്‍നിന്നാണെന്ന് സൂചിപ്പിക്കുന്ന രേഖകള്‍ പിഎസ്‌സി വിജിലന്‍സ് നേരത്തെ പോലീസിന് കൈമാറിയിരുന്നു. പോലീസുകാരന്‍ ഉള്‍പ്പെടെ 5 പേരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരും ഇവര്‍ക്ക് പരീക്ഷാ സമയത്ത് സന്ദേശങ്ങള്‍ ഫോണിലൂടെ നല്‍കിയ പേരൂര്‍ക്കട എസ്എപി ക്യാംപിലെ ഗോകുല്‍, കല്ലറ സ്വദേശി സഫീര്‍ എന്നിവരുമാണ് കേസിലെ പ്രതികള്‍. ഗോകുലും സഫീറും ഒളിവിലാണെന്നാണ് പോലീസ് വിശദീകരണം. രണ്ടുപേരും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തന രഹിതമാണ്. അച്ഛനെ കിട്ടിയില്ലെങ്കില്‍ മകനെ പിടിക്കുന്ന, മകനെ കിട്ടാന്‍ അച്ഛനെ സ്റ്റേഷനില്‍ എഴുന്നള്ളിക്കുന്ന പോലീസ് എന്തുകൊണ്ടോ ഈ കേസില്‍ ആ മാതൃക മറന്നിരിക്കുന്നു.

അമ്പതിലധികംപേര്‍ ഉള്‍പ്പെട്ട വലിയ തട്ടിപ്പായി കണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. പരീക്ഷ പേപ്പര്‍ ചോരാന്‍ രണ്ടുകാരണങ്ങളാണ് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടത്. ഒന്ന്, പരീക്ഷാ ഹാളില്‍നിന്ന് ചോദ്യപേപ്പര്‍ ജനാലവഴി പുറത്തേക്കിട്ടു. ഇതിനായി സഹപാഠികളുടെ സഹായം തേടിയിട്ടുണ്ടാകാം. ഇതിനുശേഷം ഗൈഡിന്റെ സഹായത്തോടെ ഉത്തരങ്ങള്‍ ഫോണിലേക്ക് അയച്ചു. രണ്ട്, യൂണിവേഴ്‌സിറ്റി കോളജിലോ മറ്റു പരീക്ഷാ സെന്ററിലോ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ചോദ്യപേപ്പര്‍ പുറത്തെത്തിച്ചു. സഹപാഠികള്‍ ഗൈഡ് നോക്കി ഉത്തരങ്ങള്‍ അയച്ചു.

നമിച്ചു സഖാക്കളെ നമിച്ചു. ഇത് നിങ്ങള്‍ക്ക് മാത്രം അറിയുന്ന നിങ്ങള്‍ മാത്രം ചെയ്യുന്ന ജോലിയാണ്. ഏത് ഭരണമായാലും നിങ്ങള്‍ അത് തുടരും. ഒരു കത്തിക്കുത്ത് കേസ് തുണയായി. അതില്ലായിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ല. ശിവരഞ്ജിത്തും നസീമും പോലീസായേനെ. നിങ്ങള്‍ ആഗ്രഹിച്ച ഉത്തരങ്ങള്‍ കിട്ടാനും പരീക്ഷാ സെന്ററുകള്‍ ലഭിച്ചതിനും ഉപയോഗിച്ച മാര്‍ഗങ്ങള്‍ ദുരൂഹം. കഷ്ടപ്പെട്ട് പഠിച്ച എസ്എഫ്‌ഐക്കാരോട് പോകാന്‍ പറ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.