തൃശൂര്‍: ഭാരതം മുഴുവന്‍ രക്ഷബന്ധന്‍ മഹോത്സവം ആഘോഷിക്കുമ്പോള്‍, കേരളത്തിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ രാഖി ടീച്ചര്‍ അഴിപ്പിച്ചതായി പരാതി. കുര്യാച്ചിറ സെന്റ് ജോസഫ് മോഡല്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെലസ് പെപ്പിന്‍ എന്ന വിദ്യാര്‍ത്ഥിയുടെ രാഖിയാണ് അഴിച്ചത്. രാഖി അഴിപ്പിച്ചതിനെതിരെ കുട്ടിയുടെ പിതാവ് പെപ്പിന്‍ ജോര്‍ജ്ജ് ക്ലാസ് ടീച്ചര്‍ക്ക് പരാതി നല്‍കി.
തന്റെ മകന്‍ പെലസ് പെപ്പിന്‍ ഭാരതത്തിന്റെ ദേശീയോത്സവമായ ഭാരത സംസ്‌കാരത്തിന്റെ ഭാഗമായ രക്ഷാബന്ധനില്‍ പങ്കെടുത്തതു കൊണ്ടാണ് രാഖി കയ്യില്‍ ധരിച്ചത്. രാഖി കെട്ടി ക്ലാസില്‍ ഇരിക്കാന്‍ സാധിക്കില്ലെന്ന് ക്ലാസ് ടീച്ചര്‍ പറയുകയും രാഖി ഊരിക്കുകയും ചെയ്തു. രാഖി ധരിച്ച് ക്ലാസില്‍ ഇരിക്കാന്‍ അനുവദിക്കണം ഇല്ലെങ്കില്‍ അതനുവദിക്കാത്ത സ്‌കൂള്‍ നിയമം ഏതെന്ന് വ്യക്തമാക്കണമെന്നും പിതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.

ഇത് ഒരു ഒറ്റപെട്ട സംഭവവുമല്ല, കേരളത്തിലെ മറ്റു കലാലയങ്ങളിലും രക്ഷബന്ധന്‍ ഉത്സവത്തോടനുബന്ധിച്ച് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. കോളേജുകളില്‍ ചില വിദ്യാര്‍ഥിസംഘടനകള്‍ രാഖികെട്ടുന്നതിനെ എത്തിര്‍ക്കുമ്പോള്‍, ചില സ്കൂളുകളിൽ മാനേജ്‌മെന്റുതന്നെ ഇതിനെതിരെ നില്‍ക്കുന്നു.
















