Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജലമയനായ പ്രാണന്‍

അന്നമയമായി മനസ്സിനേയും ജലമയനായി പ്രാണനെയും തേജോമയനായി വാക്കിനെയും പറയുന്നതിനാല്‍ അവ മുമ്പ് തന്നെ ബ്രഹ്മത്തില്‍ നിന്ന് ഉണ്ടായവയായെന്ന് കരുതണം.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Aug 19, 2019, 09:02 pm IST
in Samskriti

പ്രാണോത്പത്ത്യധികരണം തുടരുന്നു.

സൂത്രം തത് പ്രാക് ശ്രുതേശ്ച

അവയ്‌ക്ക് മുമ്പ് ശ്രുതിയിലുള്ളതിനാലും പ്രാണങ്ങളുടെ മറ്റു വിധത്തിലുള്ള ഉല്‍പത്തി ഗൗണമാണ്.

പ്രശ്‌നോപനിഷത്തില്‍ ‘സ പ്രാണമസൃജത പ്രാണാത് ശ്രദ്ധാം’ എന്ന് ഭൂത സൃഷ്ടിയ്‌ക്ക് മുമ്പ് തന്നെ കാണുന്നതിനാല്‍ ഭൂതങ്ങളില്‍ നിന്നല്ല പ്രാണസൃഷ്ടി എന്ന് വ്യക്തമാണ്. അഗ്നി വാക്കുമായി ബന്ധപ്പെട്ടിരിക്കുന്നത് പോഷിപ്പിക്കുന്നതിനാലാണ്. ചൂടായി സംസാരിക്കുക, തീപ്പൊരി പ്രസംഗം എന്നൊക്കെ അഗ്നിയുമായി ചേര്‍ത്താണ് വാക്കിനെ പറയുന്നത്. ഇതേപോലെ മനസ്സിന്റെ വികാസം അന്നം കൊണ്ടാണ്. ഭക്ഷണമില്ലാതെയിരിക്കുമ്പോള്‍  മനസ്സ് വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കില്ല. അന്നത്തിന്റെ സൂക്ഷ്മാംശമാണ് മനസ്സായിപോഷിപ്പിക്കപ്പെടുന്നത്. അതുപോലെത്തന്നെയാണ് ജലം കൊണ്ട് പ്രാണനെ പോഷിപ്പിക്കുന്നതും. ഇതെല്ലാം ഗൗണമായ അര്‍ഥത്തിലാണ് കണക്കാക്കുന്നത്

സൂത്രം തത്പൂര്‍വകത്വാദ് വാച

വാക്കിന് അതിന്റെ മുമ്പെയുള്ള തേജസ്സില്‍ നിന്ന് ഉദ്ഭവം പറഞ്ഞിരിക്കയാണ്. തേജസ്സിനെ സൃഷ്ടിച്ചു എന്ന സൃഷ്ടിപ്രകരണത്തില്‍ തേജസ്സിനേയും ജലത്തേയും അന്നം അഥവാ ഭൂമിയേയും പറ്റി മൂലം പറഞ്ഞിട്ടുള്ളൂ. പിന്നീട് അന്നമയമായി മനസ്സിനേയും ജലമയനായി പ്രാണനെയും തേജോമയനായി വാക്കിനെയും പറയുന്നതിനാല്‍ അവ മുമ്പ് തന്നെ ബ്രഹ്മത്തില്‍ നിന്ന് ഉണ്ടായവയായെന്ന് കരുതണം.

സപ്തഗത്യധികരണം

ഈ അധികരണത്തില്‍ രണ്ട് സൂത്രങ്ങളുണ്ട്.

സൂത്രം  സപ്തഗതേര്‍ വിശേഷിതത്വാച്ച

പ്രാണങ്ങള്‍ ഏഴാണെന്ന് അറിയുന്നതിനാലും ശിരസ്സില്‍ ഏഴെന്ന് വിശേഷിപ്പിച്ചതിനാലുംപ്രാണങ്ങള്‍ ബ്രഹ്മത്തില്‍ നിന്നുണ്ടായി എന്ന് സ്ഥാപിച്ച ശേഷം അതിന്റെ എണ്ണത്തെപ്പറ്റി പറയുന്നു.മുണ്ഡകത്തില്‍ ‘സപ്ത പ്രാണാ പ്രഭവന്തി തസ്മാത്’ എന്നതിനെ അടിസ്ഥാനമാക്കി ചിലര്‍ പ്രാണങ്ങള്‍ ഏഴാണെന്ന് പറയുന്നു. 

ബൃഹദാരണ്യത്തിലെ ‘അഷ്ടൗഗ്രഹാ: അഷ്ടാവതി ഗ്രഹാ:’ എന്ന തിനെ  അടിസ്ഥാനമാക്കി എട്ടാണെന്ന് പറയാറുണ്ട്. തൈത്തിരീയത്തിലെ ‘ സപ്ത വൈ ശീര്‍ഷണ്യാഃ പ്രാണാഃ ദ്വാവര്‍വാഞ്ചൗ’  എന്നതിനെ കണക്കിലെടുത്ത് ചിലര്‍ ഒമ്പത് പ്രാണങ്ങള്‍ എന്ന് പറയുന്നു. ശിരസ്സിലെ ഏഴ്, താഴെയുള്ള പായു, ഉപസ്ഥം എന്നിവ ചേര്‍ത്താണിത്. ചിലര്‍ 10, വേറെ ചിലര്‍ 11, മറ്റു ചിലര്‍ 12 എന്നും ഓരോ ശ്രുതി വാക്യങ്ങളെ ആധാരമാക്കി പറയുന്നു.ഇതില്‍ ഏതാണ് ശരി എന്നാണ് സംശയം. ഇവയ്‌ക്കുള്ള മറുപടിയാണ് ഈ സൂത്രം. ഏഴ് എന്നതാണ് ശരി. സപ്ത പ്രാണാഃ പ്രഭവന്തി തസ്മാത് എന്ന് ഉല്‍പത്തിയെ പറ്റി പറയുമ്പോള്‍ പ്രത്യേകം നിര്‍ദ്ദേശിക്കുന്നുണ്ട്.ശിരസ്സിലെ പ്രാണങ്ങളെ പ്രത്യേകമായി പറയുന്നുമുണ്ട്. മുണ്ഡകത്തില്‍ തന്നെ ‘പ്രാണാ ഗുഹാശയാ:നി ഹിതാ: സപ്തസപ്ത’ എന്ന് പറയുന്നത് ഓരോ പുരുഷനെപ്പറ്റിയും പ്രത്യേകം പ്രത്യേകം പറയുന്നുവെന്ന് പൂര്‍വപക്ഷം അഭിപ്രായപ്പെടുന്നു. ഇതിനുള്ള മറുപടി അടുത്ത സൂത്രത്തില്‍ കാണാം.

സൂത്രം  ഹസ്താദയസ്തു സ്ഥിതേ/തോ നൈവം

കൈ മുതലായവയും ഇന്ദ്രിയങ്ങളാണ്. അതിനാല്‍ ഇങ്ങനെ ഏഴെന്നത് ശരിയല്ല.

ബൃഹദാരണ്യകത്തില്‍ കൈയിനേയും ഇന്ദ്രിയമായി പറയുന്നുണ്ട്. അതുപോലെ കര്‍മ്മത്തിനുപയോഗിക്കുന്ന പാദം, പായു, ഉപസ്ഥം എന്നിവയ്‌ക്കും  ആസ്ഥാനമുണ്ട്. നേരത്തേ പറഞ്ഞ ഏഴും ഈ നാലും കൂട്ടിയാല്‍ 11 ഇന്ദ്രിയങ്ങളാകും. അങ്ങനെ പറയുന്നതാകും ശരി. ബൃഹദാരണ്യകത്തില്‍ ‘ദശമേ പ്രാണാ: ആത് മൈകാദശ:’  പത്ത് ഇന്ദ്രിയങ്ങളും മനസ്സും ചേര്‍ന്ന് 11 ഇന്ദ്രിയങ്ങള്‍. ആത്മാ എന്നാല്‍ ഇവിടെ മനസ്സ് എന്നാണര്‍ത്ഥം. വൃത്തിഭേദം അനുസരിച്ച് ജ്ഞാനേന്ദ്രിയങ്ങളെന്നും കര്‍മ്മേന്ദ്രിയങ്ങളെന്നും തരംതിരിച്ചിരിക്കുന്നു. മനസ്സ് എന്ന് പറഞ്ഞതില്‍ അന്ത:കരണ വൃത്തികളായ ബുദ്ധി, ചിത്തം, അഹങ്കാരം എന്നിവയും ഉള്‍പ്പെടും. ഇതെല്ലാം മനസ്സുതന്നെ. ഈ 11 ഇന്ദ്രിയങ്ങളും മരണസമയത്ത് ശരീരത്തില്‍നിന്ന് വിട്ടുപോകുന്നു. അതിനാല്‍ പ്രാണങ്ങള്‍ 11തന്നെയെന്ന് അറിയണം.

                                                                                                                                                                                          9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.