Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആത്മശക്തിയുണര്‍ത്തിയ പ്രസംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2019, 01:30 am IST
in Editorial

രാജ്യം 73-ാം സ്വാതന്ത്ര്യദിനമാഘോഷിച്ച വേളയില്‍ ഒരുപക്ഷേ, മറ്റാരെക്കാളും കൂടുതല്‍ സന്തോഷിച്ചിരിക്കുക കശ്മീരിലെ സഹോദരങ്ങളാവും. മൂവര്‍ണ്ണക്കൊടിയുടെ മഹത്വം ആദ്യമായി അനുഭവിക്കാനും അതിന്റെ സംസ്‌കാരത്തിലേക്ക് ഉയരാനും അവര്‍ക്കായത് ഇത്തവണത്തെ സ്വാതന്ത്ര്യദിനവേളയിലായിരിക്കും. നാളിതുവരെ ത്രിവര്‍ണപതാകക്കൊപ്പം പ്രാദേശികമായ പതാകയുമാണ് ഉയര്‍ത്തിയിരുന്നത്. സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായ ഒരു രാഷ്‌ട്രത്തില്‍ ഒരു സംസ്ഥാനത്തുമാത്രം പ്രത്യേക അധികാരാവകാശങ്ങള്‍ നിലനില്‍ക്കുന്നത് എത്രമാത്രം അസ്വസ്ഥതയുണ്ടാക്കുമെന്ന് ആര്‍ക്കാണറിയാത്തത്. പത്തെഴുപത് വര്‍ഷമായി നടന്നുകൊണ്ടിരുന്ന ഒരു സംഭവഗതിക്കാണ് 73-ാം സ്വാതന്ത്ര്യദിനവേളയില്‍ തിരശ്ശീല വീണിരിക്കുന്നത്.

പാക്കിസ്ഥാന്‍ എന്നും ദുരാഗ്രഹത്തോടെ കാണുന്ന പ്രദേശമാണ് കാശ്മീര്‍. ഭൂപ്രകൃതികൊണ്ടും സംസ്‌കാരം കൊണ്ടും പ്രോജ്വല പാരമ്പര്യമുള്ള ആ സംസ്ഥാനത്തെ കൈവശപ്പെടുത്താനുള്ള കുത്സിത നീക്കങ്ങള്‍ എത്രയോ കാലമായി അവര്‍ തുടരുകയാണ്. ഉന്നയിക്കാവുന്ന വേദികളിലൊക്കെ കശ്മീര്‍ ഒരു പ്രശ്‌നമായി ചൂണ്ടിക്കാട്ടി അവര്‍ തങ്ങളുടെ ഇംഗിതം ഭംഗ്യന്തരേണ അവതരിപ്പിക്കാറുണ്ട്. ഭാരതത്തിന്റെ അവിഭാജ്യഘടകമായ ഒരു സംസ്ഥാനം കൈവശപ്പെടുത്താനുള്ള അവരുടെ മ്ലേച്ഛ നീക്കങ്ങള്‍ക്ക് എന്നും താങ്ങും തണലുമായി നിന്നത് ആ സംസ്ഥാനത്തിന് മാത്രം ബാധകമായ രണ്ടു വകുപ്പുകളാണ്. 370, 35 എ വകുപ്പുകളുടെ പ്രത്യേകാവകാശത്തിന്റെ ബലത്തില്‍ കശ്മീരിന്റെ ഉള്ളറകളിലേക്കാണ് അയല്‍രാജ്യം എന്നും തലകടത്തിയിരുന്നത്.

ഭാഗ്യവശാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഉജ്ജ്വലമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത വകുപ്പുകള്‍ റദ്ദാക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണ ഭരണത്തിലേറിയ സര്‍ക്കാര്‍ കേവലം പത്താഴ്ചത്തെ ഹ്രസ്വമായ കാലയളവിലാണ്, ഭാരതത്തിന് എന്നും തലവേദന സൃഷ്ടിച്ചിരുന്ന വകുപ്പുകള്‍ റദ്ദാക്കിയത്. പെട്ടെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല നടപടി. ഇതുവരെ അതിന്റെ മുന്നൊരുക്കങ്ങള്‍ ജാഗ്രതയോടെ നടത്തുകയായിരുന്നു. ജനങ്ങളുടെ പൂര്‍ണ പിന്തുണയുള്ള സര്‍ക്കാര്‍ അവരുടെ ആശയാഭിലാഷങ്ങളെ എത്രമാത്രം മാനിക്കുന്നു എന്നതിന്റെ മഹനീയ മാതൃകയാണത്. 73-ാം സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി കശ്മീരിന്റെ ഇതഃപര്യന്തമുള്ള സ്ഥിതിഗതികളിലേക്ക് രാജ്യവാസികളെ കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഭാരതത്തിന്റെ ഉരുക്കുമനുഷ്യനെന്ന് ആദരവോടെ ചൂണ്ടിക്കാട്ടപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് രണ്ടു വകുപ്പുകള്‍ റദ്ദാക്കിക്കൊണ്ടുള്ള നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

പ്രശ്‌നങ്ങളെ അവഗണിക്കാനും വളരാനും അനുവദിക്കാത്ത സര്‍ക്കാരാണ് കേന്ദ്രത്തിലേതെന്ന് മോദി പറയുമ്പോള്‍  സമൂഹത്തിനുള്ള ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ധിക്കുകയാണ്. എത്രയോകാലം വെച്ചു താമസിപ്പിച്ചും അതിലൂടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയും മുന്നോട്ടു നീങ്ങിയ സര്‍ക്കാറുകളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശാപം എന്ന് ഇപ്പോള്‍ വ്യക്തമായി. കശ്മീരിലെ രണ്ടു വകുപ്പുകള്‍ ആ സംസ്ഥാനത്തിന് ഒരു ഗുണവും ചെയ്തില്ല എന്നതിനെക്കാള്‍ തീവ്രവാദികള്‍ക്കും ദേശദ്രോഹികള്‍ക്കും വലിയ കരുത്തുപകര്‍ന്നു എന്നതാണ് ഞെട്ടലുണ്ടാക്കുന്നത്. അതേസമയം അത്തരക്കാരുടെ മാനസിക നിലവാരത്തിലേക്ക് ബഹുഭൂരിപക്ഷം രാഷ്‌ട്രീയ കക്ഷികളും വഴിമാറുകയുണ്ടായി. ഇരു വകുപ്പുകളും റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിഷേധവും പ്രതികരണവുമായി രംഗത്തിറങ്ങിയ കക്ഷികളെ ശ്രദ്ധിച്ചാല്‍ തന്നെ അവരുടെ അജണ്ട വ്യക്തമാകും.

‘ജമ്മു കശ്മീരിന്റെ പുനഃസംഘടനയാണ് നടക്കാനുള്ളത്. അതിനായി നാം മുന്നോട്ടുപോവുകയാണെ’ന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം നരേന്ദ്രമോദി വ്യക്തമാക്കി. എഴുപതു വര്‍ഷമായി നില നിന്നിരുന്ന സംവിധാനം  വിഘടനവാദത്തെ ശക്തിപ്പെടുത്തുകയും ഭീകരവാദത്തിന് ജന്മം നല്‍കുകയും ചെയ്തു. വംശവാഴ്ച പ്രോത്സാഹിപ്പിക്കുകയും ഒരു തരത്തില്‍ അഴിമതിയുടെയും വിവേചനത്തിന്റെയും അടിത്തറകള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. ഇതിനൊക്കെ പരിഹാരമെന്ന നിലയ്‌ക്കാണ് രണ്ടു വകുപ്പുകള്‍ റദ്ദാക്കിക്കൊണ്ട് സമുജ്ജ്വലമായ ഭാവി ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ചെങ്കോട്ടയിലെ പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ വ്യക്തമാക്കി: ”എനിക്ക് അഭിമാനത്തോടെ പറയാം, ഓരോ ഇന്ത്യക്കാരനും ഒരു രാജ്യം ഒരൊറ്റ ഭരണഘടന എന്നത് സംബന്ധിച്ച് പറയാന്‍ സാധിക്കും. ഏക ഭാരതം, ശ്രേഷ്ഠഭാരതം എന്ന സര്‍ദാര്‍ സാഹിബിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് നാം. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താനും അരക്കിട്ടുറപ്പിക്കാനുമുള്ള സംവിധാനങ്ങള്‍ നമ്മള്‍ വികസിപ്പിക്കണം”. രാഷ്‌ട്രത്തിന്റെ അസ്തിത്വവും അസ്മിതയും അറിയുന്ന ഭരണാധികാരി ഇങ്ങനെ പറയുമ്പോള്‍ 130 കോടി പൗരന്മാരുടെ ആത്മവിശ്വാസം വാനോളം ഉയരുകയല്ലേ? ഛിദ്രശക്തികള്‍ ചിതറിത്തെറിക്കുകയല്ലേ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

Kerala

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

India

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.