Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശ്രീറാമും കോടതികളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2019, 01:30 am IST
inVicharam

 

മാധ്യമപ്രവര്‍ത്തകന്റെ ദാരുണാന്ത്യത്തിന് കാരണമായ കാറപകടത്തില്‍ ആരോപണ വിധേയനായ ശ്രീറാം വെങ്കിട്ടറാമിന്റെ ജാമ്യം ഹൈക്കോടതി ശരിവച്ചിരിക്കുന്നു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം.ബഷീറിന്റെ മരണത്തെക്കുറിച്ചുള്ള ചൂടേറിയ വിവാദങ്ങളിലൊന്നും ജില്ലാ കോടതിക്കും ഹൈക്കോടതിക്കും താല്പര്യമില്ല. തെളിവാണ് പ്രധാനം. കാറപകടം സംബന്ധിച്ച് ആരോപിക്കപ്പെടുന്ന ഒരു തെളിവും പോലീസ് കോടതികളില്‍ സമര്‍പ്പിച്ചിട്ടില്ല. ശ്രീറാം പറയുന്നു മദ്യപിച്ചിട്ടില്ലെന്ന്. വൈദ്യപരിശോധനയും ശ്രീറാം പറഞ്ഞതിനെ ശരിവയ്‌ക്കുന്നു. അപകടം മദ്യപിച്ച് കാറോടിച്ചതുമൂലമാണെന്ന് ആരോപിക്കാം. അതിന് ഒരുതെളിവും ഹാജരാക്കാന്‍ പിണറായി വിജയന്റെ പോലീസിനായിട്ടില്ല. അതൊരു അപകടമരണമെന്നതിലപ്പുറം കൊലപാതകം എന്നാരോപിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്ന ചോദ്യത്തിന് എന്ത് ഉത്തരമാണ് നമുക്ക് പറയാനാവുക?

അപകടം സംഭവിച്ച നാലു നാളുകള്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാര്‍ ഒന്നടങ്കവും മൗനത്തിലായിരുന്നു. ശ്രീറാമിന് ജാമ്യം ലഭിച്ചുവെന്ന് ഉറപ്പായപ്പോഴാണ് അദ്ദേഹം മദ്യപിച്ചു എന്ന കാര്യം എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമല്ലെ എന്ന് മുഖ്യമന്ത്രി പറഞ്ഞത്. ആര്‍ക്കാ സാര്‍ ആ ബോധ്യം. അങ്ങ് ശ്രീറാമിനെ മദ്യപിച്ച നിലയില്‍ കണ്ടിട്ടുണ്ടോ? കണ്ട പോലീസുകാര്‍ അദ്ദേഹത്തെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയോ? ഇല്ലെന്ന് പറയുന്നില്ല. 10 മണിക്കൂറിനുശേഷം എടുത്ത രക്തപരിശോധനയില്‍ തെളിഞ്ഞതെന്താണ്? മദ്യലഹരിയിലായിരുന്നു എന്നതിന് തെളിവൊന്നുമില്ല. ഒരു തെളിവും പിണറായിയുടെ പക്കലില്ല. പിന്നെന്തിനാണ് പിണറായി മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി. ജയരാജന്‍ ശ്രീറാമിനെ കുറ്റപ്പെടുത്തുന്നത്. ശ്രീറാം കുറ്റം ഏറ്റുപറഞ്ഞ് ഉദ്യോഗം രാജിവയ്‌ക്കണമെന്നാണ് ജയരാജന്റെ ആവശ്യം.

ശ്രീറാമിനെ ഏറെ വിമര്‍ശിച്ചത് മന്ത്രി മണിയാണ്. അദ്ദേഹത്തിന്റെ സങ്കടവും സാഹചര്യവും എല്ലാവര്‍ക്കും അറിയുന്നതാണ്. ഇടുക്കിയിലെ കയ്യേറ്റങ്ങളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നവര്‍ക്ക് മണിയും ലംബോധരനും നല്‍കുന്ന സംരക്ഷണം ഇന്നൊരു രഹസ്യമേ അല്ലല്ലോ. മൂന്നാറിലെ കുരിശുകൃഷിയും കയ്യേറ്റവും ചൂണ്ടിക്കാട്ടുന്നതിലും തടയാന്‍ നോക്കിയതിലും ശ്രീറാം നടത്തിയ ശ്രമങ്ങള്‍ ചെറുതല്ലല്ലോ. ശ്രീറാം മദ്യപിച്ച് അമിത വേഗതയില്‍ കാര്‍ ഓടിച്ചതാണ് ബഷീറിന്റെ മരണത്തില്‍ കലാശിച്ചതെന്ന് കാറുടമയും സഹയാത്രികയുമായ വഫ ഫിറോസ് മൊഴി നല്‍കിയിരിക്കുന്നു. ഈ മൊഴി നല്‍കിയ മഹതി ആരാണ് സര്‍. ഐഎഎസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന മദ്യസേവാ പാര്‍ട്ടിയില്‍ ഇവര്‍ക്കെന്താണ് കാര്യം. ഇവരെങ്ങനെ ആ പാര്‍ട്ടിക്ക് വന്നു. ശ്രീറാം വിളിച്ചിട്ടാണ് ഞാനവിടെ എത്തിയതെന്നും ആരുവിളിച്ചാലും ഞാന്‍ പോകുമെന്നും ചാനല്‍ മുഖാമുഖത്തില്‍ അവര്‍ പറയുന്നതുകേട്ടു. അവര്‍ ഇപ്പോള്‍ എവിടെയാണ്? അവര്‍ക്കെതിരെ കേസെടുത്തോ? മോട്ടോര്‍ വാഹനനിയമപ്രകാരം മദ്യപിച്ച ഒരാളെ കാര്‍ ഓടിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നത് കുറ്റകൃത്യമല്ലെ? വല്ല കേസും വഫക്കെതിരെ എടുത്തിട്ടുണ്ടോ മുഖ്യമന്ത്രി? വണ്ടികളിലെ ഗ്ലാസുകളില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിക്കുന്നത് കുറ്റകരമാണ്. വഫയുടെ കാറിനെതിരെയും കേസെടുക്കേണ്ടതല്ലെ? ഇതൊന്നും എടുത്തില്ല. അടിമുടി വീഴ്ചയാണ്. പിണറായി വിജയന്റെ പോലീസ് അങ്ങനെയാണ്. ഇരയോടൊപ്പമെന്ന ധാരണ പരത്തുകയും വേട്ടക്കാരന്റെ തോളില്‍ കയ്യിട്ടുനടക്കുകയും ചെയ്യുന്ന മറ്റെങ്ങുമില്ലാത്ത സ്വഭാവമാണ് സിപിഎം സര്‍ക്കാര്‍ പ്രകടമാക്കുന്നത്.

വഫയെ കേരളത്തിലെ ഭരണകൂടത്തിന് ഒന്നും ചെയ്യാനാവില്ല. പലരുടെയും വാല്‍ അമ്മിക്കിടയിലാണ്. അരക്കിട്ട് ഉറപ്പിച്ച ബന്ധം അവര്‍ക്ക് കൂട്ടാവുന്നു. ഐഎഎസ്, ഐപിഎസ് മേലാളച്ചാര്‍ പലരും വിയര്‍ക്കും. അതില്ലാതാക്കാനാണ് സ്വീകരിച്ച നടപടികളെല്ലാം.

എങ്ങനെയാണ് ശ്രീറാമുമായി വഫ സൗഹൃദമുണ്ടാക്കിയത്? യാദൃശ്ചികമാണോ? പല സംശയങ്ങളും ഉയരുകയാണ്. മിടുക്കന്മാരായ ഉദ്യോഗസ്ഥരെ വളച്ചെടുത്ത് ചതിയില്‍പ്പെടുത്തി നിഷ്പ്രഭരാക്കുന്ന എത്രയോ സംഭവങ്ങള്‍ സിനിമാകഥകളില്‍ കാണാറുണ്ടല്ലോ. അതിന്റെ മാതൃകയല്ല ഇതെന്ന് പറയാവുന്നതല്ലെ. ഈ സൗഹൃദത്തിന്റെ പിന്നാമ്പുറക്കഥ എന്നെങ്കിലും പുറത്തുവരും. കവടിയാറില്‍ കാര്‍ നിര്‍ത്തി ശ്രീറാമിന്റെ കൈയില്‍ താക്കോലും സ്റ്റിയറിംഗും നല്‍കിയത് വഫ ബോധപൂര്‍വമല്ലെന്ന് പറയാന്‍ കഴിയുമോ? ശ്രീറാമിന് ആദ്യം ജാമ്യം നല്‍കിയ ജില്ലാ കോടതിയും ആ തീരുമാനം ശരിവച്ച ഹൈക്കോടതിയും അതിനിശിതമായ രീതിയിലാണ് സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്. എത്രയോ തവണയായി കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുന്നു. നാണവും മാനവുമില്ലെങ്കില്‍ പിന്നെ എവിടെ ആലുമുളച്ചാലും തണലെന്നേ ആശ്വസിക്കൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.