Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നന്മ മരങ്ങളില്‍ ദൈവസാന്നിദ്ധ്യം

കെ. മോഹന്‍ദാസ്byകെ. മോഹന്‍ദാസ്
Aug 14, 2019, 01:30 am IST
inVicharam

ദൈവം ഓരോരുത്തരേയും ഭൂമിയിലേയ്‌ക്കയക്കും മുമ്പ് തലച്ചോറില്‍ ഒരു രേഖ വരയ്‌ക്കാറുണ്ട്, നിഷ്പക്ഷ രേഖ. തലവരയെന്നോ മറ്റോ അതിനൊരു നാട്ടുമൊഴിയുമുണ്ട്. അര്‍ഥം ഇത്രയേയുള്ളൂ, ഞാന്‍ നിന്നെ ഭൂമിയിലേക്ക് പറഞ്ഞയക്കുന്നു. നിന്റെ യുക്തംപോലെ നിനക്ക് ജീവിക്കാം. ഒരുകാര്യം എപ്പോഴും ഓര്‍ത്താല്‍ നന്ന്. എന്റെ പ്രതിനിധിയാകണോ അതല്ല എനിക്കെതിരുനില്‍ക്കുന്നവന്റെ പ്രതിനിധിയാവണോ എന്ന് നിനക്ക് തീരുമാനിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ ദൈവമാവണോ ചെകുത്താനാകണോ എന്ന് ഓരോരുത്തരും നിശ്ചയിക്കണം.

ദൈവത്തെയും ചെകുത്താനെയും ആരും കണ്ടിട്ടില്ലെങ്കിലും (കണ്ടവരുണ്ടെങ്കില്‍ ഭാഗ്യവാന്മാര്‍) ചിലരെ ചൂണ്ടി ദൈവത്തെപോലെ എന്നുപറയും. ആരും കാണാത്ത ഒരാളെ പോലെ എന്ന് പറയുന്നതിന്റെ കാരണമെന്താവാം. ഏറ്റവും എളുപ്പത്തില്‍ പറഞ്ഞാല്‍ അയാളുടെ വാക്കും നോക്കും. പ്രതിസന്ധിഘട്ടത്തില്‍ ഒരാളുടെ പ്രവൃത്തി കണ്ടാലറിയാം അയാള്‍ ഏത് വിഭാഗത്തില്‍ പെടുന്നുവെന്ന്.

      ഇവിടെ കഴിഞ്ഞതവണ മഹാപ്രളയവും ഇത്തവണ അതിന്റെ അനിയന്‍ പ്രളയവും വന്നു. അപ്പോഴൊക്കെ കണ്ണീരും കൈയുമായി ആയിരങ്ങള്‍ നിരാലംബരായി പലായനം ചെയ്തു. ഭരണകൂടത്തിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ നടപടിക്രമങ്ങളിലും നൂലാമാലകളിലും പെട്ട് അര്‍ഹതപ്പെട്ട പലര്‍ക്കും സഹായം നഷ്ടമായി. അനര്‍ഹര്‍ എത്രയെത്രയോ വാരിക്കൂട്ടുകയും ചെയ്തു. ഭരണകൂട രാഷ്‌ട്രീയത്തിന്റെ വടക്കിനി കോലായയില്‍ സുഖസമൃദ്ധമായി ചമ്രംപടിഞ്ഞിരുന്ന് മൃഷ്ടാന്നമുണ്ടവരൊന്നും ഒരു കവിള്‍ കഞ്ഞി കിട്ടാത്തവരെ ഓര്‍ത്തില്ല. പ്രചരണത്തിന്റെ വ്യാപ്തിയും വൈപുല്യവുമറിയുന്ന സര്‍ക്കാര്‍, തങ്ങള്‍ നടത്തിവരുന്നവയെക്കുറിച്ച് നാടാകെ കൊട്ടിഘോഷിക്കുകയും ചെയ്തു. 

       എന്നാല്‍ സമാജ സേവ ലാക്കാക്കി പ്രവര്‍ത്തിക്കുന്ന സേവാഭാരതി പോലുള്ള ചുരുക്കം ചില സംഘടനകളുടെ അക്ഷീണ പരിശ്രമഫലമായി പാവങ്ങള്‍ക്കും മറ്റും അര്‍ഹിക്കുന്ന സഹായം ലഭ്യമായി. ഇതിന് വ്യാപക അംഗീകാരവും സ്വീകാര്യതയും കിട്ടിയതോടെ നടപടിക്രമങ്ങളുടെ വാള്‍ വീശി സര്‍ക്കാര്‍ സര്‍വത്ര ഉടക്കിട്ടു.

     ജനങ്ങളോട് ആഭിമുഖ്യമില്ലാതിരിക്കുകയും രാഷ്‌ട്രീയ താല്‍പര്യത്തില്‍ അഭിരമിക്കുകയും ചെയ്യുന്ന സമീപനത്തെ ജനകീയം എന്നോ ജനാധിപത്യം എന്നോ വിളിക്കാനാവില്ല. നാടുമുഴുവന്‍ സഹായത്തിന് കേഴുമ്പോള്‍ കാരുണ്യവുമായി എത്തുന്നവരോട്-കടക്ക് പുറത്ത്-എന്നു പറയുന്നുവെങ്കില്‍ നേരത്തെ ദൈവം പറഞ്ഞതുവെച്ച് ഇത്തരക്കാര്‍ ആരുടെ പ്രതിനിധിയായിരിക്കും. ദുരിതാശ്വാസ കേന്ദ്രത്തില്‍ സര്‍ക്കാരിന്റെ വഴിയില്‍ കൂടിയേ എന്തും പോകാവൂ എന്നത്രേ കല്‍പന. എന്നുവെച്ചാല്‍ എന്തും സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കണം. വാസ്തവത്തില്‍ ഒന്നും നേരാംവണ്ണം നടക്കാതായപ്പോള്‍, സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം ഹൃദയാഹ്‌ളാദത്തോടെ ജനങ്ങള്‍ സ്വീകരിച്ചപ്പോള്‍ ഭരണാധികാരിക്ക് വീണ്ടും പറയേണ്ടിവന്നിരിക്കുന്നു’ കടക്ക് പുറത്ത്’. ഇവിടെ ആര് എവിടെ നിന്നാണ് പുറത്ത് കടക്കേണ്ടത്? ക്ഷുദ്ര താല്‍പര്യങ്ങളുടെ രാഷ്‌ട്രീയ പുറംതോട് പൊട്ടിച്ച് പുറത്തുകടക്കേണ്ടവര്‍ അകത്തും നന്മയുടെ നേര്‍വഴി കാണിക്കുന്നവര്‍ പുറത്തും എന്ന അവസ്ഥയല്ലേ ഇപ്പോള്‍?

      അത്തരം നന്മമരങ്ങള്‍ പുറത്ത് തണല്‍നല്‍കി കൊടുംവേനലില്‍ നില്‍ക്കുന്നതു കൊണ്ടാണ് ധാര്‍ഷ്ട്യത്തോടെ ഒരു ഭരണാധികാരിക്ക് ‘കടക്ക് പുറത്ത്’ എന്ന് പറയാനാവുന്നത്. വെട്ടാന്‍ വരുന്നവനും തണല്‍ കൊടുക്കാന്‍ മാത്രമറിയുന്ന അത്തരം തണല്‍മരങ്ങളെക്കുറിച്ച് ദുരന്ത സമയങ്ങളില്‍ മാത്രമേ അല്‍പമെങ്കിലും നാമറിയുന്നുള്ളൂ. ഈ പ്രളയകാലത്തും ഉണ്ട് അത്തരം നന്മമരങ്ങളുടെ തണല്‍. കോഴിക്കോട്ട് മലവെള്ളം അലറിക്കുതിച്ചെത്തിയപ്പോള്‍ ഒട്ടേറെ പേര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടി. അവിടെ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ലിനു എന്ന ചെറുപ്പക്കാരന്‍. സേവാഭാരതിയുടെ സജീവ പ്രവര്‍ത്തകനായ അദ്ദേഹം ഒറ്റപ്പെട്ടവരെ തേടിയിറങ്ങി. രണ്ട് തോണികളുമായി തിരച്ചില്‍ നടത്തുമ്പോള്‍ എങ്ങനെയോ വെള്ളക്കെട്ടില്‍ വീണു. ഇരുതോണിക്കാരും മറ്റേതോണിയില്‍ ഉണ്ടാവും എന്നുകരുതി. ഒടുവില്‍ ലിനു ഇല്ലെന്ന് ബോധ്യമായപ്പോഴേക്കും എല്ലാം കഴിഞ്ഞു. ഒരു വെള്ളക്കെട്ടിന്റെ അരികില്‍ ലിനു നിത്യനിദ്രപൂകി. രക്ഷിതാക്കളെ ആശ്വാസ കേന്ദ്രത്തിലാക്കി മറ്റുള്ളവര്‍ക്ക് കൈത്താങ്ങാകാന്‍ പോയ ചെറുപ്പക്കാരന്‍ ദൈവത്തിന്റെ പ്രതിനിധിയായി.

   രണ്ടുവര്‍ഷം മുമ്പ് കോഴിക്കോട് നഗരഹൃദയത്തിലെ മാന്‍ഹോളില്‍ ബോധംകെട്ടുവീണ തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ജീവന്‍ മറന്ന് അതിലിറങ്ങിയ നൗഷാദും ദൈവത്തിന്റെ പ്രതിനിധി തന്നെ. ലിനുവും നൗഷാദും നമുക്കു മുമ്പിലില്ലെങ്കിലും നന്മമരങ്ങള്‍ ഇനിയുമുണ്ട്. അതിലൊരാളാണ് എറണാകുളം ബ്രോഡ് വെയില്‍ വഴിയോരക്കച്ചവടം നടത്തുന്ന നൗഷാദ്. പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് സംഭരിച്ച വസ്ത്രശേഖരത്തിലെ ബഹുഭൂരിഭാഗവും ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് ഹൃദയപൂര്‍വം നല്‍കുകയായിരുന്നു നൗഷാദ്. കേംബ്രിഡ്ജ് സര്‍വകലാശാലയിലോ ഏതെങ്കിലും ലോകോത്തര കോളജിലോ നൗഷാദ് പഠിച്ചിട്ടില്ല. എങ്കിലും, തന്നെ സമീപിച്ച സംഘത്തോട് അദ്ദേഹം പറഞ്ഞത് നോക്കൂ: ‘നമ്മള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോകാനും പറ്റില്ല. നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. എന്റെ പെരുന്നാള്‍ ഇങ്ങനെയാ’. ഇത് ദൈവവാണിയല്ലെങ്കില്‍ മറ്റെന്താണ്?

  തന്റെ കടയിലെ സാധനങ്ങള്‍ ദുരന്തബാധിതര്‍ക്കായി കുടഞ്ഞിട്ടുകൊടുത്തു, മറ്റൊരു നന്മമരം. ചാലക്കുടിയിലെ ഫാഷന്‍ ഫാബ്രിക്‌സ് ഉടമ ആന്റോയാണ് ദുരിതബാധിതരെ സഹായിക്കാനെത്തിയ സംഘത്തിന് തന്റെ കടയിലെ പകുതിയിലേറെ സാധനങ്ങള്‍ നല്‍കിയത്.

     ദൈവം വരച്ച തലവരയുടെ ദൈവഭാഗത്ത് നിന്ന് ജനമനസ്സുകള്‍ക്ക് താങ്ങും തണലും നല്‍കുന്ന ഇവരല്ലേ വാസ്തവത്തില്‍ ദൈവം? ഇവരല്ലേ പ്രകാശഗോപുരങ്ങള്‍? ഇവര്‍ക്കുവേണ്ടിയല്ലേ നമ്മുടെ ഹൃദയങ്ങള്‍ തുടിക്കേണ്ടത്? മനുഷ്യാംശവും ദൈവാംശവും ഒരാളില്‍ ഉള്ളപ്പോള്‍ ഏതിനാണ് മുന്‍ഗണന കൊടുക്കേണ്ടത് എന്ന് ഓരോരുത്തരുമാണ് നിശ്ചയിക്കേണ്ടത്. ലിനുവും നൗഷാദുമാരും ആന്റോയും ദൈവാംശം കൊണ്ട് ഹൃദയം പൊലിപ്പിച്ചപ്പോള്‍ മറ്റു ചിലര്‍’ കടക്ക് പുറത്ത്’ എന്നുപറഞ്ഞ് ചെകുത്താന് കൈ കൊടുക്കുന്നു. അതിന് നമുക്ക് എന്തു ചെയ്യാനാവും.?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

Astrology

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.