Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദുരന്തത്തിന് വേറെ കാരണം തേടേണ്ട മലപ്പുറത്ത് 1789 ക്വാറികള്‍

എം.എസ്. സനല്‍കുമാര്‍ by എം.എസ്. സനല്‍കുമാര്‍
Aug 12, 2019, 01:30 am IST
in Vicharam

മലപ്പുറം: വന്‍ ദുരന്തമാണ് നിലമ്പൂര്‍ കവളപ്പാറയിലും വയനാട് മേപ്പാടിയിലും ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ നിരവധി ജീവനുകളാണ് ഇല്ലാതായത്. കുത്തിയൊഴുക്കില്‍ എത്രപേര്‍ പെട്ടെന്നോ ആരൊക്കെ ജീവിച്ചിരിക്കുന്നുവെന്നോ ഇപ്പോഴും കണക്കില്ല. രക്ഷാപ്രവര്‍ത്തനവും തെരച്ചിലും പുനരധിവാസവും തുടരുകയാണ്. ദുരന്തങ്ങള്‍ ഇനിയും നാടിനെ വിഴുങ്ങുമെന്നതാണ് കഴിഞ്ഞ പ്രളയ ശേഷവും ഇപ്പോഴുമുള്ള സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. ഖനനങ്ങള്‍ക്ക് യാതൊരു  നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ സാധിക്കാത്തതാണ്  മലയോര മേഖലകള്‍  ദുരന്തഭൂമിയാകാനുള്ള പ്രധാന കാരണം. ഈ വഴിവിട്ട അനുമതികള്‍ക്ക് നല്‍കേണ്ടിവന്നത് അനവധി  മനുഷ്യ ജീവനുകളും.

മലപ്പുറം ജില്ലയിലെ ഏഴ് താലൂക്കുകളില്‍ അനുമതിയോടെയും അല്ലാതെയും കരിങ്കല്‍, ചെങ്കല്‍ ക്വാറികള്‍ സജീവമാണ്. ഏറനാട് 659, നിലമ്പൂര്‍ 79, പെരിന്തല്‍മണ്ണ 497, തിരൂര്‍ 232, പൊന്നാനി 22, തിരൂരങ്ങാടി 300 ഉള്‍പ്പെടെ ആകെ 1789 ചെറുതും വലുതുമായ ക്വാറികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 806 എണ്ണവും പ്രവര്‍ത്തിക്കുന്നവയാണ്.  983 എണ്ണം താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയവയും ഉപേക്ഷിച്ച് വെള്ളം കെട്ടിക്കിടക്കുന്നവയും. ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ മാത്രം  39 എണ്ണമാണ്. പോത്തുകല്ല്, എടവണ്ണ, കുറുമ്പലങ്ങോട് എന്നിവിടങ്ങളിലും ക്വാറികള്‍ സജീവമാണ്. 

 ഇവയെല്ലാം തന്നെ സ്വകാര്യമേഖലയിലാണ്.  

 ദിവസേന നൂറ് കണക്കിന് ടിപ്പറുകളില്‍  കരിങ്കല്‍ ചീളുകള്‍ മലയിറങ്ങിയപ്പോള്‍ ഈ പ്രദേശങ്ങളില്‍ രൂപപ്പെടുന്നത് ആഴമേറിയ കുഴികളാണ്. ഈ കുഴികളെല്ലാം വെള്ളം നിറഞ്ഞു കിടക്കുന്നു. ഖനനത്തിനു വേണ്ടി  കാടുകള്‍ വെട്ടി വെളുപ്പിച്ചും പാറകള്‍ക്ക് മുകളിലെ മണ്ണുകള്‍ ഇടിച്ച് നീക്കിയതും ഉരുള്‍പൊട്ടലിന് കാരണമാകുന്നു. കോഴിക്കോട് ഏഴും വയനാട്ടിലും മലപ്പുറത്തും രണ്ട് വീതവും ഉരുള്‍പൊട്ടലുകളാണ് ഉണ്ടായത്. ശക്തമായ ഉരുള്‍പൊട്ടലുണ്ടായ  പതിനൊന്ന് സ്ഥലങ്ങളിലും പാറമടകളുണ്ടായിരുന്നു.  ഉരുള്‍പൊട്ടലുകളുണ്ടായ മലയുടെ ഏതെങ്കിലുമൊരു ഭാഗത്ത് ഒരു പാറമടയുണ്ട്. 

 ഓരോ ക്വാറികളിലെയും  സ്‌ഫോടനങ്ങള്‍ പശ്ചിമഘട്ട മലനിരകളെ അസ്ഥിരപ്പെടുത്തുകയാണ്.  ഓരോ സ്‌ഫോടനത്തിലും പശ്ചിമഘട്ട മലനിരകള്‍ കുലുങ്ങും. വലിയ തോതിലുള്ള മഴ പെയ്യുമ്പോള്‍ ദുര്‍ബലമായിരിക്കുന്ന മലകള്‍ ഒറ്റയടിക്ക് ഒഴുകി പോകുന്ന അവസ്ഥയുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളും ഖനനവും പാടില്ലെന്ന് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. എന്നാല്‍ നാമത് ചെവിക്കൊണ്ടില്ലെന്ന്  പീച്ചി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വന ഗവേഷകനും  ശാസ്ത്രജ്ഞനുമായ  ഡോ. ടി. വി. സജീവ്  പറയുന്നു. 

പ്രളയ ശേഷവും ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ആറുമാസത്തിനകം സ്വകാര്യമേഖലയിലെ ഖനനം നിരോധിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഖനനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം പാലിക്കാതെ ഇത് പുര്‍ണമായും പൊതുമേഖലയിലാക്കുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. പരിസ്ഥിതി ആഘാതപഠനമില്ലാതെ ഖനനാനുമതി നല്‍കരുതെന്ന സുപ്രീം കോടതി വിധി മറികടന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനു പുറമേ ദൂരപരിധിയില്‍ പോലും ഇളവുനല്‍കി ക്വാറി മാഫിയയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മലപ്പുറം കവളപ്പാറയില്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടലുണ്ടായതോടെയാണ് ഖനനത്തിന് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

പുതിയ വാര്‍ത്തകള്‍

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.