Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പറയാന്‍ ബാക്കി വെയ്‌ക്കുമ്പോള്‍…

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Aug 11, 2019, 04:41 am IST
in Varadyam

കേട്ട പാട്ടുകള്‍ മധുരം, കേള്‍ക്കാനുള്ളവ അതിമധുരം എന്നു പറയാറുണ്ട്. അതുപോലെയാണ് മറ്റു ചിലതും. ഓര്‍മകള്‍, അനുഭവങ്ങള്‍, സംഭവഗതികള്‍…. തുടങ്ങി പലതിലും ഇത്തരം മധുരം ഒളിഞ്ഞുകിടക്കുന്നു. കൃതഹസ്തനായ വെണ്ണല മോഹന്റെ “’പറയാന്‍ ബാക്കിവെച്ചത്’  എന്ന പുസ്തകം അനുഭവിപ്പിച്ചു തരുന്നതും ഈയൊരു മധുരമാണ്. എന്തോ പറയാന്‍ ബാക്കിവെച്ച്, ഇങ്ങിനി വരാത്തവിധം കടന്നുപോയവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്തൊക്കെയോ എവിടെ നിന്നൊക്കെയോ കൊളുത്തിവലിക്കുംപോലെ തോന്നും. 

നിരന്തരമായ യാത്രയാണ് ജീവിതം എന്നാണല്ലോ പറയാറ്. ആ യാത്രയില്‍ നമുക്കിഷ്ടമുള്ളവരെയും അല്ലാത്തവരെയും കാണും. ചിലര്‍ ആരും പറയാതെ നമ്മുടെ ഹൃദയത്തിലേക്ക് കയറിവരും.നാം പോലും അറിയാതെ അവര്‍ നാമായി മാറുകയും ചെയ്യും. അങ്ങനെയുള്ളവര്‍ ഏതെങ്കിലും പുലര്‍ച്ചയില്‍, പ്രഭാതത്തില്‍, സായന്തനത്തില്‍, പാതിരാത്രിയില്‍ നമ്മെ വിട്ടുപിരിയുമ്പോള്‍ ഉളള അനുഭവം ഓര്‍ത്തെടുത്തു നോക്കൂ. വല്ലാത്തൊരു വേദനയുടെ അഗ്നികുണ്ഡത്തില്‍ പതിച്ചതുപോലെയുണ്ടാവില്ലേ ? ആ വിങ്ങലില്‍ എന്തു ചെയ്യണമെന്നു പോലും നമുക്ക് നിശ്ചയമുണ്ടാവില്ല.

ഇവിടെ വെണ്ണല മോഹന്‍ അത്തരം അനുഭവങ്ങളാണ് ഹൃദയസ്പൃക്കായി വരച്ചിടുന്നത്. അതിസുന്ദരമായ ഒരു ഭാഷ മോഹന്റെ വ്യക്തിത്വം പോലെ തന്നെ നമ്മെ ഹഠാദാകര്‍ഷിക്കും. അദ്ദേഹം ചൂണ്ടിക്കാട്ടുന്ന ചില സംഗതികളിലൂടെ നാം അറിയാതെ വ്യാപരിച്ചുപോകും. അത്രയ്‌ക്കും ആത്മാര്‍ത്ഥവും ആര്‍ദ്രവുമാണ് വിവരണങ്ങള്‍. ഒട്ടും മുഷിയാതെ, രാഗാര്‍ദ്രമായൊഴുകുന്ന കല്ലോലിനി പോലെ അതങ്ങനെ കുണുങ്ങിക്കുണുങ്ങി നമ്മുടെ മുമ്പിലൂടെ പോവുകയാണ്. ഒരുവേള നമുക്കൊരു കൈക്കുടന്നയില്‍ അതില്‍ നിന്ന് കുറച്ചെടുത്ത് മുഖം കഴുകാം, ദാഹം തീര്‍ക്കാം. തീര്‍ത്ഥ സമാനമാണത്. കാരണം അതിലൊക്കെ ഒരു ജീവിതം തുടിച്ചുതുള്ളുന്നുണ്ട്. ആ തുടിപ്പിലെ ഊഷ്മളത നമ്മുടെ ഹൃദയം ഏറ്റുവാങ്ങുന്നുണ്ട്.

ഡോണ്‍ ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തില്‍ 29 അദ്ധ്യായങ്ങളാണുള്ളത്. ‘മരണം വന്ന വഴികള്‍’ മുതല്‍ ‘താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍’ വരെ  148 പേജിലായി അത് സ്വാസ്ഥ്യം കൊണ്ടുറങ്ങുന്നു. ആദ്യ പേജ് മുതല്‍ അവസാന പേജ് വരെ വായിച്ചുപോവുമ്പോള്‍ അനുഭവ തീക്ഷ്ണമായ ജീവിതത്തിന്റെ പലപല മുഖങ്ങള്‍ നമുക്കു മുമ്പില്‍ ഇതള്‍ വിരിയുകയാണ്. പലതും നാം ജീവിതത്തില്‍ അനുഭവിച്ചതു തന്നെ. അതു തന്നെയാണ് അതിന്റെ ശക്തിയും സൗന്ദര്യവും. എന്തോ പറയാന്‍, അന്വേഷിക്കാന്‍, തിരക്കാന്‍, തീര്‍ച്ചപ്പെടുത്താന്‍, ഓര്‍മപ്പെടുത്താന്‍ ഒക്കെ കരുതിയിരുന്നവര്‍ ഒരു നിമിഷം കൊണ്ട് നമ്മുടെ കണ്‍മുന്നില്‍ നിന്ന് മറയുമ്പോള്‍ എന്തായിരിക്കും സ്ഥിതി? ആ സ്ഥിതിയുടെ നേരറിവുകളിലേക്കാണ് മോഹന്‍ ഓരോരുത്തരെയും കൈപിടിച്ചാനയിക്കുന്നത്. 

ഓര്‍മയും അനുഭവവും അതിന്റെ സകല താരള്യത്തോടെയും പാലില്‍ വെണ്ണയെന്ന പോലെ നമുക്ക് കാണാനാവും. സത്യവും വസ്തുതയും ചിലപ്പോള്‍ കഥയേക്കാള്‍ വിഭ്രമാത്മകമായി നമ്മെ പിന്തുടരും. 

അത് എങ്ങനെയാണെന്ന് ‘പറയാന്‍ ബാക്കിവെച്ചത്’ വ്യക്തമായി ചൂണ്ടിക്കാണിച്ചു തരുന്നുണ്ട്. വാക്കും അര്‍ത്ഥവും പാര്‍വതീപരമേശ്വരന്മാരെപോലെയാവണമെന്ന് പറയാറുണ്ട്. അത്രമാത്രം ഇഴയടുപ്പമുണ്ടെങ്കിലേ ജീവിതത്തിന്റെ ശാദ്വല തലങ്ങള്‍ നമുക്ക് അനുഭവിക്കാന്‍ കഴിയൂ. അക്കാര്യത്തില്‍ വെണ്ണല മോഹന്‍ അനുഗൃഹീതനാണ്. 

ഓര്‍മയ്‌ക്കും അനുഭവത്തിനും തിടംവെച്ചു തുള്ളാന്‍ പര്യാപ്തമായ തരത്തിലാണ് അദ്ദേഹം ഭാഷ ഉപയോഗിച്ചിരിക്കുന്നത്. ഓരോ അധ്യായത്തിനൊടുവിലും ഒരു നുറുങ്ങുകഥ എന്ന ശീര്‍ഷകത്തില്‍ ഗുണപാഠമെന്നു തോന്നിക്കുന്ന തരത്തില്‍ നാലഞ്ചു വരിയുണ്ട്. കുട്ടികള്‍ വല്ലതും കണ്ട് പേടിച്ചുകരയുമ്പോള്‍ അമ്മമാര്‍ (ഇന്നത്തെ ന്യൂജന്‍ അമ്മമാരല്ല) പെട്ടെന്നൊരടി കൊടുക്കും. 

അവന്റെ മനസ്സില്‍ നേരത്തെ കണ്ട എന്തെങ്കിലും ദൃശ്യമോ കേട്ട ശബ്ദമോ കുടിയേറിയിരിക്കരുത് എന്ന് കരുതിയുള്ള മനശ്ശാസ്ത്ര ചികിത്സ തന്നെയാണത്. ഏതാണ്ട് അതേ അനുഭവമാണ് അധ്യായങ്ങള്‍ക്കൊടുവിലെ നുറുങ്ങുകഥയിലൂടെ വെണ്ണല മോഹനും വായനക്കാര്‍ക്ക് നല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

World

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

India

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)
India

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

World

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

പുതിയ വാര്‍ത്തകള്‍

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.