Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അങ്ങനെ ഞാനും മതം മാറി

അരുണ്‍ തോമസ്byഅരുണ്‍ തോമസ്
Aug 2, 2019, 05:10 am IST
inVicharam

ശബ്ദതാരാവലിയില്‍ മതം എന്ന വാക്കിന്റെ അര്‍ത്ഥം, അഭിപ്രായം, അറിവ് എന്നൊക്കെയാണ്. മതം അല്ലെങ്കില്‍ അഭിപ്രായം പരിവര്‍ത്തനം ചെയ്യപ്പെടുന്ന ഇന്നത്തെകാലത്ത് എന്റെ മതവും വളരെവേഗത്തില്‍ പരിവര്‍ത്തന വിധേയമാകുന്നു. മനസ്സിന്റെ അടിത്തട്ടില്‍ പണ്ടുമുതലേ ഉറച്ചുപോയ പല അഭിപ്രായങ്ങളും ഇളക്കിമാറ്റിക്കൊണ്ടുള്ള ഒരു മതപരിവര്‍ത്തനം. 2014 മുതലാണ് അങ്ങനെ ഇളക്കംതട്ടിയത്. 

ർഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ഏറ്റവും സുപ്രധാന വര്‍ഷമായിരുന്നു 2014. ആ വര്‍ഷം മെയ് 16ന് തെരഞ്ഞെടുപ്പ് ഫലംവന്നത് ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ്. ഉപരിവിപ്ലവ രാഷ്‌ട്രീയചിന്തകളില്‍നിന്നു രാഷ്‌ട്രീയത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് കടക്കാന്‍ എന്നെ പ്രേരിപ്പിച്ചതും 2014ലെ ഈ രാഷ്‌ട്രീയമാറ്റമാണ്. സോഷ്യല്‍ മീഡിയകളും ചില മലയാളപത്രങ്ങളും അവയിലെ വാര്‍ത്തകളും അതേപടി വിഴുങ്ങാന്‍ ശീലിച്ച ഞാന്‍ 16ന് ശേഷം ചില പ്രത്യേകതരം വാര്‍ത്തകള്‍ കണ്ടുതുടങ്ങി. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ജീവിച്ചുവളര്‍ന്ന ഞാന്‍, ആദ്യം ആ വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം കൊടുത്തു. ന്യൂനപക്ഷങ്ങള്‍ രാജ്യം വിട്ടുപോകേണ്ടിവരുമെന്ന് ഞാനും വിശ്വസിക്കാന്‍ നിര്‍ബന്ധിതനായി. മെയ് 16ന് മുമ്പ് ഞാന്‍ വായിച്ച ഭൂരിപക്ഷം പത്രങ്ങളും സോഷ്യല്‍ മീഡിയകളും, ബിജെപിയുടെ പരാജയത്തെയും മോദിജിയുടെ പതനത്തെയുംകുറിച്ച് മാത്രമായിരുന്നു ചര്‍ച്ചചെയ്തത്. പക്ഷെ എല്ലാ എതിരുകളെയും കാറ്റില്‍പറത്തിക്കൊണ്ട് ബിജെപിയും മോദിജിയും ഗംഭീരവിജയം നേടി. 

ഈ ഒരു തിരിച്ചറിവ്, മുന്‍ധാരണകള്‍ മാറ്റിവച്ച് വാര്‍ത്തകളിലെ നിജസ്ഥിതി അറിയാന്‍ എന്നെ പ്രേരിപ്പിച്ചു. സത്യപ്രതിജ്ഞാചടങ്ങില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചുകൊണ്ട് തന്റെ വ്യത്യസ്ഥത മോദിജി വ്യക്തമാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങളിലെ പുതുമ ഞാന്‍ ശ്രദ്ധിച്ചു. മോദിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അടുത്തറിയാന്‍ ശ്രമിച്ചു. ന്യൂനപക്ഷ സമുദായക്കാരന്‍ എന്ന നിലയില്‍ എനിക്കുണ്ടായ ബിജെപിവിരോധം മെല്ലെ ഇളകിമാറി. ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള അക്രമങ്ങളിലെ സത്യാവസ്ഥ അറിയാന്‍ ശ്രമിച്ചു. 1969 മുതല്‍ ഭാരതത്തില്‍ അരങ്ങേറിയ പ്രധാന വര്‍ഗീയകലാപങ്ങള്‍ പരിശോധിച്ചാല്‍, മോദിസര്‍ക്കാര്‍ അധികാരത്തില്‍വന്ന 2014ന് ശേഷമാണ് കലാപങ്ങളും ന്യൂനപക്ഷ ധ്വംസനവും കുറഞ്ഞത് എന്നു വ്യക്തമാകും.  

    മറ്റൊരു ആരോപണമാണ് മോദിയും കൂട്ടരും തീവ്ര ഹിന്ദു ആശയം പ്രചരിപ്പിക്കുന്നുവെന്നത്. പ്രമുഖ കോണ്‍ഗ്രസ് നേതാവായ ശശിതരൂര്‍ ഞാന്‍ എന്തുകൊണ്ട് ഹിന്ദുവാണെന്ന പുസ്തകത്തില്‍, ഹിന്ദുവെന്ന സംസ്‌കാരത്തിന്റെ ഭാഗമായതില്‍ താന്‍ എത്രത്തോളം സന്തോഷിക്കുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുത്താല്‍, ‘എന്റെ സമൂഹത്തിന്റെ പ്രാചീന പ്രതിഭ വിളിച്ചോതുന്ന ഒരു വിശ്വാസ സംഹിതയുടെ കണ്ണിയാണ് ഞാന്‍. എന്റെ വിശ്വാസത്തിന്റെ ചരിത്രത്തില്‍ അഭിമാനം കൊള്ളുന്നവനാണ് ഞാന്‍. രാജ്യത്തിന്റെ തെക്കേ മുനമ്പ് മുതല്‍ വടക്ക് കശ്മീര്‍വരെയും, പടിഞ്ഞാറ് ഗുജറാത്ത് മുതല്‍ കിഴക്ക് ഒറീസ്സവരെയും ആത്മീയാചാര്യന്മാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും തന്റെ വിശ്വാസപ്രമാണങ്ങള്‍ പ്രചരിപ്പിക്കുകയും മഠങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത ആദിശങ്കരന്റെ സഞ്ചാരങ്ങള്‍ എന്നെ അഭിമാനം കൊള്ളിക്കുന്നു’. 

    ശശിതരൂര്‍ പറഞ്ഞ ആ അഭിമാനം എനിക്കുമുണ്ട്. കാരണം അറിഞ്ഞോ അറിയാതെയോ എന്റെ ഓരോ പ്രവര്‍ത്തിയിലും ഹൈന്ദവ സംസ്‌കാരം കുടികൊള്ളുന്നു. അതിഥികളെ ബഹുമാനിക്കുന്നതും മുതിര്‍ന്നവരുടെ കാല്‍തൊട്ടുവന്ദിക്കുന്നതും ഭൂമിയെ മാതാവായി കാണുന്നതും പ്രകൃതിയോട് അളവറ്റ സ്‌നേഹം കാണിക്കുന്നതും ഹിന്ദുസംസ്‌കാരത്തിന്റെ മഹത്തായ ഭാവമാണ്. ഈ സംസ്‌കാരം ഭാരതത്തിന്റെ അസ്തിത്വമാണ്. അത് മുറുകെപിടിക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത് രാജ്യത്തിന്റെ നിലനില്‍പ്പിനുവേണ്ടിയാണ്. അത് എന്നെപ്പോലുള്ള ന്യൂനപക്ഷം തിരിച്ചറിഞ്ഞുതുടങ്ങി. 

   ബിജെപി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷമുള്ള പദ്ധതികള്‍ എല്ലാംതന്നെ യുക്തിഭദ്രമായി കൊണ്ടുവന്നതാണ്. സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ ഇന്ത്യയെ ശുചിത്വ പൂര്‍ണമായ രാജ്യമാക്കാന്‍ മോദിജി ആഗ്രഹിച്ചു. അതിന്റെഭാഗമായി 9.6 കോടി ശൗചാലയം നിര്‍മ്മിച്ചുനല്‍കിയെന്ന് പറയുമ്പോള്‍ നാലുവര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചയും, 40 വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന്റെ കാലത്തെ വികസനവരള്‍ച്ചയും വ്യക്തമാകുന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗില്‍ ഈ വര്‍ഷത്തെ കുംഭമേള കാണാന്‍ പോയപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയത് ഗംഗ എത്രമാത്രം മാറിയെന്നതാണ്. 6 കോടിയിലധികം തീര്‍ത്ഥാടകരെത്തിയ കുംഭമേളയില്‍ നദിക്കരയിലൂടെ കിലോമീറ്ററുകളോളം നടന്നിട്ടും മാലിന്യത്തിന്റെ ഒരംശംപോലുമില്ല. നൂറ്റാണ്ടുകളോളം മലിനമായിക്കിടന്ന പുണ്യഭൂമി മാലിന്യമുക്തമായി. അങ്ങനെ എണ്ണിപ്പറഞ്ഞാല്‍ എത്രയെത്ര പദ്ധതികള്‍. അവയെല്ലാം ജനങ്ങളിലെത്തിയതിന്റെ തെളിവാണ് 2019ലും ജനങ്ങള്‍ ബിജെപിയെയും നരേന്ദ്രമോദിയെയും അധികാരത്തിലെത്തിച്ചത്. 2024ലും ബിജെപിതന്നെ അധികാരത്തില്‍ വരും. 

തീവ്രവാദത്തിന് ഏറ്റവും വളക്കൂറുള്ള മണ്ണായി കേരളം മാറിയതിന്റെ പ്രധാനകാരണങ്ങളിലൊന്ന് നുണപ്രചാരണങ്ങളാണ്. കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ ഉയര്‍ത്തിവിടുന്ന പ്രചാരണങ്ങള്‍ യുക്തിഭദ്രമാണെങ്കില്‍ ഏറ്റവുംകൂടുതല്‍ തീവ്രവാദികള്‍ ഉണ്ടാകേണ്ടത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. എന്നാല്‍ അവിടങ്ങളില്‍ തീവ്രവാദം ഇല്ലാതാവുന്നതും കേരളത്തില്‍ തീവ്രവാദം കൂടുന്നതും അപകടകരമായ വസ്തുതയാണ്. എന്തുകൊണ്ടാണ് സാക്ഷരത ഏറ്റവും കൂടുതലാണെന്ന് അഹങ്കരിക്കുന്ന നമ്മുടെയിടയില്‍ തീവ്രവാദം വളരുന്നത്? കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും കപടബുദ്ധിജീവികളും ഉയര്‍ത്തിവിടുന്ന കള്ളപ്രചാരണങ്ങള്‍ക്ക് ഇതില്‍ വലിയൊരുപങ്കുണ്ട്. ഈ അടുത്തദിവസം അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയ്തതും അതാണ്. ജയ്ശ്രീറാം വിളിയെ അവഹേളിച്ചിട്ടും സഹിഷ്ണുതയോടെ നില്‍ക്കുന്ന ഭൂരിപക്ഷ ഹിന്ദുസമൂഹത്തിന്റെ നന്മ ചൂണ്ടിക്കാണിക്കാന്‍ ഒരു സാംസ്‌കാരികനായകനും മുന്നോട്ടുവന്നില്ല.  

റഷ്യന്‍ സൈക്കോളജിസ്റ്റായ പാവ്ലോയുടെ ക്ലാസിക്ക് കണ്ടിഷനിംഗ് തിയറിയില്‍ പറയുന്നതുപോലെ മലയാളിമനസ്സിനെ കണ്ടീഷന്‍ ചെയ്യാനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും ചില സാംസ്‌കാരികനായകരും ശ്രമിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ മനസ്സില്‍ ബിജെപിവിരോധം സൃഷ്ടിക്കാന്‍ ഒരുക്കുന്ന നുണക്കൂമ്പാരങ്ങള്‍ തകര്‍ക്കപ്പെടുന്ന രീതിയിലാണ് ബിജെപിയുടെയും മോദിസര്‍ക്കാരിന്റെയും വളര്‍ച്ച. ബിജെപിയെ അന്ധമായി എതിര്‍ത്തിരുന്ന എന്നെപ്പോലെയുള്ളവരുടെ മതം പരിവര്‍ത്തനം ചെയ്യപ്പെട്ടെങ്കില്‍ കേരളത്തിലെ എല്ലാജനങ്ങളുടെയും അഭിപ്രായം പരിവര്‍ത്തനം ചെയ്യപ്പെടും. ‘വെളിച്ചം വരുന്നതുവരെ മാത്രമേ അന്ധകാരത്തിന് ആയുസുള്ളൂ’

(ന്യൂനപക്ഷ മോര്‍ച്ച കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന നിര്‍വാഹക സമിതി അംഗവുമാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.