ലണ്ടന്‍: ഏകദിന ലോകപ്പിന് പിന്നാലെ ഇംഗ്ലണ്ടില്‍ മറ്റൊരു പോരാട്ടത്തിന് അരങ്ങോരുങ്ങുകയാണ്. ലോക ക്രക്കറ്റിലെ ആവേശപ്പരമ്പരകളിലൊന്നായ ആഷസിന് നാളെ തീകൊളുത്തും. ചിരവൈരികളായ ഓസീസും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കും. ഐസിസി ലോക ടെസ്റ്റ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മത്സരം കൂടിയാണിത്.
കഴിഞ്ഞ സീസണില്‍ (2017-18) ഓസ്‌ട്രേലിയയില്‍ 4-0 ന് തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് ഇത്തവണ സ്വന്തം മണ്ണില്‍ ആഷസ് തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം ടിം പെയ്‌നിന്റെ ഓസീസ് 2001 നു ശേഷം ഇംഗ്ലീഷ് മണ്ണില്‍ ആദ്യ പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.
ജോ റൂട്ടിന്റെ നായകത്വത്തിലുളള ഇംഗ്ലണ്ട് സ്വന്തം മണ്ണില്‍ ലോകകപ്പ് ഉയര്‍ത്തി മികച്ച ഫോമിലാണ്. ലോകകപ്പിനുശേഷം ക്രിക്കറ്റിലെ കുഞ്ഞന്മാരായ അയര്‍ലന്‍ഡുമായി നടന്ന ഏക ടെസ്റ്റിന്റെ തുടക്കത്തില്‍ തകര്‍ന്നെങ്കിലും ഇംഗ്ലണ്ട് ഉയിര്‍ത്തെഴുന്നേറ്റു. തീപാറുന്ന ബൗളിങ്ങാണ് ഈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്.
ഏകദിന ലോകകപ്പില്‍ തകര്‍ത്തെറിഞ്ഞ വിന്‍ഡീസ് വംശജന്‍ ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ് തുടങ്ങിയവരാണ് ഇംഗ്ലീഷ് പടയുടെ ബൗളിങ് കരുത്ത്. അയര്‍ലന്‍ഡിനെതിരെ തകര്‍ന്നുപോയ ഇംഗ്ലീഷ് ബാറ്റിങ്‌നിര സഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചാലേ ഓസീസിനെ തളയ്‌ക്കാനാകൂ. ലോകകപ്പ് ഫൈനലിലെ ഹീറോ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ഉപനായകന്‍.
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്കില്‍ കുടുങ്ങിയ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരൊക്കെ തിരിച്ചെത്തിയതോടെ ഓസീസ് ശക്തമായ ടീമായി. പരിക്കില്‍ നിന്ന് മോചിതരായ ഉസ്മാന്‍ ഖവാജയും ജെയിംസ് പാട്ടിന്‍സണും തിരിച്ചെത്തി.
ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പീറ്റര്‍ സിഡില്‍ എന്നിവരാണ് ഓസീസിന്റെ ബൗളിങ് കരുത്ത്.
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആഗസ്ത് പതിനാലിന്
ലോര്‍ഡ്‌സില്‍ ആരംഭിക്കും. ലീഡ്‌സിലാണ് മൂന്നാം ടെസ്റ്റ് ആഗസ്ത് 22 ന് തുടങ്ങും. നാലം ടെസ്റ്റ് സെപ്തംബര്‍ നാലിന് മാഞ്ചസ്റ്റില്‍ ആരംഭിക്കും. അവസാന ടെസ്റ്റ് ഓവലില്‍ സെപ്തംബര്‍ 12 മുതല്‍ 16 വരെ അരങ്ങേറും.
















