Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിമതര്‍ക്ക് മറുപടി നല്‍കിയാല്‍ സഭ തകരുമെന്ന് ആലഞ്ചേരിയുടെ പുതിയ വിശദീകരണം; അതിരൂപതാ പ്രശ്‌നം രുക്ഷമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2019, 06:26 pm IST
inKerala

കൊച്ചി: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ വിശദീകരണം സിറോ മലബാര്‍ സഭയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ആലഞ്ചേരിയെ എതിര്‍ക്കുന്ന മെത്രാന്മാരുള്‍പ്പെടെ നടത്തിയ ഉപവാസ സമരം പ്രശ്‌നപരിഹാരത്തിനുള്ള അവസരം തുറന്നാണ് അവസാനിച്ചത്. എന്നാല്‍, ഇന്നലെ കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയില്‍ ആലഞ്ചേരി നടത്തിയ പരാമര്‍ശവും വിശദീകരണവും പുറത്തായതോടെ പ്രശ്‌നങ്ങള്‍ പഴയപടിയായി. 

‘കോലം കത്തിക്കല്‍ രാഷ്‌ട്രീയ പരിപാടിയായിപ്പോയി. സത്യവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ല. സമരത്തിന് പാതിരിമാരെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് അറിയില്ല. സമരം ചെയ്തവര്‍ക്ക് മറുപടി നല്‍കാത്തത് സഭയെ ഓര്‍ത്താണ്. അവര്‍ക്ക് മറുപടി നല്‍കിയാല്‍ സഭ തകരും,’ എന്നാണ് ആലഞ്ചേരി വിശദീകരിച്ചത്. യോഗത്തില്‍ പറഞ്ഞത് പകര്‍ത്തി മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ കര്‍ദിനാള്‍ വിരുദ്ധ പക്ഷം പ്രതികരിച്ചു. 

കത്തോലിക്ക കോണ്‍ഗ്രസ് എന്ന രാഷ്‌ട്രീയ കാര്യങ്ങളിലിടപെടുന്ന സംഘടനാ ഭാരവാഹികളുമായാണ് കര്‍ദിനാള്‍ സംസാരിച്ചത്. കഴിഞ്ഞ ദിവസം, ഉപവാസ സമരം നടത്തിയവരുമായുള്ള സമാധാന ചര്‍ച്ചയില്‍ ആലഞ്ചേരിയെ പങ്കെടുപ്പിച്ചിരുന്നില്ല. ഇതും കര്‍ദിനാളിന്റെ ഈ പ്രതികരണത്തിന് കാരണമായി. ആലഞ്ചേരിയാണ് രാഷ്‌ട്രീയം കളിക്കുന്നതെന്ന് എതിര്‍പക്ഷം പറയുന്നു.

സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികളുമായി കൂടിക്കാഴ്ച. സഭയെ സംബന്ധിച്ചിടത്തോളം ഒരു പരിധിവരെ ഭൗതിക വസ്തുക്കളും അനിവാര്യമാണ്. അവയുടെ സംരക്ഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ല. ഒരു കാര്യത്തിലും എന്റെ ഭാഗത്തുനിന്ന് മനപ്പൂര്‍വമായ ഒരു വീഴ്ചയില്ല. കോടതി വ്യവഹാരങ്ങളും പ്രതിഷേധങ്ങളുമെല്ലാം സഭയ്‌ക്ക് വലിയ വേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കേണ്ടവര്‍ യഥാസമയം മനസിലാക്കണം. എനിക്ക് പറയാനുള്ളത് സിനഡിനെ അറിയിക്കും. സിനഡ് ശരിയായ നടപടി കൈക്കൊള്ളും, ആലഞ്ചേരിയുടെ വിശദീകരണം തുടരുന്നു. 

എന്നാല്‍, ഈ വിശദീകരണങ്ങള്‍, കഴിഞ്ഞ ദിവസത്തെ സമവായ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ തനിക്ക് സ്വീകാര്യമല്ലെന്ന പരോക്ഷ പ്രസ്താവനയാണെന്ന് ആലഞ്ചേരി വിരുദ്ധ വിഭാഗം കരുതുന്നു. സഭയെ പിളര്‍ത്താന്‍ ശ്രമിക്കുന്നത് ആരാണെന്ന് വിശ്വാസികള്‍ക്ക് വ്യക്തമാകുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.