Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ല; കേരളത്തിലേക്കില്ലെന്ന സൂചന നല്‍കി നിസ്സാന്‍ കോര്‍പ്പറേഷന്‍; അതൃപ്തി പരസ്യമാക്കി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു; 10000 പേരുടെ തൊഴില്‍ പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്‌ത്തി സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2019, 06:27 pm IST
in Kerala

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളിലൊന്നായി  ചൂണ്ടികാണിച്ച നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്റെ ഡിജിറ്റല്‍ ഹബ്ബും റിസര്‍ച്ച് സെന്ററും സ്ഥാപിക്കാനുള്ള പദ്ധതി പ്രതിസന്ധിയില്‍. ചെന്നൈയെ മറികടന്നാണ് കേരളത്തില്‍ പദ്ധതിയ്‌ക്ക് കളമൊരുങ്ങിയത്.  ഇത് സംബന്ധിച്ച കമ്പനി കേരള സര്‍ക്കാരുമായി ധാരണ പത്രത്തില്‍ ഒപ്പിടുകയും ചെയതിരുന്നു. എന്നാല്‍ ധാരണപത്രത്തില്‍ ഒപ്പിടുന്ന സമയത്ത്  വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയില്ല. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് കോര്‍പ്പറേഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ചീഫ് സെക്രട്ടറിക്ക് പുറമെ കിഫ്ബി സിഇഒ മറ്റ് നാല് വകുപ്പുകളിലെ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് കത്തുനല്‍കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയതു.

പദ്ധതി നടപ്പിലാക്കുന്നതിന് ഏകജാലക സംവിധാനം കൊണ്ടുവരുമെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം. എന്നാല്‍ പദ്ധതി നടപ്പിലായി കിട്ടുന്നതിന് വേണ്ടി വിവിധ വകുപ്പുകളെ സമീപിക്കേണ്ട അവസ്ഥയാണുള്ളതെന്നും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും കത്തില്‍ പറയുന്നു. ടെക്നോപാര്‍ക്കില്‍ എ ഗ്രേഡ് സ്ഥലം ലഭ്യമല്ലാത്തതിനാല്‍ തല്‍ക്കാലം ഇന്‍ഫോസിസ് ക്യാമ്പസിലായിരുന്നു കമ്പനിക്ക് സ്ഥലം അനുവദിച്ചത്. എന്നാല്‍ വാഗ്ദാനം ചെയതതുപോലെ സ്റ്റാബ് ഡ്യൂട്ടിയും റജിസ്ട്രേഷന്‍ ഫീസും വേണ്ടെന്ന് വെയ്‌ക്കാന്‍ റജിസ്ട്രേഷന്‍ വകുപ്പ് തയ്യാറായില്ല. പാട്ടഭൂമി വീണ്ടും പാട്ടം നല്‍കുമ്പോള്‍ ഇത്തരം ഇളവുവകള്‍ നല്‍കാനാവില്ലെന്നായിരുന്നു എന്ന് പറഞ്ഞാണ് വകുപ്പ് ഇളവുകള്‍ നിഷേധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തലസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ലോകനിലവാരമുള്ള പ്രതിഭകളെ ആകര്‍ഷിക്കുന്നതിന് തടസ്സമാകുന്നുവെന്നാണ് മറ്റൊരു ആക്ഷേപം.  മറ്റ് പ്രധാന നഗരങ്ങളിലേക്ക് തിരുവനന്തപുരത്തുനിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് ഇല്ലാത്തതാണ് മറ്റൊരു പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത്. സിങ്കപ്പൂര്‍ വഴി ടോക്കിയോവിലേക്കുള്ള സര്‍വീസ് സില്‍ക്ക് എയര്‍ നിര്‍ത്തിയതോടെ ഇല്ലാതായെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. ടോക്കിയോ ആണ് നിസ്സാന്റെ ആസ്ഥാനം. ചെന്നൈയെ മറികടന്ന് തിരുവനന്തപുരത്ത് കമ്പനി സ്ഥാപിക്കാന്‍ തീരുമാനിച്ചത് അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പാടാക്കി തരുമെന്ന് വാഗ്ദാനം ചെയ്തതുകൊണ്ടാണെന്നും കത്തില്‍ പറയുന്നു.നിസ്സാന്‍ ഉന്നയിച്ച വിഷയങ്ങള്‍ ചീഫ് സെക്രട്ടറി തലത്തില്‍ പരിശോധിച്ചുവരികയാണെന്ന് ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഡിജിറ്റല്‍ ഇന്നോവേഷന്‍ ഹബ് സ്ഥാപിക്കാന്‍ നിസ്സാനുമായി കേരള സര്‍ക്കാര്‍ ധാരണ പത്രത്തിലുള്ളത്. 3000 പേര്‍ക്കും അതിന്റെ ഇരട്ടിയിലധികം ആളുകള്‍ക്ക പരോക്ഷമായും പദ്ധതി വഴി തൊഴില്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നു.കമ്പനിയുടെ ആദ്യഘട്ടം കഴിയുമ്പോള്‍ പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നുമാണ് കരുതിയിരുന്നത്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഇവരുടെയെല്ലാം പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്‌ത്തിയിരിക്കുകയാണ് സര്‍ക്കാര്‍.  ആദ്യഘട്ടത്തില്‍ 30 ഏക്കറും പിന്നീട് 40ഏക്കര്‍ സ്ഥലവും കമ്പനിക്ക് നല്‍കാനായിരുന്നു ധാരണ. നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ കേരളത്തിലേക്ക് എത്തുമ്പോള്‍ വന്‍ നേട്ടമായിരിക്കുമെന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്: പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

India

അഭിഭാഷകനായി ഇന്ത്യയിൽ നിന്ന് കൈപ്പറ്റുന്നത് കോടികൾ ; എന്നിട്ടും ഇന്ത്യയിൽ ജീവിക്കാൻ നാണക്കേടാണെന്ന് കപിൽ സിബൽ

വിവാഹം കഴിച്ച നാളിലെ ആമിന (ഇടത്ത്) അഷ്കറിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് കോമയിലായ ഇപ്പോഴത്തെ ആമിന (നടുവില്‍) അഷ്കര്‍ (വലത്ത്)
Kerala

 ഒന്നരവയസുകാരന്റെ കൊലപാതകം: പ്രതി അഷ്‌കറിന്റെ ആദ്യ ഭാര്യയുടെ സഹോദരന്റെയും അഷ്‌കറുമായി വിവാഹം നിശ്ചയിച്ച മറ്റൊരു യുവതിയുടെ മരണത്തിലും സംശയം

Kerala

മലയാളികള്‍ക്ക് ഉത്തരേന്ത്യക്കാരുടെ ബീഫ് വിരോധത്തോട് പുച്ഛമാണ്…പക്ഷെ അവര്‍ക്ക് ബീഫ് വിരോധമുണ്ടാകുന്നതിന് കാരണമുണ്ട്… :യുവരാജ് ഗോകുല്‍

Thiruvananthapuram

പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പിണറായി വിജയന്റെ ഡ്രൈവര്‍,ഡി ജി പിക്ക് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (വലത്ത്) ബിജെപി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ താക്കൂര്‍ (ഇടത്ത്)

കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ വീഴുമോ?ജൂണ്‍ 3ന് എംഎല്‍എമാരുടെ യോഗം വിളിച്ചു; മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനെന്ന് പരിഹസിച്ച് ബിജെപി

പിണറായിക്കെതിരെ വിമാനത്തില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ പ്രതിഷേധം, റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു,അംഗീകരിച്ചത് വ്യോമയാന വകുപ്പ് ഒഴിവാക്കിയ റിപ്പോര്‍ട്ട്

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

പി എം ശ്രീ:മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ടും വാങ്ങി, കരാറില്‍ നിന്ന് പിന്മാറാന്‍ പറ്റുമോയെന്ന് പരിശോധിക്കും- മന്ത്രി എന്‍ ഷംസുദ്ദീന്‍

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.